2020 ജൂൺ 18, വ്യാഴാഴ്‌ച

സിറ്റിയെന്ന വികാരത്തോടൊട്ടി നിന്ന് അബൂ അൽമാസ്

നമ്മുക്ക് പരിചയപ്പെടാം!



✍️ ശംസു മാടപ്പുര

കണ്ണൂർ സിറ്റിക്കാർ ആദരവോടെ കണേണ്ട ചില വ്യക്തിത്വങ്ങളുണ്ട്.
സിറ്റിയിൽ ജനിച്ചവരേക്കാൾ സിറ്റിയുടെ മണ്ണിൽ അലിഞ്ഞു ചേർന്ന് സിറ്റിയെന്ന വികാരത്തോടൊട്ടി നിന്ന വിരലിലെണ്ണാവുന്നവർ.
സിറ്റിക്കാരത്തിയെ ജീവിതപങ്കാളിയാക്കി ജന്മ സാഫല്യം നേടി സിറ്റിയിൽ വേരുറപ്പിച്ച അബൂ അൽമാസിനെ അഭിമാന പൂർവ്വം ഞാൻ വായനക്കാർക്ക് പരിചയപ്പെടുത്തുന്നു.

സ്നേഹസല്ലാപം വാട്സ് ആപ്പ് കൂട്ടായ്മയുടെ ജീവാത്മാവും പരമാത്മാവുമായ അബൂ അൽമാസ് ജന്മം കോണ്ട് സിറ്റിക്കാരനല്ലെങ്കിലും കർമ്മം കൊണ്ട് സിറ്റിയുടെ പൊന്നോമന തന്നെയാണ്.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്താണ് ജന്മഗേഹം.പത്താം വയസ്സിൽ വിദ്യാഭ്യാസം നേടാനായി സിറ്റി ദീനുൽ ഇസ്ലാം സഭയിലെത്തി.
അതോടെ സിറ്റിയുമായി ഇഴുകിചേരാനവസരം ലഭിച്ചു. തൻ്റെ ജന്മവാസനകൾ പരിപോഷിപ്പിക്കാൻ മദ്രസ്സ,സ്കൂൾ  കാലഘട്ടത്തിൽ ലഭിച്ച അവസരങ്ങൾ ഒട്ടും ഇദ്ദേഹം  പാഴാക്കിയില്ല.
നല്ലൊരു ലീഡർ ഷിപ്പ് ക്വാളിറ്റി വാർത്തെടുക്കാൻ പിന്നീടവ സഹായക മായിയെന്നത് പ്രാവസ ലോകത്തിരുന്ന് അദ്ദേഹം ചെയ്യുന്ന സേവന പ്രവർത്തനങ്ങൾ  സാക്ഷ്യം വഹിക്കുന്നു. മാത്രമല്ല, സിറ്റി സ്നേഹസല്ലാപത്തിൻ്റെ അബൂക്ക എന്ന ഈ അമരക്കാരൻ നിരവധി കാരുണ്യ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കിയത് ഗ്രൂപ്പങ്ങൾ ക്യതജ്ഞതയോടെ സ്മരിക്കുന്നുണ്ട്. 
ഇദ്ദേഹത്തിന് സിറ്റി എന്ന പ്രദേശത്തെ കുറിച്ച്  ചിന്തിക്കുമ്പോൾ  ഉള്ളിൻ്റെയുള്ളിൽ ഊറി കിടക്കുന്ന   സിറ്റിയെന്ന വികാരം പറത്തേക്കൊഴുകി വരും. അത് വാക്കായാലും,വരയായാലും.
ആതിഥ്യ  മര്യാദയിലും അതിഥികളോടുള്ള സ്നേഹത്തിലും  പേരുകേട്ട കണ്ണൂർ സിറ്റിയും  സ്നേഹം കൊണ്ടും ആദരവ് കൊണ്ടും മറ്റുള്ളവരുടെ മനസ്സുകളിൽ നന്മ വിതക്കുന്ന  സിറ്റിയിലെ ജനങ്ങളും യൗവ്വനത്തിൽ     അബൂബക്കറിനെ സ്വാധീനിച്ചപ്പോൾ വളർത്തുമകനെന്നതിലുപരി    സിറ്റിയുടെ പുതിയാപ്പിളയായി മാറാനായിരുന്നു ആഗ്രഹം.
തോപ്പിൽ പഠിക്കുന്ന കാലഘട്ടം എടുത്ത ഒരു പ്രതിജ്ഞയുടെ പൂർത്തീകരണമാണ്  സിറ്റിയുടെ മണ്ണിൽ തന്നെ വേരുറപ്പിക്കാൻ സഹായിച്ചത്.
പാവപ്പെട്ട ഒരു കുടുംബത്തിൽ നിന്നും ജീവിത സഖിയെ കണ്ടെത്തണമെന്ന   പ്രതിജ്ഞ സിറ്റിയിൽ തന്നെ വെച്ച് പൂവണിയുമെന്ന് ഒട്ടും   പ്രതീക്ഷിച്ചിരുന്നില്ല.
ഇന്ന് നല്ലൊരു  ഭർത്താവായി,അഞ്ച്   മക്കളുടെ    സ്നേഹനിധിയായ  ഉപ്പയായി, പേരമക്കളുടെ വാത്സല്യമൊഴുകുന്ന   ഉപ്പാപ്പയായി  അബൂ അൽ മാസ്  സിറ്റിയിലെ കുടുംബനാഥനായി മാറികഴിഞ്ഞു.
ഇസ്സത്തുൽ ഇസ്‌ലാം മദ്രസ്സ, മഅദനുൽ ഉലൂം (തോപ്പ്), സിറ്റി ഗവണ്മെന്റ് ഹൈസ്‌കൂൾ, എന്നിവിടങ്ങളിൽ നിന്നും മത,ഭൗതിക വിദ്യാഭ്യാസം കരസ്ഥമാക്കിയ ഇദ്ദേഹം പഠന സമയത്ത്  ലീഡർഷിപ് എന്ന  എക്സ്ട്രാ ആക്ടിവിറ്റിയുമായി മുന്നോട്ട് നീങ്ങി.
തോപ്പിൽ പഠിക്കുമ്പോൾ ഒരേ സമയം സ്കൂൾ ലീഡറായും മദ്രസ്സ ലീഡറായും പ്രവർത്തിച്ചത് കൊണ്ടാകാം സിറ്റി MSF ന്റെ നേതൃ നിരയിലും പ്രവർത്തിക്കാൻ ഇദ്ദേഹത്തിനു സാധിച്ചത്.
സിറ്റി ഹൈസ്കൂളിൽ പഠിക്കുമ്പോൾ സിറ്റി എം.എസ്.എഫിലൂടെ  വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തന്റേതായ ഒരു സ്ഥാനം അരക്കിട്ടുറപ്പിച്ചു.
സ്കൂളിലെ റീഡിങ് റൂം, സൈക്കിൾ ഷെഡ്ഡ്, ശൗച്യാലയം സ്ഥാപിക്കൽ തുടങ്ങിയവ സ്ഥാപിച്ചെടുക്കാൻ വേണ്ടി നടത്തിയ സമരങ്ങൾ ആ കാലഘട്ടത്തിൽ പഠിച്ച ഇദ്ദേഹത്തിൻ്റെ സഹപാഠികൾ അയവിറക്കുന്നുണ്ട്.
ചരിത്ര താളുകളിൽ കുറിക്കപ്പെട്ട സമരമുറകളുടെ ഫലമായി ഇതൊക്കെ നേടിയെടുത്തപ്പോൾ വ്യക്തിപരമായി വലിയ പരാജയം  തന്നെ ഇദ്ദേഹത്തിനു നേരിടേണ്ടി വന്നു.  സമര നായകൻ എന്ന പട്ടം ചാർത്തി സഭയിൽ നിന്നും സ്കൂളിൽ നിന്നും ഇദ്ദേഹത്തെ   പടിയിറക്കി.
തുടർന്ന് വിദ്യാർത്ഥി കൂട്ടായ്മയുടെ സമരത്തോടെ സ്കൂളിൽ തിരിച്ചെത്തിയെങ്കിലും പിന്നീട് അങ്ങോട്ട് പഠനത്തിൽ ശ്രദ്ധിക്കുന്നതിനു പകരം പക്കാ രാഷ്ട്രീയക്കാരന്റെ റോളിലേക്ക് ഇദ്ദേഹം മാറി.
SSLC പഠനാനന്തരം  താൽക്കാലികമായി സിറ്റിയോട് വിടപറഞ്ഞ ഇദ്ദേഹം   സിറ്റി സമ്മാനിച്ച മറക്കാനാവാത്ത ഓർമകളുമായി ജീവിതം മുന്നോട്ടു തള്ളിനീക്കി.
ഒടുവിൽ  1987 ൽ വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിച്ചതോടെ സിറ്റിയുടെ കുടുംബനാഥരിൽ ഒരാളായി തീർന്നു.
ചെറുപ്പം മുതൽ സിറ്റി MSF എന്ന പ്രസ്ഥാനവുമായി ബന്ധപ്പെട്ട് സേവന പ്രവർത്തനങ്ങളുടെ ഭാഗവാക്കായതിനാൽ പിന്നീട്  ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുവാൻ താല്പര്യം കൂടി വന്നു.
1992 മുതൽ പ്രവാസ ജീവിതം ആരംഭിച്ചത് മുതൽ അതിനുള്ള സൗകര്യങ്ങൾ ഏറെ ലഭിക്കുകയും ചെയ്തു .രാഷ്ട്രീയ സംഘടനകളുടെ ലേബലിൽ നിന്നും വിട്ടു നിന്ന്   പ്രാദേശികമായ കാര്യങ്ങൾക്കു പ്രാമുഖ്യം നൽകി  പ്രവർത്തനത്തിനു തുടക്കമിട്ടു,
ജിദ്ദയിൽ ജോലി ചെയ്യുമ്പോൾ ജന്മനാട്ടിലെ ജീവകാരുണ്യ കൂട്ടായ്മയായ EMWA യുടെ  ജനറൽ സെക്രട്ടറിയായി   11 വർഷക്കാലം സേവനനിരതനായതിനു പുറമേ   സിറ്റി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന KWA യുടെ ജനറൽ സെക്രട്ടറിയായി  സഹജീവികളോടുള്ള സ്നേഹം പങ്കു വെക്കാൻ കഴിഞ്ഞു .
സ്നേഹ സല്ലാപം എന്ന നവമാധ്യമ കൂട്ടായ്മ പിറവിയെടുത്തത് ഇദ്ദേഹത്തിൻ്റെ മുഖ്യകാർമ്മികത്വത്തിൽ തന്നെയാണ്.     ചീഫ് അഡ്മിൻ എന്ന നിലയിൻ വ്യത്യസ്‍തവും വ്യവസ്ഥാപിതവുമായ രീതിയിൽ അതിന്റെ പ്രവർത്തനവുമായി മുന്നോട്ടു പോകുന്നതിന്ന്  സഹ അഡ്മിന്മാരായ   ഷബീർ MC , ഫഹദ് ബിൻ സാലി, റൈഹാന MC എന്നിവരുമായി ചേർന്ന് പ്രവർത്തിക്കുന്നു.
 ഗ്രൂപ്പ് അംഗങ്ങളുടെ സഹകരണത്തോടെ
കണ്ണൂർ സിറ്റിയിലും പരിസര പ്രദേശങ്ങളിൽ താമസിക്കുന്ന നിരാലംബരായ സഹജീവികളുടെ   ജീവിത പ്രയാസങ്ങൾ  ലഘൂകരിക്കാൻ വേണ്ടി   കഴിയുന്ന വിധത്തിലുള്ള  ജീവകാരുണ്യ  പ്രവർത്തനങ്ങൾ  സാമൂഹ്യ ബാധ്യതയായി ഏറ്റെടുത്ത് നടപ്പിൽ വരുത്തി കൊണ്ടിരിക്കുന്നു.
സ്നേഹത്തിനും സൗഹൃദത്തിന്നും വിലമതിക്കുന്നതോടൊപ്പം ഇത്തരത്തിലുള്ള സഹജീവികളെ ചേർത്ത് പിടിച്ചുള്ള ഈ മുന്നേറ്റം കാരണം  സിറ്റിയിലെ  ഇതര  വാട്ട്സ് ആപ്പ് ഗ്രൂപ്പ്  കൂട്ടായ്മകളുടെ ഇടയിൽ നിന്നും വിഭിന്നമായി    സ്നേഹ സല്ലാപത്തിന്നു അമൂല്യമായ സ്ഥിരപ്രതിഷ്ഠ  നേടി എടുക്കാൻ കഴിഞ്ഞു എന്നത് ഇദ്ദേഹത്തിനു ചാരിതാർഥ്യം നൽകുന്നുണ്ട്.
തന്നെ  താനാക്കിയ സിറ്റിയെ മാറോടണച്ച്, തന്റെ ജീവിതം തന്നെ മാറ്റിമറിച്ച, സിറ്റി യിലെ സ്നേഹ നിധികളായ ഒരു പാട് സുഹൃത്തുക്കൾ നൽകിയ സ്നേഹവായ്പുകൾ നെഞ്ചിലേറ്റി , സിറ്റിയിലെ എല്ലാ സുഹൃദ് വലയത്തിലുമുള്ള സഹപാഠികളോട് പിരിശത്തോടെ ഇടപഴകി, സന്തോഷത്തിലും സ്നേഹത്തിലും  ജീവിതയാത്ര  തുടരുകയാണിന്ന് അബു അൽമാസ്.
അല്ലാഹു ഇദ്ദേഹത്തിൻറെ പ്രവർത്തനം ഖബൂൽ  ആക്കട്ടെ (ആമീൻ)

സിറ്റി മണപ്പുറം സ്വദേശിനി  കൽഫാന്റവിട പുതിയ പുരയിൽ ഖദീജ ടീച്ചറാണ് സഹ ധർമ്മണി.
മനസ്സിന്നു കൺകുളിർമ നൽകുന്ന 5 കിടാങ്ങളെയും വാത്സല്യ നിധികളായ 2 പുതിയാപ്പിളമാരെയും 3 പേരക്കിടാങ്ങളെയും  ഇവരുടെ വൈവാഹിക    ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമായി പ്രപഞ്ച നാഥൻ അനുഗ്രഹിച്ചു നൽകിയതിൽ   സന്തോഷവനാണ് അബൂ അൽമാസും പ്രിയ പത്നിയും.
 താണ കോഓപ്പറേറ്റീവ് ബാങ്ക് സമീപത്താണ് താമസം.
സൗദിയിലെ റിയാദിൽ അഡ്വെർടൈസിങ് ഏജൻസിയിൽ ജോലി ചെയ്യുന്നു.
മക്കൾ : Dr സമീല നജൂം (BDS),
സൽമിയ ബുഷ്ര (B-Tech Civil),
സിയ ഷമ്രീൻ (BUMS - final year യൂനാനി മെഡിക്കൽകോളേജ് കോഴിക്കോട് ),
ഷാനിദ നിയാസി  ( Psychologist Msw-Coimbatore),
മുഹമ്മദ് അൽ മാസ് (പ്ളസ് 2)
ജാമാതാക്കൾ : മുഹമ്മദ് തയ്യിബ് ( Manager Olgutz, കണ്ണൂർ ) ,
ഉനൈസ് സി.കെ (Director & Co-founder - Eget )
പേരകിടാങ്ങൾ : ഇഹ്‌സാൻ തയ്യിബ്, നഹാൻ മുഹമ്മദ്,ഇനായ തയ്യിബ്

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...