2020 ജൂൺ 11, വ്യാഴാഴ്‌ച

കണ്ണൂർ സിറ്റിയുടെ പഴയ കഥകൾ-1

(ഒളിമങ്ങാത്ത ഓർമ്മകൾ)


-ഹുസ്സൈൻ അറക്കകത്ത്-

പഴമക്കാർക്കിടയിൽ കണ്ണൂർ  സിറ്റി ഇറച്ചി മാർക്കറ്റ് എന്ന പേരിലാണ് അറിയപെട്ടിരുന്നത്.എത്ര എഴുതിയാലും തീരാത്ത കഥകൾ കണ്ണൂർ സിറ്റിക്ക് പറയാനുണ്ടാവും.രാജവാഴ്ച്ചയുടേയും രാജ ഭടന്മാരുടെയും പറങ്കികളോട് ഏറ്റുമുട്ടി വീര ചരമം പ്രാപിച്ച ശുഹദാക്കളുടെയും മല്ലന്മാരും താന്നോന്നികളുമായ അന്നത്തെ തലയെടുപ്പുള്ളവരുടെയും  മിനിക്കോയ് ദ്വീപ്,അറെബ്യ എന്നിവിടങ്ങളിൽ കച്ചവടത്തിലേർപ്പെട്ട് കണ്ണൂരിൻ്റെ പേർ വാനോളമുയർത്തിയവരുടെയും വിഷാദരോഗത്തിന്നടിമയായി പരിഹാസ കഥാപാത്രങ്ങളായി തീർന്നവരുടെയും കഥകൾക്ക് പുറമെ ദീനി സേവനരംഗത്തും മത-രാഷ്ടീയ-സാമൂഹ്യ -പത്ര പ്രവർത്തന രംഗത്തും ഭരണ സിരാ കേന്ദ്രങ്ങളിലും തങ്ങളുടേതായ സംഭാവനകൾ അർപ്പിച്ചവരുടേയും കഥകൾ കൂടി സിറ്റിക്ക് പറയാനുണ്ട്.
സിറ്റിയെ കുറിച്ച് എനിക്കറിയാവുന്നത് ഒളിമങ്ങാത്ത ഓർമ്മക്കുറിപ്പിലൂടെ ഞാൻ നിങ്ങളുമായി പങ്കുവെക്കുന്നു.
1950 നു ശേഷം കണ്ണൂർ സിറ്റിയുടെ അഭിമാനമായി നിലകൊണ്ടവരിൽ ചിലരാണ്    കുഞ്ഞിമൂസക്ക, ഉമ്പിച്ചിക്ക, ടാപ്പി ഹമീദ്ക്ക, മൂസാഫിക്ക.
നല്ല ആരോഗ്യ ദൃഢഗാത്രരും    കായിക ശേഷിയിൽ   മുന്നിട്ട് നിൽക്കുന്നവരുമാണിവർ.ഇവരുടെ പ്രത്യേകത
ഒന്നിൽ കൂടുതൽ ആളുകളോട് മല്ലിടാൻ പ്രാപ്തിയുള്ളവരാണ് എന്നതാണ്.
1960 ൽ മുക്കുവ കുടിയുമായി ബന്ധപ്പെട്ട പ്രശ്നം രൂക്ഷമായതോടെ കണ്ണൂർ സിറ്റി കടപ്പുറം ഒരു സംഘർഷത്തിന്റെ വക്കിലെത്തി.അന്ന്   അവരോട് പൊരുതിയവരിൽ പ്രമുഖനായിരുന്നു കുഞ്ഞിമൂസ. എട്ടോളം പേരെ ഒരേ സമയം  എതിരിടുകയും  നിലംപരിശാക്കുകയും ചെയ്ത  അദ്ദേഹത്തെ തളക്കാൻ പെട്ടെന്ന് ആർക്കും സാധിക്കുമായിരുന്നില്ല.ഒരു സംഘം പൊലീസുകാർ ചേർന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു  സ്റ്റേഷനിൽ കൊണ്ടുപോയത്. അദ്ദേഹത്തിൻറെ ശൗര്യത്തിന്റെ തീവ്രത കുറക്കാൻ സ്റ്റേഷനിൽ വച്ച് ഞരമ്പ് മുറിച്ചുമാറ്റി. അതേപോലെ അദ്ദേഹത്തിൻറെ സഹോദരിയും ഉറച്ച ശരീരത്തിന്റെ ഉടമയും ശത്രുക്കളെ കായികമായി നേരിടുന്നതിൽ മുൻപന്തിയിലുമുള്ളവരാണ്. ഈ സ്ത്രീയുടെ ഞരമ്പും മുറിച്ചു മാറ്റിയെന്നാണ് അന്ന് പൊതുവേ കേട്ടിരുന്നത്. ഇവർ താമസിച്ചിരുന്നത് നീർച്ചാൽ പാലത്തിന്നടുത്താണ്. ഇവരൊക്കെ ജീവിച്ചിരുന്ന കാലഘട്ടം കണ്ണൂർ സിറ്റി നിവാസികളെ സംബന്ധിച്ചിടത്തോളം സുവർണ്ണ ഘട്ടം തന്നെയായിരുന്നു. ആരെയും പേടിക്കണ്ട, ആരോടും ഓച്ഛാനിച്ചു നിൽക്കേണ്ട, മതപരമായ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും   തയ്യാറാവേണ്ട എന്നതിലുപരി സിറ്റിക്ക് ചുറ്റും തിങ്ങിപ്പാർക്കുന്ന മുസ്ലീങ്ങൾക്ക്   ഇസ്സത്തായ ജീവിതം കൂടി ഇവർ സമ്മാനിച്ചിരുന്നു

(തുടരും)


അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...