പരമ്പര
✍️ എം പി .എം മൊയ്തു സാഹിബ്
മേൽ സൂചിപ്പിച്ച ചരിത്രകാരന്മാർ രേഖപ്പെടുത്തിയ അഭിപ്രായങ്ങൾ തികച്ചും അടിസ്ഥാന രഹിതവും അർഥശൂന്യവുമാണെന്ന് സ്ഥാപിക്കാൻ പര്യാപ്തമായതാണ്.
കോലത്തിരിയേക്കാൾ മുമ്പ് തന്നെ അറക്കൽ സ്വരൂപം രാജഭരണം നടത്തിയിരുന്നുവെന്നും പിന്നീട് വന്ന കോലത്തിരിയുമായി നാടു വാഴ്ചയെ സംബന്ധിച്ച് അറക്കൽ സ്വരൂപം സ്പർദ്ധയിലായിരുന്നുവെന്നും സാക്ഷ്യം വഹിക്കുന്ന ചരിത്രരേഖകൾ കണ്ടെത്തുകയുണ്ടായിട്ടുണ്ട്. അതായത് കോലത്തിരി വംശത്തിൽ നിന്നുള്ള മതപരിവർത്തനത്തിലൂടെ മദ്ധ്യ കാലത്തുണ്ടായ ഒരു രാജവംശമല്ല അറക്കൽ സ്വരൂപമെന്നും 1300 ലധികം സംവത്സരങ്ങൾക്കു മുൻപ് ധർമ്മടം എന്ന പേരിൽ ഇന്നറിയപ്പെടുന്ന പഴയ ധർമ്മ പട്ടണത്തു നാടുവാഴിയായിരുന്ന മുഹമ്മദലി എന്നവരാൽ സ്ഥാപിതമായ ഒരു രാജ ഗോത്രമാണ് അറക്കൽ രാജവംശമെന്നും ഒട്ടേറെ ചരിത്ര രേഖകളിലൂടെ ഇന്ന് സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്.
പ്രസ്തുത ചരിത്രാവലോകന ത്തിലൂടെ കണ്ടെത്തിയ കാര്യങ്ങൾ ഒരു സംക്ഷിപ്ത രൂപത്തിൽ മാത്രമാണ് ഇവിടെ ഉദ്ധരിക്കുന്നത്.
ചേരമാൻ പെരുമാളിന്റെ ഇസ്ലാംമതാശ്ളേഷണം ചരിത്രപ്രധാന്യം അർഹിക്കുന്ന ഒരു സംഭവമായിരുന്നല്ലോ. ഇസ്ലാം മതം സ്വീകരിക്കുന്നതിനായി മക്കത്തേക്ക് പോയ ചേരമാൻ പെരുമാൾ ഭാര്യാസമേതം അവിടെ കുറേക്കാലം കഴിഞ്ഞുകൂടുകയും പിന്നീട് പരിവാരസമേതം തിരിച്ചു വരികേ വഴിക്ക് വെച്ച് അദ്ദേഹം മരണപ്പെടുകയും ചെയ്തു.തുടർന്ന് കൂടെ ഉണ്ടായിരുന്നവർ രണ്ടു കപ്പലുകളിലായി യാത്ര തുടരുകയും ഒരു കപ്പൽ ഇന്നത്തെ മധുരയിലും മറ്റൊന്ന് കൊടുങ്ങല്ലൂരിലും വന്നു ചേരുകയുണ്ടായി.കൊടുങ്ങല്ലൂരിൽ എത്തിയ സംഘത്തിലെ തലവൻ മാലിക് ദീനാറിന്റെ സഹോദരനായ ഹുസ്സൈയ്യിനിബിനു മുഹമ്മദ് ഇബ്നു മാലിക്കിൻ മദനിയ്യ എന്നവർ ധർമ്മ പട്ടണത്ത് വന്നു ചേരമാൻ പെരുമാളിന്റെ സഹോദരിയായ ശ്രീദേവിയെ കണ്ടു എല്ലാ വിവരങ്ങളും അറിയിക്കുകയും പിന്നീട് ശ്രീദേവിയും കുടുംബാംഗങ്ങളും ഇസ്ലാം മതം ആശ്ലേഷിക്കുകയും ചെയ്തതിനുശേഷം ശ്രീദേവിയുടെ മകനായ മഹാബലി മുഹമ്മദലി എന്ന പേര് സ്വീകരിച്ച് രാജാവായി വാഴ്ന്നതോടെ അറക്കൽ രാജവംശം
രൂപപ്പെട്ടു എന്നാണ് ചരിത്ര ഗവേഷണത്തിലേർപ്പെട്ട ചരിത്രകാരന്മാർ പിന്നീട് കണ്ടെത്തിയിട്ടുള്ള ചരിത്രസത്യം. കണ്ണൂർ അറക്കൽ സ്വരൂപം എന്ന പേരിലാണ് ഇന്ന് അറിയപ്പെടുന്നതെങ്കിലും അവരുടെ ഉത്ഭവം ധർമ്മടത്താണെന്ന് സ്ഥാപിക്കുന്നതിനുള്ള ലക്ഷ്യം നിലനിന്നിരുന്നത് ഈ സ്വരൂപത്തിൽ നടക്കുന്ന വിവാഹ കാർമികത്വമാണ്. അന്ന് ധർമ്മടം ഖാസിക്ക് മാത്രമേ നിക്കാഹിന് നേതൃത്വം കൊടുക്കാൻ അധികാരമുള്ളൂ. വർഷങ്ങളോളം ഇതേ രീതിയിലുള്ള നടപടിയാണ് അറക്കൽ തറവാട്ടുകാർ സ്വീകരിച്ചുവന്നിരുന്നത്.
(തുടരും)
✍️ എം പി .എം മൊയ്തു സാഹിബ്
മേൽ സൂചിപ്പിച്ച ചരിത്രകാരന്മാർ രേഖപ്പെടുത്തിയ അഭിപ്രായങ്ങൾ തികച്ചും അടിസ്ഥാന രഹിതവും അർഥശൂന്യവുമാണെന്ന് സ്ഥാപിക്കാൻ പര്യാപ്തമായതാണ്.
കോലത്തിരിയേക്കാൾ മുമ്പ് തന്നെ അറക്കൽ സ്വരൂപം രാജഭരണം നടത്തിയിരുന്നുവെന്നും പിന്നീട് വന്ന കോലത്തിരിയുമായി നാടു വാഴ്ചയെ സംബന്ധിച്ച് അറക്കൽ സ്വരൂപം സ്പർദ്ധയിലായിരുന്നുവെന്നും സാക്ഷ്യം വഹിക്കുന്ന ചരിത്രരേഖകൾ കണ്ടെത്തുകയുണ്ടായിട്ടുണ്ട്. അതായത് കോലത്തിരി വംശത്തിൽ നിന്നുള്ള മതപരിവർത്തനത്തിലൂടെ മദ്ധ്യ കാലത്തുണ്ടായ ഒരു രാജവംശമല്ല അറക്കൽ സ്വരൂപമെന്നും 1300 ലധികം സംവത്സരങ്ങൾക്കു മുൻപ് ധർമ്മടം എന്ന പേരിൽ ഇന്നറിയപ്പെടുന്ന പഴയ ധർമ്മ പട്ടണത്തു നാടുവാഴിയായിരുന്ന മുഹമ്മദലി എന്നവരാൽ സ്ഥാപിതമായ ഒരു രാജ ഗോത്രമാണ് അറക്കൽ രാജവംശമെന്നും ഒട്ടേറെ ചരിത്ര രേഖകളിലൂടെ ഇന്ന് സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്.
പ്രസ്തുത ചരിത്രാവലോകന ത്തിലൂടെ കണ്ടെത്തിയ കാര്യങ്ങൾ ഒരു സംക്ഷിപ്ത രൂപത്തിൽ മാത്രമാണ് ഇവിടെ ഉദ്ധരിക്കുന്നത്.
ചേരമാൻ പെരുമാളിന്റെ ഇസ്ലാംമതാശ്ളേഷണം ചരിത്രപ്രധാന്യം അർഹിക്കുന്ന ഒരു സംഭവമായിരുന്നല്ലോ. ഇസ്ലാം മതം സ്വീകരിക്കുന്നതിനായി മക്കത്തേക്ക് പോയ ചേരമാൻ പെരുമാൾ ഭാര്യാസമേതം അവിടെ കുറേക്കാലം കഴിഞ്ഞുകൂടുകയും പിന്നീട് പരിവാരസമേതം തിരിച്ചു വരികേ വഴിക്ക് വെച്ച് അദ്ദേഹം മരണപ്പെടുകയും ചെയ്തു.തുടർന്ന് കൂടെ ഉണ്ടായിരുന്നവർ രണ്ടു കപ്പലുകളിലായി യാത്ര തുടരുകയും ഒരു കപ്പൽ ഇന്നത്തെ മധുരയിലും മറ്റൊന്ന് കൊടുങ്ങല്ലൂരിലും വന്നു ചേരുകയുണ്ടായി.കൊടുങ്ങല്ലൂരിൽ എത്തിയ സംഘത്തിലെ തലവൻ മാലിക് ദീനാറിന്റെ സഹോദരനായ ഹുസ്സൈയ്യിനിബിനു മുഹമ്മദ് ഇബ്നു മാലിക്കിൻ മദനിയ്യ എന്നവർ ധർമ്മ പട്ടണത്ത് വന്നു ചേരമാൻ പെരുമാളിന്റെ സഹോദരിയായ ശ്രീദേവിയെ കണ്ടു എല്ലാ വിവരങ്ങളും അറിയിക്കുകയും പിന്നീട് ശ്രീദേവിയും കുടുംബാംഗങ്ങളും ഇസ്ലാം മതം ആശ്ലേഷിക്കുകയും ചെയ്തതിനുശേഷം ശ്രീദേവിയുടെ മകനായ മഹാബലി മുഹമ്മദലി എന്ന പേര് സ്വീകരിച്ച് രാജാവായി വാഴ്ന്നതോടെ അറക്കൽ രാജവംശം
രൂപപ്പെട്ടു എന്നാണ് ചരിത്ര ഗവേഷണത്തിലേർപ്പെട്ട ചരിത്രകാരന്മാർ പിന്നീട് കണ്ടെത്തിയിട്ടുള്ള ചരിത്രസത്യം. കണ്ണൂർ അറക്കൽ സ്വരൂപം എന്ന പേരിലാണ് ഇന്ന് അറിയപ്പെടുന്നതെങ്കിലും അവരുടെ ഉത്ഭവം ധർമ്മടത്താണെന്ന് സ്ഥാപിക്കുന്നതിനുള്ള ലക്ഷ്യം നിലനിന്നിരുന്നത് ഈ സ്വരൂപത്തിൽ നടക്കുന്ന വിവാഹ കാർമികത്വമാണ്. അന്ന് ധർമ്മടം ഖാസിക്ക് മാത്രമേ നിക്കാഹിന് നേതൃത്വം കൊടുക്കാൻ അധികാരമുള്ളൂ. വർഷങ്ങളോളം ഇതേ രീതിയിലുള്ള നടപടിയാണ് അറക്കൽ തറവാട്ടുകാർ സ്വീകരിച്ചുവന്നിരുന്നത്.
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ