2020 മേയ് 22, വെള്ളിയാഴ്‌ച

പുണ്യ മാസമേ, വിട!

താണയിലെ റമദാനോർമ്മ - 12 (അവസാന ഭാഗം)


പണ്ട് താണ ശ്രദ്ധിക്കപ്പെട്ടിരുന്നത് രണ്ട് കാര്യത്തിലായിരുന്നു. ഒന്ന് അത് ശ്മശാന ഭൂമിയായിരുന്നു എന്നതാണ്. ആർക്കും വേണ്ടാത്ത ഒരു തരം പ്രേത ഭൂമി.  ഈഴവരുടെ ശ്മശാനം   ടീക്കേ ഭാഗത്തും   പട്ടികജാതിക്കാരുടെയും കൃസ്ത്യാനികളുടേതും താണ ജങ്ക്ഷനിലും    അഹ്മദിയാക്കളുടേതാവട്ടെ    പാലം ജങ്ക്ഷനിലും  പാർസികളുടേത് കസാനക്കോട്ടയിലുമാണ് സ്ഥിതി ചെയ്തിരുന്നത്.   
1965 ൽ ഞങ്ങൾ താണയിലെത്തിയപ്പോൾ പാലമരത്തിലും ഞാവൽ മരത്തിലും യക്ഷികളുടെയും പ്രേത - ഭൂതാതികളുടേയും ജിന്നുകളുടേയും താമസത്തിന്റെ കഥകളാണ് പരക്കേ സ്ക്കൂളുകളിൽ കേൾക്കാറ്.ഇത് കേട്ട് കേട്ട് ഒരു പോലിസ് ഓഫീസറുടെ മകനും എന്റെ സഹപാഠിയുമായ മുസ്ലിം വിദ്യാർത്ഥി മർഹും ഇബ്രാഹിം ഹാജിക്കായുടെ വീട്ടിന് മുന്നിൽ ജിന്നിനെ കണ്ടു എന്ന് പറഞ്ഞ് പേടിച്ച് ആത്മഹത്യ ചെയ്ത സംഭവം ഇന്നും  ഓർക്കുന്നു. കെട്ട് കഥകളുടേയും കള്ളക്കഥകളുടെ ആദ്യ ഇരയായിരുന്നു അവൻ.     താണ  വളർന്നിട്ടും ശ്മശാനങ്ങൾ   ഇന്നും  അതേപടി നിലനിൽക്കുന്നു എന്ന യാഥാർഥ്യം നാം വിസ്മരിച്ചു കൂടാ.
രണ്ടാമത്തെ പ്രത്യേകത താണ തേങ്ങ കച്ചവടക്കാരുടെ കേന്ദ്രമാണ്  എന്നതാണ്. പഴയ താണ പള്ളി കമ്മിറ്റിയിലെ 3 പ്രധാനികൾ വലിയ കൊപ്ര കച്ചവടക്കാരായിരിന്നു. ഉമ്പായിക്ക, സേട്ടു മുസ്തഫ്ക്ക, എറമുള്ളാനിക്ക..  ഞങ്ങളുടെ ബാച്ചിലെ കുട്ടി പിള്ളേർ    അവരുടെ കൊപ്രക്കളത്തിൽ ചെന്ന്  തേങ്ങാവെള്ളം കുടിച്ചു മടുക്കാറുണ്ടായിരുന്നു.  തഞ്ചത്തിൽ   കൊപ്ര അടിച്ചു മാറ്റാൻ ആരെങ്കിലും ശ്രമിക്കുന്നത് കണ്ടാൽ    കയ്യോടെ പിടികൂടും. പിന്നെ,    അവന്റെ പുറം കടപ്പുറമാകാൻ ഏറേ നേരം വേണ്ടി വരില്ല. 
ഈ മൂന്ന് സുന്നീ നേതാക്കൾക്ക് വലിയ സ്വാധീനമായിരുന്നു നാട്ടിൽ.. സക്കരിയ്യ ജുമാ മസ്ജിദ് പുനർ നിർമ്മാണം കഴിഞ്ഞപ്പോൾ നവോത്ഥാന ആശയക്കാരും സുന്നികളും യോജിച്ചാണ് ഐക്യത്തോടെ നീങ്ങിയതെന്ന കാര്യം പ്രസ്താവ്യമാണല്ലോ.  റമളാൻറ 27 ന് പള്ളിയിലെ ഹാഫിളിന് ഉപഹാരം കൊടുക്കുന്ന പദവി ഉമ്പായിക്കാക്കും എറമുള്ളാനിക്കാക്കുമായിരുന്നു കമ്മിറ്റി നൽകിയത്.   അതുപോലെ ഫിത്വർ അരി അളന്ന് പാക്ക് ചെയ്യലും ജുമുഅക്ക് ഖത്തീബിനെ സഹായിക്കുന്ന ചുമതലയും സേട്ടു മുസ്തഫ സാഹിബിനുമായിരുന്നു. അവരുടെ മരണം വരെ അവർ  ഈ ചുമതല  സസന്തോഷം നിർവ്വഹിച്ചു.
ഈ  റമളാൻ വിടപറയുമ്പോൾ ഇത്തവണ പള്ളികൾ പൂട്ടിയത് കാരണം  നമ്മുടെ വീടുകൾ  പ്രാർത്ഥനയാൽ ഹയാത്തായി എന്ന് ചുരുക്കിപ്പറയാം.. അതുമൂലം കുട്ടികളും സ്ത്രീകളും ഹാപ്പിയായി . പള്ളികൾ പൂട്ടിയെങ്കിലും വിടവാങ്ങലിന്റെ ഓർമ്മകൾ തുറന്നു തന്നെ കിടക്കുന്നു. ഇഅതികാഫുകാരുടെ വിതുമ്പലും അവസാന രാവിൽ ഹാഫിള് സഫ് വാൻ ഉസ്താദിന്റെ കരയിക്കുന്ന പ്രാർത്ഥനയും യുവാക്കളുടെ പാതിരാ അരി പാക്കിംഗും ഈദ് നമസ്ക്കാരത്തിന് ശേഷമുള്ള ആലിംഗനങ്ങളും തൽക്കാലം നമ്മുക്ക് മറക്കാം.
 ഇനിയും പുഴ ഒഴുകും അത്  വഴി   റമളാൻ കുളിർക്കാറ്റ്  നമ്മിൽ വീശിയടിക്കും.  അതോടെ  എല്ലാം പള്ളികളിലും മുഴങ്ങിയിരുന്ന  ആ മന്ത്രധ്വനി  വീണ്ടും ആവർത്തിക്കാൻ നമ്മുക്കാവും.
ഇൻഷാ അല്ലാഹ്!
നമ്മുക്ക് റമദാനിനോട് സലാം പറയാം.
"അസ്സലാമു അലൈക്കും യാ ശഹ്റു റമളാൻ"
(അവസാനിച്ചു)


വി.മുനീർ

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...