വംശവെറി: എൻറെ അറിവിലൂടെ...
-ജമീൽ അഹ്മദ് ,അമേരിക്ക-
വംശീയമായ യാഥാസ്ഥിതികത്വവും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ സമൂല പരിഷ്കരണം ആവശ്യമാണെന്നുള്ള സിദ്ധാന്തവും നമ്മുടെ സമൂഹത്തിലെ രണ്ട് അർബുദങ്ങളാണ്. ആരെങ്കിലും ഇത്തരം നീക്കങ്ങളിൽ ഏർപ്പെടുമ്പോഴാണ് ഈ മേഖലകൾ പ്രതിസന്ധികളിൽ അകപ്പെടുന്നത്. ഇങ്ങനെയുള്ള വ്യക്തികൾ ഉൾപ്പെടുന്ന മുഴുവൻ സമൂഹവും കുറ്റപ്പെടുത്തലുകൾക്ക് വിധേയമാകുകയോ അല്ലെങ്കിൽ അത്തരം ക്രൂരമായ പ്രവൃത്തിയുടെ ഭാരം ഏറ്റെടുക്കുകയോ ചെയ്യേണ്ടി വരുന്നു. അതോടെ വന്നുപെട്ട ചീത്തപ്പേര് വളരെക്കാലം നിലനിൽക്കുന്നു, അതിന്റെ പരിണതി ദാരുണവും പ്രയാസകരവുമായ ഒരന്ത്യവും. ഒന്നുകിൽ ആളുകൾ ഇത്തരം മനോഭാവം പാടെ വെടിയുക, അല്ലെങ്കിൽ സഹവർത്തിത്വത്തിന്റെ മാർഗ്ഗം കണ്ടെത്തുക. അല്ലെങ്കിൽ കാലക്രമേണ, അമേരിക്കക്കാർക്ക് നിരന്തരം വംശത്തെയും വിവേചനത്തെയും കുറിച്ചുള്ള സംഭാഷണങ്ങളിലൂടെ കടന്നുപോകേണ്ടിവരും. കുറച്ച് ആളുകളുടെ പ്രവൃത്തിയുടെ തെറ്റിന് മുഴുവൻ കമ്മ്യൂണിറ്റിയെയും കുറ്റപ്പെടുത്താനാവില്ലല്ലോ?
എന്റെ വ്യക്തിപരമായ അനുഭവം വിവരിക്കട്ടെ. കഴിഞ്ഞ വർഷങ്ങളിൽ ഞാൻ കറുത്ത ആഫ്രിക്കൻ അമേരിക്കക്കാരുമായും വെളുത്ത അമേരിക്കക്കാരുമായും നടത്തിയ ആശയവിനിമയത്തിൽ എനിക്ക് മനസ്സിലാക്കാൻ പറ്റിയ ചില വസ്തുതകൾ ഇവയാണ്.
👉 അവരുടെ വംശവെറി കാരണം ജീവിതം പ്രതീക്ഷകളില്ലാത്തതാണെന്ന് ഒരു കറുത്ത വ്യക്തിയും എന്നോട് പറഞ്ഞിട്ടില്ല.
👉 കറുത്ത സുഹൃത്തുക്കളുമായും അവരുടെ കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കുന്നതിലൂടെ ഞാൻ നേടിയെടുക്കുന്ന ഉന്നമനവും ശാക്തീകരണവും എന്നിൽ ഉല്ലാസവും സന്തോഷവുമാണ് സൃഷ്ടിക്കുന്നത്.
👉 രാജ്യത്തെ മറ്റേതൊരു ഗ്രൂപ്പിനേക്കാളും ഉയർന്ന തോതിലുള്ള ദാരിദ്ര്യത്തിന് പുറമേ തോക്ക് ആക്രമണത്തിന് ചില ഗ്രൂപ്പുകൾ ഇരയാകുന്ന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്.
കറുത്തവർഗ്ഗക്കാരുടെ ജീവിതശൈലിയുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ജോലികൾ, വിദ്യാഭ്യാസം, മറ്റ് അവസരങ്ങൾ എന്നിവയിലേക്കുള്ള ആക്സസ് കുറവായതാവാം ഇതിനൊക്കെ കാരണം.
ഈ സാഹചര്യങ്ങൾ ഒന്നിച്ച് നേരിടേണ്ടിവരുമ്പോൾ സ്വാഭാവികമായുണ്ടായേക്കാവുന്ന നിരാശ അവരിൽ പ്രതിഫലിപ്പിക്കുന്നു ണ്ടെന്നാണ് നേര്. ഈ സാഹചര്യങ്ങ ളുടെ ന്യായീകരണം പരിഗണിക്കുമ്പോൾ ഇത് വ്യക്തവുമാണ്. വ്യത്യസ്ത സാഹചര്യങ്ങൾ കണക്കിലെടുത്ത് പുനർവിചിന്തനം നടത്തേണ്ട നിരവധി കാര്യങ്ങളുണ്ട്. വർഗ്ഗീയത ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമാകാൻ പോകുന്നില്ല. അത് നിരവധി മടങ്ങ് ആവശ്യമുള്ള ഫാബ്രിക്കിലേക്ക് രൂപകൽപ്പന ചെയ്‌തിരിക്കുന്നു. മാത്രമല്ല , ആധുനിക ലോകത്തെ നോക്കി കാണുന്ന രീതിക്ക് ഒരു മാറ്റവും അനിവാര്യമാണ്.
വംശവെറിമൂത്ത ചിലരുടെ കൈകളാൽ ആക്രമിക്കപ്പെട്ട
ജോർജ്ജ് ആൻഡ്രോയിഡ് നീതിക്ക് അർഹനാണ്. അദ്ദേഹത്തിന് സംഭവിച്ചത് തീർച്ചയായും നിർഭാഗ്യകരവും മനുഷ്യത്വമില്ലായ്മയുമാണ്. ആരും ഇത്തരം അവസ്ഥയിലൂടെ കടന്നുപോകല്ലേയെന്ന പ്രതീക്ഷയും പ്രാർത്ഥ
നയുമാണ് ഞങ്ങൾക്കുള്ളത്.
ഇന്ന് രാജ്യം മുഴുവൻ വേദനയിലാണ്. അതിനാൽ ഡെറക് ചൗവിൻ എന്ന ഉദ്യോഗസ്ഥന്റെ പ്രവൃത്തിയിൽ വെള്ളക്കാർ ഉൾപ്പെടെ നിരവധി ഗ്രൂപ്പുകൾ അസ്വസ്ഥരാകുകയും പ്രതിഷേധിക്കുകയും ചെയ്തിട്ടുണ്ട്. കറുത്ത ജീവിതമെന്നത് കറുത്തവർഗ്ഗക്കാർ മാത്രം ഉൾക്കൊള്ളുന്ന ഒരു മുദ്രാവാക്യം മാത്രമല്ല,മറിച്ച് സമാധാനപരമായ, ആരോഗ്യകരമായ ഒരു ലോകത്തിനായുള്ളതായി മാറേണ്ടതുണ്ട്. ഭാവിയിൽ ഇത്തരം ഉച്ചനീചത്വങ്ങൾ അവസാനിക്കുമെന്ന് അമേരിക്കയിൽ വസിക്കുന്ന ഞങ്ങൾ പ്രതീക്ഷിക്കുന്നു!
പ്രാർത്ഥനയോടെ,
ജമീൽ അഹ്മദ്
വിവർത്തനം: ശംസു മടപ്പുര


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ