കണ്ണൂരിലെ ഗതകാല മുസ്ലിം സമൂഹം: ഓർമ്മകളിൽ-3
1960-70 കളിലെ മുസ്ലിം പൊതു സമൂഹ ഓർമകളിൽ തെളിയുന്നതാണ് കണ്ണൂർ പ്രദേശങ്ങളിലെ കേരംസ് - മ്യൂസിക് ക്ലബ്ബുകൾ .
പഴയ മേൽമാടങ്ങളിൽ മിക്കതും കേരംസ് ക്ലബ്ബുകളായിരുന്നു. യുവാക്കളുടെ നിയന്ത്രണത്തിൽ വാശിയേറിയ കാരംസ് ടൂർണ്ണമെന്റുകൾ അന്ന് നാട്ടിലുടനീളം അരങ്ങേറാറുണ്ട്.കേരം ബോർഡിൽ വിരലുകൾ കൊണ്ട് മാസ്മരിക-മാന്ത്രിക വിദ്യകൾ പ്രദർശിച്ചവർ അക്കൂട്ടത്തിലുണ്ടായിരുന്നു. പ്രതിയോഗികൾക്ക് അവസരം നൽകാതെ ഒരൊറ്റ കളിയിൽ ചുവപ്പടക്കം മുഴുവൻ കോയിനുകളും പോക്കറ്റിലാക്കുന്ന വിദഗ്ദർ അക്കൂട്ടത്തിലുണ്ടായിരുന്നു.
മഞ്ഞ ഉമ്മർക്ക, തൈക്കണ്ടി മജീദ്ക്ക, തമ്പുരാൻ കണ്ടി മുസ്തഫിക്ക, ടി.അബ്ദുസ്സമദ്ക്ക, കുട്ടപ്പൻ സത്താർ, ടി.സി സത്താർ തുടങ്ങിയവർ അന്ന് ബോർഡിൽ കോയിൻ കൊണ്ട് വിസ്മയം വിതച്ചവരായിരുന്നു. ചെസ്സ് പോലെ അഖിലേന്ത്യ ടൂർണ്ണമെന്റ് ഉണ്ടായിരുന്നെങ്കിൽ ഇവരൊക്കെ ദേശീയ ശ്രദ്ധയിലെത്തേണ്ടവരായിരുന്നു. ഇതിൽ പലരും നമ്മെ വിട്ടു പിരിഞ്ഞു. ചിലർ വാർദ്ധക്യ അവശതകളുമായി ഇന്നും ജീവിക്കുന്നുണ്ട്.
അറുപതുകളിൽ ഓർമ്മിക്കപ്പേടേണ്ടത് നാട്ടിലെ മ്യൂസിക്ക് ക്ലബ്ബുകളുടെ വലിയ സ്വാധീനമാണ്..അഞ്ചു കണ്ടി റൈസ് മില്ലിനടുത്ത് മാടത്തിലുണ്ടായിരുന്ന ''സ്നേഹാ പ്രൊഡക്ഷൻസ്'' അതിലൊന്നായിരുന്നു. മുനിസിപ്പിൽ ഓഫീസിൽ നിന്നും സുപ്രണ്ടായി റിട്ടേയർ ചെയ്ത ബി.എം. അഞ്ചു കണ്ടി എന്ന മുസ്തഫക്കയായിരുന്നു ക്ലബിന്റെ സൂത്രധാരൻ. കൂടെ സഹായിയായി എം.പി ഉമ്മർ കുട്ടിയും പൊറ്റച്ചിലകത്ത് ളാഫിറുമുണ്ടായിരുന്നു. നിരവധി ഗാനമേളകൾ സംഘടിപ്പിച്ചതിന് പുറമെ മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള "കല്യാണ രാത്രി" എന്ന നാടകവും അന്ന് കണ്ണൂർ ടൗൺ ഹാളിലടക്കം അരങ്ങേറി. ഹിറ്റായിരുന്ന ആ നാടകത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചത് ബി.എം. അഞ്ചു കണ്ടിയായിരുന്നു. ഈ ക്ലബ്ബിന്റെ അയലത്ത് താമസിച്ച് ക്ലബ്ബിലൂടെ വളർന്ന ഗായകനാണ് പ്രമുഖ മാപ്പിളപാട്ട് ഗായകൻ കണ്ണൂർ ശെരീഫ്.
പള്ളി മൂപ്പൻ മൂസാ സാഹിബിന്റെ നിയന്ത്രണത്തിലുള്ള ബ്രദേഴ്സ് ക്ലബ്ബും ചിറക്കൽകുളം പ്രദേശത്തുണ്ടായിരുന്നു.
"സിറ്റി മ്യൂസിക്കൽ അക്കാഡമി" യിലൂടെ കണ്ണൂരിന്റെ ഹൃദയം കവർന്ന എം.എസ് അബ്ദുറഹ്മാൻ എന്ന അന്തീക്ക അക്കാലത്തെ മുസ്ലിം കല്യാണ വീടുകളിലെ സ്ഥിരം സംഗീത സാന്നിദ്ധ്യമായിരുന്നു. മതബോധവും ജീവിത ശുദ്ധിയും വെച്ച് പുലർത്തിയ അന്തീക്ക ഒറിജനൽ മാപ്പിള - ഭക്തി ഗാനങ്ങളോടെ കണ്ണൂരിന്റെ ഹൃദയം കവർന്ന വലിയ കലാകാരനായിരുന്നു.. അദ്ദേഹത്തിന്റെ ശിഷ്യരിൽ ഒരാളായ കണ്ണൂർ ശാഫിയും മാപ്പിള സംഗീതത്തിന്റെ ഒറിജിനൽ രാഗഭാവം നില നിർത്തി ഇന്നും മാപ്പിളപ്പാട്ട് കാലാസ്വാദകർക്കിടയിൽ കഴിയുന്നു.
ദേവരാജൻ മാഷ് , ബാബുരാജ്, രാഘവൻ മാസ്റ്റർ തുടങ്ങിയ സംഗീത കുലപതികളോപ്പം കേരളത്തിന്റെ സംഗീത അത്ഭുതമായി ഉയർന്ന എ.ടി ഉമ്മർക്ക ചിറക്കൽ കുളം വായനശാലക്കടുത്ത "അഞ്ചു കണ്ടി തലക്കൽ" തറവാട്ടിൽ ജനിച്ച് വളർന്നയാളാണ്. രണ്ട് പതിറ്റാണ്ട് അദ്ദേഹം കേരളത്തിലെ സംഗീത പ്രേമികളുടെ ചുണ്ടിലെ രാഗവും താളവുമായിരുന്നു.
തെക്കിയിലെ "ഫ്രണ്ട്സ് മ്യൂസിക്കൽ ക്ലബ്ബി"ലൂടെ മദിരാശിയിലെത്തി സിനിമാ പിന്നണി സംഗീത സംവിധായകൻ എന്ന നിലയിൽ തൻ്റെതായ വ്യക്തിമുദ്ര പതിപ്പിച്ചു.
ടി.പത്മനാഭനും, അഴീക്കോട് മാഷും, ഡോ.പവിത്രനും, ഡോ. ബാലകൃഷ്ണനും അന്ന് തെക്കിയിലെ ക്ലബ്ബിലെ ഉമ്മർക്കായുടെ സുഹൃദ് ടീമായിരുന്നു.
കാലക്രമേണ ക്ലബ്ബുകളിലെ സജീവത നിലച്ചു. പ്രസ്താവിക്കപ്പെട്ടവരിൽ പലരും കാലയവനികക്കുള്ളിൽ മറഞ്ഞതും ഒരു കാരണമാവാം. ഇന്ന്
വാട്സ് ആപ്പുകളും ഫുട്ബോൾ ടർഫുകളും നമ്മുടെ ചെറുപ്പക്കാരെ സ്വാധീനിച്ചു കഴിഞ്ഞു. ആ ലഹരിയിലാണവർ.
പഴമ ഇഷ്ടപ്പെടുന്നവർക്ക് പഴയശുദ്ധ സംഗീതമാണ്
മനസ്സിന്റെ ശാന്ത താളമെങ്കിൽ ആധുനിക സൈബർ സംസ്ക്കാരം നമുക്ക് സമ്മാനിക്കുന്നതോ അശാന്തി മാത്രം.
-തുടരും-
വി.മുനീർ
അടുത്തത്: "മണിയറകളും പുതിയാപ്പിളയും "
1960-70 കളിലെ മുസ്ലിം പൊതു സമൂഹ ഓർമകളിൽ തെളിയുന്നതാണ് കണ്ണൂർ പ്രദേശങ്ങളിലെ കേരംസ് - മ്യൂസിക് ക്ലബ്ബുകൾ .
പഴയ മേൽമാടങ്ങളിൽ മിക്കതും കേരംസ് ക്ലബ്ബുകളായിരുന്നു. യുവാക്കളുടെ നിയന്ത്രണത്തിൽ വാശിയേറിയ കാരംസ് ടൂർണ്ണമെന്റുകൾ അന്ന് നാട്ടിലുടനീളം അരങ്ങേറാറുണ്ട്.കേരം ബോർഡിൽ വിരലുകൾ കൊണ്ട് മാസ്മരിക-മാന്ത്രിക വിദ്യകൾ പ്രദർശിച്ചവർ അക്കൂട്ടത്തിലുണ്ടായിരുന്നു. പ്രതിയോഗികൾക്ക് അവസരം നൽകാതെ ഒരൊറ്റ കളിയിൽ ചുവപ്പടക്കം മുഴുവൻ കോയിനുകളും പോക്കറ്റിലാക്കുന്ന വിദഗ്ദർ അക്കൂട്ടത്തിലുണ്ടായിരുന്നു.
മഞ്ഞ ഉമ്മർക്ക, തൈക്കണ്ടി മജീദ്ക്ക, തമ്പുരാൻ കണ്ടി മുസ്തഫിക്ക, ടി.അബ്ദുസ്സമദ്ക്ക, കുട്ടപ്പൻ സത്താർ, ടി.സി സത്താർ തുടങ്ങിയവർ അന്ന് ബോർഡിൽ കോയിൻ കൊണ്ട് വിസ്മയം വിതച്ചവരായിരുന്നു. ചെസ്സ് പോലെ അഖിലേന്ത്യ ടൂർണ്ണമെന്റ് ഉണ്ടായിരുന്നെങ്കിൽ ഇവരൊക്കെ ദേശീയ ശ്രദ്ധയിലെത്തേണ്ടവരായിരുന്നു. ഇതിൽ പലരും നമ്മെ വിട്ടു പിരിഞ്ഞു. ചിലർ വാർദ്ധക്യ അവശതകളുമായി ഇന്നും ജീവിക്കുന്നുണ്ട്.
അറുപതുകളിൽ ഓർമ്മിക്കപ്പേടേണ്ടത് നാട്ടിലെ മ്യൂസിക്ക് ക്ലബ്ബുകളുടെ വലിയ സ്വാധീനമാണ്..അഞ്ചു കണ്ടി റൈസ് മില്ലിനടുത്ത് മാടത്തിലുണ്ടായിരുന്ന ''സ്നേഹാ പ്രൊഡക്ഷൻസ്'' അതിലൊന്നായിരുന്നു. മുനിസിപ്പിൽ ഓഫീസിൽ നിന്നും സുപ്രണ്ടായി റിട്ടേയർ ചെയ്ത ബി.എം. അഞ്ചു കണ്ടി എന്ന മുസ്തഫക്കയായിരുന്നു ക്ലബിന്റെ സൂത്രധാരൻ. കൂടെ സഹായിയായി എം.പി ഉമ്മർ കുട്ടിയും പൊറ്റച്ചിലകത്ത് ളാഫിറുമുണ്ടായിരുന്നു. നിരവധി ഗാനമേളകൾ സംഘടിപ്പിച്ചതിന് പുറമെ മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള "കല്യാണ രാത്രി" എന്ന നാടകവും അന്ന് കണ്ണൂർ ടൗൺ ഹാളിലടക്കം അരങ്ങേറി. ഹിറ്റായിരുന്ന ആ നാടകത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചത് ബി.എം. അഞ്ചു കണ്ടിയായിരുന്നു. ഈ ക്ലബ്ബിന്റെ അയലത്ത് താമസിച്ച് ക്ലബ്ബിലൂടെ വളർന്ന ഗായകനാണ് പ്രമുഖ മാപ്പിളപാട്ട് ഗായകൻ കണ്ണൂർ ശെരീഫ്.
പള്ളി മൂപ്പൻ മൂസാ സാഹിബിന്റെ നിയന്ത്രണത്തിലുള്ള ബ്രദേഴ്സ് ക്ലബ്ബും ചിറക്കൽകുളം പ്രദേശത്തുണ്ടായിരുന്നു.
"സിറ്റി മ്യൂസിക്കൽ അക്കാഡമി" യിലൂടെ കണ്ണൂരിന്റെ ഹൃദയം കവർന്ന എം.എസ് അബ്ദുറഹ്മാൻ എന്ന അന്തീക്ക അക്കാലത്തെ മുസ്ലിം കല്യാണ വീടുകളിലെ സ്ഥിരം സംഗീത സാന്നിദ്ധ്യമായിരുന്നു. മതബോധവും ജീവിത ശുദ്ധിയും വെച്ച് പുലർത്തിയ അന്തീക്ക ഒറിജനൽ മാപ്പിള - ഭക്തി ഗാനങ്ങളോടെ കണ്ണൂരിന്റെ ഹൃദയം കവർന്ന വലിയ കലാകാരനായിരുന്നു.. അദ്ദേഹത്തിന്റെ ശിഷ്യരിൽ ഒരാളായ കണ്ണൂർ ശാഫിയും മാപ്പിള സംഗീതത്തിന്റെ ഒറിജിനൽ രാഗഭാവം നില നിർത്തി ഇന്നും മാപ്പിളപ്പാട്ട് കാലാസ്വാദകർക്കിടയിൽ കഴിയുന്നു.
ദേവരാജൻ മാഷ് , ബാബുരാജ്, രാഘവൻ മാസ്റ്റർ തുടങ്ങിയ സംഗീത കുലപതികളോപ്പം കേരളത്തിന്റെ സംഗീത അത്ഭുതമായി ഉയർന്ന എ.ടി ഉമ്മർക്ക ചിറക്കൽ കുളം വായനശാലക്കടുത്ത "അഞ്ചു കണ്ടി തലക്കൽ" തറവാട്ടിൽ ജനിച്ച് വളർന്നയാളാണ്. രണ്ട് പതിറ്റാണ്ട് അദ്ദേഹം കേരളത്തിലെ സംഗീത പ്രേമികളുടെ ചുണ്ടിലെ രാഗവും താളവുമായിരുന്നു.
തെക്കിയിലെ "ഫ്രണ്ട്സ് മ്യൂസിക്കൽ ക്ലബ്ബി"ലൂടെ മദിരാശിയിലെത്തി സിനിമാ പിന്നണി സംഗീത സംവിധായകൻ എന്ന നിലയിൽ തൻ്റെതായ വ്യക്തിമുദ്ര പതിപ്പിച്ചു.
ടി.പത്മനാഭനും, അഴീക്കോട് മാഷും, ഡോ.പവിത്രനും, ഡോ. ബാലകൃഷ്ണനും അന്ന് തെക്കിയിലെ ക്ലബ്ബിലെ ഉമ്മർക്കായുടെ സുഹൃദ് ടീമായിരുന്നു.
കാലക്രമേണ ക്ലബ്ബുകളിലെ സജീവത നിലച്ചു. പ്രസ്താവിക്കപ്പെട്ടവരിൽ പലരും കാലയവനികക്കുള്ളിൽ മറഞ്ഞതും ഒരു കാരണമാവാം. ഇന്ന്
വാട്സ് ആപ്പുകളും ഫുട്ബോൾ ടർഫുകളും നമ്മുടെ ചെറുപ്പക്കാരെ സ്വാധീനിച്ചു കഴിഞ്ഞു. ആ ലഹരിയിലാണവർ.
പഴമ ഇഷ്ടപ്പെടുന്നവർക്ക് പഴയശുദ്ധ സംഗീതമാണ്
മനസ്സിന്റെ ശാന്ത താളമെങ്കിൽ ആധുനിക സൈബർ സംസ്ക്കാരം നമുക്ക് സമ്മാനിക്കുന്നതോ അശാന്തി മാത്രം.
-തുടരും-
വി.മുനീർ
അടുത്തത്: "മണിയറകളും പുതിയാപ്പിളയും "




































