2018 ഓഗസ്റ്റ് 14, ചൊവ്വാഴ്ച

സിറ്റിയുടെ പ്രാണേതാവ്

👤വ്യക്തി പരിചയം

*സിറ്റിയുടെ പ്രാണേതാവ്*

കേരളമെന്ന് കേട്ടാൽ തിളക്കണം ചോര നരമ്പുകളിൽ എന്ന ആപ്തവാക്യത്തിന്ന് പുതിയ നിർ വചനം രചിക്കുന്നു പി.വി എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന പി.വി അബ്ദുൾ റഹ്‌മാൻ.സിറ്റിയെന്ന് കേട്ടാൽ അദ്ദേഹത്തിന്റെ   നരമ്പുകളിൽ രക്തം തിളക്കും.അത്രക്കും കണ്ണൂർ സിറ്റി പി.വിക്ക് ദൗർബല്യമാണ്,വികാരമാണ്.  തന്റെ പോറ്റുമ്മയുടെ വിരിമാറിൽ നടക്കുന്ന ഏത് പരിപാടിയിലും നിറസാന്നിധ്യമായി പി.വിയുണ്ടാവും.സിറ്റി  ജീവനാണിദ്ദേഹത്തിന്.
ഗൾഫിൽ നിന്നും നാട്ടിലെത്തുന്ന ഇടവേളകളിൽ സിറ്റിയിലെ മുക്കും മൂലയിലുമുള്ള ഇടവഴികളിലൂടെ നടന്ന് പഴയ ഓർമ്മകളിൽ മുഴുകും.സിറ്റി ദീനുൽ ഇസ്‌ലാം സഭക്ക്  ചുറ്റിലുമുള്ള അന്നത്തെ പരിചിതമായ പഴയ  വീടുകളുടെ ഗേറ്റിന്നരികിലും വലിയാകുളത്തിന്നടുത്തും ചെന്ന് അൽപസമയം ചെലവഴിക്കും.ഗതകാല സ്മരണകൾ അയവിറക്കി തെല്ലു നിരാശയോടെ മടങ്ങും.
തളിപ്പറമ്പിലെ തിരുവട്ടൂരിൽ ജനിച്ച പി.വി.പത്താം വയസ്സുമുതലാണ് ദീനുൽ ഇസ്‌ലാം സഭയുടെ  കീഴിൽ വിദ്യാഭ്യാസം നേടാനായി സിറ്റിയിലെത്തുന്നത്.പിന്നീടങ്ങോട്ടുള്ള ജീവിതം സിറ്റിയുമായി ബന്ധപ്പെട്ടതാണ്.കാലക്രമേണ സിറ്റിയുടെ ദത്തുപുത്രനായി മാറി.
സിറ്റിയിൽ പിറക്കാത്ത സിറ്റിക്കാരൻ എന്ന വിശേഷണത്തിന്നർഹനാണ് പി.വി.
ദീനുൽ ഇസ്‌ലാം സഭയും നമ്മുടെ പ്രിയങ്കരനായ മർഹൂം ഈ.അഹമ്മദ് സാഹിബും പി.വി യുടെ വളർച്ചയിൽ മുഖ്യ പങ്ക് വഹിച്ചു.
1969 മുതൽ 1987 കാലഘട്ടം വരെ സിറ്റിയുടെ ഓരോ ചലനങ്ങളിലും നിഴലായി പി.വി കൂടെയുണ്ട്.
അക്കാലയളവിൽ നേടിയ മത/ഭൗതിക  വിദ്യാഭ്യാസം പി.വി യുടെ ജീവിതയാത്രയിൽ വഴിത്തിരിവായി.
പഠന കാലത്ത്  പത്താം ക്ലാസ്സിൽ  ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥി എന്ന ഖ്യാതിയും നേടി.
പഠനങ്ങളിലും പാഠ്യേതര വിഷയങ്ങളിലും മികവുറ്റ നിലവാരം പുലർത്തി.
സിറാജുൽ ഉലൂം യു. പി.സ്‌കൂൾ,( തങ്ങളെ സ്‌കൂൾ) ,സിറ്റി ഗവണ്മെന്റ് ഹൈസ്‌കൂൾ,  സർസയ്യിദ്‌ കോളേജ്, എസ്.എൻ കോളേജ്‌, മഅദനുൽ ഉലൂം മദ്രസ്സ (തോപ്പ്),ഇസ്സത്തുൽ ഇസ്‌ലാം മദ്രസ്സ എന്നിവിടങ്ങളിൽ നിന്നും മത,ഭൗതിക വിദ്യാഭ്യാസം കരസ്ഥമാക്കി.ഫറൂഖ് കോളേജിൽ നിന്നും
അഫ്സലുൽ ഉലമ പാസ്സായി.
അറബി,ഇംഗ്ലീഷ് ഭാഷകളിൽ നല്ല അവഗാഹമുണ്ട്.
പി.വി യുടെ എല്ലാ കാര്യത്തിലും ഒരു രക്ഷകർത്താവിന്റെ റോൾ വഹിച്ച ഇ.അഹമ്മദ് സാഹിബ് 1982 ൽ വ്യവസായ മന്ത്രിയായപ്പോൾ പി.വി യെ പേർസണൽ അസിസ്റ്റന്റ് നിയമനം നൽകി കൂടെ നിർത്തി.അതോടെ പി.വി താൽക്കാലികമായി സിറ്റിയുടെ സജീവലോകത്തുനിന്നും വിടവാങ്ങി.ഇടക്കിടെ മന്ത്രിയോടൊപ്പം സിറ്റിയിലെത്തുമെങ്കിലും ഔദ്യോഗിക തിരക്കിനോടൊപ്പം സിറ്റിക്കാരിലൊരാളായി തീരാൻ പി.വി  ശ്രമിക്കാറുണ്ട്.
ദീർഘകാലം ഇ.അഹമ്മദ് സാഹിബിന്റെ പി.എ യായി പ്രവത്തിക്കുന്നതിനിടയിൽ ഗവർമെന്റ് സ്ഥാപനത്തിൽ ഉന്നതജോലിയും ലഭിച്ചു.
ഗവണ്മെന്റ് പൊതു മേഖല സ്ഥാപനത്തിൽ സ്‌പെഷ്യൽ ഗ്രേയ്ഡ് ഓഫീസർ എന്ന ഉയർന്ന തസ്തികയിലേക്ക് നിയമിതമായി.ഈ അടുത്ത കാലത്താണ് റിട്ടയേർഡ് ചെയ്തത്.
1986 ൽ  വൈവാഹികജീവിതത്തിലേക്ക്
പ്രവേശിച്ചു.അന്ന് വ്യവസായ മന്ത്രിയായ അഹമ്മദ് സാഹിബ്  തന്റെ വത്സല്യപുത്രനെ പോലെ കരുതുന്ന പി.എ കൂടിയായ പി.വിയുടെ കല്യാണദിവസം എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ച് സജീവമായി പങ്കെടുത്തു.ഒരു കാരണവരെപോലെ കല്യാണാഘോഷത്തിന്ന് ചുക്കാൻ പിടിച്ചു  .ലീഗ് നേതൃത്വത്തിലെ അന്നത്തെ പ്രഗത്ഭരും ലീഗ് മന്ത്രിമാരും എം.എൽ.എ മാരും  കല്യാണത്തിന്ന് സാന്നിഹിതരായത് പി.വി.അഭിമാനപൂർവ്വം ഓർക്കുന്നു

 1990 മുതലാണ് പി.വി പൂർണ്ണമായും സിറ്റിയോടകന്നത്.  ഡൽഹി ,സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് പറിച്ചുനട്ടു.
എവിടെയായിരുന്നാലും സിറ്റിയുടെ സ്പന്ദനം ക്യത്യമായി അറിയാൻ ശ്രമിക്കാറുണ്ട്.സ്നേഹതീരം വാട്‌സ്ആപ്പ് കൂട്ടായ്മയിൽ അംഗമായതോടെ  സിറ്റിയിലെ പഴയ സതീർഥ്യരും സഹപാഠികളും രാഷ്ട്രീയ സഹപ്രവർത്തകരും നാട്ടുകാരുമായും കൂടുതൽ ഇടപഴകാൻ സാധിച്ചുവെന്നുള്ളത് ഒരു വൻ നേട്ടമായി പി.വി കാണുന്നു.
അക്കാരണം കൊണ്ടുതന്നെയാണ് ഇക്കഴിഞ്ഞ 'സ്നേഹതീരം പിരിശകൂട്ടം' പരിപാടിയിൽ  പ്രായത്തെ പോലും വെല്ലുവിളിച്ച് പി.വി നിറഞ്ഞാടിയത്.
പി.വി.യുടെ പെർഫോമൻസ് കണ്ട ഒ.കെ സമദ് സാഹിബും കെ. സൈനുദ്ധീനും പി.വിയുടെ  മൈക്ക് മാനിയയെ കുറിച്ച് ഫലിതരൂപേണ വിലയിരുത്തിയത് ഒരംഗീകാരമായി കാണുന്നു പി.വി.
ചെറുപ്പം മുതലെ നല്ലൊരു പ്രാസംഗികകനാണ് പി.വി.
പ്രസംഗ കലയിൽ കഴിവ് തെളിയിച്ച് ജില്ലാതലത്തിലും മറ്റും  ധാരാളം സമ്മാനങ്ങൾ വാരികൂട്ടിയിട്ടുണ്ട്.
 ഫുട്ബോൾ ,ക്രിക്കറ്റ് കളിയിലും നന്നായി തിളങ്ങിയ താരമാണ് പി.വി.
സിറ്റി എം.എസ്.എഫിലൂടെ  വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തന്റേതായ ഒരു സ്ഥാനം അരക്കിട്ടുറപ്പിച്ചു.
പിന്നീട് താലൂക്ക്,മണ്ഡലം, ജില്ലാ,സംസ്ഥാന നേതൃ പദവിയിൽ വരെയെത്തി .അവിഭക്ത ജില്ലാ എം.എസ്.എഫിന്റെ പ്രസിഡന്റ്,സെക്രട്ടറി സ്ഥാനങ്ങൾ അലങ്കരിച്ചു.
കണ്ണൂർ എസ്.എൻ.കോളേജിലെ പഠനകാലത്ത് ആദ്യമായി എം.എസ്.എഫ് യൂണിറ്റ് കോളേജിൽ രൂപീകരിച്ചു.
അതൊരു ചരിത്ര ദൗത്യമായിരുന്നു.കൊൺഗ്രെസിന്റെയും മാർകിക്സ്റ് പാർട്ടിയുടെയും വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ കുത്തക നിലനിൽക്കുന്ന കോളേജിൽ എം.എസ്.എഫ് രൂപീകരണത്തിന് മുൻകൈയെടുത്ത പി.വി യെ ഇ.അഹമ്മദ് സാഹിബ് അടക്കമുള്ള ലീഗ് നേതൃത്വം മുത്കണ്ഠം പ്രശംസിക്കുകയുണ്ടായി.
കോളേജിൽ വെച്ച് യു.യു. സിയിലേക്ക് മത്സരിച്ചു.
ഇപ്പോൾ സൗദി അറേബ്യയിലാണ് പി.വിയുടെ തട്ടകം.
സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളിലുള്ള നാല് സി.ബി.എസ്.സി
സ്‌കൂളുകളുടെ ജനറൽ മാനേജരായ പി.വി  പ്രസ്തുത സ്‌കൂളുകളിൽ ലിഖിതമായ ബൈലോക്ക് രൂപം നൽകി.സ്‌കൂൾ ജീവനക്കാർക്ക് കേരളത്തിലെ പോലെയുള്ള കാഷ്യൽ ലീവ്,ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങൾ  നൽകാനുള്ള തീരുമാനം നടപ്പിൽ വരുത്തി.

തിരുവട്ടൂരിലെ പൗരപ്രമുഖരായ ഖാദർ ഹാജിയുടെ മകൻ അബ്ദുള്ളയുടെയും കുട്ടിഹാജിയുടെ മകൾ ആമിനയുടെയും മകനായാണ് പി.വി യുടെ ജനനം.
ഭാര്യ സമീറ.മക്കൾ
അഞ്ചുപേർ: ശഹസാദി,മുബശിർ,ദിൽഷാദ,ഷാന, തൻസീഹ്.
മക്കളിൽ മൂന്നുപേർ വിവാഹിതരാണ്.രണ്ടുപേർ പഠിക്കുന്നു.
നിലവിൽ  തളിപ്പറമ്പിന്നടുത്ത തിരുവട്ടൂരിലാണ് താമസം.
തന്നെ താനാക്കിയ സിറ്റിയെ മാറോടണച്ച് സിറ്റിയിലെ എല്ലാ തലമുറകളോടും പിരിശത്തോടെ ഇടപഴകി ജീവിതയാത്ര  തുടരുകയാണീ അമ്പത്തൊമ്പതുകാരൻ.

✍ *ശംസു മാടപ്പുര*

2018 ഓഗസ്റ്റ് 11, ശനിയാഴ്‌ച

സിറ്റിയിലെ നിമിഷകവി

വ്യക്തി പരിചയം

*സിറ്റിയിലെ നിമിഷകവി*

ജീവിത മുഹൂർത്തങ്ങൾ നിമിഷനേരം കൊണ്ട് കവിതയിൽ ചാലിച്ചെഴുതി പുറംലോകത്തേക്കെത്തിക്കുന്ന  സിറ്റിയിലെ നിമിഷകവിയാണ് സഹർ അഹമ്മദ്.

 ഷാർജയിൽ പ്രവാസ ജീവിതം നയിക്കുന്ന ഈ യുവ കവിക്ക് ചുറ്റും എപ്പോഴും അക്ഷരങ്ങളുടെ സാന്നിധ്യമുണ്ട്. നടന്നുനീങ്ങിയ ജീവിത ചുറ്റുപാടുകളിൽ നല്ല വായനയുടെ സുഗന്ധം പൂശിയ ഒരാൾ. പോയ ഭൂത~വർത്തമാന  കാലം ഒരേസമയം , തത്വചിന്താധിഷ്ഠിതമായും അനുഭവാത്മകമായും നോക്കി കണ്ട് അവയെ തന്റെ രചനകളാക്കി തീർക്കുന്നു  ഈ പ്രതിഭ. പ്രവാസ ജീവിതത്തിലെ തിരക്കുപിടിച്ച ജോലികൾക്കിടയിലും എഴുത്തും ചിത്രരചനയുമൊക്കെ നെഞ്ചിലേറ്റി സദാ പുഞ്ചിരിക്കുന്ന മുഖവുമായി സഹർ സജീവമാണ്.

എഴുത്തിന്റെ പ്രണയലോകത്തേക്ക് ഈ യുവാവ് നടന്നെത്തിയ വഴികൾ കാലം അടയാളപ്പെടുത്തിയിരിക്കുന്നു.
കുട്ടിക്കാലത്ത് ഉപ്പാന്റെ കൈയ്യും പിടിച്ചു കണ്ണൂർ ടൌണിലൂടെ നടക്കുമ്പോൾ വാഹനങ്ങളോടും കളിപ്പാട്ടങ്ങളോടും ആയിരുന്നു സഹർ അഹമ്മദിനു പ്രിയമെന്ന് ഉപ്പ പറഞ്ഞിട്ടുണ്ട്. പിന്നെ എപ്പോഴാണ് പുസ്തകങ്ങളോട് ഇഷ്ടം തോന്നിയത് എന്ന് അറിയില്ല. എന്തായാലും ആദ്യമായി തനിക്ക് പുസ്തകം വാങ്ങിക്കൊടുത്തത് ഉപ്പയോ ഉമ്മയോ ആയിരിക്കുമെന്നു കരുതുന്നു. എങ്കിലും ആദ്യം വായിച്ച പുസ്തകം ഏതെന്നോ, ആരാണ് എഴുതിയതെന്നോ ഓർമ്മകളിൽ ഇല്ല. സ്ക്കൂൾ പഠനകാലത്ത്‌ അറബിയും മലയാളം സെക്കണ്ടുമാണ് പഠിച്ചത്, മദ്രസയിലെ ഇസ്ലാമിക കഥകളെയും മലയാളം സെകന്റിലെ മലയാള കഥകളും ഒത്തിരി ഇഷ്ടമായിരുന്നു. ഓരോ കഥയും വായിച്ചു കഴിഞ്ഞാൽ ഉമ്മാമയോടൊ ഉമ്മയോടോ ഉമ്മയുടെ അനുജത്തിമാരോടോ പറഞ്ഞു കൊടുക്കും. ഡിഗ്രി പഠന കാലയളവിൽ മൂന്നു വർഷത്തിലേറെ സഹർ പത്രവിതരണം നടത്തിയിരുന്നു. മലയാള മനോരമയും മാതൃഭുമിയും മാധ്യമവും സിറാജും ഒക്കെ. മലയാള മനോരമ ഇടുന്ന സമയത്തായിരുന്നു മനോരമ ആഴ്ച്ചപതപ്പിൽ വന്ന പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ വാക മരങ്ങളും സുനിൽ പരമേശ്വരിന്റെ അനന്തഭദ്രവും ഭദ്രാസനവും ഒക്കെ വായിച്ചത്.
 കണ്ണൂർ താഴെ ചൊവ്വയിലുള്ള എസ് എസ് എഫ്  ഇസ്ലാമിക്‌ ലൈബ്രറിയുടെ കീഴിലുള്ള മൊബൈൽ ലൈബ്രറിയുടെ ചുമതലയേറ്റ സഹറിന്  ഞായറാഴ്ചകളിൽ പുസ്തകങ്ങളും ഓഡിയോ കാസെറ്റും ചുമന്നു വീടുകളിൽ എത്തിച്ചു കൊടുക്കുന്ന പതിവുണ്ട്., അതോടെ അഗ്നിസാക്ഷിയും ഗുൽസനോബർ എന്ന അറബി കഥയും വായിക്കാനുള്ള അവസരവും ലഭിച്ചു.


 പത്താം തരത്തിലെ പാഠ്യ വിഷയങ്ങളിൽ  വൈക്കം മുഹമ്മദ്‌ ബഷീറിന്റെ "പാത്തുമ്മയുടെ ആട്" എന്ന ക്യതിയും ഉൾപ്പെട്ടിരുന്നു. ആ പുസ്തകത്തിന്റെ അവസാന ഭാഗത്തായി ചില അഭ്യാസങ്ങൾ ചെയ്യേണ്ടതുണ്ട്. അതിലൊന്നാണ്  പാത്തുമ്മയുടെ ആടിനെ കുറിച്ച് ഒരു കവിതാരചന . അതുവരെ ഒരു വരി കവിത പോലും എഴുതിയിട്ടില്ലാത്ത സഹർ ഒന്നാനാം കൊച്ചു തുമ്പി എന്ന രണ്ടാം ക്ലാസ്സിൽ പഠിച്ച പദ്യത്തിന്റെ പാരഡി എഴുതിവെച്ചു. അതു ഓർത്ത
പ്പോൾ സഹറിന്റെ ചുണ്ടിൽ ചിരി വിടർന്നു.
ആ സമയത്താണ് ബാബരി ധ്വംസനം നടന്നത്.  ഡിസംബറിലേ കറുത്ത ഞായറാഴ്ച. തുടർന്നുള്ള ദിവസങ്ങളിൽ കണ്ണൂരിന്റെ  തെരുവിൽ രാഷ്ട്രിയക്കാർ ഏറ്റുമുട്ടി.  ഒത്തിരി പേരുടെ മരണത്തിന്നിടയാക്കിയ ആ സംഭവത്തിന്റെ പശ്ചാത്തലത്തിൽ  കണ്ണൂർ എന്നൊരു കവിത പിറവിയെടുത്തു. അത് മലയാള അദ്ധ്യാപികയെ കാണിച്ചപ്പോൾ അത് കവിതയാണെന്നവർ തീർത്തുപറഞ്ഞു.  ഇവിടെവെച്ച്‌ സഹർ എന്ന നിമിഷകവി  പിറവിയെടുത്തു.
മികച്ചൊരു ചിത്രകാരൻ കൂടിയാണ് സഹർ. പിതാവിന്റെ എംബ്രൊയിഡറി ജോലി ചിത്ര രചന പഠിക്കാൻ സഹറിന് പ്രചോദനമായി. തനിക്കു സിദ്ധിച്ച വരയും എഴുത്തുമൊക്കെ പാരമ്പര്യമായി വന്നുചേർന്നതാണെന്നു വിശ്വസിക്കാൻ കൂടി ഈ പ്രതിഭ ഇഷ്ടപ്പെടുന്നു.

കവിതയെ പ്രണയിച്ച സഹറിൻ്റെ ജീവിതത്തിലുമുണ്ടായി ഒരു മധുര പ്രണയം.
 പക്ഷെ അതു അവളോട്‌ തുറന്നു പറയുവാനുള്ള ധൈര്യമില്ലാതെ ഏഴു വർഷങ്ങൾ കടന്നുപോയി. പറയാൻ ആഗ്രഹിച്ചതൊക്കെ ഒരു പുസ്തകത്തിൽ കുറിച്ചിട്ടു. കോഴിഞ്ഞുപോയ പ്രണയത്തിൽ നിന്നും ഉതിർന്നു വീണ വരികൾ പിന്നീട് സഹറിന്റെ കവിതകൾക്ക് അടിത്തറ പാകി.
സഹറിന്റെ ഉമ്മയും ഉപ്പയും വായനാപ്രിയരായിരുന്നു.
ഉർദു മാഗസിനിൽ നിന്നും   കണ്ടെത്തിയ പേരാണ് ഉപ്പ തനിക്കിട്ടതെന്ന് സഹർ ഓർക്കുന്നു.  വർഷങ്ങളോളം ഉപ്പ സൂക്ഷിച്ച  ആ പത്ര കട്ടിംഗ്  സമ്മാനമായി പിന്നീട് സഹറിന് നൽകി .  ഉപ്പ,ഉമ്മ,ഉമ്മാമ എന്നിവർ എഴുത്തിന്റെ വഴിയിൽ യുവകവിയെ സ്വാധീനിച്ചിട്ടുണ്ട്. ഉമ്മാമ്മയിൽ നിന്നാണ്  പ്രണയത്തെ കുറിച്ചും ലൈല മജ്നുവിനെ കുറിച്ചുമുള്ള ആദ്യപാഠം ലഭിച്ചത്. രജത് രാജ്, ലക്ഷ്മികാന്ത്, സജ്ന, വീണ വേണുഗോപാൽ, ജലീൽ, മിൻഹാസ് മൊയ്തുണ്ണി, സലീം അയ്യനത്ത്, വെള്ളിയോടൻ, സുബൈർ വെള്ളിയോട്, ഷാജി ഹനീഫ്, ഒ എം അബുബക്കർ, സഹധർമ്മിണി  സാദിയ സലാം , ഫേസ്ബുക്ക് സുഹൃത്തുക്കൾ എന്നിവർ  സഹറിനു  പ്രോത്സാഹനം നൽകിയവരിൽപ്പെടുന്നു.

കണ്ണൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന വോയിസ്‌ ഓഫ് കണ്ണൂർ എന്ന സായാഹ്ന പത്രത്തിലാണ് ആദ്യത്തെ കവിത വന്നത്. പ്ലസ്‌ ടു വിൽ പഠിക്കുമ്പോൾ സ്ക്കൂൾ യുവജനോത്സവത്തിൽ രണ്ടാം സ്ഥാനം കിട്ടിയ സന്ധ്യ എന്ന കവിതയായിരുന്നു അത്. തുടക്കത്തിൽ കവിത ചങ്ങാതിമാർക്ക് കാണിച്ചു  കൊടുത്തപ്പോൾ ''നിനക്കും വട്ടായോ?'' എന്നായിരുന്നു അവരുടെ ചോദ്യം.ചുരുക്കം പേർ എഴുത്തിനെ പ്രോത്സാഹിപ്പിച്ചു.
കാലക്രമേണ സഹറിന്റെ  കഥയും കവിതയും ലേഖനവുമെല്ലാം സുദിനം, പുഴ ഓണ്‍ലൈൻ മാഗസിൻ, വെട്ടം ഓണ്‍ലൈൻ മാഗസിൻ, ഗൾഫ്‌ മനോരമ ഓണ്‍ലൈൻ, കണ്ണൂർ മെട്രോ ന്യൂസ്‌, സിറാജ്, പ്രവാസി രിസാല, സിറ്റി മലയാളി മാഗസിൻ, ദുബൈ മെട്രോയിലെ റീഡ് മാഗസിൻ, സിംഗപ്പൂർ മലയാളി അസോസിയേഷന്റെ ഇതൾ മാഗസിൻ തുടങ്ങിയവയിലെല്ലാം പ്രസിദ്ധീക്യതമായി.

സഹറിന്റെ 'ഒരു പ്രണയിതാവിന്റെ കവിതകൾ' എന്ന ആദ്യ കവിത സമാഹാരം കൈരളി ബുക്ക്സാണ്‌ പ്രസിദ്ധീകരിച്ചത്. 2000 മുതൽ 2013 വരെയുള്ള കാലയളവിൽ  എഴുതിയ വരികൾ ഒരു പുസ്തക രൂപത്തിൽ പ്രകാശിതമായി.
ഇതിലെ പല കവിതകളും  പറഞ്ഞു തീരാതെ നിർത്തിയ വരികൾ പോലെയായിരുന്നു , നമ്മിൽ പലരുടെയും നഷ്ടപ്രണയങ്ങൾ പോലെ.

2013 മുതൽ 2016 വരെ എഴുതിയ 84 കവിതകൾ ഉൾപ്പെടുത്തിയ രണ്ടാമത്തെ കവിതാസമാഹാരം "പൂക്കാതെ പോയ വസന്തം" ബുക്ക്ബെറി ബുക്ക്സ് ഇന്ത്യയാണ് പ്രസിദ്ധീകരിച്ചത്. രണ്ടു പതിപ്പുകൾ ഇറങ്ങിയ പുസ്തകത്തിന് സാധാരണ വായനക്കാരിൽ നിന്ന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.

വെട്ടം ഫെയ്സ് ബുക്ക് ഗ്രൂപ്പ്‌ പ്രസിദ്ധികരിച്ച 'കവിതയാനം' എന്ന കവിത സമാഹാരത്തിൽ 'ആത്മഹത്യ' എന്ന കവിതയും ആൽത്തറ ഫെയ്സ് ബുക്ക് ഗ്രൂപ്പ്‌ പ്രസിദ്ധികരിച്ച "ഇലകൾ പച്ച പൂക്കൾ മഞ്ഞ" എന്ന കവിത സമാഹാരത്തിൽ "ഇവർ നപുംസ്കർ" എന്ന കവിതയും സഹർ എഴുതിയിട്ടുണ്ട്.
2014 ലെ ഷാർജ ബുക്ക്‌ ഫെയറിൽ വെച്ച് പ്രശസ്ത കവി കൂരീപ്പുഴ മാഷിനു 'പ്രണയിതാവിന്റെ കവിതകൾ' സഹർ സമ്മാനിച്ചു.പി അന്ന് അദേഹത്തോട് കവിത എങ്ങനെ ആയിരിക്കണം എന്ന് ചോദിച്ചപ്പോൾ അദേഹം പറഞ്ഞത് തോന്നിയക്ഷരങ്ങൾ ആണ് കവിത. തോന്നുന്നത് എഴുതുക അതിൽ കവിത വരും എന്നാണദ്ദേഹത്തിന്റെ വാദം. പിന്നീടു രണ്ടു മൂന്നു മാസങ്ങൾക്കു ശേഷം ഒരു പ്രഭാതത്തിൽ സഹർ ഉണരുമ്പോൾ കണ്ടത് കൂരീപ്പുഴ മാഷിന്റെ ഫെയ്സ് ബുക്ക് സന്ദേശമായിരുന്നു. ഒരു 'പ്രണയിതാവിന്റെ കവിതകളി'ലെ 'ഞാൻ സ്വപ്നം കാണാറില്ല' എന്ന കവിത ആയിരുന്നു, ഞാൻ ഇന്ന് വായിച്ച കവിത എന്ന നിലയിൽ അദേഹത്തിന്റെ ഫെയ്സ് ബുക്ക് പംക്തിയിൽ അന്നദ്ദേഹം പങ്കുവെച്ചത്. ഒരുപാട് പേരു അതു വായിച്ചു. കൂടാതെ സഹറിന്റെ മറ്റു കവിതകളും കൂടുതൽ വായനക്കാരിൽ എത്തുവാനും അതു സഹായിച്ചു.
ഷാർജ ഇന്ത്യൻ അസോസിയേഷനിൽ മാസ് ഷാർജ നടത്തിയ സാഹിത്യോൽസവിൽ പ്രശസ്ത കവി സച്ചിദാനന്ദൻ മാഷ്‌ ആയിരുന്നു മുഖ്യ അതിഥി. അന്ന് കവിയരങ്ങിൽ അദേഹത്തിന്റെ മുൻപിൽ വെച്ച് കവിത അവതരിപ്പികുവാനുള്ള അവസരം സഹറിന് ലഭിച്ചത് സന്തോഷത്തോടെ ഓർക്കുന്നു. നമ്മെ വിട്ടുപിരിഞ്ഞ അസ് മോ, സുറാബ്, അനൂപ്‌ ചന്ദ്രൻ, കമറുദ്ദിൻ തുടങ്ങിയവരും അന്ന് സഹറിനോടൊപ്പം അവരുടെ കവിതകൾ അവതരിപ്പിച്ചിരുന്നു.

വളരെ കുറച്ചു വാക്കുകളിൽ ഒരു വലിയ ആശയത്തെ കാച്ചി കുറിക്കുന്ന കവിതകളോട് ആണ് എന്നും സഹറിന് ഏറെ ഇഷ്ടം. പി കെ പാറക്കടവിന്റെയും അഷ്‌റഫ്‌ ആഡൂരിന്റെയും ചെറിയ കഥകളെ ഒത്തിരി ഇഷ്ടമാണ്. മിക്ക കവിതകളും എഴുതാൻ വേണ്ടി സഹർ ഇരുന്നിട്ടില്ല. ചില ദൃശ്യങ്ങളോ കാഴ്ചകളോ വാർത്തകളോ യാത്രകളോ നൽകുന്ന ചിന്തകളെ എഴുതി പോവുക മാത്രമാണ് ചെയ്യാറ്. അതു ചിലപ്പോൾ ഒരു കടലാസിൽ ആവാം എല്ലെങ്കിൽ ഭാര്യക്കുള്ള വാട്ട്സ്ആപ്പ് സന്ദേശം ആവാം. ഇതിനു വീപരീതമായി വളരെ അപൂർവമായി എങ്കിലും ചില വിഷയങ്ങൾ എഴുതുവാനുള്ള ശ്രമങ്ങൾ സഹർ നടത്തിയിട്ടുണ്ട്. ചിലത് പൂർത്തികരിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. മറ്റു ചിലത് ചാപിള്ളകളെ പോലെ പാതി വഴിയിൽ മരിച്ചു പോവുകയും ചെയ്തു. ഓരോ കവിതയും എഴുതി തീരുമ്പോഴും മനസ്സിൽ ഒത്തിരി സന്തോഷമാണ് സഹറിന് .

ചില കവിതകൾ എഴുതി തീർന്നാലും, അതിനു ഒരു പൂർണത വന്നോ എന്ന സംശയവും തോന്നാറില്ലാതില്ല.

മലയാളത്തിൽ സഹർ ഏറ്റവും ഇഷ്ടപ്പെടുന്ന എഴുത്തുകാർ റഫീഖ് അഹമ്മദും വീരാൻ കുട്ടിയും ആണ്. റഫീഖ് അഹമ്മദിന്റെ തോരാമഴ ഒത്തിരി ഇഷ്ടമാണ്,.
ഉമ്മു കുൽസുവിന്റെ ഖബറും ഉമ്മ നിവർത്തി വെച്ച പൊട്ടിയ പുള്ളികുടയും മനസ്സിലേകിയ നൊമ്പരങ്ങളിൽ ഒന്നാണ്.

കാലാലയം യു.എ.ഇ യുടെ കവിതാപുരസ്കാരം, പാം പുസ്തകപ്പുരയുടെ അക്ഷരതൂലിക കവിതാപുരസ്‌കാരം, പേരക്ക ബുക്ക്‌സിന്റെ സാഹിത്യ അവാർഡിൽ ജൂറിയുടെ പ്രത്യേക പരാമർശം തുടങ്ങിയ അംഗീകാരങ്ങൾ സഹറിന് ലഭിച്ചിട്ടുണ്ട്. കൂടാതെ
സ്കൂൾ, കോളേജ് തലങ്ങളിലും എസ്. എസ്. എഫ്, കെ.എം.സി.സി തുടങ്ങിയ സംഘടനകൾ നടത്തിയ മത്സരങ്ങളിലും സമ്മാനങ്ങൾ ധാരാളം വാരികൂട്ടിയിട്ടുണ്ട് സഹർ.

1985 നവംബർ 28നു പട്ടണത്തിൽ അഹമ്മദിന്റെയും കണ്ടത്തിൽ സഫൂറയുടെയും മൂത്ത മകനായി കണ്ണൂരിൽ ജനനം.  തായത്തെരു ഗവ: എൽ. പി. സ്കൂൾ, താഴെ ചൊവ്വ ഗവ: മാപ്പിള എൽ. പി. സ്കൂൾ, തെഴുകിൽ പീടിക ഗൗരിവിലാസം യു. പി. സ്കൂൾ, ചൊവ്വ ഹയർ സെക്കണ്ടറി സ്കൂൾ, സിക്കിം മണിപാൽ യൂണിവേഴ്സിറ്റി സെന്റർ കണ്ണൂർ എന്നിവിടങ്ങളിലായിരുന്നു സഹറിന്റെ വിദ്യാഭ്യാസം. ഇപ്പോൾ ദുബൈ ഇസ്ലാമിക്‌ ബാങ്ക് ഷാർജയിൽ ജോലി ചെയ്യുന്നു. സാദിയ സലാം ഭാര്യ. സൈനബ് സഹർ മകൾ. സബ്രീനയും ഷഹബാസും സഹോദരങ്ങൾ. എഴുത്തും വായനയും ചിത്ര രചനയും യാത്രയും പാചകവും ഇഷ്ട വിനോദങ്ങൾ.

ഇ-മെയിൽ: saharknr@gmail.com
Mob: 00971 55 8451564

2018 ഓഗസ്റ്റ് 9, വ്യാഴാഴ്‌ച

സിറ്റിയിലെ കളിയെഴുത്തുകാരൻ

പരിചയം

*സിറ്റിയിലെ കളിയെഴുത്തുകാരൻ*

✍ ശംസു മാടപ്പുര

 മുഖവുര:
ലോകകപ്പ്  കാൽപന്തുകളിയുടെ അകതളവും പിന്നാമ്പുറ കഥകളും സവിസ്തരം പ്രതിപാദിക്കുന്ന ഗ്രന്ഥമായ ലോങ് പാസ്സിന്റെ  കണ്ണൂർ സിറ്റിയുടെ കളിയെഴുത്തുകാരന് ആഗസ്ത് 13 നു കോഴിക്കോട് വെച്ച് അവാർഡ് സമ്മാനിക്കുന്ന പശ്‌ചാത്തലത്തിൽ പുസ്തകത്തെ കുറിച്ചും ഗ്രന്ഥകർത്താവ് സാലിമിനെ കുറിച്ചും പരിചയപ്പെടുത്തുന്നു.



ഫുട്ബോൾ പ്രേമികൾക്ക് ലോകകപ്പിനേ പരിചയപ്പെടാനുത കുമാറ് അതിന്റെ ചരിത്രവും വർത്തമാനവും തന്റേതായ വീക്ഷണത്തോടെ അവതരിപ്പിച്ച ടി.സാലിമിന്റെ 'ലോങ് പാസ്' എന്ന പുസ്തകം ഫുട്‌ബോൾ ആരാധകർക്കൊരു വഴികാട്ടി തന്നെയാണ്.
ലോകകപ്പ് ഫുട്ബോൾ ടീമുകളെയും അവയുടെ ചരിത്രത്തെയും പരിചയപ്പെടുത്തുന്നതോടൊപ്പം ഫുട്‌ബോൾ പ്രേമികളുടെ മനസ്സിൽ പതിഞ്ഞ കളികളെയും കളിക്കാരെയും ഞെട്ടിച്ച അട്ടിമറികളിലേക്കും പുസ്തകം വിരൽചൂണ്ടുന്നു.
തിളങ്ങാൻ കഴിയാതെ പോയ കളിക്കാർ,അറിയപ്പെടാത്ത രസകരമായ വസ്തുതകൾ എന്നിവ കോർത്തിണക്കി  'ലോങ് പാസ്സ് / ലോകകപ്പിന്റെ ചരിത്രവും വർത്തമാനവും' എന്ന പുസ്തകം വായനക്കാരെ കളിയുടെ കൗതുക ലോകത്തേക്കാനയിക്കുന്നു.
ഫുട്‌ബോൾ പ്രേമികൾ അറിയേണ്ടതും ഓർത്തിരിക്കേണ്ടതുമായ കാര്യങ്ങൾ  അപൂർവ്വചിത്രങ്ങൾ സഹിതം കുറിപ്പുകളായി പല പേജുകളിലും വിന്യസിച്ചതായി പുസ്തകത്തിൽ കാണാം. ഇത് പുസ്തകത്തിന്ന് പത്തരമാറ്റ് കൂട്ടുന്നു.
ഇരുപത്ത് രണ്ട് വർഷത്തെ മാധ്യമ പ്രവർത്തനത്തിന്നിടയിൽ ഏഷ്യൻ ഗെയിംസും ലോകകപ്പ് യോഗ്യതാ മത്സരങ്ങളും ഉൾപ്പെടെ നിരവധി കായിക വാർത്തകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് ഗ്രന്ഥകാരൻ.
2016 ലെ ഗിഫ അവാർഡിന്ന്  ഈ ഗ്രന്ഥം തെരഞ്ഞെടുത്തു.
ആഗസ്ത് 13 നു കോഴിക്കോട് വെച്ച്
നടക്കുന്ന ചടങ്ങിൽ വെച്ച് സാലിമിന് അവാർഡ് സമ്മാനിക്കും.
ഡി. സി.ബുക്സാണ് പ്രസാധകർ.
കണ്ണൂർ സിറ്റി ജുമാ മസ്ജിദ് മുൻ  ഖത്തീബ് പരേതനായ ഉമ്മർ ഹാജി- ഹഫ്സത്ത് ദമ്പതികളുടെ മകനാണ് ടി.സാലിം.
ഭാര്യ ശമീന ബി.ടി.
നവീദ് ഒമർ, നിദാൽ സെയ്‌ൻ,നയ്‌ല മറിയം,നസീൽ റഹ്മാൻ എന്നിവർ മക്കളാണ്.
സഹോദരങ്ങൾ : റാഷിദ്,ഫായിസ,സുമയ്യ,സുസാൻ റംലത്ത്,നൗഫൽ,റമീസ,സുനൈജ.
സൗദി അറേബ്യയിൽ നിന്നും പ്രസിദ്ധീകരിച്ചു വരുന്ന മലയാളം ന്യൂസ് സ്പോർട്സ് എഡിറ്ററാണ് സാലിം.
💐 അവാർഡ് ജേതാവായ സാലിമിന് ബിഗ് സല്യൂട്ട് 💐

2018 ഓഗസ്റ്റ് 6, തിങ്കളാഴ്‌ച

പിരിശത്തോടെ പിരിഞ്ഞ പിരിശകൂട്ടം

സിറ്റി സ്നേഹതീരം പിരിശകൂട്ടം
ഏറെ പിരിശത്തോടെ പിരിഞ്ഞു എന്നറിയാൻ കഴിഞ്ഞു.
അൽഹംദുലില്ലാഹ്!
ഒരുപാട് പേരുടെ പ്രയത്നം,ഒരു മാസക്കാലത്തെ ത്യാഗപരിശ്രമം,അണിയറയിലും അരങ്ങത്തും ധാരാളം മുന്നൊരുക്കങ്ങൾ,കൂട്ടായ പ്രവർത്തനം,പ്രായത്തെ മറന്നുള്ള ചിലരുടെ ഓട്ടവും ചാട്ടവും.സ്‌ത്രീരത്നങ്ങളുടെ നിർലോഭമായ സഹകരണവും പങ്കാളിത്വവും,വ്യത്യസ്തമായ കലാ കായിക പ്രകടനങ്ങൾ,പരസ്പര കൂടിയാലോചനകൾ,ശക്തമായ സഹോദര്യബന്ധവും ബന്ധുക്കളേക്കാളുപരി ഹ്യദയങ്ങൾ തമ്മിലുള്ള യോജിപ്പും. ഇതെല്ലാം ഒത്തിണങ്ങിയ ഒരു സായാഹ്നമായിരുന്നു ഇന്നലെ കഴിഞ്ഞുപോയത്.
പങ്കെടുത്തവർക്ക് കാലങ്ങളോളം മറക്കാനാവാത്ത ഒരു ഒന്നാന്തരം സംഗമം.
കാരണവന്മാരുടെ മേൽനോട്ടത്തിൽ ചെറുപ്പക്കാരുടെയും ചെറുപ്പക്കാരികളുടെയും കുട്ടികളുടെയും സജീവപങ്കാളിത്വമാണ് ഈ വിജയത്തിന്ന് നിദാനമെന്ന തിരിച്ചറിവ് സ്നേഹതീരത്തിന്റെ മുന്നോട്ടുള്ള ഗമനത്തിന് ഒരു മുതൽകൂട്ടാവും, തീർച്ച.
ഒരുപാട് കഴിവുള്ള കലാകാരന്മാരും സാങ്കേതിക വിദഗ്ധരും ഗായകരും ഈ കൂട്ടായ്മയിലുണ്ടെന്നത് ഒരിക്കൽ കൂടി പിരിശകൂട്ടത്തിലൂടെ തെളിയിച്ചിരിക്കുകയാണ്.
ഇവരുടെ സർഗ്ഗവാസനകൾ നിലനിറുത്താനുതകുന്ന പരിപാടികൾ സംഘടിപ്പിക്കാൻ  സ്നേഹതീരത്തിന്റെ ആസൂത്രണ കമ്മിറ്റിക്കാർക്ക് ഇനിയും സാധിക്കട്ടെ
എന്നാശംസിക്കുന്നു.
പരിപാടി വൻ വിജയമാക്കാൻ വേണ്ടി ദിവസങ്ങളോളം ഉറക്കമൊഴിച്ചു അഹോരാത്രം പണിയെടുത്ത എല്ലാവർക്കും പങ്കാളിയായവർക്കും സാമ്പത്തിക,സാങ്കേതിക സഹായങ്ങൾ നൽകിയ എല്ലാവർക്കും പ്രത്യേകിച്ച് യൂനുസ്  സാഹിബിനും ഇക്കരെനിന്നും എന്റെ ആശംസകൾ, ഒപ്പം പ്രാർത്ഥനകൾ!
🌹🌹🌹🌷🌷🌷💐💐💐🎈🎈
By ശംസു മാടപ്പുര, ഒമാൻ

2018 ഓഗസ്റ്റ് 5, ഞായറാഴ്‌ച

മംഗള കവിത

ഇന്ന്  വൈകീട്ട് ബർണ്ണശേരിയിൽ
നടക്കുന്ന "സിറ്റി സ്നേഹതീരം പിരിശകൂട്ട"ത്തിന് ആശംസകൾ/പ്രാർത്ഥനകൾ!!!
ശംസു മാടപ്പുര, ഒമാൻ
6/08/2018
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

 ഒരു മംഗളകവിത

✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍

 സ്നേഹം വിളയുന്ന
സ്നേഹതീരത്ത്
സ്നേഹിതർ സകുടുംബം
സമ്പർക്കം പുലർത്തുമിന്ന്!

സന്തത സഹചാരികൾ സംഭാഷണത്തിലേർപ്പെടും
 സർഗ്ഗ ശേഷിക്കാർ
സകലകലയിലുമേർപ്പെടും

സഭയിൽ കൂടിയവർക്ക് സംഗീതവിരുന്നാസ്വദിക്കാം സന്തോഷത്തേരിലാറാടാനൊരു സായാഹ്‌നമാകുമീ സംഗമം

സംവത്സരങ്ങളോളം
സ്മരണയുണർത്തുമീ സംഗമം
സർവ്വേശ്വരന്റെ കാരുണ്യത്താൽ സമംഗളമായിത്തീരട്ടെ

സർവ്വയ്ശ്വര്യവും നേർന്നിടാം
സകലവിധ പിന്തുണയുമേകാം
സകല പങ്കാളികൾക്കും
സഹർഷം സ്വാഗതം!!!

2018 ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച

പരിചയം/ സിറ്റിയിലെ പുരാവസ്തു ശേഖരം

*പരിചയം*

സിറ്റിയിലെ സാഹിദിന്റെ വീട്ടിലുണ്ട്, പുരാവസ്തു ശേഖരം!!!

✍ ശംസു മാടപ്പുര

പ്രാചീന കാലത്തെ വസ്തുക്കളുടെ ശേഖരമുള്ള കണ്ണൂർ സിറ്റിയിലെ വിരലിലെണ്ണാവുന്ന വീടുകളിൽ ഒന്നാണ് കുറുവയിലെ "കോയാസ്".
സാഹിദ് പള്ളിവളപ്പിലിന്റെ ഉമ്മയുടെ വീട് സന്ദർശിക്കുന്നവർക്ക് നൂറ്റാണ്ടുകൾ പഴക്കമുള്ള ഫർണിച്ചറുകളും പൂച്ചട്ടികളും മിനിക്കോയ് ദ്വീപിൽ നിന്നും ചക്കരപുകയില കൊണ്ടുവന്ന മൺകുടവും തടിയിൽ തീർത്ത കലാരൂപവും അടങ്ങിയ പുരാവസ്തു കളുടെ ഒരു ശേഖരം തന്നെ കാണാനൊക്കും.
കാലത്തിന്റെ മാറ്റം ഉൾകൊണ്ട് അവയിലൊക്കെ ആവശ്യമായ മിനുക്ക് പണികളൊക്കെ സാഹിദ് നടത്തിയിട്ടുണ്ട്.ചിലതൊക്കെ ഇക്കാലയളവിൽ കൈമോശം വന്നിട്ടുണ്ടെന്നാണ് സാഹിദിന്റ അവകാശവാദം.അതിൽ പ്രധാനപ്പെട്ടത് നൂറ്റാണ്ടുകൾ പഴക്കമുള്ള പനിനീർ കുപ്പികളാണ്.
ബഹ്‌റൈനിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന സാഹിദ് പുരാവസ്തു ശേഖരിക്കുന്നതിലും അത് നിലനിറുത്തുന്നതിലും അതീവ താല്പരനാണ്.ഉമ്മാമയുടെ ചെറുപ്പകാലം തൊട്ടിങ്ങോട്ടുള്ള വസ്തുക്കളാണ് സാഹിദിന്റെ ശേഖരത്തിലുള്ളത്.
ഇടതുപക്ഷ സഹയാത്രികൻ കൂടിയാണ് സാഹിദ് പള്ളിവളപ്പിൽ.
💐 ബിഗ് സല്യൂട്ട് സാഹിദ് ഭായ്💐
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
സാഹിദിന്റെ ശേഖരത്തിലുള്ള പുരാവസ്തുക്കൾ താഴെ👇👇👇










2018 ഓഗസ്റ്റ് 2, വ്യാഴാഴ്‌ച

സിറ്റിയിലെ സകല കലാ വല്ലഭൻ

🤵 വ്യക്തി പരിചയം

*സിറ്റിയിലെ സകലകലാ വല്ലഭൻ*

✍ ശംസു മാടപ്പുര

നോവലിസ്റ്റ്,കവി,കഥാകൃത്ത്,
പത്രപ്രവർത്തകൻ,പ്രഭാഷകൻ,റേഡിയോ അവതാരകൻ,സബ് എഡിറ്റർ,ഗാന രചയിതാവ് ,ഫുട്‌ബോൾ/വോളിബോൾ താരം  തുടങ്ങിയ വിശേഷണത്തിന്നർഹനാണ് കണ്ണൂർ സിറ്റിയിലെ ജമാൽ.


അബുദാബിയിലെ വിദേശവാസത്തിന്നിടക്ക് കലയെ നെഞ്ചേറ്റി ,തൂലിക ചലിപ്പിച്ച് അതി പ്രശസ്തനായി കഴിഞ്ഞ ജമാൽ കാലം തന്നെ ഏൽപ്പിച്ച ചുമതലയുമായി അനുസ്യൂതം മുന്നോട്ട് നീങ്ങുകയാണിപ്പോൾ.
അക്ഷരകേരളത്തിന്ന് സമർപ്പിക്കാനായി ഏതാനും ഗ്രന്ഥങ്ങളുടെ പണിപ്പുരയിലാണി ദ്ദേഹം.
ഇതിനകം ഏതാനും രചനകൾ പ്രകാശിതമായിട്ടുണ്ട്.
വെയിൽ പൂക്കൾ (കഥാ സമാഹാരം)
കാലത്തിന്റെ അനിവാര്യത (ലേഖനം) എന്നിവ ശ്രദ്ധേയമായ കൃതികളാണ്.
ശരിക്കും ഒരു പ്രവാസി കലാകാരനാണ് ജമാൽ.
 കലക്കും സാഹിത്യത്തിനും കലാപരമായ സംഘടിത നീക്കങ്ങൾക്കും ഒഴിവുവേളകൾ നീക്കിവെക്കുന്ന ജമാലിനെ പുരസ്കാരങ്ങളും തേടിയെത്തിയിട്ടുണ്ട്.
2013 ൽ ഉത്തര കേരള കവിത സാഹിത്യവേദി പ്രവാസി അവാർഡ്,
  2014 ൽ വളർത്താനൊരു കുഞ്ഞ് എന്ന നോവലിന് ചിലങ്ക കേസരി അവാർഡ് , അതേവർഷം തന്നെ അമ്പടാ എന്ന കഥക്ക് യുഗദർശനം മാസിക അവാർഡ്,  2015 ൽ നാടോടി എന്ന കഥക്ക് ഗ്രന്ഥദീപ്തി ഉപഹാരം,  അനുഭവം മഹാഗുരു എന്ന ചെറുകഥക്ക് മദിരാശി സമാജം വക ഉപഹാരം എന്നിവ കരസ്ഥമാക്കുകയുണ്ടായി.
 കൂടാതെ അബുദാബി ഡിഫൻസ് ടൂർണ്ണമെന്റിൽ മൂന്നുവർഷം തുടർച്ചയായി ചാമ്പ്യൻ പട്ടവും നേടി.
ഗൾഫിലെ ആദ്യ മാസികയായ കാരക്കയുടെ സബ് എഡിറ്റർ,ഉമ്മുൽ ഖുവൈൻ റേഡിയോയിൽ കഥാ അവതാരകൻ,ഓണപ്പാട്ട് എന്ന ആൽബത്തിന്റെ രചയിതാവ്,ടി.വി.സീരിയലുകളിലേ പിന്നണി പ്രവർത്തകൻ എന്നീ നിലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ഗൾഫിൽ ഏഴോളം കലാ സാംസ്‌കാരിക സംഘടനകളുടെ ചുക്കാൻ പിടിച്ചിരുന്നു.
കണ്ണൂർ ഫിലിം ചേംബർ ജനറൽ സെക്രട്ടറി,
ഷാഗ്രില ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി, കണ്ണൂർ ചിലങ്ക രക്ഷാധികാരി, നോർത്ത് മലബാർ ട്രെയിൻ പാസഞ്ചെസ് ഓർഗനൈസ് എക്സിക്യൂട്ടീവ് മെമ്പർ, കേരള സംസ്ഥാന കണ്സ്യൂമർ കണ്ണൂർ ജില്ലാ സമിതി എക്സിക്യൂട്ടീവ് അംഗം, കണ്ണൂർ കവി മണ്ഡലം അംഗം, കേരള ഗ്രന്ഥാകാര സമിതി അംഗം,പയ്യന്നൂർ മലയാള പാഠശാല അംഗം, എം.എസ്.എസ്. കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ, സി.പി.ടി കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറി, തൊട്ടട സമാജ്‌വാദി കോളനി സംരക്ഷണ സമിതി അംഗം, മെട്രോ കേരള മാഗസിൻ കണ്ണൂർ കറസ്‌പോറൻറ്,അബ്ദുൽ കലാം ആസാദ് ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ, അഖില കേരള കലാകാർ  ക്ഷേമ സമിതി ട്രഷറർ, ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ കണ്ണൂർ ജില്ലാ അംഗം,കേരള മാപ്പിള കലാ അക്കാദമി മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.
2016 മുതൽ കണ്ണൂരിൽ നിന്നും പ്രസിദ്ധീകരിച്ചു വരുന്ന മൈത്രീനാദം മാസികയുടെ എഡിറ്ററാണിദ്ദേഹം.
💐 ബിഗ് സല്യൂട്ട് ജമാൽ ഭായ് 💐
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
സിറ്റിയുടെ അനുഗ്രഹീത ഗായകൻ (കണ്ണൂർ ഷാഫിയുടെ കൂടെ ജമാൽ കണ്ണൂർ സിറ്റി)👎

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...