2020 ജൂൺ 14, ഞായറാഴ്‌ച

മനസ്സ് തൊട്ടറിയുന്ന തോട്ടടയിലെ ഡോക്ടർ

നമ്മുക്ക് പരിചയപ്പെടാം!

➤മുഹമ്മദ് റഫീഖ്

കണ്ണുരിൽ   എല്ലാവർക്കും  സുപരിചിതനാണ് ഡോക്ടർ   താഹിർ ‌. തോട്ടടയിൽ സ്വന്തമായി ക്ലിനിക്ക് നടത്തുന്ന ഇദ്ദേഹം  അമ്പതു വർഷമായി കേരളത്തിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് പ്രവർത്തിച്ചു വരുന്നു. കണ്ണൂർ സിറ്റിയിലെ എടപ്പകത്ത് തറവാട്ടിൽ ജനിച്ച  ഇദ്ദേഹത്തിന്റെ ജീവിതത്തിലെ  വലിയ ഒരു ഭാഗം ചിലവഴിച്ചത്    കടലായിൽ തന്നെയായിരുന്നു .
  കടലായിയിൽ നിന്ന് സിവിൽ സെർവിസിൽ  ഉദ്യോഗം കിട്ടിയ ആദ്യത്തെ വ്യക്തി ആയിരുന്നു ഇദ്ദേഹം.   അത് കൊണ്ടു തന്നെ സർക്കാർ കാര്യങ്ങൾ നടത്തി കിട്ടുവാൻ വേണ്ടി ആ കാലത്തു എല്ലാവരുടെയും  ഒരു അത്താണി  ആയിരുന്നു  താഹിർ സാഹിബ്‌ .  അന്ന് പത്തേമാരിയിലും മറ്റും പ്രവാസ ലോകത്തേക്ക് യാത്ര തിരിച്ച പലർക്കും തിരിച്ചു വരാനുള്ള പാസ് പോർട്ടും   മറ്റു യാത്രാ രേഖകളും ശരിയാക്കുന്ന കാര്യത്തിൽ ഇദ്ദേഹം ചെയ്ത സേവനങ്ങൾ എടുത്തു പറയേണ്ട ഒന്നാണ്. ഇന്നും അവരിൽ പലരും പ്രവാസ ജീവിതം നയിക്കുന്നു.  അന്ന്  കടലായിയിലെ  ഭൂരിപക്ഷം കുടുംബങ്ങൾക്കും ഒരു സഹായ ഹസ്തമായി വർത്തിച്ചിരുന്ന താഹിർക്കയെ നാട്ടുകാർ   ഇന്നും  നന്ദിയോടെ സ്മരിക്കുന്നുണ്ട്..  യാതൊരു അഴിമതിയാരോപണങ്ങൾക്കും വിധേയമാകാത്ത, കറ പുരളാത്ത   കണ്ണൂർ കളക്റ്ററേറ്റിലെ ഔദ്യോഗിക ജീവിതം നീണ്ട  മുപ്പത്തൊന്ന്   കൊല്ലം  വരെ തുടർന്നു. കടലായിൽ ആദ്യമായി ഒരു ഗ്രന്ഥശാല സ്ഥാപിക്കുന്നതിന് മുൻകൈ എടുത്ത് പ്രവർത്തിക്കുകയും അത് യാഥാർഥ്യമാക്കുകയും ചെയ്തതിൽ പ്രധാന പങ്ക് ഇദ്ദേഹത്തിന് അവകാശപ്പെട്ടതാണ്.  ആ വായനശാലയുടെ ആദ്യത്തെ ജനറൽ സെക്രട്ടറി ആയി ദീർഘകാലം ഇദ്ദേഹം സേവനമനുഷ്ഠിക്കുകയുമുണ്ടായി. വായന ഇദ്ദേഹത്തിന്റെ ഒരു ജീവിത ചര്യ ആയിരുന്നു.വായനയിൽ നിന്നും ലഭിച്ച ഊർജ്ജം അദ്ദേഹത്തെ മനശാസ്ത്ര ലോകത്തേക്ക് ആകർഷിച്ചു.
 മറ്റുള്ളവർ പ്രത്യേകിച്ച് സ്വ.ന്തം നാട്ടുകാർ  അനുഭവിച്ചു കൊണ്ടിരിക്കുന്ന  മാനസികമായും ശാരീരികമായുള്ള  കഷ്ടപ്പാടുകൾക്ക് എങ്ങനെ പരിഹാരം കാണാൻ കഴിയുമെന്ന ചിന്ത ഉടലെടുത്തതോടെ  ഇദ്ദേഹം  മനഃശാസ്ത്രത്തിലും    അതിനോടനുബന്ധിച്ച്   വൈദ്യശാസ്തത്തിലും ഗവേഷണത്തിലും ഏർപ്പെട്ടു.  കടലായിയിൽ  വെച്ച്   അക്കാലത്തു തന്നെ ഇദ്ദേഹം  പല സെമിനാറുകളും നടത്തിയിട്ടുണ്ട്. മനഃശാസ്ത്ര വേദി എന്ന ഒരു സംഘടന ഉണ്ടാക്കി കടലായി സ്കൂളിൽ  എല്ലാ മാസവും പ്രഗത്ഭരായ മനഃശാസ്ത്ര വിദഗ്ധന്മാരെ കൊണ്ടു വന്നു ക്ലാസ്സ്‌ എടുപ്പിച്ചിരുന്നു. എടക്കാട് ബ്ലോക്കിലെ ഏഴോളം സ്കൂളുകളിൽ പരീക്ഷപ്പേടിയെ എങ്ങനെ അതിജീവിക്കാം എന്ന വിഷയത്തിൽ നിരന്തരം കൗൺസിലിംഗ് നടത്തിപ്പോന്നിരുന്നു. വലിയ ഒരു ഗ്രന്ഥ ശേഖരത്തിന്റെ ഉടമയായ        ഇദ്ദേഹത്തിന്റെ വീട്ടിൽ വലിയ ഒരു ലൈബ്രറി തന്നെ ഉണ്ട്.  ഒപ്പം   ഇദ്ദേഹത്തിന്റെ ക്ലിനിക്കിലും നിരവധി ഗ്രന്ഥങ്ങളുടെ ശെഖരം തന്നെയുണ്ട്.
 എല്ലാ മതഗ്രന്ഥങ്ങളും സാഹിത്യം, മനഃശാസ്ത്രം, സയൻസ് തുടങ്ങിയ പുസ്തകങ്ങളും   ഇതിൽ  ഉൾപ്പെടുന്നു  ജോലിയുടെ കൂടെ തന്നെ ആരോഗ്യ രംഗത്തും മനശ്ശാസ്ത്രത്തിലും   അദ്ദേഹം അതീവ താല്പര്യത്തോട് കൂടി വർത്തിച്ചിരുന്നു   മനഃശാസ്ത്ര ഗുരുക്കന്മാരിൽ നിന്നും ധാരാളം അറിവുകൾ   ആർജ്ജിച്ചു കഴിഞ്ഞതോടെ   ഈ  വിഷയത്തിൽ ഗവേഷണങ്ങളും പരീക്ഷണ നിരീക്ഷണങ്ങളും ഈ കാലയളവിൽ തന്നെ നടത്തിയിരുന്നു.   അങ്ങനെയാണ്  സിവിൽ സർവീസ് സേവനത്തിനു ശേഷം അദ്ദേഹം ചൈതന്യ ക്ലിനിക് തോട്ടട  എസ്എൻ കോളേജിന് സമീപം ആരംഭിച്ചത്.  മാനസിക വിഷമം കൊണ്ട് ബുദ്ധിമുട്ടുന്ന ഒരു പാട് ആളുകൾക്ക് ആശ്വാസമായി നിലകൊള്ളുകയും   അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ പ്രാപ്തമാക്കുകയും ചെയ്യുന്ന പ്രവർത്തിയിൽ നിതാന്ത ജാഗ്രതയോടെ ഇന്നും ഇദ്ദേഹം  പ്രവർത്തിച്ചുവരുന്നു. .  ലോക പ്രശസ്ത മനഃശാസ്ത്രഞാൻമാരുടെ ഗ്രന്ഥങ്ങൾ  പഠനാർഹമാക്കി  അതീന്ദ്രിയ അനുഭവ  ജ്ഞാനത്തിൽ (parapsychology) അവഗാഹം നേടിയ   കേരളത്തിലെ ചുരുക്കം പേരിലൊരാളെന്ന പ്രത്യേകത കൂടി ഇദ്ദേഹത്തിന്നുണ്ട്..  ഇതിനകം   ഒരു പാട്  സങ്കീർണതകൾ നിറഞ്ഞ  കേസുകൾ കൈകാര്യം ചെയ്ത് പരിഹാരം കണ്ടെത്തിയ  ഇദ്ദേഹത്തിൻ്റെ   മനഃശാസ്ത്രത്തെ ആസ്പദമാക്കി സമർപ്പിച്ച  തിസീസിന് 2008ൽ ഡോക്ടറേറ്റ് ലഭിക്കുകയുണ്ടായി.
മനഃശാസ്ത്രത്തെ പറ്റിയും അല്ലാതെയും ഒരു പാട് പുസ്തകങ്ങൾ രചിച്ചിട്ടുള്ള  ഇദ്ദേഹത്തിൻ്റെ ഒടുവിലത്തെ പുസ്തകമായ  "കാണാപ്പുറങ്ങളിലെ  മനസ്സ് " .
 കഴിഞ്ഞ  വർഷം ജനുവരിയിൽ   ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ പ്രകാശനം ചെയ്തു. മനസ്സിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പറ്റിയ ഒരു റെഫെറൻസ് പുസ്തകമാണിതെന്ന്  മന്ത്രി   അഭിപ്രായപ്പെടുകയുണ്ടായി. ഇദ്ദേഹത്തിൻ്റെ 
" Facts about psychology and parapsychology"
 വായനക്കാരിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ച പുസ്തകമാണ്.    മുൻ ചീഫ് ജസ്റ്റിസ് എൻ. വി. കൃഷ്ണ വാരിയർ, ഇന്ത്യയിലെ തന്നെ മികച്ച മനോരോഗ വിദഗ്ധൻ ആയിരുന്ന Dr.മുരളീ കൃഷ്ണ എന്നിവർ ആ പുസ്തകത്തെ പ്രകീർത്തിച്ചു എഴുതുകയുണ്ടായി .അത് ഇദ്ദേഹത്തിന് മനഃശാസ്ത്ര മേഖലയിൽ വലിയ ഒരു അംഗീകാരം ആണ് നേടിക്കൊടുത്തത്  .
ആരോഗ്യ സംരക്ഷണത്തിനുള്ള ബോധവത്കരണം കണ്ണൂരിൽ  മാത്രം ഒതുങ്ങി നിന്നതായിരുന്നില്ല,  കണ്ണൂരിനു പുറത്തും നിരവധി  സ്കൂളുകളിലും കോളേജുകളിലും പൊതുവേദികളിലും ഇപ്പോഴും നടത്തി കൊണ്ടിരിക്കുന്നു,ഒരു പാട് സാഹിത്യ സാംസ്‌കാരിക മനഃശാസ്ത്ര ക്‌ളാസ്സുകളിൽ ഇദ്ദേഹത്തിന്റെ  ക്ലാസ് ഏറെ ശ്രദ്ധ ആകർഷിച്ചു പോന്നു .അമ്പതിനായിരത്തോളം വരുന്ന വിദ്യാർത്ഥികൾക്ക് നിരവധി കോളജുകളിലും ഇതര വിദ്യാഭാസ സ്ഥാപനങ്ങളിലും മോട്ടിവേഷനൽ ക്ലാസുകൾ ഇത് വരെ നൽകിയിട്ടുണ്ട്.  കൂടാതെ നിരവധി പുസ്തങ്ങൾ എഴുതുകയും ഡോക്യൂമെന്ററികൾ നിർമിക്കുകയും  ചെയ്തു.
കണ്ണൂരിൽ മാത്രമല്ല  ഇതര സംസ്ഥാനങ്ങളിലും പ്രശസ്തിയാർജിച്ച  വ്യക്തിയാണിദ്ദേഹം.കൂടാതെ   നിരവധി സാമൂഹിക മാധ്യമ ഗ്രൂപ്പകളിലെ  ചർച്ചകളിൽ ഇപ്പോഴും സഹകരിച്ചു മുന്നേറുന്നു.
കണ്ണൂർ സിറ്റി ഇടപ്പകത്ത് ആയിഷയുടെയും കരേരാട്ട് മൊയ്തുവിന്റയും മകനായി 1942 ലാണ് ജനനം.
അതീന്ദ്രിയ ജ്ഞാനത്തെ കുറിച്ച് പഠനം നടത്തിയിരുന്നു.
പാരാസൈക്കോളജിയിൽ ഇൻറർ നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടി. മൂന്ന് പ്രശസ്തി പത്രങ്ങളും നാല് അവാർഡുകളും ലഭിച്ചു. വിവിധ വിഷയങ്ങളെ കുറിച്ച് പത്ത് പുസ്തകങ്ങൾ രചിച്ചു.
"ഫാക്ട് എബൗട്ട് സൈക്കോളജി ആൻഡ് പാരാ സൈക്കോളജി അൺ കവേർഡ്" എന്ന ഇംഗ്ലീഷ് പുസ്തകവും 2016 ൽ "ഒരു പാരാ സൈക്കോളജിസ്റ്റിന്റെ വെളിപ്പെടുത്തലുകൾ" എന്ന ഗ്രന്ഥവും പ്രസിദ്ധീകരിച്ചു. ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെയും ഡോക്ടർ മുരളി കൃഷ്ണയുടെയും സഹായത്തോടെ പാരാ സൈക്കോളജിയെ കുറിച്ച് ഗവേഷണം നടത്തി. അഡ്വാൻസ്ഡ് സെയ്ക്ക് റിസർച്ച് സെൻറർ കേരള ചെയർമാൻ,  റിസർച്ച് ബോർഡ് ഓഫ് അമേരിക്കൻ ബയോഗ്രഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, അഡ്വൈസർ പ്രശാന്ത് ഇന്ത്യ ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ച് വരുന്നു.
ഭാര്യ :സിത്താര. മക്കൾ : സിറാജ്,റജുല മിറാജ് ,റഹീസ.
തോട്ടട  എസ്.എൻ.  കോളേജ് റോഡ് തുഷാരയിലാണ് താമസം.

 (ലേഖകൻ യു.എ ഇ   ഇത്തി സാലാത്ത് മുൻ   ജീവനക്കാരനാണ്. 35 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ചു)


അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...