2020 ജൂൺ 29, തിങ്കളാഴ്‌ച

കണ്ണൂർ അറക്കൽ സ്വരൂപം-4(അവസാന ഭാഗം)

പരമ്പര: അവസാന ഭാഗം

കണ്ണൂർ അറക്കൽ സ്വരൂപം: ചരിത്ര പശ്ചാത്തലത്തിൽ

✍️ എ.പി.എം മൊയ്തു സാഹിബ്

പോർച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും   ആക്രമണങ്ങൾ ധീരമായി ചെറുത്തുനിന്ന അറക്കൽ സേനയെന്ന  മാപ്പിള പട്ടാളം  പിന്നീട് ഈസ്റ്റ് ഇന്ത്യ കമ്പനി ക്കെതിരെയുള്ള ഒരു യുദ്ധത്തോടെ നശിച്ചു പോവുകയാണുണ്ടായത്.
കൂടാതെ
1766- 80 കാലഘട്ടങ്ങളിൽ മൈസൂരിൻറെ അധിപനായിരുന്ന  ഹൈദരാലിയും പിന്നീട് ടിപ്പുസുൽത്താനും ഈ  രാജവംശവുമായി ബന്ധപ്പെട്ടുവെന്നതിന് വ്യക്തമായ തെളിവുകളുണ്ടായിട്ടുണ്ട്.
ടിപ്പുസുൽത്താൻ തൻറെ മകനെ അറക്കൽ സ്വരൂപത്തിൽ വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചെങ്കിലും പിന്നീട് ഉണ്ടായ ചില പ്രതികൂല സാഹചര്യങ്ങളാൽ അത് നടക്കാതെ പോവുകയാണുണ്ടായത്. പക്ഷേ, ടിപ്പുസുൽത്താനുമായുള്ള ബന്ധം  പിന്നീട് അറക്കൽ സ്വരൂപത്തിന്റെ തകർച്ചയിലേക്കാണ് വഴിയൊരുക്കിയത്.1784-ൽ ടിപ്പുസുൽത്താനും  ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തിൻറെ ഫലമായി   അറക്കൽ സ്വരൂപത്തിൽ നിന്ന്  ടിപ്പുസുൽത്താൻ കൈവശമാക്കിയ കണ്ണൂർ കോട്ടയും കണ്ണൂർ നഗരവും ടിപ്പുവിൽ നിന്ന് അന്നത്തെ അറക്കൽ സ്വരൂപത്തിന്   തിരിച്ചുകിട്ടാൻ ബ്രിട്ടീഷുകാർ വഴി ഒരുക്കിയെങ്കിലും 1793-ൽ പറങ്കികൾ  സ്വരൂപത്തിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു.1911 ആകുമ്പോഴേക്കും അറക്കൽ വംശത്തിന്റെ എല്ലാ അധികാരങ്ങളും കൈവിട്ടുപോയി.
ചെങ്കോലും ഉടവാളും ധരിച്ച് അധികാരം വാണിരുന്ന അറക്കൽ രാജ സ്വരൂപം കിരീടവും ഭരണവും ഇല്ലാത്ത ഒരു രാജ സ്വരൂപമായി നിലംപതിച്ചു. പക്ഷേ മുസ്ലിമീങ്ങളുടെ മതപരമായ  അധിപനെന്ന നിലയിലുള്ള അധികാരം അവരിൽ  എന്നും നിക്ഷിപ്തമായിരുന്നു. കണ്ണൂർ നഗരത്തിലെ എല്ലാ മുസ്ലിം ദേവാലയങ്ങളിലെയും മുതവല്ലി സ്ഥാനം  അറക്കൽ സ്വരൂപമാണ് കൈകാര്യം ചെയ്തിരുന്നത്.പ്രതാപത്തിന്റെയും ഭരണാധികാര ത്തിൻറെയും ധീരമായ കഥകൾ വിരാജിച്ച പ്രസ്തുത അറക്കൽ സ്വരൂപത്തിന്റെ സ്ഥിതി പിന്നീട് ദയനീയമായി.മലയാളക്കരയിലെ മറ്റു പല നാടുവാഴികളുടെയും ചരിത്ര സ്മരണ പുതുക്കുന്നതിന് ചില സ്ഥാപനങ്ങളെന്കിലുമുള്ളപ്പോൾ ഏതു നിമിഷവും നിലംപതിക്കുമെന്ന ആശങ്കയോടെ ഉറ്റു നോക്കുന്ന പഴഞ്ചൻ കെട്ടിടങ്ങളുടെ സ്മരണികയിൽ മാത്രം ആ രാജവംശം കണ്ണൂർ സിറ്റിയിൽ ഒതുങ്ങി കഴിഞ്ഞു.പഴയ ഓർമ്മകൾ പുതുക്കുന്ന ആ കെട്ടിടങ്ങൾ പൂർണ്ണമായും നിലംപതിച്ചു കഴിഞ്ഞാൽ നാളത്തെ തലമുറയ്ക്ക് ഈ രാജവംശത്തെ കുറിച്ച് ഓർക്കുന്നതിനോ ആരായുന്നതിനോ വേണ്ടി ആ രാജവംശത്തിന്റെ സ്മരണ നിലനിർത്തുന്നതിന്നാവശ്യമായ ഒന്നും തന്നെ ഉണ്ടാക്കാൻ ആരും തന്നെ ഇവിടെ ശ്രദ്ധിച്ചില്ല എന്നതാണ് ഏറ്റവും പരിതാപകരം.
(പിൻകുറി: കുറിപ്പ് എഴുതിയ വർഷം 1987. അതിനുശേഷം ഒട്ടേറെ കെട്ടിടങ്ങൾ റോഡ് വീതി കൂട്ടാൻ മറ്റും പൊളിച്ചുമാറ്റി.ഇന്ന് അറക്കൽ മ്യൂസിയം നിലനിൽക്കുന്ന   കെട്ടിടം പുതുക്കിപ്പണിതാണ് മ്യൂസിയവും സ്ഥാപിച്ചത്)
അവലംബം: 1987- ൽ സിറ്റി ദീനുൽ ഇസ്ലാം സഭ പുറത്തിറക്കിയ സ്മരണിക.
(അവസാനിച്ചു)



അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...