മനസ്സിൻ്റെയും ചിന്തയുടെയും താളംതെറ്റി സിറ്റിയുടെ വീഥികളിലുടെ തലങ്ങും വിലങ്ങും എന്തൊക്കെയോ അവ്യക്തമായ പിറുപിറുക്കലോടെ നടന്നുപോയവർ.
ചിലർ ഒന്നും ഉരിയാടാതെ തലയും കുമ്പിട്ട് പിറകിലെ പരിഹാസങ്ങളും കൂവലും തങ്ങളെയല്ലാ എന്ന ഭാവത്തിൽ നടന്നു നീങ്ങി. എന്നും ഒരേ നേരത്ത് ഒരേ വഴിയിലൂടെ അവർ നടന്നു. അവർക്ക് അറിയില്ലായിരുന്നു എങ്ങോട്ടാണ് പോകുന്നതെന്ന്.
വർഷങ്ങളോളം അവരുടെ യാത്രകണ്ട നാട്ടുകാർക്കും അറിയില്ലായിരുന്നു അവരിൽ ചിലർ എങ്ങോട്ടാണ് പോയി വന്നിരുന്നതെന്ന്.
ചിലർ നടന്ന് കോട്ടക്ക് പുറത്തെ കടൽപ്പാലം ലക്ഷ്യം വച്ചു. അവിടെ തന്നെയാരോ കാത്തിരിപ്പുണ്ടെന്ന ഭാവേന നടന്ന് പോയി കിഴക്കോട്ട് നോക്കി കിനാവ് കണ്ടിരിക്കും.
വേറെ ചിലർ അഞ്ച്കണ്ടി കുന്ന്കയറി കനീസക്ക് മുമ്പിലെ മൈതാനത്ത് പിറകിലോട്ട് കൈകളൂന്നി പടിഞ്ഞിരുന്നു.
വേറെ ചിലർ അത്യാവശ്യ കാര്യം തീർക്കാനെന്നവണ്ണം റയിലിൻമേലേ നടന്ന് ടൗണിലെത്തി സ്റ്റേഡിയയും പോലീസ് മൈതാനവും വലംവച്ച് തിരിച്ച് ഏതെങ്കിലും വഴിയേ നടന്ന് രാത്രിയോടെ താവളം പൂകും.
സിറ്റിയിൽ എല്ലാ കാലത്തും ഓരോ ലൈബ്രറിപ്പിരാന്തൻ ഉണ്ടാകും.
തലമുറ കൈമാറി കിട്ടുന്നതാണാ സ്ഥാനം.
ഹാജി മെമ്മോറിയൽ ലൈബ്രറി തുറക്കുംനേരം ഹാജരായി ഉച്ചക്ക് അടക്കും വരെ അവിടുത്തെ പത്ര പ്രസിദ്ധീകരണങ്ങൾ തിന്നുതീർക്കും. ആരോടും മിണ്ടില്ല , ആരോടും പരിഭവമില്ല.
കൂടാതെ ദുനിയാവിലെ സകല കാര്യങ്ങളെക്കുറിച്ചും പരന്ന വായനയിലുടെ വലിയ അറിവ് നേടിയവർ.അവരോട് സംസാരിച്ചാൽ മതി ആവിജ്ഞാനസാഗരത്തിൻ്റെ അളവ് നമുക്ക് അളക്കാം.
അറിവ് മാത്രം !
ജീവിതത്തിൽ ആകെ താളം പിഴച്ചു പാവങ്ങൾക്ക്.
അവർക്കും നമ്മൾക്കും അറിയില്ലായിരുന്നു അവർ അബ്നോർമൽ ആയിരുന്നെന്ന്.
അന്ന് സിറ്റിയിലെ തലമുറ ആരെയും തിരിച്ചറിഞ്ഞില്ല.
ഒപ്പം യാത്രചെയ്തവരെ തിരിച്ചറിഞ്ഞില്ല.
ഈ മണ്ണിൽ ജീവിച്ച് മണ്ണടിഞ്ഞവരെ തിരിച്ചറിഞ്ഞില്ല.
സ്വന്തം പൈതൃകം തിരിച്ചറിഞ്ഞില്ല.
പക്ഷേ സിറ്റിക്കാർ കല്ലെറിഞ്ഞോടിച്ച സാധുക്കൾ ജ്ഞാനികളായിരുന്നു.
അവർ ത്രികാലജ്ഞാനികളായിരുന്നു.
ജുമാഅത്ത് പള്ളിയങ്കണത്തിലെ മീസാൻ കല്ലുകളിൽ രാത്രിയുടെ ഏതോ യാമങ്ങളിൽ ചുരുട്ട്പുകയ്ക്കാൻ വന്നിരിക്കുന്ന പിതാമഹൻമാരെ അവർ തിരിച്ചറിഞ്ഞു.
പറങ്കിയോടും ലന്തക്കാരനോടും പടവെട്ടി ഏറ്റുവാങ്ങിയ മുറിവുകൾ പിതാമഹൻമാരുടെ ദേഹങ്ങളിൽ പൊട്ടിയൊലിക്കുന്നതും അവർ കണ്ടു.
മണ്ണിനെ തിരിച്ചറിഞ്ഞു.
എത്ര ഏറ്സഹിച്ചും പുലഭ്യം കേട്ടും അവർ എങ്ങുംപോകാതെ ഈ മണ്ണിൽ തന്നെ ജീവിച്ചു.
ഇവിടെത്തന്നെ മരിച്ചുകിടന്നു.
കല്ലെറിഞ്ഞവരൊക്കെ എങ്ങോ പോയി.
എന്നിട്ടും ഇങ്ങനെ ഈ സാധുക്കൾ ഇന്നും സിറ്റിയിൽ ജീവിക്കുന്നു.
ചിലർ ഒന്നും ഉരിയാടാതെ തലയും കുമ്പിട്ട് പിറകിലെ പരിഹാസങ്ങളും കൂവലും തങ്ങളെയല്ലാ എന്ന ഭാവത്തിൽ നടന്നു നീങ്ങി. എന്നും ഒരേ നേരത്ത് ഒരേ വഴിയിലൂടെ അവർ നടന്നു. അവർക്ക് അറിയില്ലായിരുന്നു എങ്ങോട്ടാണ് പോകുന്നതെന്ന്.
വർഷങ്ങളോളം അവരുടെ യാത്രകണ്ട നാട്ടുകാർക്കും അറിയില്ലായിരുന്നു അവരിൽ ചിലർ എങ്ങോട്ടാണ് പോയി വന്നിരുന്നതെന്ന്.
ചിലർ നടന്ന് കോട്ടക്ക് പുറത്തെ കടൽപ്പാലം ലക്ഷ്യം വച്ചു. അവിടെ തന്നെയാരോ കാത്തിരിപ്പുണ്ടെന്ന ഭാവേന നടന്ന് പോയി കിഴക്കോട്ട് നോക്കി കിനാവ് കണ്ടിരിക്കും.
വേറെ ചിലർ അഞ്ച്കണ്ടി കുന്ന്കയറി കനീസക്ക് മുമ്പിലെ മൈതാനത്ത് പിറകിലോട്ട് കൈകളൂന്നി പടിഞ്ഞിരുന്നു.
വേറെ ചിലർ അത്യാവശ്യ കാര്യം തീർക്കാനെന്നവണ്ണം റയിലിൻമേലേ നടന്ന് ടൗണിലെത്തി സ്റ്റേഡിയയും പോലീസ് മൈതാനവും വലംവച്ച് തിരിച്ച് ഏതെങ്കിലും വഴിയേ നടന്ന് രാത്രിയോടെ താവളം പൂകും.
സിറ്റിയിൽ എല്ലാ കാലത്തും ഓരോ ലൈബ്രറിപ്പിരാന്തൻ ഉണ്ടാകും.
തലമുറ കൈമാറി കിട്ടുന്നതാണാ സ്ഥാനം.
ഹാജി മെമ്മോറിയൽ ലൈബ്രറി തുറക്കുംനേരം ഹാജരായി ഉച്ചക്ക് അടക്കും വരെ അവിടുത്തെ പത്ര പ്രസിദ്ധീകരണങ്ങൾ തിന്നുതീർക്കും. ആരോടും മിണ്ടില്ല , ആരോടും പരിഭവമില്ല.
കൂടാതെ ദുനിയാവിലെ സകല കാര്യങ്ങളെക്കുറിച്ചും പരന്ന വായനയിലുടെ വലിയ അറിവ് നേടിയവർ.അവരോട് സംസാരിച്ചാൽ മതി ആവിജ്ഞാനസാഗരത്തിൻ്റെ അളവ് നമുക്ക് അളക്കാം.
അറിവ് മാത്രം !
ജീവിതത്തിൽ ആകെ താളം പിഴച്ചു പാവങ്ങൾക്ക്.
അവർക്കും നമ്മൾക്കും അറിയില്ലായിരുന്നു അവർ അബ്നോർമൽ ആയിരുന്നെന്ന്.
അന്ന് സിറ്റിയിലെ തലമുറ ആരെയും തിരിച്ചറിഞ്ഞില്ല.
ഒപ്പം യാത്രചെയ്തവരെ തിരിച്ചറിഞ്ഞില്ല.
ഈ മണ്ണിൽ ജീവിച്ച് മണ്ണടിഞ്ഞവരെ തിരിച്ചറിഞ്ഞില്ല.
സ്വന്തം പൈതൃകം തിരിച്ചറിഞ്ഞില്ല.
പക്ഷേ സിറ്റിക്കാർ കല്ലെറിഞ്ഞോടിച്ച സാധുക്കൾ ജ്ഞാനികളായിരുന്നു.
അവർ ത്രികാലജ്ഞാനികളായിരുന്നു.
ജുമാഅത്ത് പള്ളിയങ്കണത്തിലെ മീസാൻ കല്ലുകളിൽ രാത്രിയുടെ ഏതോ യാമങ്ങളിൽ ചുരുട്ട്പുകയ്ക്കാൻ വന്നിരിക്കുന്ന പിതാമഹൻമാരെ അവർ തിരിച്ചറിഞ്ഞു.
പറങ്കിയോടും ലന്തക്കാരനോടും പടവെട്ടി ഏറ്റുവാങ്ങിയ മുറിവുകൾ പിതാമഹൻമാരുടെ ദേഹങ്ങളിൽ പൊട്ടിയൊലിക്കുന്നതും അവർ കണ്ടു.
മണ്ണിനെ തിരിച്ചറിഞ്ഞു.
എത്ര ഏറ്സഹിച്ചും പുലഭ്യം കേട്ടും അവർ എങ്ങുംപോകാതെ ഈ മണ്ണിൽ തന്നെ ജീവിച്ചു.
ഇവിടെത്തന്നെ മരിച്ചുകിടന്നു.
കല്ലെറിഞ്ഞവരൊക്കെ എങ്ങോ പോയി.
എന്നിട്ടും ഇങ്ങനെ ഈ സാധുക്കൾ ഇന്നും സിറ്റിയിൽ ജീവിക്കുന്നു.
യൂനുസ് സ്നേഹതീരം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ