2009 ജൂലൈ 31, വെള്ളിയാഴ്‌ച

സൂക്ഷിച്ചാല്‍് ദു:ഖിക്കേണ്ട!

താങ്ങാനാവാത്ത ഭാരവും പേറി റോഡ്‌ മുറിച്ചു കടക്കുന്ന സൈക്കിള്‍് യാത്രക്കാരന്‍്.

പുസ്‌തക പരിചയം


പ്രഥമ സംരംഭം

എസ്‌.എം. പബ്ലിക്കേഷന്‍്സ് ആദ്യമായി പുറത്തിറക്കിയ ബി.പി.ഉമ്മര്‍്,കണ്ണൂര്‍് സിറ്റിയുടെ "ഈ അകല്‍്ച്ച അനിവാര്യമാണോ?" എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ്‌.

2009 ജൂലൈ 30, വ്യാഴാഴ്‌ച

പുതിയ പാര്‍്ട്ടി


മുസ്ലിംകള്‍് ഉള്‍്പ്പെടെ പിന്നോക്കവിഭാഗങ്ങളുടെ രാഷ്ട്രീയശാക്തീകരണം ലക്ഷ്യമിട്ട്‌ പോപ്പുലര്‍് ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ മുന്‍്കൈയെടുത്ത് ദേശീയ തലത്തില്‍് സോഷ്യല്‍് ഡമോക്രാറ്റിക്‌ പാര്‍്ട്ടി ഓഫ്‌ ഇന്ത്യ എന്ന പേരില്‍് പുതിയ പാര്‍്ട്ടി രൂപീകരിച്ചു.ഇ.അബൂബക്കര്‍് (കേരള) പ്രസിഡന്റ്‌.എ.സയീദ്‌ (കേരള),മുഹമ്മദ്‌ ഉമര്ഖാന്‍് (പശ്ചിമ ബംഗാള്‍്) എന്നിവര്‍് ജനറല്‍് സെക്രട്ടറിമാര്‍്.അഡ്വക്കറ്റ്‌ സാജിത്‌ സിദ്ദീഖ്‌ (മധ്യപൃദേശ്‌) വൈസ്‌ പ്രസിഡന്റ്‌. സി.ആര്‍്.ഇംതിയാസ്‌ (ടകര്‍്ണ്ണാക),മൊയിതീങ്കുട്ടി ഫൈസി(കേരള),ഫൌസിയാ കബീര്‍്(തമിഴ്‌നാട്‌) എന്നിവര്‍് സെക്രട്ടറിമാറാണ്.ഖജാഞ്ചി ഇസ്ലാമുദ്ധീന്‍് ,ഹരിയാന.ദേശീയ പ്രവര്‍്ത്തക അംഗം പ്രഫസ്സര്‍് കോയ പാര്‍്ട്ടിയുടെ വാക്താവായിരിക്കും.

2009 ജൂലൈ 29, ബുധനാഴ്‌ച

പാഠം - ഒരുപാട്‌

പപ്പിക്കുട്ടി രംഗം വിട്ടു.അച്ചന്റെ വഴിയേ മകന്‍് മറുകണ്ടം ചാടാനുള്ള ശ്രമത്തിലും.അപ്പോഴും ചെന്നിത്തല -ചാണ്ടി പ്രഭൃതികള്‍് കുറുക്കന്റെ കൗശലവുമായി മുമ്പോട്ട്‌.


ബേപ്പൂര്‍് സുല്ത്താന്‍്




കവിത


പ്രണയം


കവിത


മിനികഥ


മിനികഥ


2009 ജൂലൈ 28, ചൊവ്വാഴ്ച

എന്തൊരാക്രാന്തം




മിനികഥ


ശാപം

ഗള്‍്ഫെന്ന ഭൂവില്‍് ഒരു പ്രവാസിയായി കാലങ്ങള്‍് കഴിച്ചുകൂട്ടി ഞാന്‍്. തിരിഞ്ഞു നോക്കുമ്പോള്‍് വട്ട പൂജ്യം മാത്രം ബാക്കി.കടക്കെണിയുടെ ബാക്കിപത്രം പേറി നടക്കുമ്പോഴും മുന്നില്‍് ചിരിച്ച്‌ പിന്നില്‍് കുത്തുന്ന പാരകളെ ഞാന്‍് അവഗണിച്ചു.സഹായിക്കാനാരും ഇല്ലാത്ത അവസ്ഥ. മോഹന വാഗ്ദാനങ്ങള്‍് ചൊരിഞ്ഞു തരാന്‍് ഒട്ടും ചിലവില്ലെന്ന് തിരിച്ചറിഞ്ഞവര്‍് അവ യഥേഷ്ടം നല്കി.മുമ്പ്‌ തന്റെ ഔദാര്യം സ്വീകരിച്ചവര്‍് കാണുമ്പോള്‍് ഒഴിഞ്ഞു മാറാന്‍് തുടങ്ങി.തന്റെ വീഴ്ച്ചയില്‍് ചിലരൊക്കെ ആനന്ദം കണ്ടു.കൊടുക്കാനുള്ള കാശിന്നുവേണ്ടി പലരും ശല്യം ചെയ്യാനും തുടങ്ങി.മൂന്നുനേരം വിശപ്പടക്കാന്‍് പെടാപ്പാടു പെടുന്ന ഈ സന്ദര്ഭത്തില്‍് ഇതൊക്കെ ദു:സ്സഹമായി അനുഭവപ്പെട്ടു. കഴിഞ്ഞ കാല പ്രതാപത്തില്‍് ഒന്നും നേടിയെടുക്കാനാവാത്തതില്‍് മനം നീറിയിട്ടെന്തു കാര്യം.നല്ലകാലത്ത്‌ അത്തരം ചിന്തകള്‍്ക്ക് പഞ്ഞമായിരുന്നല്ലോ. സ്വയം ശപിക്കുകയെല്ലാതെ മറ്റ്‌ എന്തു മാര്‍്ഗ്ഗം!



2009 ജൂലൈ 27, തിങ്കളാഴ്‌ച

ചിരിക്കുടുക്ക

മസിലുപിടിച്ചു നടന്നിട്ടൊന്നും കാര്യമില്ല.എല്ലാം ഈ പൊട്ടിച്ചിരിയിലൊതുക്കാം

ഇന്ത്യയുടെ പ്രഥമ പുരുഷന്‍്


വെറും വെയിസ്റ്റ്‌

ഒരുപാട്‌ വിദ്യകള്‍് പഠിപ്പിച്ചവനാണു ഞാന്‍്.ഒടുവില്‍് ആര്‍്ക്കും എന്നേ വേണ്ടാതായി.


ഇദ്ദേഹമല്ലേ അദ്ദേഹം?


സുരയ്യ


അസ്ലം കൊഴിഞ്ഞില്‍


"തമ്പുരാനേ
നീയാണെന്റെ കുടുംബം
നീയാണെന്റെ ബന്ധു
ഇന്നെന്റെ നാലുകെട്ടില്‍
ഒഴിഞ്ഞ നെല്ലറകളില്ല
വിളക്കു കത്താത്ത മച്ചുകളില്ല
നീ പ്രവേശിക്കാത്ത
കവാടങ്ങളില്ല
നീ വിഹരിക്കാത്ത
ഉദ്യാനങ്ങളില്ല
നീ നീന്താത്ത
ജലാശയങ്ങളില്ല
ഒടുവിലത്തെ തറവാട്
നിന്റേതാണ്
തമ്പുരാനേ"
(കമലാ സുറയ്യ)
ആമിയുടെ ഉള്ളില്‍ മുഴുവന്‍ അല്ലാഹുവായിരുന്നു.കാല്പനികതയുടെ അത്യുന്നതങ്ങളിലെത്തി തന്റെ പ്രണയ പാത്രം അല്ലാഹുവാണെന്നവര്‍ പ്രഖ്യാപിച്ചു.
ആ കാമുകന്റെ അടുത്തെത്താന്‍ മരണം മാത്രമാണു തടസ്സമെന്നവര്‍ ‍വിശ്വസിച്ചു.ആ തടസ്സത്തെ തിരശ്ശീലയെന്നവര്‍ വിളിച്ചു.ഒരു തിരശ്ശീല നീക്കിയാല്‍ എത്തിപ്പിടിക്കാവുന്ന അകലത്തില്‍ അവര്‍ തന്റെ പ്രാണനാഥനായ അല്ലാഹുവിനെ കണ്ടു.ആ കാമുകനെ പ്രാപിക്കാന്‍ തന്റെ ചുളിഞ്ഞ ശരീരത്തെ ഊരിയെറിഞ്ഞ് പുറപ്പെടാന്‍ കാമുകന്റെ വിളിക്കു വേണ്ടി അവര്‍ കാത്തുനിന്നു.തികച്ചും ഒരു സൂഫി കഥപോലെയാണ് സുരയ്യയുടെ ജീവിതം.അവസാന നളുകളില്‍ അവര്‍ പറയുമായിരുന്നു."എന്റെ മാംസവും അസ്ഥികളും ഞാന്‍ മരിച്ചാല്‍ ദൂരേയെറിഞ്ഞുകളയരുത്. അവ കൂനകൂട്ടി വെക്കുക.അവ അവയുടെ മണം കൊണ്ട് പറയട്ടെ,ജീവിതത്തിന് എന്തു മേന്മയുണ്ടായിരുന്നെന്ന്".ഐ‍ഹിക ജീവിതത്തിന്ന് അവര്‍ ഇത്ര വിലയേ കല്‍പ്പിച്ചിരുന്നുള്ളൂ.അവസാന നാളുകളില്‍ ആശുപത്രി കിടക്കയില്‍ വെച്ച്അവരുടെ ചോദ്യം ഇതായിരുന്നു."അല്ലാഹു പൊറുക്കില്ലേ,സ്വര്‍ഗ്ഗം തരില്ലേ!"

കടപ്പാട് : (തേജസ് ദ്വൈവാരിക, ലക്കം-പതിനാല്)

2009 ജൂലൈ 26, ഞായറാഴ്‌ച

അമ്മ ഒമാനിലും ?


സോഹാറിനെ കേന്ദ്രമാക്കി പ്രവര്‍്ത്തിച്ചു വരുന്ന ഒരു സാംസ്കാരികസംഘടനയാണ് അമ്മ.അല്‍് മശ്‌രിക്ക്‌ മ്യൂസിക്‌ ആന്റ്‌ ആര്‍്ട്സ് ഇന്‍്സ്റ്റിറ്റിയൂട്ട് എന്നതിന്റെ ചുരുക്കപ്പേരാണ് അമ്മ.കഴിഞ്ഞ ദിവസം അമ്മയുടെ ഒന്നാം വാര്‍്ഷികം ആഘോഷിച്ചു.ന്യൂ ഇന്ത്യാ അശ്ശൂറന്‍്സ് കമ്പനി മാനേജര്‍് ഡോ.ജെ രത്നകുമാര്‍്,ഇന്ത്യന്‍് സ്കൂള്‍് പ്രിന്സിപ്പല്‍് ജെ.കെ.അറോറ,തോമസ്‌,ജോണികുട്ടി,ബിന്നി,മുഹമ്മദ്‌ അലി,മുഹമ്മദ്‌ അല്‍് സയീദി തുടങ്ങിയവര്‍് ചടങ്ങില്‍് പങ്കെടുത്ത്‌ ആശംസകള്‍് നേര്‍്ന്നു.സാമൂഹ്യ സാംസ്കാരിക രംഗത്ത്‌ വ്യക്തിമുദ്ര പതിപ്പിച്ച അമ്മ ട്രെയിനിംഗ്‌ സെന്ററില്‍് പരിശീലനത്തിന്നായി എത്തിച്ചേരുന്ന വിദ്യാത്ഥികള്‍്ക്ക് കീ ബോര്‍്ഡ്,പിയാനോ,വയലില്‍്,ഗിത്താര്‍്,ഡ്രംസ്‌ എന്നിവക്കുപുറമേ ക്ലാസിക്കല്‍്-സിനിമാറ്റിക്‌ ഡാന്‍്സിലും പരിശീലനം നല്കി വരുന്നുവെന്ന് അമ്മ പ്രിന്സിപ്പല്‍് കവിരാജ്‌ അറിയിച്ചു.

വിശപ്പടക്കാന്‍് ഇങ്ങിനേയും ഒരഭ്യാസം







സകലകലാ വല്ലഭന്‍്


വെള്ളം ചീറ്റും ഗജവീരന്‍്


2009 ജൂലൈ 24, വെള്ളിയാഴ്‌ച

സ്നേഹം ദു:ഖമാണുണ്ണീ....


എത്ര ശ്രമിച്ചിട്ടും ഇവന്മാരെ പിടിക്കാനാവുന്നില്ലല്ലോ?


റജബ് കൊഴിഞ്ഞു,ശഹബാന്‍ പിറന്നു,വരുന്നൂ റമദാന്‍ !


ടീ.െക.എം.വാഴക്കാട്


റജബ് ഇരുപത്തേഴിന്ന് മുസ്ലിം ലോകം ഒരിക്കല്‍ കൂടി പ്രവാചകന്‍(സ) യുടെ ആകാശ യാത്രയുടെ സ്മരണ പുതുക്കി.ദൈവീക നിര്‍ദ്ദേശ പ്രകാരം ബൈത്തുല്‍ മുഖദ്ദിസില്‍ നിന്നും മലക്ക് ജിബ്രീലിനോടൊപ്പം യാത്ര പുറപ്പെട്ട മുഹമ്മദ് നബി(സ) ഒറ്റ രാത്രി കൊണ്ട് ഏഴാനാകാശവും കണ്ട് അല്ലാഹുവുമായി സംഭാഷണത്തിലേര്‍പെട്ടതിനു ശേഷം മനുഷ്യ കുലത്തിനു ദൈവം നല്‍കിയ അഞ്ചു നേരത്തെ നമസ്ക്കാരവുമായി മടങ്ങിയെത്തി എന്നാണ് ചരിത്രം.അതിനുള്ള നന്ദി പ്രകാശനമായിട്ടാണ് മുസ്ലിം ലോകം റജബ് ഇരുപത്തേഴിന്നു സുന്നത്ത് നോമ്പ് എടുക്കുന്നത്.
ഇപ്പോഴിതാ ശഹ്ബാന്‍ പിറന്നിരിക്കുന്നു.ഈ മാസം പതിനാല്,പതിനഞ്ച് എന്നീ തിയതികള്‍ ബറാ_അത്ത് രാവാണ്.ഇനി വരും വര്‍ഷങ്ങള്‍ സമ്പല്‍സമ്രദ്ധമായ ദിനങ്ങളായിത്തീരാന്‍വേണ്ടി പ്രത്യേക പ്രാര്‍ഥനകള്‍ നിര്‍വ്വഹിക്കുന്നത് ഈ രാവുകളിലാണ്.ചിലര്‍ ഐഛീക വ്രതം എടുക്കും.അതിനു ശേഷം പരിശുദ്ധ റമദാന് വേണ്ടിയുള്ള കാത്തിരിപ്പാണ്.റമദാന്‍ ചന്ദ്രിക മാനത്ത് കണ്ടാല്‍ പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള സ്ത്രീയും പുരുഷനും നോമ്പ് നിര്‍ബന്ധമാകുന്നു.ഒരു പാട് സവിശേഷതകളുള്ള മാസമാണ് റമദാന്‍.ആദ്യത്തെ പത്ത് കാരുണ്യത്തിന്റേയും രണ്ടാമത്തേത് നരക വിമുക്തിയുടെയും ഒടുവിലത്തേത് പാപ മോചനത്തിന്റെയുമാണ്.റമദാനിലെ പതിനേഴ് സത്യാസത്യ വിവേചന ദിനമാണ്.
വിശുദ്ധ ഖുര്‍‌_ആന്‍ ഇറങ്ങിയ മാസം കൂടിയാണ് റമദാന്‍.ഏറ്റവും പുണ്യമേറിയ ഒരു രാവ് റമദാനിലുണ്ട്. "ലൈലത്തുല്‍ ഖദര്‍".ആയിരം രാവുകളേക്കാള്‍
പുണ്യമേറിയ ഒരു രാവാണത്.ആ രാവിന്റെ പുണ്യം നേടിയവര്‍് ജീവിത വിജയം കൈവരിച്ചുവെന്നാണ് വിശുദ്ധ ഖുര്‍‌ആന്‍ നമ്മേ തെര്യപ്പെടുത്തുന്നത്.പുണ്യങ്ങളുടെ പൂക്കാലം കരഗതമാക്കാനായി നമ്മുക്കും കാത്തിരിക്കാം.‍

2009 ജൂലൈ 23, വ്യാഴാഴ്‌ച

നോക്ക്‌ ഈ വാക്ക്‌..

അടിച്ചു പൊളിയാഘോഷം
"ഒമാനില്‍് ഇന്ന് എല്ലാ മേഖലയും വളര്‍്ന്ന് വികസിച്ചു കൊണ്ടിരിക്കയാണ്.ഞങ്ങളുടെ ഈ തലമുറ ഭാഗ്യം ചെയ്തവരാ.അതിനാല്‍് ഈ നവോത്ഥാനദിനം അടിച്ചു പൊളിച്ച്‌ ഞങ്ങള്‍് ആഘോഷിക്കുകയാണ്."
അമല്‍് ബലൂച്ചി

പരമ്പരാഗത സംസ്ക്കാരം
"ഒരു രാജ്യത്തും കാണാനാവില്ലാത്ത പരമ്പരാഗത സംസ്കാരം മുറുകേ പിടിക്കുന്ന രാജ്യമാണ് ഒമാന്‍്.ഒപ്പം പുരോഗതിയുടെ വാതിലും തുറന്നിട്ടിരിക്കയാണ്.ഈ മോഡേണ്‍് യുഗത്തിലും ഒമാന്‍് അതിന്റെ പൈതൃകം കാത്തു സൂക്ഷിക്കുന്നു.ഇവിടുത്തെ ഒമാനീ സമൂഹം ധരിക്കുന്ന ഡ്രസ്സ്‌ തന്നേ അതിനൊരു ഉദാഹരണം."
മുഹമ്മദ്‌ അല്‍് ഖറൂസി

ശാന്തി സമാധാനം മുഴങ്ങുന്ന നാട്‌
"ഒമാനില്‍് സമാധാനവും ശാന്തിയും കളിയാടുന്നതിന്റെ മുഴുവന്‍് ക്രെഡിറ്റും ഹിസ്‌ മജിസ്റ്റ്രി സുല്ത്താന്‍് ഖാബൂസ്‌ ബിന്‍് സയീദിന്നാണ്.ഇവിടം സന്ദര്‍്ശിക്കുന്ന ഏതൊരാള്‍്ക്കും ഗ്രഹാതുരത്വം അനുഭവപ്പുടുന്നുവെന്നതാണ് നേര്. അത്രക്കും സുരക്ഷിതമായ സ്ഥലം മറ്റ്‌ എങ്ങും കാണാനൊക്കില്ല."
ഒംറാന്‍് അല്‍് ബലൂച്ചി

(കടപ്പാട്‌ : വൈ വീക്കിലി - ലക്കം 80 )

അമ്പട വീരാ...


ത്രികോണ മത്സരം


ധൃതിക്കൂട്ടാതേ മക്കളെ..


എനിക്കു വയ്യേ ! ഇനിയും കയറിയാല് എന്നേ ആരെങ്കിലും എടുത്തു കിടത്തേണ്ടിവരും


ചിന്തിച്ചിട്ടൊരെത്തും പിടിയും കിട്ടുന്നില്ലല്ലോ. ഇനി ഞാനെന്താ ചെയ്ക ?


മാമലകളുടെ നാട്ടില്‍ മഴക്കാല ഉത്സവം


കെ.ദീപു,സലാല


ഒമാന്‍: ദോഫാറിലെ സലാലയില്‍ മഴക്കാല ഉത്സവം ആരംഭിച്ചു.നൂറായിരം സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള ദോഫാറില്‍ ഒരു ലക്ഷത്തിഎണ്‍്പത്തൊമ്പായിരം ജനങ്ങള്‍ വസിക്കുന്നു.
ഒമ്പത് വിലായത്തുള്ള ദോഫാറിന്റെ തലസ്ഥാന നഗരി സലാലയാണ്.അയിന്‍ ഹൂത്ത്,അയിന്‍ ആഷിര്‍,അയിന്‍ തൂം,അയിന്‍ തബറാഖ്,അയിന്‍ അംറാന്‍,അയിന്‍ സഹനോത്ത്,അയിന്‍ റസാത്ത്,അയിന്‍ ജര്‍സീസ് എന്നീ അരുവികള്‍ക്കുപുറമേ വാദീ അയിന്‍, വാദി ദര്‍ബാത്ത്, വാദി നായിസ്, വാദി റസാത്ത്,വാദി സഹനോത്ത്,വാദി അദ്നാബ്തുടങ്ങിയ തടാകങ്ങളും ദോഫാറിനെ സമൃദ്ധമാക്കുന്നു. വര്‍ഷങ്ങളായി ജൂണ്‍ മുതല്‍ സപ്റ്റംമ്പര്‍വരേ ഇടതടവില്ലാതെ പെയ്യുന്ന പേമാരിയേപറ്റി കേട്ടറിഞ്ഞ് ദോഫാറിലേക്കെത്തുന്ന സന്ദര്‍ശകര്‍ മഴ നനയുകയും കാര്‍്മേഘാവൃതമായ ആകാശത്തില്‍ കണ്ണും നട്ട് ഒരു ദിനമെങ്കിലും സൂരോദ്യയം കാണാന്‍ കൊതിക്കുകയും ചെയ്തിരുന്ന കാലം കഴിഞ്ഞു. ഇന്ന് മഴയുടെ തേരോട്ടം അല്‍പ്പാല്‍പ്പമായി നിലച്ച് ജൂലയ് ആദ്യ വാരത്തില്‍ മഴ പെയ്താലായി.അവസാന വാരത്തോടെ തിമിര്‍ത്ത് പെയ്യുന്ന മഴ സെപ്റ്റമ്പര്‍ ആദ്യത്തോടെ അവസാനിക്കും.ഈ കാലാവസ്ഥയേ പ്രത്യേകം കണക്കിലെടുത്ത് കൊണ്ട് ദോഫാര്‍ മുനിസിപാലിറ്റി തൊണ്ണൂറ്റിഎട്ടില്‍ ഖരീഫ് ഫെസ്റ്റിവെല്ലിനു തുടക്കം കുറിച്ചു.ഇത്തീന്‍ റോഡിലെ വിശാലമായ മൈതാനത്ത് പൈതൃകഗ്രാമം പണിതു. പ്രഥമ വര്‍ഷം പ്രവേശനം സൌജന്യമായിരുന്നു.പിന്നിടുള്ള വര്‍ഷങ്ങളില്‍ പ്രവേശന ഫീസ് ഈടാക്കാന്‍ തുടങ്ങി.ജൂലായ് പതിനഞ്ചിനു ആരംഭിച്ച ഖരീഫ് ഫെസ്റ്റിവല്‍ ആഗസ്റ്റ്
31 വരേ നീണ്ടുനില്‍ക്കും.നിരവധി രാജ്യങ്ങളിലെ വിപണന സ്റ്റാളുകള്‍ക്കു പുറമേ ദൃശ്യവിരുന്നുകളും സ്റ്റേജ് ഷോകളും മാജിക്കും കുട്ടികള്‍ക്ക് ഉല്ലസിക്കാനുതകുന്ന മിനി പാര്‍ക്കുംഇത്തീന്‍ റോഡിലെ പൈതൃക ഗ്രാമത്തിലും റയ്സൂത്തിലെ ഗ്ലോബല്‍ വില്ലേജിലും അണിഞ്ഞൊരുങ്ങി കഴിഞ്ഞു.പൈത്രക ഗ്രാമത്തില്‍ പ്രത്യേകം ഒരുക്കിയ സ്ഥലത്ത് ആഴ്ച്ചയില്‍ ഒരു തവണ നടക്കുന്ന വെടിക്കെട്ട് കാണാന്‍ ധാരാളമാളുകള്‍ എത്തിചേരുന്നുണ്ട്. ‍

2009 ജൂലൈ 22, ബുധനാഴ്‌ച

കാളീ ഭദ്രകാളീ


തീവണ്ടിക്ക്‌ അടയിരുന്ന കുറേ പൂവനുകള്‍്


നവോത്ഥാന ദിനം


കഴിഞ്ഞ മുപ്പത്തൊമ്പത്‌ വര്ഷങ്ങള്‍്ക്ക് മുമ്പ്‌ ; ഇതുപോലൊരു ജൂലൈ 23-ന്നാണ് ഒമാന്റെ ഭരണം ഹിസ്‌ മജിസ്‌ട്രി സുല്ത്താന്‍് ഖാബൂസ്‌ ബിന്‍് സയീദ്‌ ഏറ്റെടുത്തത്‌.പിന്നീട്‌ സുല്ത്താന്റെ അവസരത്തിന്നൊത്തുള്ള ഭരണ നിപുണത മൂലം രാജ്യം മുന്നോട്ടു കുതിക്കുയാണുണ്ടായത്‌. സാമൂഹ്യ- സാംസ്കാരിക- രാഷ്ട്രീയ-സാമ്പത്തിക മണ്ഡലങ്ങളില്‍് മറ്റ്‌ രാജ്യങ്ങള്‍്ക്കൊപ്പം ഉയരുകയായിരുന്നുഒമാന്‍്.ജനങ്ങളുടെ ക്ഷേമമന്വേഷിച്ച്‌ ജനങ്ങള്‍്ക്കിടയിലിറങ്ങിയ രാജാവായിരുന്നു സുല്ത്താന്‍്.അത്കൊണ്ടു തന്നേയാണ് ഈ നവോത്ഥാന ദിനം ഏറെ ആഹ്ലാദത്തോടെ ഒമാനീ സമൂഹം വാരിപുണരുന്നത്‌.ഇതവരുടെ ജീവിത വിജയത്തിന്റെ വഴിത്തിരിവാണ്.അവരുടെ ഭാവിക്കുവേണ്ടി സുല്ത്താന്‍് നല്കിയ സംഭാവനയാണ്.അവരുടെ പ്രതീക്ഷക്ക്‌ വക നല്കിയ ദിനം കൂടിയാണ്.

2009 ജൂലൈ 21, ചൊവ്വാഴ്ച

പല്ലു കൊഴിഞ്ഞ സിംഹം


അങ്ങിനെ കാക്ക മസ്ക്കറ്റിലുമെത്തി?


മുട്ടയിടാനായെത്തുന്ന കടലാമകള്‍




ബിന്‍ കോയ


ഒമാനിലെ മസീറാദ്വീപ്,റാസല്‍‍ ഹദ്ദ്,റാസല്‍ ജിന്‍സ് എന്നീ പ്രദേശങ്ങളിലെ തീരങ്ങളില്‍ ആയിരക്കണക്കിന്ന് കടലാമകൾ മുട്ടയിടാനും അടയിരിക്കാനും എത്താറുണ്ട്.രാത്രി കാലങ്ങളില്‍ കരയിലെത്തുന്ന ഈ ആമകളെ കാണാന്‍ ‍ നിരവധിപേര്‍ കടല്‍തീരത്തെത്തുന്നു.ആമകള്‍ മുട്ടയിട്ടതിനു ശേഷം കടലിലേക്കു തന്നെതിരിച്ചു പോകാറാണ് പതിവ്.സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കിയിട്ടുള്ള ഈ കടല്‍ തീരങ്ങളില്‍ ആമകളെ ഉപദ്രിവിക്കാേനാ മുട്ട േമാഷ്ടിക്കാനോ ആരും ഒരുമ്പെടാറില്ല.വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ആമകളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച പദ്ധതിയുടെ പ്രാരംഭത്തില്‍തന്നെ ഇരുപത്തയ്യായിരം ആമകളില്‍ ടാഗ് ഘടിപ്പിച്ച് വീണ്ടും കടലിലേക്കു തന്നേ വിട്ടു.ആമകളുടെ ശരീരത്തില്‍ ഘടിപ്പിച്ച ഈ മെറ്റല്‍ ടാഗില്‍ ഒമാന്‍ സര്‍ക്കാറിലെ ബന്ധപ്പെട്ട മന്ത്രാലയത്തിന്റെ വിലാസവും ഉണ്ടായിരുന്നു.ഈ ടാഗ് കിട്ടുന്നവര്‍ക്ക്( അത് തിരിച്ചയച്ചുകൊടുത്താല്‍) തക്കതായ പ്രതിഫലം മന്ത്രാലയം നല്‍കിയിരുന്നു.സൌദി അറേബ്യ,സോമാലിയ,എത്യോപ്യ എന്നീ രാജ്യങ്ങളില്‍ നിന്നുമാണ് പ്രധാനമായും ടാഗുകള്‍ തിരികെ ലഭിച്ചിരുന്നത്.

കണ്ണൂര്‍്സിറ്റി ജുമാ മസ്‌ജിദ്‌


മുക്കിനുമുക്കിനു പള്ളികളും ദര്‍്ഗ്ഗകളും! കണ്ണൂര് സിറ്റിയെ വ്യതിരിക്തമാക്കുന്നത്‌ ഒരു പക്ഷെ അതാവും.എന്നും തലയെടുപ്പോടെ നില്ക്കുന്ന ഈ പള്ളിയുടെ പിറകു വശത്ത് വിശാലമായ ഖബര്‍്സ്ഥാനാണ് .തൊട്ടടുത്തുള്ള മക്ബറയില്‍് അന്ത്യ വിശ്രമം കൊള്ളുന്നത്‌ സയ്യിദ്‌ മൗലായാണ്

കുട്ടിച്ചാത്തന്‍്


ദോഫാറിന്റെ വിശേഷങ്ങള്‍ -പത്തൊമ്പത്(അവസാന ഭാഗം)




ദോഫാരികള്‍ അന്നും ഇന്നും


മണ്മറഞ്ഞ ദുഫാ പട്ടണം പണ്ട് യമന്റെ ഭാഗമായിരുന്നു.പിന്നീടത് ഒമാന്റെ നിയന്ത്രണത്തിലാകുകയും ദുഫാ എന്ന പേരിന്റെ പരിണാമമായി ദോഫാര്‍ രൂപംെകാള്ളുകയുംചെയ്തു.ദോഫാറില്‍ ഭൂരിഭാഗം പേരും ജബലികളാണ്.മലവാസികളായ ഇവര്‍ യമനിലെ വസ്ത്ര രീതികളാണ് ഉപയോഗിച്ചിരുന്നത്.കൈലി മുണ്ടും നീളക്കുപ്പായവും ധരിച്ച് തലയില്‍ കെട്ടും കെട്ടി നടന്നിരുന്ന പുരുഷന്മാര്‍ പട്ടണത്തില്‍ ചേക്കേറിയതോടെ മേല്‍ വസ്ത്രമായി ദിഷ്ദാഷ ധരിക്കാന്‍ തുടങ്ങി.അതോടെ തലയില്‍ക്കെട്ടിന്റെ രൂപഭംഗിക്ക് മാറ്റം വരുത്തി.
വാഹനമില്ലാതിരുന്ന കാലത്ത് ദുര്‍ഘടം പിടിച്ച പാതകളിലൂടെ കാതങ്ങളോളം സഞ്ചരിക്കുമ്പോള്‍ കയ്യില്‍ ഒരു വടിയും അരയില്‍ ഒരു കത്തിയും തോളില്‍ തോക്കുമേന്തിയാണ് നടക്കാറ്.കാലക്രമേണ ഇത് ദോഫാരികളുടെ ജീവിത ഭാഗമായി മാറി.നാഗരിക പരിഷ്ക്കാരം ഏറ്റുവാങ്ങിതോടെ കത്തിക്ക് പകരം അരയിലെ ബെല്‍റ്റില്‍ തിരുകുന്ന വെള്ളി നിറങ്ങളിലുള്ളഖഞ്ചറും വര്‍ണ്ണങ്ങളിലുള്ള വടിയും മാര്‍ക്കറ്റില്‍ സുലഭമായി ലഭിക്കാന്‍ തുടങ്ങി.
ദോഫാരി വനിതകള്‍ പര്‍ദ്ദയും മുഖമക്കനയും ധരിച്ചാണ്പുറത്തേക്കിറങ്ങാറ്.അവരുടെ സാധാരണ വേഷം നമ്മുടെ നാട്ടിലെ നൈറ്റി രൂപത്തിലുള്ള തിയോപ്പാണ്.തലയില്‍ ലൂസി എന്നറിയപ്പെടുന്ന തട്ടവും ധരിക്കുന്നു.നിലത്ത് വലിച്ചിഴച്ചു നടക്കാവുന്ന തരത്തില്‍ തിയോപ്പിന്റെ അടിഭാഗം നീളമേറിയതാണ് എന്ന പ്രത്യേകത കൂടിയുണ്ട്.
ഇതിന്റെ പിന്നില്‍ ഒരു കഥയുണ്ട്.പണ്ടുകാലത്ത് സ്ത്രീകളെ ശല്യം ചെയ്യുന്ന സാമൂഹ്യ ദ്രോഹികളെ ഒരു പാഠം പഠിപ്പിക്കാന്‍ വേണ്ടിയാണത്രേ ഈ വസ്ത്രം തേരഞ്ഞേടുത്തത്.സ്ത്രീകളുടെ കാല്‍പാദം തെരഞ്ഞു നടക്കുന്നവര്‍ക്ക് ലക്ഷ്യസ്ഥാനം കണ്ടെത്താതിരിക്കാന്‍ നീളമേറിയ ഈ വസ്ത്രം കൊണ്ടവര്‍ പാദത്തിന്റെ അടയാളം മായ്ക്കുന്നു.
ദോഫാരികളുടെ കല്യാണം ബഹു കേമം.പള്ളിയില്‍ വെച്ച് നിക്കാഹ് കഴിയുന്നതോടെ വരനേയും കൊണ്ട് സ്വഭവനത്തിലേക്കുള്ള പ്രയാണത്തില് ജബലി ഭാഷയിലെ മംഗള ഗാനങ്ങള്‍പാടികൊണ്ട് ഇരുകരങ്ങള്‍ കോണ്ട് തോക്ക് നീളത്തിലായി പിടിച്ച് മേല്‍പ്പോട്ട് ഉയര്‍ത്തിയും താഴ്ത്തിയും നൃത്തം ചവിട്ടുന്ന കാഴ്ച്ച രസകരമാണ്.സ്ത്രീകള്‍ പ്രത്യേക തരത്തില്‍ ചൂളം വിളിക്കും‍.അവരുടെ തലയില്‍ കുന്തിരിക്കം പുകയിച്ച വലിയ മജ്മറുകളുണ്ടാവും.വരന്‍ കറുത്ത ഉടയാടകളില്‍് തിളങ്ങും.

ദൊഫാറിന്റെ വിശേഷങ്ങള്‍് - പതിനെട്ട്‌




സഫേല
മണ്സൂണ്‍് ആകുന്നതോടെ കടല്‍് ശക്തിയായി ഇളകി മറിയുന്നു.കടലിന്റെ അഗാധതയില്‍് നിന്നും വെള്ളം ഇളകി മറിയുന്നതോടൊപ്പം പോഷണ ഗുണങ്ങള്‍് അടങ്ങിയ സഫേല (പുറം തോടുള്ള ജലജീവി) പുറത്തേക്കു വരുന്നു.മുന്‍്കൂട്ടി തയ്യാറാക്കിയ കളകളില്‍് ഇത്‌ വന്നണയുന്നതോടെ മീന്‍് പിടുത്തക്കാര്‍് ആഹ്ലാദത്തിമിര്‍്പ്പിലാകുന്നു.ദോഫാറിന്റെ കടല്‍്ത്തീരങ്ങളായ മര്‍്ബാത്ത്,ശൊയ്‌മിയ,സദ എന്നിവിടങ്ങളിലാണ് സാധാരണ ഇതു കണ്ടുവരുന്നത്‌.വളരേ മൃദുത്വമുള്ള അടിഭാഗം അടര്‍്ത്തിയെടുത്ത് മാംസള ഭാഗങ്ങള്‍് വേവിച്ച്‌ ഭുജിക്കുന്നു.നൈസര്‍്ഗ്ഗീക ഗുണമുള്ളതും വിഷയാസക്തി വര്ദ്ധിപ്പിക്കുന്നതുമാണിത്.ഉണക്കിയെടുക്കുന്ന സഫേലകള്‍് പിന്നീട്‌ ദൂരേയുള്ള കിഴക്കന്‍് ദിക്കുകളിലേക്ക്‌ കയറ്റി അയക്കുന്നു.ലോക മാര്ക്കറ്റില്‍് വന്‍് ഡിമാന്റുള്ള സഫേലക്ക്‌ ഒമാനിലും തീ വിലയാണ് ഈടാക്കുന്നത്‌.അമ്പതു വര്ഷങ്ങള്‍്ക്കു മുമ്പ്‌ ഏതാനും മുങ്ങല്‍് വിദഗ്ധരാണ് കടലിന്റെ അടിത്തട്ടില്‍് നിന്നും ഈ മുത്തുച്ചിപ്പിയേ കണ്ടെടുത്തത്‌.പിന്നീട്‌ പ്രത്യേക തരം ഉപകരണങ്ങള്‍് ഉപയോഗിച്ച്‌ സഫേലയെ കുത്തിയെടുത്തു.ഒരു ദിവസം നാനൂറ് എന്ന നിലയില്‍് സഫേലയുടെ വിളവെടുപ്പ്‌ നടന്നു.ഇതില്‍് കുഞ്ഞുങ്ങളും ഉള്‍്പ്പെടുന്നു.സഫേലക്ക്‌ വംശനാശം സംഭവിക്കുമെന്ന ഘട്ടമെത്തിയപ്പോള്‍് 1991-ൽ അധികൃതര്‍് നിയമം കൊണ്ടുവന്നു.വര്ഷത്തില്‍് രണ്ടുമാസം മാത്രം സഫേല പിടുത്തം അനുവദിച്ചുള്ള ഓര്ഡര്‍് ഇറക്കിയതിനു പുറമേ ഒമ്പത്‌ സെന്റീമീറ്റര്‍് നീളമുള്ളതിനെ മാത്രമേ പിടിക്കാന്‍് പാടുള്ളൂവെന്നും ഉത്തരവിട്ടു.ഇത്‌ പ്രാബല്യത്തില്‍് വന്നതോടു കൂടി മീന്‍്പിടുത്തക്കാര് ജാഗരൂകരായി.

ഫിഷ്‌ ഫ്ലഷ്‌


അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...