2020 ജൂലൈ 27, തിങ്കളാഴ്‌ച

സിറ്റിയുടെ ഗതകാലം-10

നമുക്ക് പഠിക്കാം!

സിറ്റിയുടെ ഗതകാലം: പഠിക്കേണ്ട വസ്തുതകൾ-10
(അവസാന ഭാഗം)

-ഇഖ്ബാൽ പൂക്കുണ്ടിൽ-

നമ്മുടെ രാജ്യത്തെ മുഴുവൻ ഉദ്യോഗസ്ഥൻ മാരിലൂടെ ബ്യൂറോക്രസി മുഴുവൻ കയ്യടക്കി കൊണ്ട് അദൃശ്യ കരങ്ങളായ കോർപ്പറേറ്റുകളാണ് ഇന്ന് ഭരണം നടത്തി കൊണ്ടിരിക്കുന്നത്. കോർപ്പറേറ്റ് വേദാന്തമാക്കുന്ന എല്ലാ രാഷ്ട്രീയപാർട്ടിയും ഇന്ത്യൻ ജനതയുടെ
 പക്ഷത്തല്ല നിലകൊള്ളുന്നത്.
മഹാത്മാഗാന്ധി കുപ്പായം അഴിച്ചു നടന്നത് എൻറെ നാട്ടിലുള്ള എല്ലാവരും തുണിയുടുക്കുന്ന കാലഘട്ടത്ത് മാത്രമേ ഞാൻ എൻറെ ശരീരത്തിൾ കുപ്പായമണിയൂ എന്ന വാശിയിലായിരുന്നു. അന്നദ്ദേഹം കൊണ്ടുവന്നതായിരുന്നു സ്വദേശിവൽക്കരണം.
പ്രാദേശിക ഉൽപാദന ങ്ങളെ പ്രോത്സാഹിപ്പിക്കുകഎന്ന ലക്ഷ്യവും അദ്ദേഹത്തിനുണ്ടായിരുന്നു.
കോൺഗ്രസിൻറെ ആഗോള നയമായിരുന്നു ചേരിചേരാനയം .
ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികളൂടെ ഈ വലിയ  ചിന്താഗതിയെ തകർത്തത് രണ്ട് നിയമങ്ങളായിരുന്നു. ഒന്ന് ഗാട്ട് കരാർ, മറ്റൊന്ന് ഇസ്രായേലുമായി നയതന്ത്രബന്ധത്തിൽ ഏർപ്പെടൽ. ഇതു രണ്ടും ചെയ്തത് നരസിംഹറാവു ആയിരുന്നു. ഇത്തരം
രാഷ്ട്രീയ നയം രാജ്യത്തെ പൗരന്മാരെ അടിമകളാക്കി ബ്രിട്ടീഷുകാരെ പോലെ തന്നെ മറ്റൊരു ഭരണ വ്യവസ്ഥ കൊണ്ടുവന്നത് ജനം അന്ന് തിരിച്ചറിഞ്ഞില്ല.
സ്വയംപര്യാപ്തത നേടണം എന്ന് ദീർഘവീക്ഷണത്തോടെ പറയുകയും ദീർഘകാലം  സഞ്ചരിക്കുകയും ചെയ്ത പല നേതാക്കളെയും ഞങ്ങൾക്ക് കണ്ടെത്തുവാൻ സാധിക്കും.
അവരുടെ മൊഴികളും പ്രവർത്തനങ്ങളും ഒന്നായിരിന്നു. സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ദീർഘവീക്ഷണം മൂലം അദ്ദേഹം ഏൽക്കേണ്ടിവന്ന വിമർശനങ്ങൾ ഒരു ഉദാഹരണം. അദ്ദേഹം  പ്രവർത്തിച്ച മേഖലകളും പ്രതിയോഗികളോടുള്ള അദ്ദേഹത്തിന്റെ മറുപടിയും നേതാവ് ആര് ആവണം എന്ന് മനസ്സിലാക്കുവാൻ സഹായകമാവുന്ന രീതിയിലുള്ളതാണ്.
എൻഎസ്എസ് വേദിയിലേക്ക്  അദ്ദേഹത്തെ ക്ഷണിച്ചുവരുത്തി അദ്ദേഹത്തിന് ചെരുപ്പുമാല ഇട്ടുകൊടുത്ത സംഭവം നടന്നത് അദ്ദേഹം സംവരണ പരമായി എടുത്ത നിലപാട് കാരണമായിരുന്നു.
കുട തുന്നുന്നവനെയും ചെരുപ്പ് കുത്തുന്നവനെയും വിദ്യാഭ്യാസം പഠിപ്പിക്കുവാൻ മുൻഷിയായി കേറ്റുന്നു എന്ന ആരോപണം നിയമസഭയിൽ ഉയർന്നപ്പോൾ  അദ്ദേഹം കൊടുത്ത മറുപടി  അവരെന്നെ നേതാവിക്കിയിട്ടുള്ളത് അവർക്ക് വേണ്ടി ഗുണകരമായത് ചെയ്യുവാൻ തന്നെയാണ് എന്നാണ് .
മതിപ്പിന് സാധനങ്ങൾ കൊടുക്കുകയും
മീൻ ഓതി വെച്ച് കൊടുക്കുകയും ചെയ്യുന്ന സമയം അദ്ദേഹം പറഞ്ഞു .
ഒരു കാലം വരാനിരിക്കുന്നുണ്ട്! കണക്ക് എഴുതാനും വായിക്കാനും പഠിക്കാത്തവരൊക്കെ പണി പോലും കിട്ടാത്ത അലയുന്ന ഒരവസ്ഥ ഉണ്ടാകുമെന്ന്.
 ഇന്ന് മീൻ തൂക്കി കൊടുക്കുന്ന ആൾക്കാർക്കൊക്കെയും എഴുതാനും വായിക്കാനും അറിയാം. സി.എച്ചിന്റെ ദീർഘവീക്ഷണം എത്ര ശരിയായിരുന്നു.
അടിയന്തിരാവസ്ഥ കാലത്ത് ചില മുസ്ലിം സംഘടനകൾ ആർഎസ്എസ് നേതാക്കളുമായി ജയിലിൽ വച്ച് ചർച്ച നടത്തിയപ്പോൾ അദ്ദേഹം പറഞ്ഞു കടലിൽ മുസ്ലല്ല ഇട്ട് നമസ്കരിച്ചാലും ഒരു ആർഎസ്എസുകാരനെ പോലും വിശ്വസിക്കരുത്!
കോഴിക്കോട് മണ്ഡലത്തിൽ ഇദ്ദേഹത്തിനെ തോൽപ്പിക്കുവാൻ ചുരുക്കം ചില മുസ്‌ലിം സംഘടന ഒഴിച്ച് എല്ലാ സംഘടനകളും ഒറ്റക്കെട്ടായി നിന്നപ്പോഴും സമസ്തയുടെ തല മുതിർന്ന പണ്ഡിതൻമാർ ആഴ്ചകളോളം സ്റ്റേജ് കെട്ടി പറഞ്ഞപ്പോഴും ബാഫഖി തങ്ങൾ പറഞ്ഞത് സി എച്ചിന് അല്ലാഹുവിൻറെ മലായിക്കത്ത് വന്നിട്ട് വോട്ടുചെയ്യുമെന്ന്. യഥാർത്ഥത്തിൽ ജനങ്ങൾ അദ്ദേഹത്തെ തിരഞ്ഞെടുക്കുകയായിരുന്നു . അന്ന് ജനം തീരുമാനിച്ചത് തങ്ങളുടെ പക്ഷത്ത് നിലകൊള്ളുന്ന നേതാക്കളെ ഭരണപക്ഷത്ത് കൊണ്ടുവരണമെന്നാണ്.
ഇന്ത്യയിലെ എല്ലാ പാർട്ടികളും സാമുഹ്യ ജനാധിപത്യം വേണം എന്ന്  ആഗ്രഹിക്കുന്നവരാണ്, .ഭരണപക്ഷം ഒഴികെ.
പക്ഷേ പലപ്പോഴും ചിലരുടെ നിലപാടുകൾ സാമുഹ്യ ജനാധിപത്യത്തിന് എതിരെയാവുന്നുണ്ട് .
അത് മനസിലാക്കാനുളള കഴിവ് രാഷ്ട്രീയഅണികൾക്ക് ഉണ്ടായേ തീരൂ.
 ചരിത്രം കഥ പോലെ വായിക്കാൻ ഉള്ളതല്ല ആവർത്തിക്കപ്പെടുന്ന ഒരു സത്യമാണ്.
ഈ ഗതകാല ചരിത്രത്തിൽ നിന്നും പാഠമുൾക്കേണ്ടത് ഇന്നിൻറെ ജനതയാണ്. പ്രത്യേകിച്ച് വളർന്നു വരുന്ന യുവാക്കൾ.
ഈ തിരിച്ചറിവാവട്ടെ
വരും നാളുകളിലെ സമ്മതിദാനവകാശം കൃത്യമായി വിനിയോഗിക്കാനുള്ള പ്രചോദനം.
(അവസാനിച്ചു)



ഞാനെവിടെ/മർവാൻ റിയാസ്



കാലത്തിൻറെ കവർച്ച/സഫറുദ്ധീൻ കുഞ്ഞിപുരയിൽ



2020 ജൂലൈ 26, ഞായറാഴ്‌ച

നമ്മുടെ ചുവന്ന രാജ്യം/സൈഫുദ്ദീൻ തൈക്കണ്ടി



സിറ്റിയുടെ ഗതകാലം -9

നമുക്ക് പഠിക്കാം!

സിറ്റിയുടെ ഗതകാലം: പഠിക്കേണ്ട വസ്തുതകൾ-9

-ഇഖ്ബാൽ പൂക്കുണ്ടിൽ-

കണ്ണൂർ സിറ്റി ഒന്നൊന്നര നാട്, എൻറെ സ്വന്തം സിറ്റി, എന്ന് പറയുമ്പോഴും സിറ്റിയുടെ മക്കളായ ഞങ്ങൾ സിറ്റിക്ക് വേണ്ടി എന്ത് ചെയ്യുന്നു എന്ന ചിന്ത ഉയരേണ്ടതുണ്ട്.
സ്വന്തം വീടിനെ കുറിച്ചുള്ള ഭാവി ഭൂതം ചിന്തിക്കും പോലെ തന്നെ നാടിനെ പറ്റിയും ചിന്തിക്കേണ്ടതുണ്ട്. തകർന്ന സംരംഭങ്ങൾ ഒക്കെയും പോയി. കാലഘട്ടത്തിന്റെ വളർച്ചയിൽ പിടിച്ചു നിൽക്കാതെ തകർന്നത് തകർക്കപ്പെടേണ്ടത് തന്നെയാണ്.
 പക്ഷേ,ഒട്ടനേകം തൊഴിലാളികൾ ജോലി ചെയ്യുന്ന തൊഴിലിടങ്ങൾ തകർക്കരുത്.
ഒരു ജനതയുടെ ഭൗതിക വളർച്ചയിൽ ബഹുമുഖ പ്രവർത്തനങ്ങളിലൂടെ സഞ്ചരിക്കുമ്പോഴാണ് പട്ടിണിയില്ലാത്ത സാമൂഹികക്രമം ഉണ്ടാവുക എന്ന ചിന്തയോടെ  സ്വയം പര്യാപ്തത നേടണം. ദീർഘവീക്ഷണത്തോടെ സഞ്ചരിച്ച പല നേതാക്കളെയും കണ്ണൂർ സിറ്റിയിൽ ഞങ്ങൾക്ക് കണ്ടെത്തുവാനാവും അവരുടെ മൊഴികളും പ്രവർത്തനങ്ങളും ഒന്നായിരുന്നു.
മുസ്ലിം സാംസ്കാരിക കേന്ദ്രം എന്ന ലേബലിൽ ഇന്ന് അറിയപ്പെടുന്നത് കോഴിക്കോട് ആണെങ്കിൽ മുമ്പ് തലശ്ശേരിയായിരുന്നുവെന്ന് ഞങ്ങൾക്കറിയാം. അതിനുമുമ്പേ മുൻകാല മുസ്ലിം നേതാക്കളെയും പത്രക്കാരെയും വിദ്യാഭ്യാസ-സാംസ്കാരിക നേതാക്കളെയും നോക്കി കഴിഞ്ഞാൽ കണ്ണൂർ സിറ്റി എവിടെ എത്തി നിൽക്കുന്നുവെന്ന് വിലയിരുത്താം. പലരുടെയും എഴുത്തിലൂടെ അത് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. ആദ്യമായി
ഖുർആൻ  മലയാള പരിഭാഷ നടത്തിയിട്ടുള്ള പണ്ഡിതൻ കണ്ണൂർ സിറ്റിക്കാരനായിരുന്നു എന്ന ഒരു അറിവ് ഞങ്ങൾക്ക് ഉണ്ടാവേണ്ടതുണ്ട്. 1855 മാഹിൻ അലി എന്ന് പറയുന്ന അറക്കൽ രാജവംശത്തിലെ പുതിയാപ്ലയായ
മുഹിയുദ്ധീൻ അബ്ദുൽ ഖാദർ കേയിയാണ് പരിഭാഷകൻ.  ഇദ്ദേഹം മരിച്ചത് മക്കയിൽ വെച്ചെന്നാണറിവ്.
ഞങ്ങൾ സിറ്റിക്കാരുടെ സ്വകാര്യ അഹങ്കാരമാണ് ഈ അഹമ്മദ് സാഹിബും ജസ്റ്റിസ് ഖാലിദും.
മദ്രാസിൽ അല്ലാമാ മുഹമ്മദ് ഇഖ്ബാൽ എന്ന പ്രശസ്തനായ കവി വന്നപ്പോൾ
 അദ്ദേഹത്തിൻറെ ഉറുദു പ്രസംഗം പരിഭാഷപ്പെടുത്തിയത് കണ്ണൂർ സിറ്റി ക്കാരനായ ജസ്റ്റിസ് ഖാലിദ് ആയിരുന്നു. അദ്ദേഹത്തിന് ഈ അറിവ് ലഭിച്ചതും ഉറുദുവിലും അറബിയിലും ഇംഗ്ലീഷിലും ഉള്ള പാണ്ഡിത്യം വളർത്തിയെടുത്തതും അദ്ദേഹത്തിൻറെ ഗുരുവായ സിറ്റി നാലൂപുരയിലെ
കോയിക്ക എന്ന പേരിലറിയപ്പെടുന്ന കോയകുഞ്ഞി ആയിരുന്നു. ജസ്റ്റിസ് ഖാലിദിന് പുറമേ കോയിക്കയുടെ ശിഷ്യ ഗണത്തിൽ പെടുന്നവരാണ്   ഡോക്ടർ കാദർകുഞ്ഞി,
കേരളത്തിൽ അറിയപ്പെട്ട കെ എം അബൂബക്കർ കുഞ്ഞി സാഹിബ് ,
കണ്ണൂർ സിറ്റിക്കാരുടെ സ്വന്തം കുട്ടിയാ പുറത്തെ അബൂനിക്ക തുടങ്ങിയവർ.
കോയിക്ക വളർത്തിക്കൊണ്ടുവന്ന വിദ്യാഭ്യാസ സിലബസിലെ പ്രത്യേകത മൂലം  പഠിച്ചവരോക്കെ സാമൂഹിക ഇടപെടൽ നടത്തുന്ന വരായി മാറി എന്നത് ചരിത്രം. സമൂഹത്തിൽ ഇടപെടാനുള്ള ആർജ്ജവം സിദ്ധിച്ചിരുന്നത് കോയിക്കയുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെയാണ്.
അതിൽ പ്രധാനിയായിരുന്നു കുട്ടിയാ പുറത്തെ അബൂനിക്കയും,  കസാനക്കോട്ടയിലെ ചീപ്പറും.
ഇന്നത്തെ വിദ്യാഭ്യാസ രീതി ഞങ്ങളുടെ പൗര ബോധത്തെ തന്നെ മാറ്റിമറിച്ചിരിക്കുന്നു. യുദ്ധം വരുമ്പോൾ  പട്ടാളത്തിന് ജയ് വിളിക്കലും ക്രിക്കറ്റ് കളി വരുമ്പോൾ ഇന്ത്യ ജയിക്കണം എന്ന് പറയലുമായി മാറി നാടിനോട് പൗരർ കാണിക്കേണ്ട ബാധ്യത.
സ്വഭാവഗുണങ്ങളും ജീവിതം മാർഗ്ഗവും കുടുംബബന്ധങ്ങളും ഇതിലെ മര്യാദകളും വിദ്യാഭ്യാസംകൊണ്ട് കിട്ടുന്നില്ല.
രാജ്യത്തിൽ നിയമത്തെ പറ്റിയും വ്യവസ്ഥിതിയും പഠിക്കേണ്ടത് സ്കൂളിൽ നിന്നാണ്. സാമൂഹികപാഠം തന്നെ മനുഷ്യത്വരഹിത സംഹിതയായി മാറിക്കഴിഞ്ഞു. വിദ്യാഭ്യാസംകൊണ്ട് പ്രാവർത്തിക വൽകരികേണ്ടതും.
പ്രയോഗവൽക്കരി
ക്കേണ്ടതമായ ഒട്ടനേകം കാര്യങ്ങളുണ്ട്. കാര്യപ്രാപ്തിയുള്ള നേതാക്കന്മാർ എന്തുകൊണ്ട് നിലവിൽ സിറ്റിയിൽ ഉണ്ടാകുന്നില്ല എന്ന ചോദ്യത്തിന് വിദ്യാഭ്യാസം എന്നാണ് ഉത്തരം.
വിദ്യാഭ്യാസം തൊഴിൽ നേടുന്നതിനു മാത്രമാവുന്നു. അതുകൊണ്ട് വിദ്യാഭ്യാസം എന്നത് ലാഭം കൊയ്യാനുള്ള ഒരു ഏർപ്പാടായി മാറി.  നേതാക്കന്മാർ  ലാഭം ചിന്തിക്കുമ്പോൾ സ്വാർത്ഥത മാത്രമാണ് മുൻപിൽ കാണുന്നത്. സ്വാർത്ഥത മാത്രമാണ് അവരെ മുന്നോട്ടു നയിക്കുന്നതും.
യൂണിവേഴ്സിറ്റി കളിലേക്ക് എത്തുന്ന ഓരോ സിലബസുകൾ കുത്തകകൾ വിൽക്കുന്നതാണ്. കോടികൾ കൊടുത്ത്  സർക്കാർ അത് വാങ്ങുന്നു. കുത്തകകൾക്ക് അനുസൃതമായി ഉള്ള യുവതലമുറയാണ് ഇന്ത്യൻ വിദ്യാഭ്യാസം വാർത്തെടുക്കുന്നത് എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല.
(തുടരും)

2020 ജൂലൈ 25, ശനിയാഴ്‌ച

നാനാർത്ഥങ്ങൾ/ഹശ്ഹാശ്.വി





ഉപ്പയും ഉമ്മയും / മുബശ്ശിർ പുൾസാറകത്ത്




സിറ്റിയുടെ ഗതകാലം-8

നമുക്ക് പഠിക്കാം

സിറ്റിയുടെ ഗതകാലം : പഠിക്കേണ്ട വസ്തുതകൾ-8

-ഇഖ്ബാൽ പൂക്കൂണ്ടിൽ-

കാലഘട്ടത്തിൻറെ ഗതി മാറ്റത്തിൽ തകർന്നുപോയ ഒട്ടനേകം തൊഴിൽ ശാല കണ്ണൂർ സിറ്റിയിൽ കണ്ടെത്താനാവും.
അതിൽ കാലഘട്ട അനുസൃതമായി തകരേണ്ടതും ഇന്നും പുതിയ രൂപത്തിൽ തുടരേണ്ടതു മായ വാണിജ്യം കാണാൻ സാധിക്കും.
ഉരുവച്ചാലിലെ ചകിരി-കയർ വ്യവസായം, മരമിൽ, നീർച്ചാലിലെ കൊപ്ര-വെളിച്ചെണ്ണ വ്യവസായം, ചുരുട്ട് വ്യവസായം., ബീഡി വ്യവസായം   തുടങ്ങിയ സംരംഭങ്ങൾ.( ഇതിൽ സിറ്റി ബീഡി തന്നെ ഉണ്ടായിരുന്നു)
പുരാതന തൊഴിലിലെ മാറ്റത്തെ ഉൾക്കൊണ്ട് പുതിയ സംരംഭത്തിന് നാട്ടുകാരെ ഒരുക്കേണ്ട ബാധ്യതയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണ് .
നഗര ദാരിദ്ര നിർമ്മാർജ്ജനത്തിൽ ഗാർഹിക, വ്യവസായ, വാണിജ്യ സംരംഭങ്ങൾ ഒരുക്കേണ്ടത് എങ്ങനെ എന്ന് പറയുന്നുണ്ട്. ഇതിനു എതിരാവുന്ന ഭൂമിയുടെ ഉപയോഗവും കെട്ടിട നിയന്ത്രണവും നടത്തുവാനും നിർത്തിവെക്കാനും നഗരസഭക്ക് അവകാശമുണ്ട്.
വാഹന യാത്രകൾ മാറ്റത്തിന് വിധേയമായതാണ്. കൈവണ്ടികൾ ഗുഡ്സ്, പിക്കപ്പുകളിലേക്കും. കാളവണ്ടി - ലോറി, ട്രക്ക്, കളിലേക്കും മാറി.
മുൻകാലങ്ങളിലെ വീട് നിർമ്മാണം റോഡിൽ തള്ളി നിൽക്കുന്നത് ആകാൻ കാരണം. കുതിര വണ്ടിയിലേക്ക് പെണ്ണുങ്ങൾ കയറാനുള്ള സൗകര്യത്തിനു വേണ്ടിയായിരുന്നത്രെ.
സ്ത്രീകളെ കൂടുതലായി നടത്തിക്കില്ലാരുന്നു. കല്യാണത്തിനും മറ്റും പോകുമ്പോൾ സ്ത്രീകൾ കുതിരവണ്ടിയിലും പുരുഷന്മാർ നടന്നു പോകുകയായിരുന്നു പതിവ്.
വീടുകൾക്ക് മുമ്പിൽ ആൾമറ വെക്കുന്നതും വെഷ തൂക്കിയിടുന്നതും സ്ത്രികളെ വാഹനത്തിലുളള പുരുഷൻ കാണരുതെന്ന് കൊണ്ടായിരുന്നു.
 അന്ന് മുതലേ കണ്ണൂർ സിറ്റിയിൽ കുതിര വണ്ടികൾക്ക്  പാർക്കിംഗ് സൗകര്യം ഉണ്ടായിരുന്നു. സിറ്റി ജുമാഅത്ത് പള്ളി മുതൽ പുതിയപീടിക റോഡ് വരെയുള്ള കുതിര ചാപ്പ ഇന്നും അറിയപ്പെടുന്ന സ്ഥലമാണ്.
കൈവണ്ടി, കുതിരവണ്ടി, മൂരി വണ്ടി നിർമാണവും അറ്റകുറ്റപ്പണിയുടെ കേന്ദ്രവും പാർക്കിംഗും കുതിരചാപ്പ കേന്ദ്രീകരിച്ചായിരുന്നു സ്ഥാപിച്ചിരുന്നത്. സിറ്റിയേ പോലെ  കുറുവയ്ക്കും, താഴെചൊവ്വയിലും ഇത്തരം സംവിധാനങ്ങൾ നിലനിന്നിരുന്നു. മൂരികളുടെയും, കുതിരകളുടെയും, കുളമ്പിന്നടിയിൽ ലാട അടിക്കുന്ന കേന്ദ്രം സിറ്റിയിലുണ്ടായിരുന്നു.
(കുളമ്പിന് തെയ്മാനം സംഭവിക്കാതിരിക്കാനാണ് ഇങ്ങിനെ ചെയ്തിരുന്നത്). കുതിരവണ്ടി ഓടിക്കുന്നവരിൽ ചിലരായിരുന്നു നീർച്ചാൽ തോലിന്റെവിടെ ഖാത്തിംക്ക, കുറുവയിലെ ചാക്ക്മല്ലൻ അസീസ്ക്ക.
സിറ്റി റോഡുകളിലൂടെ ഒരുപാട് കാലം ഗതാഗതം നടത്തിയിരുന്നു ഇവർ.
മോട്ടോർ ടാക്സി വന്നപ്പോഴും കണ്ണൂരിൽ ആദ്യമായി പാർക്കിംഗ് സൗകര്യം കണ്ണൂർ സിറ്റിയിലാണ് ആരംഭിച്ചത്.
ഇന്ന് ചില യൂണിയനുകളിൽ ഉള്ളവർക്ക് മാത്രമാണ്
kc ഓട്ടോ പെർമിറ്റുകൾ കൊടുക്കുന്നത്. പരമ്പരാഗത ഓട്ടോ തൊഴിലാളികൾക്ക് പോലും ജോലി കിട്ടാത്ത അവസ്ഥയാണിപ്പോൾ.
kc നഗരവാസികൾക്ക് കിട്ടിയില്ല എന്ന അവസ്ഥയിലും 4500 kc പെർമിറ്റുകൾ ആർ.ടി.ഒ ഇതുവരെ ഇഷ്യൂ ചെയ്തിട്ടുണ്ട്.
നിലവിൽ പഴയ നഗരപരിധിയിൽ ഉള്ളവർ ടാക്സ് കൊടുത്ത് വണ്ടി ഇറക്കുന്നുണ്ട്. ആർടിഒ ഓടാനുള്ള പെർമിഷനും കൊടുക്കുന്നു. പക്ഷേ നഗരവാസികൾക്ക് നഗരത്തിൽ പാർക്ക് ചെയ്യാൻ പാർക്കിങ് സൗകര്യമില്ല  എന്ന് പറഞ്ഞ്  നമ്പർ കൊടുക്കുന്നില്ല.
ഒരു നിബന്ധനയും വെക്കാതെ  കൊടുത്ത കേസി നമ്പറുകൾ തളിപ്പറമ്പ്, കൂത്തു പറമ്പ് അടക്കമുള്ള ആളുകളുടെ കൈകളിലാണ് ചെന്നെത്തിയത്.
അവരിൽ ചിലർ ടൗണിൽ താമസിച്ച് ജോലി ചെയ്യുന്നു .മറ്റു ചിലർ രാവിലെ സ്കൂൾ കുട്ടികളുമായി വരുന്നു, വൈകുന്നേരം തിരിച്ചു പോകുന്നു. ഇതിനിടയിൽ നാട്ടുകാർ പാർക്കിങ്ങ് കിട്ടാതെ നട്ടം തിരിയുന്നുമുണ്ട്. നഗരാസൂത്രണത്തിലൂടെ ടൗൺപ്ലാനിങ് നടത്തി കഴിഞ്ഞാൽ തീർച്ചയായും പാർക്കിങ്ങ് സൗകര്യം നിർമ്മിക്കാൻ പറ്റും.
എകെജി ഹോസ്പിറ്റലിനും ആയിക്കര മാർക്കറ്റിനും  മുൻപിൽ ഉപയോഗശൂന്യമായ പാർക്കിങ്ങുകൾ എന്തിനുള്ളതാണ്? അവിടെ ടാക്സി പാർക്കിങ്ങ് ഏർപ്പെടുത്തി കൂടെ?
 ഇതേപോലെ പല സ്ഥലങ്ങളും കണ്ണൂർ ടൗണിലുണ്ട്. അവിടങ്ങളിൽ പാർക്കിങ് സംവിധാനം നിലവിൽ വന്നാൽ ചില ഇടപാടുകൾക്ക് ഭംഗം വരും .  നിലവിൽ അറുപതിനായിരം രൂപക്കാണ് ഓരോ നമ്പറും വിൽക്കപ്പെടുന്നത്. അത് തടയപ്പെടുമെന്ന് മാത്രമല്ല കോൾ ടാക്സിക്ക് നിരത്തിലിറങ്ങാൻ അനുവാദം നൽകേണ്ടതുണ്ട്. അതോടൊപ്പം  വ്യത്യസ്ത പാർട്ടികളും വളരേണ്ടതുമുണ്ട്. ഭരിക്കുന്നവരുടെ യൂണിയനിൽ ചേർന്നാൽ KC കിട്ടും എന്ന് കട്ടായം.
(തുടരും)

സിറ്റിയുടെ ഗതകാലം- 7

നമുക്ക് പഠിക്കാം!

സിറ്റിയുടെ ഗതകാലം: പഠിക്കേണ്ട വസ്തുതകൾ-7

-ഇഖ്ബാൽ പൂക്കൂണ്ടിൽ-

ജനങ്ങളാൽ വളർന്ന നഗരമാണ് കണ്ണൂർ സിറ്റി .
ടൗൺ പ്ലാനിങ്ങിലൂടെ വന്ന നഗരമല്ല. ഇതേപോലെയുള്ള നഗരങ്ങളിൽ ടൗൺപ്ലാനിങ് നടപ്പിൽ വരുത്തുവാൻ ഇടയായാൽ കൂടുതൽ
ജനങ്ങൾ ആട്ടിയോടിക്കപ്പെടുന്ന അവസ്ഥ ഉണ്ടാവുകയോ അതല്ലെങ്കിൽ അവർ പാലായനം ചെയ്യപ്പെടേണ്ട അവസ്ഥയൊ ഉണ്ടാവും.
ടൗൺ പ്ലാനിംഗ് നടപ്പിൽ വരുത്തേണ്ടത് ജന സമ്പർക്കം കുറഞ്ഞ സ്ഥലങ്ങളിലാണ് .പിന്നീട് ജനങ്ങൾ സൗകര്യത്തോടു കൂടിയ പുതുതായി നിർമ്മിച്ച നഗരങ്ങളിൽ വന്നുചേരും.ന്യൂഡൽഹി, ന്യുമുമ്പായി, പോലെയുള്ള നഗരങ്ങൾ ഉദാഹരണം.
വികസനം കൊണ്ട് വളരേണ്ടത് ജനങ്ങളാണ്. മുൻകാലങ്ങളിൽ ഇടുങ്ങിയ നഗരങ്ങളിൽ വികസനമാതൃക എങ്ങനെയാണ് നടപ്പാക്കിയത്. ജനങ്ങളെ ഒഴിപ്പിക്കാതെ  മുംബൈ നഗരം നടത്തിയ വികസനം നമുക്ക് മാതൃക തന്നെയാണ്.
മാലിന്യ സംസ്കരണത്തെ കുറിച്ച്  ബോംബെയിലും, ദൽഹിയിലും, ബാംഗ്ലൂരിലും പോയി പഠിക്കുമ്പോൾ  ഇതേപോലുള്ള നഗരങ്ങളുടെ പ്ലാനിങ്ങും പഠിക്കുന്നത് നന്നായിരിക്കും.
കാലങ്ങളായി സിറ്റിയിൽ ശുചീകരണ പ്രവർത്തനങ്ങൾ  നടന്നിട്ടുണ്ട്. കച്ചറ തൊട്ടി വച്ച് അതിൽ നിക്ഷേപിച്ച് എടുത്തുകൊണ്ടു പോകാറുണ്ടായിരുന്നു.
 ഇന്നിപ്പോൾ ജനങ്ങളുടെ ബാധ്യതയായി  തീർന്നിരിക്കുകയാണ് അത്. കണ്ണൂരിൽ മാത്രമല്ല കേരളത്തിലെ മുഴുവൻ ജനങ്ങളും അനുഭവിക്കുന്ന ദുരവസ്ഥ. അതിലാണു വാണിജ്യം കിടക്കുന്നതത്രേ.
ഭരണഘടനയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ചെയ്യുവാൻ കൊടുത്ത ഡ്യൂട്ടിയാണിത്.
സിറ്റിയുടെ തൊട്ടടുത്ത പ്രദേശമായ കൺട്രോൾ മെൻറ് ഏരിയയിൽ ഇത് നടക്കുന്നുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ചെയ്യേണ്ട ഒട്ടനേകം കാര്യങ്ങൾ പറയുന്നുണ്ട് നമ്മുടെ
ഭരണഘടനയിൽ. നഗരങ്ങളിലെ പാർക്കുകൾ ,തോട്ടങ്ങൾ, കളിസ്ഥലങ്ങൾ എന്നിവ പോലുള്ള   കായികവിനോദങ്ങൾക്കും മറ്റു സൗകര്യങ്ങൾക്കും ഏർപ്പാടുകൾ ചെയ്തു തരേണ്ട ബാധ്യത നഗരസഭക്കുണ്ട്.
ഞങ്ങളിൽ നിന്നും വാങ്ങുന്ന കെട്ടിട നികുതിയും ഭൂനികുതിയും കെട്ടിടവുമായി ബന്ധപ്പെട്ട പണവും കൊണ്ട്
എങ്ങിനെ ബഡ്ജറ്റ് ഉണ്ടാക്കണമെന്നും ജനങ്ങൾക്ക് അതിൽനിന്നും ചെയ്തു കൊടുക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും  കൃത്യമായി പറഞ്ഞിട്ടുണ്ട്. പക്ഷേ ഇത് 
അറിയുന്നത് സെക്രട്ടറിക്ക് മാത്രമാണ്.
നാലു വയലിൽ ഫുട്ബോൾ ഗ്രൗണ്ട് ആക്കുവാൻ അന്ന് കണ്ണൂർ സിറ്റിയിൽ ഉള്ള എല്ലാ ക്ലബ്ബുകളും ഒന്നിച്ച് സമരം നടത്തിയിരുന്നു.
ആ ഫുട്ബോൾ ഗ്രൗണ്ട് നിന്ന സ്ഥലത്ത് ഒട്ടനേകം വീടുകളും അതിൻറെ കൂടെ ഒരു മുസ്ലിംലീഗ് ഓഫീസും വന്നു.
ഇന്ന് കണ്ണൂർ സിറ്റിയുടെ പലഭാഗങ്ങളിലായി ഒട്ടനേകം ടർഫുകൾ വന്നു. അതിൽ പണംകൊടുത്ത്
 ഫുട്ബോൾ കളിക്കേണ്ടി വരുന്ന ഗതികേടിലായി തീർന്നു  കണ്ണൂർ സിറ്റിയിലെ യുവത. ഈയിടെ
പുതിയ ഒരു നിയമം കൊണ്ടു വന്നിട്ടുണ്ട്. മലിനജലം റോഡിലുള്ള ഒവ്ചാലുകളിൽ ഒഴുക്കരുതെന്നാണ് നിയമം. ഹോട്ടലുകളും മറ്റും അവിടങ്ങളിലെ അഴുക്കുവെള്ളം അതാതു സ്ഥലത്ത് കുഴിയെടുത്ത്  നിക്ഷേപിക്കണമെന്ന് ഉത്തരവിൽ പറയുന്നു. അങ്ങനെ വരുമ്പോൾ സമീപങ്ങളിലെ കിണറുകളുടെ വെള്ളത്തിൽ ബാക്ടീരിയകൾ കലരാനിടവരും.
 ജപ്പാൻ കുടിവെള്ള പദ്ധതിക്ക് ഇപ്പോൾ ചെയ്തു വച്ചിട്ടുള്ള പൈപ്പ് ലൈനുകളിൽ വരുന്ന വെള്ളം എല്ലാ വീട്ടുക്കാരും എടുക്കുക എന്നത് നിർബന്ധമായിത്തീരും
 അതിന് മുമ്പ് ഒരു പഠനറിപ്പോർട്ട്  ഇവർ സമർപ്പിക്കും.അതിലൂടെ അവർ തെളിയിക്കും ഞങ്ങളുടെ കിണറുകളിൽ ബാക്റ്റീരിയ ഉണ്ടെന്ന് .
ആരോഗ്യ വകുപിന്റെ പഠന റിപോർട്ടാവാനാണ് സാധ്യത.
വികസനം എന്ന് പറഞ്ഞ പലതും അവതരിപ്പിക്കുമ്പോൾ വിചാരണ ചെയ്യപ്പെടാതെ പാസ്സാകാറാണ് പതിവ്. ഈ നൂറ്റാണ്ടിലെ പകുതിയിലേറെ ഗുരുതരമായ ജലക്ഷാമം ഇന്ത്യയിൽ അനുഭവിക്കും എന്ന ഒരു റിപ്പോർട്ട് ഇതോടൊപ്പം ചേർത്തുവായിക്കുക
(തുടരും)

2020 ജൂലൈ 23, വ്യാഴാഴ്‌ച

സിറ്റിയുടെ ഗതകാലം-6

നമ്മുക്ക് പഠിക്കാം!

സിറ്റിയുടെ ഗതകാലം: പഠിക്കേണ്ട വസ്തുതകൾ-6

-ഇക്ബാൽ പൂക്കൂണ്ടിൽ-

പണ്ട് കാലങ്ങളിൽ പലരും സൗജന്യമായി കൊടുത്തിട്ടുള്ള ഭൂമി തന്നെയാണ് ഇന്ന്  റോഡും പാലങ്ങളും ട്രെയിൻ പാളങ്ങളുമായി നിലനിൽക്കുന്നത്. കണ്ണൂർ സിറ്റിയിൽ  വികസനത്തിനുവേണ്ടി പുരയും പറമ്പും വിട്ടു കൊടുത്തിട്ട് തോറ്റു പോയവരാണധികവും.
വികസന കാര്യത്തിൽ വ്യക്തത ഇല്ലാത്തത് എക്കാലത്തും ഒരു പ്രശ്നം തന്നെയായിരുന്നു.  നാടിൻറെ വികസനം  സാമ്പത്തിക വികസനമാണ്, ആരോഗ്യ രംഗത്തുള്ള വികസനമാണ്, തൊഴിൽ രംഗത്തുള്ള  വികസനമാണ്.  ശുചിത്വ രംഗത്തുള്ള വികസനമാണ്
കലാ കായിക രംഗത്തുളള വികസനം കൂടിയാണ്.ഇത് മനസിലാകാത്ത കാലത്തോളം ജനം ദുരിതം  അനുഭവിക്കുക തന്നെ ചെയ്യും.
റോഡിന് വീതി കൂട്ടലും മെട്രോ കണ്ണൂരിൽ വരുത്തലുമാണ് വികസനം എന്ന് ചിലർ ധരിച്ചു വെച്ചിരിക്കുകയാണ്.
അങ്ങനെ ആയിരുന്നുവെങ്കിൽ നാം ബ്രിട്ടീഷുകാരെ ഓടിക്കേണ്ടിയിരുന്നില്ല. കാരണം അവരാണ് ഇന്ത്യയിൽ ഒട്ടുമിക്ക വികസനങ്ങളും കൊണ്ടുവന്നത്.
ഇന്ത്യൻ റെയിൽവേ, ബോംബെ നഗരം,  റോഡുകൾ, പാലങ്ങൾ ഒട്ടനേകം കെട്ടിടങ്ങൾ, ഭൂഗർഭ പാതകൾ,
ഇന്ത്യയിലെ ജയിലുകൾ,
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തുടർപഠനത്തിനുള്ള കോളേജുകൾ  അങ്ങനെ ഞങ്ങൾ ഇന്ന് കരുതുന്ന  വികസനം എല്ലാം ബ്രിട്ടീഷുകാർ ഞങ്ങൾക്ക് തന്നിരുന്നു.
 പിന്നെ എന്തിനായിരുന്നു ഞങ്ങൾ ബ്രിട്ടീഷുകാരെ ഓടിച്ചത്?

ഇന്ന് തൽപര കക്ഷികൾ  കച്ചവടം നടത്തുന്ന സ്ഥാപനങ്ങളുടെ സൗകര്യത്തിനു വേണ്ടി ഉപയോഗിച്ചുവരുന്നു.
പൊതുജനങ്ങളുടെ വളർച്ച അവരുടെ ലക്ഷ്യമല്ല. അതുകൊണ്ടാണ് നാട്ടുകാർ അടിമകളെപ്പോലെ തൊഴിലെടുക്കുന്നവരിയി  മാറിയത്
കണ്ണൂർ സിറ്റിയിൽ നിന്നും  ഇതേപോലെ ഉണ്ടായ റോഡുകൾ നശിച്ചു പോയതിനെ തുടർന്ന്  കാലഘട്ടത്തിന് അനുസൃതമായി ഗതാഗതയോഗ്യമാക്കി മാറ്റിയത് വികസന കൂട്ടത്തിൽ ഉൾപെടുത്താം.
ഞങ്ങൾ അറിയേണ്ട ചില കാര്യങ്ങളുണ്ട്.
റോഡുകൾ ഇങ്ങനെ നിർമ്മിച്ചതിൻറെ പിന്നിലും ചില അദൃശ്യമായ കരങ്ങൾ ഉണ്ട്.
നിലവിൽ നടക്കുന്ന എല്ലാ റോഡുകളുടെയും പാലങ്ങളുടെയും പ്രവർത്തനങ്ങൾ എക്സ്പ്രസ്സ് ഹൈവേ ലേക്കാണ് നീങ്ങുന്നത്.
 അവിടുന്നങ്ങോട്ട് മുക്കിനു മുക്കിന് ടോൾ ബൂത്തുകൾ കെട്ടി പണം പിരിക്കാൻ ആൾക്കാർ സജ്ജമാകും. അതോടെ  ഞങ്ങളുടെ നാട്ടിൽ ഞങ്ങൾക്ക് യാത്രാസൗകര്യം നഷ്ടപ്പെടാൻ പോകുന്നു എന്നർത്ഥം.
കാരണം റോഡിൻറെ  പേര് മാത്രമേ മാറുകയുള്ളൂ. "എക്സ്പ്രസ് ഹൈവേ, അല്ലെങ്കിൽ നാലുവരിപ്പാത".
സിറ്റി ഉരുവച്ചാൽ മുതൽ തുടങ്ങുന്ന പാലം നേരെ  ഗ്രീൻ എക്സ്പ്രസ്സ് ഹൈവേയിലാണ് ചെന്ന് അവസാനിച്ചേക്കുക. നാല് വഴിയിലൂടെയും അതിൻറെ എൻട്രൻസ് ഉണ്ടായിരിക്കുമത്രേ.
കണ്ണൂർ സിറ്റിയുടെ തൊട്ടടുത്ത പ്രദേശമായ മുഴപ്പിലങ്ങാട് പുതിയ പാലം പണി തുടങ്ങിയിട്ടും ഇപ്പോഴും അവിടെ ട്രോൾ പിരിവ് നടക്കുന്നുണ്ട് എന്ന സത്യം ഞങ്ങൾ മനസ്സിലാക്കണം.
 പാലിയേക്കര ട്രോൾ നിർത്താനുള്ള കാരണം അവിടെ ആറു കൊല്ലം കൊണ്ട് ചിലവഴിച്ച തിനേക്കാൾ ഇരട്ടി പണം ലഭിച്ചുവെന്ന ചിലരുടെ പഠനത്തോടെ ജനകീയപ്രക്ഷോഭം രൂപപ്പെട്ടതിനാലാണ്.
ഈ ടാക്സ് പിരിവ് കുത്തകകൾക്ക് കൊടുക്കുന്നതിന് പകരം  സർക്കാർ തന്നെ സ്വയം ഏറ്റെടുത്തു ചെയ്താൽ ഇവിടെ നാടിനും ജനങ്ങൾക്കും പുരോഗതിയുണ്ടാകുമെന്ന കാര്യം വിസ്മരിക്കുന്നത് ആരാണ്? അതോടൊപ്പം
(ബി ഒ ടി) സാമ്പത്തിക സുതാരവൽക്കരണം നിർത്തൽ ചെയ്യാൻ സർക്കാർ തയ്യാറാവുകയും വേണം.
(തുടരും)

2020 ജൂലൈ 22, ബുധനാഴ്‌ച

സിറ്റിയുടെ ഗതകാലം- 5

നമുക്ക് പഠിക്കാം!

"സിറ്റിയുടെ ഗതകാലം: പഠിക്കേണ്ട വസ്തുതകൾ-5"

-ഇക്ബാൽ പൂക്കൂണ്ടിൽ-

കണ്ണൂർ സിറ്റിയിൽ ഇപ്പോഴും ഗൾഫ് ജോലി വിട്ട് വരുന്ന ഏറെപ്പേരും ആശ്രയിക്കുന്നത് ആയി ക്കരയിലെ ജോലിയാണ്. മറ്റു ജോലികളിൽ വ്യാപൃതരായവരും കുറവല്ല. ഇപ്പോഴും ഇവിടെ മത്സ്യസമ്പത്തിൽ വളർന്നുവന്ന ഒട്ടനേകം മുതലാളിമാരെ കാണാൻ സാധിക്കും.
 മുൻകാലങ്ങളിൽ മീൻ സൂക്ഷിക്കുവാൻ ആധുനിക സൗകര്യം ഇല്ലാത്തത് കൊണ്ട്
കടലിൽനിന്നും അമിതമായി മത്സ്യങ്ങൾ ലഭിച്ചു കഴിഞ്ഞാൽ വലിയ മത്സ്യങ്ങൾ അടക്കം ഉണക്കി വെച്ച് മറ്റ് സ്ഥലങ്ങളിലേക്ക് കയറ്റി അയക്കുമായിരുന്നു. കയറ്റുമതിക്ക് പുറമെ  ഏക്കറുകളിൽ ഉളള തേങ്ങിൻ തോപ്പുകൾക്ക്  മത്സ്യം വളമായി ഉപയോഗിച്ചിരുന്നു.
വിദേശ മത്സ്യ വിപണിയിൽ ഏറ്റവും മാർക്കറ്റ് ഉള്ളതാണ് ചിറ്റാ ചെമ്മീൻ .മുമ്പ് ചിറ്റാ ചെമ്മീൻ ഇവിടെ നിന്നും കയറ്റി പോയിരുന്നു. അന്ന് ഉടൽ മാത്രമായിരുന്നു കൊണ്ടു പോയിട്ടുള്ളത് .
കടപ്പുറം കാരൻറെ കൈയിലെ പണം പോലെ എന്ന പഴഞ്ചൊല്ല് തന്നെയുണ്ട് .
കടലിൽ പോകുന്ന മുക്കുവരുടെ ഭാര്യ അടുപ്പക്കാരനായ ഗൾഫുക്കാരനോട് സ്പ്രേക്ക് നെക്കുമ്പോ തൂപ്പണ അത്തറ് വേണം എന്നാണ് പറയാറുള്ളത്.
കടലിലെ മീൻ സമ്പത്ത് പോലെ ആവില്ല പുത്തൻ പണക്കാരുടെ കൈയിലുള്ള പണം. അതെപ്പോഴും പോകും. എന്ന വാമൊഴികൾ
 തന്നെ ധാരാളം മതിയാവും കണ്ണൂർ സിറ്റി ക്കാർക്ക് ഗതകാലത്തിൽ നിന്നും പാഠം ഉൾക്കൊള്ളാൻ. 
 വറ്റാത്ത കടൽ സമ്പത്തായ മത്സ്യം ഇന്ന് കിട്ടാക്കനിയായി. അതിന് കാരണം മീനാകുമാരി കമ്മീഷൻറെ നിലപാടാണ്.  നിയമം പാസാക്കും മുമ്പുതന്നെ മുക്കിന് മുക്കിന് കടൽത്തീരങ്ങളിൽ ഹാർബർ വന്നുതുടങ്ങി.
മത്സ്യത്തൊഴിലാളികളും ജനങ്ങളും രാഷ്ട്രീയക്കാരും കരുതി വികസനമേണെന്ന്.  കൊണ്ടുവരുന്ന മത്സ്യങ്ങൾ ഒക്കെ  കൊണ്ടുവന്ന് ലേലം വിളിച്ച് വിൽക്കാമെന്ന്.
കാരണം അന്ന് നിയന്ത്രണം ഉണ്ടായിരുന്നില്ല. കടലിൽ എവിടെയും പോയി മീൻ പിടിക്കാമായിരുന്നു. 5-6 ദിവസം കടലിൽ പോയി മീൻ പിടിച്ചു കൊണ്ടു വരും.
 ക്യാമറ വെച്ചുള്ള മീൻ പിടുത്തം, എൻജിൻ ഘടിപ്പിച്ച കടലിൽ യാത്ര, ഓട്ടോമാറ്റിക് വല ഉപയോഗിച്ച് മീൻ പിടിത്തം ഒന്നും അന്നില്ലായിരുന്നു. മീൻ സുലഭമായിരുന്നു. തലശ്ശേരി, കണ്ണൂർ, അഴീക്കോട്, ഇങ്ങനെ മുക്കിന് മുക്കിന് ഹാർബർ നിർമ്മിച്ചു.  അതായത് കേരള സർക്കാരിന് പോലും അധികാരമില്ലാത്ത  പ്രൈവറ്റ് കമ്പനിക്ക് കൊടുക്കാനായി.
ഇപ്പോൾ ടാക്സ് പിടുത്തം പരിപൂർണ്ണമായില്ല .ഇവിടെയുള്ള ആളുകൾക്ക് തന്നെയാണ് കൊടുക്കുന്നത് .
എങ്കിലും പോലീസിന് പോലും അകത്ത് കയറണമെങ്കിൽ പെർമിഷൻ എടുക്കണം. കാരണം ഫിഷറീസ് ലേലം വിളിച്ച് ചില വ്യക്തികൾക്കാണ് ഇതൊക്കെ സംവരണം ചെയ്തിട്ടുള്ളത്.
ഇത് കുത്തകകൾക്ക് കൈമാറ്റപ്പെടുന്ന ദിനം വിദൂരത്തല്ല.
 മീനാകുമാരി പുതിയ നിയമ വ്യവസ്ഥ ഉണ്ടാക്കി. 400 കിലോമീറ്റർ ചുറ്റളവിൽ നിന്ന് മാത്രമേ മീൻപിടിക്കാൻ പാടുളളു എന്ന നിയമം. കടലിൽ കപ്പൽ സഞ്ചാര സൗകര്യം വേണം എന്ന കാരണമാണ് പറഞ്ഞത്. ഇറ്റാലിയൻ നാവികർ നമ്മുടെ കേരളത്തിലെ മീൻ പിടിക്കുന്ന ആളുകളെ വെടിവെച്ചുകൊന്നത് അവരുടെ യാത്രാ സ്വാതന്ത്ര്യം മീൻപിടിക്കുന്ന മുക്കുവർ തടസ്സപ്പെടുത്തിയത് കൊണ്ടാണെന്ന കാര്യം മറക്കരുത്
നമ്മുടെ നാട്ടിലെ കടലിൽ ഞങ്ങൾക്ക് മീൻപിടിക്കാൻ സ്വാതന്ത്ര്യം ഇല്ല എന്ന് ചുരുക്കം. കപ്പലിൽ യാത്ര സൗകര്യം കൊടുത്തിട്ടുള്ള നേട്ടം എന്താണ്?
അവർ എന്താ ചെയ്യുന്നതെന്ന് ഞങ്ങൾ സോഷ്യൽ മീഡിയയിലൂടെ കാണുന്നു. ചാകര ഉണ്ടെങ്കിലും ഇല്ലെങ്കിലും കപ്പലിൽ മീൻ സുലഭമാണ്.ഈ കപ്പലിൽ പിടിക്കുന്ന മീനുകൾ എത്തിക്കുവാനാണ്  ഹാർബറുകൾ നിർമ്മിച്ചതെന്ന് നാം പിന്നീട് തിരിച്ചറിഞ്ഞു. കുത്തകകൾ പിടിക്കുന്ന മീൻ എത്തിക്കുവാനുള്ള അടുത്തനിയമം ഉടനെ വരമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കടലിൽ മീൻ ഇല്ലാത്തത് കൊണ്ടല്ല നിയമം പ്രാബല്യത്തിൽ വന്നത്. പകരം  മുക്കുവരുടെ മീൻ പിടിക്കാനുള്ള പരിധി വെട്ടിച്ചുരുക്കി കുത്തകകൾക്ക് മീൻ സംഭരിക്കാനുള്ള അവസരമൊരുക്കുകയായിരുന്നു.
(തുടരും)

സിറ്റിയുടെ ഗതകാലം-4

നമുക്ക് പഠിക്കാം!

"സിറ്റിയുടെ ഗതകാലം :പഠിക്കേണ്ട വസ്തുതകൾ-4"

-ഇക്ബാൽ പൂക്കുണ്ടിൽ-

കേരളത്തിൽ കൊച്ചി  കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മത്സ്യബന്ധനം നടന്നിട്ടുള്ളത് കണ്ണൂർ സിറ്റിയിൽ ആയിരുന്നു. മത്സ്യം കയറ്റുമതി/ ഇറക്കുമതി എന്നതോടൊപ്പം ഉണക്ക മത്സ്യ വില്പന നടത്തുന്ന പലസ്ഥലങ്ങൾ കണ്ണൂർ സിറ്റിയിലുണ്ടായിരുന്നു.
സത്യത്തിൽ മാർക്കറ്റ് തകർന്നത് അല്ല പകരം
ചില ഫെഡറൽ തീരുമാനങ്ങളുടെ കെടുതയാണ് അനുഭവിക്കേണ്ടി വന്നത്.
വികസനമെന്ത് എന്ന ചിന്താഗതി രാഷ്ട്രീയ നേതാക്കൾക്ക് അടക്കം ഉണ്ടാകേണ്ടിയിരിക്കുന്നു. ഒരു നാട്ടിലുള്ള ജനങ്ങൾ സ്വയംപര്യാപ്തതയും അഭിവൃദ്ധിയും കൈവരിക്കുമ്പോഴാണ്
വികസിത പ്രദേശം എന്നോ നാട് എന്നോ പറയാൻ സാധിക്കുന്നത്.
യഥാർത്ഥ വികസനം ജനങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. അതോടെ ജനങ്ങളിൽ അടിമുടി വികസനം ഉണ്ടാവുന്നു. ഏതൊക്കെയോ
കമ്പനികൾക്കും വ്യക്തികൾക്കും ഉണ്ടായ വികസനത്തിന് നാം നമ്മുടെ വികസനം എന്ന് കരുതുന്നത് വിഡ്ഢിത്തമാണ്.
നാട്ടിലെ നിയമത്തേയും നീതിബോധത്തേയും പറ്റി അറിയാത്ത പൗരന്മാർക്ക് സർക്കാരിൽ നിന്നും കിട്ടേണ്ട ആനുകൂല്യം എന്ത് എന്നതിനെക്കുറിച്ചുള്ള അവകാശ ബോധം നഷ്ടപ്പെടുന്നതോടെ ടെ ഭാവിയിൽ അടിമകളായി മാറാനാണ് സാധ്യത.
കാണെ കാണെ കണ്ണുർസിറ്റി പോലെ പലതും ഇല്ലാതാവും. വികസനം എന്ന് പറഞ്ഞ് സിറ്റിയിൽ നടന്നിട്ടുള്ള വികസനങ്ങളുടെ പിന്നിൽ ചില രഹസ്യങ്ങൾ കാണാൻ സാധിക്കും. അറവ്ശാല തുറക്കാത്തതിന്റെ കാരണം കുത്തക കളുടെ ഫ്രീസറിൽ വച്ച ഇറച്ചി വിപണിയിലെത്തിക്കാനാവാം.
നെയ്ത്ത് വ്യാപാരത്തെക്കാളും കണ്ണുരിൽ മികച്ചു നിൽക്കുന്നതായിരുന്നു മൽസ വ്യാപാരം.
അതിനെ ഇല്ലായ്മ ചെയ്തത് മീനാകുമാരി കമ്മീഷൻ നടപടിയിലൂടെ ആയിരുന്നു.
പ്രാദേശിക നേതാക്കളോ പാർട്ടികളോ അറിയാത്ത ഒരു നീരാളിപ്പിടുത്തം നമ്മുടെ ഉദ്യോഗസ്ഥന്മാർ
കൈപ്പിടിയിലൊതുക്കി. ബ്യൂറോക്രസിയെ പരിപൂർണ്ണമായി അവർ നിയന്ത്രിക്കുകയാണ് ചെയ്തത്.
പല വ്യാപാരങ്ങളും നശിച്ചുപോയത് കണ്ണൂർ സിറ്റിയിൽ മാത്രമല്ല.ഗാന്ധിയുടെ സ്വദേശിവൽക്കരണത്തിന് എതിരായ നിലപാടുകൾ
 ഒന്നൊന്നായി കണ്ണൂർ സിറ്റിയെ എങ്ങിനെയാണ് ബാധിച്ചതെന്ന് പരിശോധിക്കാം.
(തുടരും)

2020 ജൂലൈ 21, ചൊവ്വാഴ്ച

സിറ്റിയുടെ ഗതകാലം

നമുക്ക് പഠിക്കാം!

"സിറ്റിയുടെ ഗതകാലം: പഠിക്കേണ്ട വസ്തുതകൾ-3"

-ഇഖ്ബാൽ പൂക്കുണ്ടിൽ-

ഉത്തമ സമൂഹം രൂപപ്പെടണമെങ്കിൽ ഏറ്റവും നല്ല വ്യക്തികൾ ആവശ്യമാണ്.
ആധുനിക കാലഘട്ടത്തിൽ ഒരു സിറ്റിക്കാരൻ  എന്ന നിലക്ക് നൂറ്റാണ്ടുകളുടെ പ്രതാപ പാരമ്പര്യം  തേടി നടക്കുമ്പോൾ ഉള്ളിന്റെയുള്ളിൽ നിന്നും ഉയർന്ന ചോദ്യമിതാണ്.  കണ്ണൂർ സിറ്റിയെ കുറച്ചെങ്കിലും മുന്നോട്ടു നയിക്കുവാൻ വേണ്ടതെന്ത്?
 അതിനുള്ള തടസ്സമെന്താണ്?
നമുക്കാദ്യം ഇതൊന്നു പരിശോധിക്കാം.
സ്വാധീനിക്കപ്പെടുന്ന വ്യക്തികൾ സമൂഹത്തിന് ആപത്താകും. അവരെ കണ്ടെത്തണം. സുമംഗലി  ഫാബ്രിക്സിനെതിര നടന്ന സമരത്തിൽ  കുറഞ്ഞ സ്വാർത്ഥ താല്പര്യക്കാരെ  കണ്ടെത്തുകയുണ്ടായി. കമ്പനിക്ക് വിലക്കു വാങ്ങാൻ പറ്റാത്ത  ഉറച്ച് നിന്ന കുറച്ച് സമരക്കാരായിരുന്നു അത് . സമരം വിജയിക്കുവാൻ മുഖ്യ കാരണം ഇവരുടെ നിലപാടാണ്.
സമരപ്പന്തലിൽ ഇരുന്ന് സമരം ചെയ്തവരിൽ  മുഹമ്മദ് മൻസൂറിനെ  സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാനും തല്ലാനും ശ്രമം നടന്നു.
വ്യക്തി താൽപര്യത്തിൽ അധിഷ്ഠിതരായവർ സമരം നയിച്ചാൽ ചതി നടക്കുമെന്ന് ഈ സംഭവം വിളിച്ച് പറയുന്നു .
പല സമരങ്ങളും നയിക്കുന്നവരും മുന്നിൽ കാണുന്നത് സാമ്പത്തികലാഭം മാത്രമാണെന്ന്   ഈ സമരം വ്യക്തമാക്കി തന്നു.
പ്രതികരിക്കുമെന്ന് കണ്ട് യൗവനത്തെ ദിവസവും കള്ളും പണവും കൊടുത്തു ഉറക്കി കിടത്തലായിരുന്നു പതിവ്. അവരതിൽ മതി മറന്നാടി.
ഇപ്പോൾ പാലത്താഴി കേസിലെ ഉള്ളുകള്ളികൾ വ്യക്തമാകാത്ത വർക്ക് ഈ സംഭവത്തിൽ നിന്നും ചില പാഠങ്ങൾ ഉൾക്കൊള്ളാനാവും.

പോലീസിന് കാര്യങ്ങൾ വ്യക്തമായിട്ടും കമ്പനിയുടെ കൂടെ നിൽക്കുകയും കള്ള കേസ്  ചുമത്തി സമരത്തിൽ ഉണ്ടായിരുന്ന  സത്താർ, മുഹമ്മദ് മൻസൂർ, പഞ്ചാര നജീബ്, മുല്ലാക്ക നജീബ്, എന്നിവരെ  കുടുക്കി കമ്പനിക്കുവേണ്ടി തെളിവുണ്ടാക്കാൻ പോലീസ്  ശ്രമിക്കുകയായിരുന്നു ചെയ്തത്. എങ്കിലും നല്ലവനായ
ഡിവൈഎസ്പിയുടെ നീതിബോധമാണ് കേസ് തകരുവാൻ കാരണം.
സിറ്റി പോലീസ് സ്റ്റേഷനിലുള്ള പോലീസുകാർ കാക്കിയിട്ട കാപാലികർ ആണോ?എന്ന് തോന്നിപ്പിക്കുന്ന വിധമായിരുന്നു അവരുടെ ഇടപെടലുകൾ നടന്നത്.
കമ്പനി സമരക്കാർക്കെതിരെ കൊടുത്ത കേസിലെ സമൻസ് പ്രതികൾക്ക് എത്തിക്കാതെ മാറ്റിവെച്ച് വാറണ്ട് ആക്കാനുള്ള ശ്രമം പോലീസിന്റെ ഭാഗത്തുനിന്നുമുണ്ടായി എന്നതും ശ്രദ്ധേയമാണ്.

ഇതിൽ പ്രത്യേകം എടുത്തു പറയേണ്ടത്  വിജയം മുന്നിൽ കണ്ട് സമരക്കാർ  പോലും അറിയാതെ  പരിസരവാസി ചായിപ്പിൽ ഫാറൂഖ് കമ്പനിക്കെതിരെ ഒരു കേസ് കൊടുത്തിരുന്നു. പുതിയ പരാതിക്കാരൻ ആരാണെന്ന്  ഫാറൂഖ് ഒഴികെ പലർക്കും അറിയില്ലായിരുന്നു.  അദ്ദേഹമത് ഗോപ്യമാക്കി  വെച്ചില്ലെങ്കിൽ അദ്ദേഹത്തെ വകവരുത്താൻ പോലും കമ്പനി അധികൃതർ  മടിക്കില്ലായിരുന്നു.

അവസാനം എനിക്കും കമ്പനി ഉടമയുമായി നടന്ന ഒരു ഒത്തുതീർപ്പ് മീറ്റിങ്ങിൽ പങ്കെടുക്കുവാനുള്ള അവസരമുണ്ടായി.
മുതലാളി കുറെ വിഷമതകൾ സംസാരിച്ചതിനുശേഷം പിന്നീട് മോഹനവാഗ്ദാനമാണ്  ചൊരിഞ്ഞത്. ശതമാനം വെച്ച് മാസാമാസം പണം (സത്യത്തിൽ ജോലിക്ക് ഒന്നും പോകേണ്ടിവരില്ല) ജോലിയെടുക്കാൻ താല്പര്യമുള്ള സമര നിരയിലുള്ള  തൊഴിലാളികൾക്ക് നൽകും. ഈ ആനുകൂല്യം വിരലിലെണ്ണാവുന്ന അഞ്ചോ- ഏഴോപേർക്കാണ് ലഭിക്കുക.
തുടർന്നുള്ള വാഗ്ദാനമായിരുന്നു  കടുപ്പം.
 നിങ്ങളുടെ സമരംമൂലം കമ്പനിക്ക്  കോടികളുടെ നഷ്ടമാണ് വരിക. അത് സംഭവിച്ചാൽ ഒരാളെയും ഞാൻ വെറുതെ വിടില്ല
എന്ന ഭീഷണി അദ്ദേഹത്തിൽ നിന്ന് ഉയർന്നു.
 ഞങ്ങൾ ചിരിച്ചു കൊണ്ട് പറഞ്ഞു എല്ലാ നിയമസാധുതയുടെ പരിരക്ഷയോടെ  കമ്പനി  തുറന്നാൽ കൂടെ നിൽക്കാൻ ഞങ്ങൾക്കാവൂ.  അതല്ലെങ്കിൽ ഈ സമരവുമായി മുന്നോട്ടുപോകും. അതിനുള്ള പിന്തുണ ജനങ്ങളുടെ പക്ഷത്തുനിന്ന് ലഭിക്കും.
പെട്ടന്ന് പണമുണ്ടാക്കുക എന്ന ചിന്ത മനുഷ്യനിൽ കടക്കുമ്പോൾ പുരോഗമനമെന്ന് പറഞ്ഞ്  അവതരിപ്പിക്കുന്നത് ജനങ്ങൾക്ക് ഉപദ്രവകരമായ ആയി മാറുന്നു എന്നതിന് കാലം സാക്ഷിയാണ്. ദീർഘകാലം നീണ്ടുനിൽക്കുന്ന പുരോഗമന പ്രവർത്തനങ്ങൾ നടത്തുന്നത് എങ്ങനെ?
നാളെ പരിശോധിക്കാം.
(തുടരും)


2020 ജൂലൈ 20, തിങ്കളാഴ്‌ച

സിറ്റിയുടെ ഗതകാലം-2

നമുക്ക് പഠിക്കാം!

"സിറ്റിയുടെ ഗതകാലം: പഠിക്കേണ്ട വസ്തുതകൾ-2"

-ഇഖ്ബാൽ പൂക്കുണ്ടിൽ-

കണ്ണൂർ സിറ്റിയിൽ നശിച്ചുപോയ ഒരു തൊഴിലായിരുന്നു നെയ്ത്ത്.
നൂൽ പിരിക്കുക, ചർക്ക തിരിക്കുക, തുടങ്ങിയ തുണിമില്ലുകൾ അടക്കം കണ്ണൂർ സിറ്റിയിലുണ്ടായിരുന്നു,,
കൂടെ തൊപ്പി നൂല് കൊണ്ട് നെയ്യുന്നവരും
ബനിയൻ നൂല്കൊണ്ട് ഉണ്ടാക്കുന്ന വീടുകളും ഉണ്ടായിരുന്നു. അന്നത്തെ പ്രധാന കുലത്തൊഴിലുകൾ തന്നെയായിരുന്നു നെയ്ത്ത്. പഴയ നെയ്ത്ത് കമ്പനിയായിരുന്നു എന്ന അവകാശവാദവുമായാണ്  സുമംഗലി ഫാബ്രിക്സ് എന്ന അനധികൃത ഫാക്ടറി സിറ്റിയിൽ  പ്രവർത്തിച്ചു കൊണ്ടിരുന്നത്.
സിറ്റിയിലുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി  ജനകീയ പ്രക്ഷോഭത്തിലൂടെ ആ ഫാക്ടറി സമരം ചെയ്ത് ഇല്ലാതാക്കി.
കാരണം ജനോപദ്രവകരമായ രൂപത്തിലായിരുന്നു കമ്പനി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. പൊലൂഷൻ നിയമങ്ങളൊന്നും പാലിച്ചില്ല. മാത്രമല്ല വൻ ബോയിലർ വച്ച്  പുകയ്ക്കുന്നത് കൊണ്ട് രണ്ടു സമയങ്ങളിൽ വൻ സ്ഫോടനം നടന്നിരുന്നു. ഫാക്ടറിയുടെ അടുത്തുള്ള ഒരു വീട്ടിലേ കുട്ടിക്ക് പൊള്ളൽ ഏൽക്കുകയും ചെയ്തിരുന്നു.
തുണിയിൽ ചായം മുക്കുവാൻ അസംസ്കൃത രൂപത്തിൽ നിർമ്മിച്ച വലിയ ഒരു കുളം ഉള്ളതുകൊണ്ട് അയൽപക്കത്തെ  കിണറുകളിലുള്ള വെള്ളത്തിന്റെ നിറം മങ്ങുന്നത് സാധാരണയായിരുന്നു..
കടലോര പ്രദേശമായിട്ടും വേനൽക്കാലമായാൽ ഈ ഭാഗങ്ങളിൽ വെള്ളം വറ്റുന്നതിന്റെ പ്രധാന കാരണം  ഏഴോളം കുഴൽകിണറുകൾ  കമ്പനിക്കകത്ത് നിർമ്മിച്ചത് കൊണ്ടായിരുന്നു.
നമ്മുടെ ഗ്രൂപ്പിലുള്ള മൻസൂറും ഈ കമ്പനിയെ കൊണ്ട് ദുരിതമനുഭവിച്ച അനേകം പേരിൽ ഒരാളായിരുന്നു.
ഇതിനെതിരെ സമരമുഖത്ത് വളരെ ഉശിരോടെ അവസാനം വരെ നിലയുറപ്പിച്ച വ്യക്തികളിൽ ഒരാൾ കൂടിയാണ് മൻസൂർ.
22 കൊല്ലം അധികൃതരുടെ കണ്ണിൽ പെടാതെ ഈ കമ്പനി പ്രവർത്തിച്ചത് അത്ഭുതകരം തന്നെയാണ്.
ട്രാൻസ്ഫോമർ നടത്തിയായിരുന്നു ഇതിനകത്തേക്ക് ഇലക്ട്രിക്ക് വലിപ്പിച്ചത് എന്നതും ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത വ്യക്തമാക്കുന്നു.
നമ്മുടെ നാട്ടിലുള്ള സെൻട്രി ഓഫീസിൽ നിന്നും ചെറിയ ഒരു കട തുടങ്ങുമ്പോൾ അവിടെ ഓടിയെത്തി ലൈസൻസിന് വേണ്ടി ചോദിക്കുന്ന അധികാരി വർഗങ്ങൾ ഒന്നും തന്നെ ഈ കമ്പനിയെ കണ്ടില്ല എന്നത് വളരെയധികം ആശ്ചര്യം ഉളവാക്കിയ വസ്തുത കൂടിയായിരുന്നു.  നമ്മൾ ചെയ്യുന്ന
ഇത്തരം  ചർച്ചകളുടെ കാര്യങ്ങളിലേക്ക് വന്നാൽ നമുക്ക് പലതും ബോധ്യപ്പെടും. മുൻകാലങ്ങളിൽ നടത്തിയിട്ടുള്ളത് നെയ്ത്തല്ലായിരുന്നു, പകരം  നടന്നുവന്നത് പുതിയകാലത്തിന് വേണ്ടി  പുതുതായിയുണ്ടാക്കിയ വിപണിയായിരുന്നു. അതിലൂടെ നൂറുകണക്കിന് ആൾക്കാർക്ക് ജോലി കൊടുക്കുവാൻ കമ്പനി സന്നദ്ധ മായി.  കർണാടകയിലേക്ക് തമിഴ്നാട്ടിലേക്കും ഒട്ടനവധി കയറ്റുമതി  നടത്താനും സുമംഗലി ഫാബ്രിക്സിന് സാധിച്ചിരുന്നുവെന്നതും ഇവിടെ അടയാളപ്പെടുത്തേണ്ടതുണ്ട്.
(തുടരും)


2020 ജൂലൈ 19, ഞായറാഴ്‌ച

സിറ്റിയുടെ ഗതകാലം-1

നമ്മുക്ക് പഠിക്കാം

"സിറ്റിയുടെ ഗതകാലം: പഠിക്കേണ്ട വസ്തുതകൾ -1"

- ഇഖ്ബാൽ പൂക്കുണ്ടിൽ-

നിലവിൽ അന്യം നിന്ന് പോകുന്ന കുലത്തൊഴിലുകൾ പിടിച്ചുനിർത്താനുള്ള ശ്രമം ആരംഭിക്കുകയും
 കൂടുതൽ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുന്ന സംരംഭങ്ങൾ കണ്ണൂർ സിറ്റിയിൽ നിന്നും നഷ്ടപ്പെടുന്നതിൽ ശ്രദ്ധിക്കുകയും വേണം.
അതിൽ പ്രധാനമുള്ളതാണ് ഇറച്ചിവെട്ട് .
100 കണക്കിന് കുടുംബങ്ങളുടെ നിത്യജീവിത മാർഗമാണത്.
കണ്ണൂർ ടൗണിൽ ഒരു ഹോട്ടലിൽ പാർട്ടി നടത്തി കൊണ്ട് സിറ്റിയിലുള്ള ഇറച്ചിവെട്ടുകാർക്ക് റിലയൻസ് കമ്പനി ഒരു മീറ്റിംഗ് നടത്തുകയുണ്ടായി.
ആ മീറ്റിംഗിൽ പങ്കെടുത്തത് മുൻസിപ്പൽ അധികാരികളും റിലയൻസ് കമ്പനിക്കാരുമാണ്. അതോടൊപ്പം സിറ്റിയിലുള്ള ഇറച്ചി വെട്ടുകാരും സംബന്ധിച്ചിരുന്നു.
ആരോഗ്യ ക്ലാസ് എടുക്കുവാൻ കൂടെ ഒരു ഡോക്ടറും ഉണ്ടായിരുന്നു. ആ ഡോക്ടർ പറഞ്ഞത്രേ. അഞ്ചു മാസമെങ്കിലും മാംസം ഫ്രീസറിൽ വച്ചാൽ മാത്രമേ  ആണുക്കളൊക്കെ നശിക്കുകയുള്ളൂവെന്ന്.

 ഇറച്ചി വെട്ടുകാർ തിരിച്ച് അങ്ങോട്ട് ചോദിച്ചു: ഞങ്ങൾ ഐസിൽവെച്ച ഇറച്ചി പോലും എടുത്തുകളഞ്ഞ നിങ്ങൾ ഇതിന് മുമ്പ് പറഞ്ഞത് ഇങ്ങനെ അല്ലല്ലോ...??
ഫ്രഷ് ആയിട്ട് കൊടുക്കണം എന്നല്ലേ.?? ഒടുവിൽ നടന്ന വാഗ്വാദത്തിന് വ ശേഷം ഇരുവിഭാഗവും തെറ്റി പിരിയുകയാണ് ചെയ്തത്.

നിലവിൽ കോർപ്പറേഷൻ പരിധിയിലുള്ള എല്ലാ ഇറച്ചി കടകളും ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നത്.
കോർപ്പറേഷനിൽ അറവ് ശാല ഇല്ലാത്തതുകൊണ്ടാണ് ഇറച്ചിക്കടകൾക്ക് ലൈസൻസ് കൊടുക്കാത്തതിന്റെ കാരണം.
പൊതുജനാരോഗ്യ കാര്യങ്ങളിൽ നഗരസഭക്ക് താല്പര്യം ഇല്ലാത്തത് കൊണ്ടാണ് അറവുശാല നിർമ്മിക്കാത്തത് എന്നത് വേറെ കാര്യം. അറവുശാല വന്നുകഴിഞ്ഞാൽ അറക്കപ്പെടുന്ന നാൽക്കാലികളെ കൃത്യമായി പരിശോധിച്ച് നല്ല ആരോഗ്യം ഉളളതിനേ മാത്രമെ അറുക്കുവാൻ അനുവദിക്കുകയുള്ളൂ.
കോർപ്പറേഷൻ സീൽ വെച്ചത് മാത്രമേ വിൽപ്പന നടത്തുവാൻ പാടുള്ളൂ. ഇത്തരം ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട ഉത്തരവാദിത്വം തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കാണ് താനും.
നമ്മുടെ നാട്ടിൽ ഉണ്ടായ അറവുശാല ബ്രിട്ടീഷുകാരുടെ കാലഘട്ടത്തിലുള്ളതാണ്. പുതിയ ഭരണഘടന പ്രകാരം അറവ് ശാല നിർമ്മിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സാധിക്കില്ല. ഇതുകൂടി കണ്ണൂർ സിറ്റി നിവാസികൾ മനസ്സിലാക്കുകയും വേണം.
ഹലാലായ ഭക്ഷണത്തിന് ഒരു നല്ല അറവുശാലക്ക് വേണ്ടി സമരം ചെയ്യേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണ്.
കോർപ്പറേഷനായതോടെ  പല പഞ്ചായത്തുകളേയും കൂട്ടിച്ചേർത്ത ഇത്രയും വലിയ ഭൂപ്രദേശത്ത് അറവ്ശാല പണിയുവാൻ ഭൂമിയില്ല എന്ന് പറയുന്നത് ചിലരുടെ കുത്സിത നീക്കമാണ്.
മരക്കാർകണ്ടിയിൽ അറവ്ശാലക്ക് വേണ്ടി നീക്കി വെച്ച സ്ഥലം ജനങ്ങൾക്ക് വീട് എടുക്കുവാൻ വിട്ടു കൊടുത്തതിൽ റിലയൻസുമായി വല്ല ഉടമ്പടിയും ഉണ്ടായിരുന്നോ എന്ന് കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു.
ഇതൊക്കെ കണ്ണൂർ സിറ്റി നിവാസികൾക്ക് ഇനിയും നഷ്ടപ്പെട്ടു കൂടാ എന്ന ബോധമാണ് ആദ്യം ഉണ്ടാവേണ്ടത് .
ഒരൊ കുലതൊഴിലിനേയും പിടിച്ച് നിറുത്താനുളള  പ്രയത്നം നന്മയിൽ താല്പര്യമുള്ളവരിൽ നിന്ന് ഉണ്ടാകേണ്ടിയിരിക്കുന്നു.
(തുടരും)



2020 ജൂലൈ 18, ശനിയാഴ്‌ച

കരവിരുത് കൊണ്ട് ശ്രദ്ധേയമായ സിറ്റിയുടെ കലാകാരി

നമുക്ക് പരിചയപ്പെടാം!




"കരവിരുത് കൊണ്ട് ശ്രദ്ധേയമായ
സിറ്റിയുടെ സ്വന്തം കലാകാരി"

ഫോട്ടോഗ്രാഫിയിൽ തൻറെതായ കയ്യൊപ്പ് ചാർത്തിയും വരകളിൽ വൈവിധ്യം പുലർത്തിയും മനോഹരമായ കേക്കുകൾ നിർമ്മിച്ചും നിരവധി കൈവിരുതുകൾ പ്രകടിപ്പിച്ച് ശ്രദ്ധേയമായി തീരുകയാണ് കണ്ണൂർ സിറ്റി നീർച്ചാലിലെ ഹിബ മുനീർ.

 ഇംഗ്ലീഷ് അക്ഷരങ്ങൾ  മോഡേൺ ആർട്ടായി ആദ്യം വരച്ചാണ് ആർട്ട്‌ രംഗത്ത് തുടക്കം.  പിന്നീട് സെൻറ് ആംഗിൾ ആർടും അറബിക് കാലിഗ്രാഫിയും, ഇംഗ്ലീഷ് കാലിഗ്രാഫിയും  കൈപ്പിടിയിൽ ഒതുക്കി. ഏതൊരു കാര്യം ചെയ്യുമ്പോഴും അതിൻറെ പൂർണ്ണതയിലെത്താതെ വിശ്രമില്ല എന്നതാണ് ഹിബ മുനീറിന്റെ പ്രത്യേകത.ഹിബയുടെ കഴിവ് കണ്ടെത്തിയ മാതാപിതാക്കൾ പൂർണപിന്തുണയുമായി മകളോടൊപ്പം ചേർന്നു. അതോടെ വരയുടെ വിവിധ മാനങ്ങൾ തേടി ഹിബ യാത്ര ആരംഭിച്ചു. പിന്നീട് ഫോട്ടോഗ്രാഫിയിലും തൻറെതായ ഒരിടം കണ്ടെത്താൻ ശ്രമവും തുടങ്ങി. ക്രാഫ്റ്റ് വർക്കാണ് മറ്റൊരു പ്രേത്യേകത, ബര്ത്ഡേ, ആണിവേഴ്സറി, ഫ്രണ്ട്ഷിപ് ആൽബങ്ങൾ തുടങ്ങിയവ വളരെ മനോഹരമായി ഉണ്ടാക്കും.

ഉർസുലൈൻ സെക്കൻഡറി സ്കൂൾ പഠിക്കുന്ന കാലത്താണ് ബർത്ഡേ കേക്ക് ഉണ്ടാക്കി തുടങ്ങിയത്. വീട്ടിലെ എല്ലാ ആഘോഷവേളകളിലും സ്വന്തമായി കേക്ക് ഉണ്ടാക്കിയാണ് തുടക്കം.

ഇപ്പോൾ ദീനുൽ ഇസ്ലാം സഭ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു സയൻസ് വിഭാഗത്തിൽ
മികച്ച മാർക്കോടെ പാസ്സായി തുടർ വിദ്യാഭ്യാസത്തിനായി കാത്തിരിക്കുന്ന ഹിബ മുനീർ ഇതിനകം
മനുഷ്യഹൃദയം തൻറെ തൂലികയിൽ വിരിയിച്ച് അധ്യാപകരുടെയും സഹപാഠികളുടെയും പ്രശംസക്ക് പാത്രീഭൂതയായി. കലാലയ മാസികയിലും ക്ലാസ് മുറിയിലെ ഭിത്തിയിലും ആ ചിത്രം ഇടംനേടി.

ചെയ്യുന്ന ജോലി വരയാവട്ടെ, ഫോട്ടോ പിടുത്തമാവട്ടെ, ക്രാഫ്റ്റ് വർക്കാവട്ടെ എല്ലാറ്റിലും കൃത്യത വരുത്താൻ പരിശ്രമിക്കാറുണ്ട്. ദുബായ് കെഎംസിസി കണ്ണൂർ ജില്ലാ ആക്ടിംഗ് ജനറൽ സെക്രട്ടറിയും നീർച്ചാലിയൻസ് യു എ ഇ ജനറൽ സെക്രട്ടറിയും കൂടിയായ  മുനീർ ഐക്കോടിച്ചി-സഫ്രീന ദമ്പതികളുടെ മൂത്ത മകളാണ് ഹിബ. ഏക സഹോദരൻ ചിത്രകാരൻ കൂടിയായ ഇഹാബ് മുനീർ ശ്രീപുരം സ്കൂളിൽ പത്താം തരത്തിൽ പഠിക്കുന്നു.

ഹിബയുടെ കരവിരുത് ഇൻസ്റ്റഗ്രാമിലൂടെ നമുക്ക് കാണാം.
ലിങ്ക് താഴെ!

https://instagram.com/handy.mandy._?igshid=1g2kc8ycjbmr2

അവൾ



2020 ജൂലൈ 17, വെള്ളിയാഴ്‌ച

കഥ/ദുരന്തം

കഥ



അന്നു പെയ്തിറങ്ങിയത് തീയായിരുന്നു!
ജലകണികകൾ പടർത്തിയ തീ!!

അതിരാവിലെ തന്നെ വീട്ടുമുറ്റത്തേക്ക് ഒഴുകിപ്പരന്ന് തൻ്റേതായ സ്ഥാനം കയ്യേറിയിരിക്കുന്ന ചെറിയ വെള്ളക്കെട്ട് കണ്ടപ്പോൾ മനസ്സിൽ സന്തോഷത്തിൻ്റെ പുതുനാമ്പ് പൊട്ടി വിരിഞ്ഞു. ആ വെള്ളക്കെട്ടിനെ കാൽപ്പാദങ്ങൾ കൊണ്ട്  തഴുകുമ്പോൾ നഷ്ട ബാല്യത്തിലെ പെരുമഴക്കാലത്തേക്കാണ് ഓർമ്മകളെ കൊണ്ടെത്തിച്ചത്. എന്തു മനോഹരമായ വ്യവസ്ഥിതികൾ. വേനലിൽ നിദ്രയിലാണ്ട ജീവനെ മഴ തഴുകിയുണർത്തുന്നു. അനുഗ്രഹമാണത്. അനുഗ്രഹവർഷം.. പക്ഷേ - അന്നത്തെ ആ അനുഗ്രഹവർഷത്തിൻ്റെ ആഴത്തിലെവിടെയോ ആളിപ്പടരാൻ വെമ്പുന്ന നാശത്തിൻ്റെ തീ നാളങ്ങൾ ഒളിഞ്ഞിരിക്കുന്നത് ഒരിക്കൽ പോലും കണ്ടില്ല. അപ്പോഴും വിശ്വസിച്ചു പോയി. 
'മഴ ചതിക്കില്ല.. അത് അനുഗ്രഹമാണല്ലോ...'

വീട്ടുപടിയും കടന്ന് ഉമ്മറക്കോലായിയിലേക്ക് വെള്ളം കയറാൻ തുടങ്ങുമ്പോൾ ചിന്തകൾക്കകത്ത് ചെറിയൊരു സന്ദേഹം ആളിപ്പടരാൻ തുടങ്ങി. നാട്ടുകാരും അയൽവാസികളുമൊക്കെ എത്തി 'വീട്ടുകാരെ എത്രയും പെട്ടെന്ന് ഇവിടെ നിന്നും മാറ്റണം' എന്ന് ആവശ്യപ്പെട്ടപ്പോൾ ചിന്തകളിലെ സന്ദേഹം സിരകളിലേക്ക് പടർന്നു പിടിച്ചു. അപ്പോഴേക്കും അടുക്കളയിൽ നിലത്തുണ്ടായിരുന്ന ചെമ്പുപാത്രങ്ങൾ ജലത്തിൻ്റെ താളത്തിൽ നൃത്തം ചെയ്യാൻ തുടങ്ങിയിരുന്നു. 

പിന്നീടങ്ങോട്ട് ദ്രുതഗതിയിലായിരുന്നു കാര്യങ്ങൾ നടന്നത്. വീട്ടിലുള്ളവരെ മൊത്തം കുറച്ചകലെയുള്ള മറ്റൊരു വീട്ടിലേക്ക് മാറ്റി. പ്രളയത്തിൻ്റെ അധിനിവേശത്തിനു മുമ്പേയുള്ള നിസ്സഹായതയുടെ പാലായനം. 

സ്ത്രീകളെയും കുട്ടികളെയും സുരക്ഷിത സ്ഥാനത്തെത്തിച്ച് തിരിച്ചു വന്നപ്പോഴേക്കും വീട് പാതി ഭാഗം മുങ്ങിയിരുന്നു. നാട്ടുകാരുടെ സഹായത്താൽ എല്ലാ വീടുകളിലെയും സാധന സാമഗ്രികൾ സുരക്ഷിതമാക്കാനുള്ള പ്രക്രിയ നടക്കുന്നു. ഫർണ്ണിച്ചറുകളും മറ്റും പരമാവധി ഉയർത്തി വെച്ചും കയ്യിലെടുക്കാവുന്നവ എടുത്തുമുള്ള അതിജീവനത്തിൻ്റെ ഓട്ടപ്പാച്ചിലുകൾ. 

മഴ തിമിർത്തു പെയ്തു കൊണ്ടിരിക്കുന്നു. പ്രദേശത്തെ വിദ്യുച്ഛക്തി പൂർണ്ണമായും വിച്ഛേദിച്ചിരിക്കുന്നു. പ്രളയം കാട്ടുതീ പോലെ പടർന്നു കൊണ്ടിരിക്കുന്നു. എങ്ങും ജലത്തിൻ്റെ തേരോട്ടം. 

പ്രളയത്തിൻ്റെ നാവു നീട്ടലിൽ അടുത്തുള്ള മരക്കമ്പനികളിലെ യന്ത്രസാമഗ്രികൾ പൂർണ്ണമായും മുങ്ങിക്കിടക്കുന്നു. പ്രദേശത്തെ കടകളിലെ സാധനങ്ങൾ പ്രളയത്തിൻ്റെ അധിനിവേശത്താൽ മുങ്ങി നശിച്ചിരിക്കുന്നു. നാട്ടുകാർ സംഘടിപ്പിച്ച തോണിയിൽ വളർത്തു മൃഗങ്ങളെയും അവശ്യ സാധനങ്ങളെയും സുരക്ഷിത സ്ഥാനങ്ങളിലേക്കെത്തിച്ചു കൊണ്ടിരിക്കുന്നു. തോണിയുടെ തൊട്ടു മുന്നിലുണ്ടായിരുന്ന മതിൽ പ്രളയത്തിൻ്റെ അള്ളിപ്പിടുത്തം താങ്ങാനാവാതെ തകർന്നു വീണത് കാഴ്ച്ചയിലും ചിന്തയിലും വലിയൊരു ഓളം തന്നെ സൃഷ്ടിച്ചു. ആ നിസ്സഹായതയുടെ നേരത്ത് ഓർത്തു പോയ ചിന്തകൾ മനസ്സിനകത്ത് ഇന്നും ഒരു ദീർഘനിശ്വാസത്തിൻ്റെ അകമ്പടിയോടെ പ്രതിധ്വനിക്കുന്നു.
'ഈ ദുരന്തം ഒരു തീപ്പിടുത്തമായിരുന്നെങ്കിൽ അതിജീവനത്തിനായി എന്തെങ്കിലും ഒക്കെ ചെയ്യാമായിരുന്നു... ഇത്.. ഈ പ്രളയം കണ്ടു നിൽക്കാനല്ലേ സാധിക്കുന്നുള്ളൂ...'

ലോക്ഡൗൺ കാലത്ത് വീട്ടിനകത്തിരുന്നു കൊണ്ട് ചിന്തിച്ചു പോയത് ഇതിനേക്കാൾ ഭയാനകം. 
'ഈ ദുരന്തം ഒരു പ്രളയമായിരുന്നെങ്കിൽ കണ്ടു നിൽക്കാനെങ്കിലും സാധിച്ചേനേ.. ഇത്.. കാണാൻ പോലും പറ്റാത്ത ദുരന്തമായിപ്പോയല്ലോ...'

'അപ്പോൾ നാളെ വരാനിരിക്കുന്ന ദുരന്തമെന്ത്?!..
കൊറോണ എന്നത് അറിയാനെങ്കിലും സാധിച്ചു!!..
നാളെ വരാനിരിക്കുന്നത് അറിയാൻ പോലും സാധിക്കാനാവാത്ത ദുരന്തമോ???!!!....'

ഓർക്കുക..
മനുഷ്യർ സാഹോദര്യത്തോടെ മനുഷ്യരായി ജീവിച്ചാൽ ഈ ദുരന്തങ്ങളൊക്കെ നമുക്ക് മറികടക്കാനാവും..
മറിച്ച്...
ഓരോ മനുഷ്യനും സ്വാർത്ഥത മാത്രം മുൻനിർത്തി മൃഗതുല്യനായാൽ ഈ ദുരന്തങ്ങളൊക്കെ നമ്മെ പാടേ വിഴുങ്ങുക തന്നെ ചെയ്യും... 
അവിടെയായിരിക്കും നമ്മുടെ തോൽവി പതിയിരിക്കുന്നത്...
തീർച്ച..

              ✒️മർവാൻ റിയാസ്

2020 ജൂലൈ 14, ചൊവ്വാഴ്ച

അല്ലാഹു





കവിത/ആയിക്കര കാറ്റ്




സിറ്റിക്കാർ മറന്നുപോയത്

വായനക്കാരുടെ വരമൊഴി!
✍ മുസ്തഫ തൈക്കണ്ടി, തായത്തെരു.

സിറ്റിയുടെ ഭാവഗായകൻ എന്ന ശീർഷകത്തിൽ  കണ്ണൂർ ഷാഫിയുമായുള്ള അഭിമുഖത്തിൽ ഷാഫിയുടെ വീടിനടുത്തുള്ള മാപ്പിള സൗഹൃദയ സംഘം ക്ളബ്ബിനെക്കുറിച്ച്  പരാമർശിച്ചത് കണ്ടു. അവയിൽ ചില തിരുത്തലുകൾ  ആവശ്യമാണ്. പലരും ഓർമിക്കാത്തതും മറന്നു പോയതുമായ ഒരു ക്ലബ്ബാണിത്. വഴിനീളെ കൈമുട്ടിപ്പാട്ട് നടത്തുന്ന ഒരു ഗായകസംഘം സിറ്റിയിലുണ്ടായിരുന്നു. സി. എച്ച്.എം മാപ്പിള സംഗീത സംഘമാണത്.കണ്ണൂർ ശാഫിയുടെ വീടിൻറെ മതിലിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് ഈ ക്ലബ്ബ് പ്രവർത്തിച്ചിരുന്നത്.നന്നേ ചെറുപ്പത്തിലെ ഈ ക്ലബ്ബുമായി ഞാൻ ബന്ധപ്പെട്ടിരുന്നു. പതിനെട്ടാം വയസ്സിൽ  ക്ലബ്ബിൻറെ ജന: സെക്രട്ടറി പദത്തിലേറി. ആ സമയത്ത് ഷാഫിയുടെ പിതാവ് സത്താർ സാഹിബ് ക്ലബ്ബുമായി നിരന്തരം ബന്ധപ്പെടുകയും വേണ്ട ഉപദേശ നിർദ്ദേശങ്ങൾ നൽകി സഹകരിക്കുകയും ചെയ്തിരുന്നു.
 ഈ ക്ലബ്ബിലായിരുന്നു ആദ്യമായി ഷാഫിയെ സത്താർക്ക പാടിപ്പിക്കുന്നത്. പൊറ്റച്ചിലകത്ത് മാമു,വെപ്പക്കാരൻ മുസ്തഫ,അനുജൻ അസീസ്,മമ്മുഞ്ഞി,അരിപ്പ അശ്റഫ് തുടങ്ങിയവരായിരുന്നു ഈ ക്ലബ്ബ് സ്ഥാപിച്ചത്.
യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന സമയത്താണ് ഞാൻ ക്ലബ്ബിന്റെ സഹകാരിയാവുന്നതും ഗായകസംഘത്തിൽ ചേരുന്നതും.
വഴി നീളെ കൈമുട്ടി പാടുന്ന  ഒരു സംഘത്തിന്നാണ് ആദ്യം തുടക്കമിട്ടത്.
ഇതിൻറെ സ്ഥാപകൻ സി എച്ച് മുഹമ്മദ് കുഞ്ഞി എന്ന കവിയാണ്. സിറ്റിയിലെ നിമിഷകവി എന്ന് വേണമെങ്കിൽ പറയാം. ഇച്ചാ മസ്താന്റെ വിരുത്തം പോലെ നിമിഷനേരം കൊണ്ട് കവിതാ സൃഷ്ടി നടത്തുന്ന ഒരാൾ. സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി തങ്ങളെ കുറിച്ച് പൂങ്കാവനം എന്ന കവിത രചിച്ചത് ഇദ്ദേഹമായിരുന്നു. ഞാൻ ക്ലബ്ബുമായി ബന്ധപ്പെടുന്നതിന് വർഷങ്ങൾക്കുമുമ്പേ ഇദ്ദേഹം മരണപ്പെട്ടിരുന്നു. മരണത്തിനു ശേഷം ആദരസൂചകമായാണ്  ഇദ്ദേഹത്തിൻറെ നാമകരണത്തിൽ ക്ലബ്ബ് അറിയപ്പെടാൻ തുടങ്ങിയതത്രേ. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ  ഒരു ഭാഗം തെക്യാബ് കമ്മിറ്റിക്കും മറ്റൊരു ഭാഗം പാട്ടുകാർക്ക് ചിലവിനും നൽകിയിരുന്നു. കൈമുട്ട് പാട്ടിന് പുറമേ സംഗീതോപകരണങ്ങൾ ഉപയോഗിച്ച് ഗാനമേള നടത്താൻ ക്ളബ്ബംഗങ്ങൾ തീരുമാനിച്ചതോടെ
ഹാർമോണിയം വായിക്കാൻ വികെസി തങ്ങളെയും, ബി.എം അഞ്ചുക്കണ്ടിയേയും തബലിസ്റ്റ് ലാസറിനേയും കൂടെ കൂട്ടി. അനന്തരം  കല്യാണവീടുകളിൽ  ഗാനമേളക്ക് പോകാൻ തുടങ്ങി.
 മ്യൂസിക്കൽ ഗാനമേളയും വഴിനീളെ യുള്ള കൈമുട്ടിപ്പാട്ടും ക്ലബ്ബിൻറെതായി നിലവിൽ വന്നെങ്കിലും   ഗായക സംഘത്തെ സുഗമമായി മുന്നോട്ട് നയിക്കാൻ വേണ്ടി സ്വന്തമായി ഒരു ഹാർമോണിയം സംഘടിപ്പിക്കാൻ തീരുമാനിച്ചു. അന്ന് കണ്ണൂർ സിറ്റിയിൽ ആദ്യമായി കാഥികൻ അബ്ദുൽ അസീസിനെ കൊണ്ടുവന്ന് കഥാപ്രസംഗം നടത്തി. പഴയ തോപ്പ് അങ്കണത്തിലിയിരുന്നു പരിപാടി. ടിക്കറ്റ് വെച്ച് മൂന്നു ദിവസത്തെ കഥാപ്രസംഗം നടത്തി. പൊതുജനങ്ങളുടെ അഭ്യർത്ഥന മാനിച്ച് അഞ്ചു ദിവസത്തേക്ക് ആ പരിപാടി നീണ്ടുനിന്നു. സിറ്റിയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവം കൂടിയാണിത്.
പരിപാടി കഴിഞ്ഞ് തിരിച്ചു പോകാനൊരുങ്ങിയ എം. എ അസീസിനോട് ക്ലബ്ബിൽ ഒരു ഹാർമോണിയം വേണമെന്ന ആവശ്യം ഉന്നയിച്ചു. അദ്ദേഹം വലിയൊരു ഹാർമോണിയം  സംഘടിപ്പിച്ചു തന്നു. കുറച്ച് കാശ് അദ്ദേഹത്തിന് കൊടുത്ത് ഹാർമോണിയം സ്വന്തമാക്കി. അതോടെ ക്ലബ്ബിൽ എല്ലാദിവസവും വൈകുന്നേരത്തോടെ മ്യൂസിക് അധിഷ്ഠിത ഗാനമേള നടക്കുന്നത് പതിവായി. സിറ്റിയിലുളള പലരും പാട്ടുകേൾക്കാൻ ക്ലബ്ബിൽ എത്തുമായിരുന്നു.  വാച്ച് മേക്കർ  മൂസക്ക,പള്ളി മൂപ്പൻ മഹമൂദ് എന്നിവരൊക്കെ അവിടെ വന്നിരുന്ന് പാടി.
വികെസി തങ്ങൾ ഹാർമോണിയവും എസ്. ടി മഹമൂദ് തബലയും വായിച്ചു. ഈ സമയത്ത് തന്നെയാണ് നന്നേ ചെറുപ്പമായിരുന്ന ഷാഫി ക്ലബ്ബുമായി ബന്ധപ്പെടുന്നതും പാടുന്നതും.

(നീണ്ടകാലം പ്രവാസ ജീവിതം നയിച്ച്, ഇപ്പോൾ നാട്ടിൽ കഴിയുന്ന കുറിപ്പുകാരൻ നിലവിൽ ഐഎൻഎൽ കണ്ണൂർ ടൗൺ ആക്ടിംഗ് പ്രസിഡണ്ടും ബൈത്തുന്നൂറിന്റെ ചെയർമാനുമാണ്)

സിറ്റിയുടെ ഭാവഗായകൻ-6

ഓൺലൈൻ അഭിമുഖം (അവസാനഭാഗം)



-ശംസു മാടപ്പുര-

📱സ്റ്റേജ് അനുഭവം ധാരാളമുള്ള വ്യക്തിയാണ് താങ്കൾ. അത് വായനക്കാർക്കായി പങ്കുവെക്കുമോ?

📲 കോഴിക്കോട്  കടപ്പുറം മാതൃഭൂമി സംഘടിപ്പിച്ച
മലബാർ ഫുഡ് മേളയിൽ  സ്റ്റേജ് പോഗ്രാം നടന്നിരുന്നു. ഈ ചടങ്ങിൽ വെച്ച്  വിശിഷ്ടാതിഥി  സിനിമാ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ  എന്നെ മാതൃഭൂമിക്ക് വേണ്ടി പൊന്നാട അണിയിച്ച് ആദരിച്ചു. ഈ സ്റ്റേജിൽ പരിപാടി നടക്കുന്നതിന് തൊട്ടുമുമ്പ് ഒരു  കൊച്ചു പെൺകുട്ടിയും ബാപ്പയും എന്നെ സമീപിച്ചു. കുട്ടിയെ സ്റ്റേജിൽ പാടിപ്പിക്കണമെന്നാണ് അവരുടെ ആഗ്രഹം.
സംഘാടകർ അതിനു വിസമ്മതിച്ചു. കാരണം കുട്ടി നന്നായി പാടുമോ എന്നറിയില്ലല്ലോ. ഒടുവിൽ എൻറെ നിർബന്ധത്തിനു വഴങ്ങി എൻറെ ഉത്തരവാദിത്വത്തിൽ ആ കുട്ടിക്ക് ഒരു ചാൻസ് കൊടുത്തു. കുട്ടി ആ സ്റ്റേജിൽ നന്നായി പാടി. അതോടെ കുട്ടിക്ക് മാതൃഭൂമി തന്നെ പിന്നീട്  രണ്ടു മൂന്നോളം സ്റ്റേജുകളിൽ അവസരം നൽകി. ആ കുട്ടിയാണ്  ഇന്ന് അറിയപ്പെടുന്ന ഗായിക യുംന.നല്ലൊരു ഗായികയായി സകല ചാനലിലും യുംന  എന്ന പാട്ടുകാരി ഇന്നും അരങ്ങുതകർക്കുന്നു.

📱ആകാശവാണിക്ക് പുറമേ ഓഡിയോ കേസറ്റുകളിൽ താങ്കൾ പാടിയിരുന്നല്ലോ?

📲 അതെ ഒരുപാട് കാസറ്റുകളിൽ പാടാൻ അവസരം ലഭിച്ചിരുന്നു. 1995 ൽ പുറത്തിറങ്ങിയ കണ്ണൂർ നൗഷാദിന്റെ കിനാക്കിളി , എംപി ഉമ്മർകുട്ടി തലശ്ശേരിയുടെ സിഫത്ത്,ഹസ്സൻ തളിപ്പറമ്പിന്റെ കതിരൊളിയും ഹിന്ദി ട്യൂണിലെ പാരഡിഗാനവും, റഹ്മാൻ കണ്ണൂർ ഒരുക്കിയ കെട്ടുകൾ മൂന്നും കെട്ടി എന്ന കേസറ്റ്, സി വി മുഹമ്മദിൻറെ എല്ലാം അല്ലാഹുവിന് വേണ്ടി എന്ന കാസറ്റ്,ഫാത്തിമ ബുക്സ് മുനീറിന്റെ ബിസ്മി കാസറ്റ് തുടങ്ങിയവ പുറത്തിറങ്ങിയിരുന്നു.  ഇതിലെ പല പാട്ടുകളും ഹിറ്റായിരുന്നു. കെട്ടുകൾ മൂന്നും കെട്ടി എന്ന കാസറ്റിൽ മൂസക്കയോടൊപ്പമാണ് പാടിയത്. എല്ലാം അല്ലാഹുവിനുവേണ്ടി എന്ന കാസറ്റിൽ പീർ മുഹമ്മദിന്റെ കൂടെ പാടാൻ കഴിഞ്ഞു. ഇതിലെ പാട്ടുകളും ഹിറ്റായിരുന്നു. ഒ.എം കരുവാരകുണ്ട്,പി.ടി അബ്ദുറഹ്മാൻ,സമാൻ കണ്ണൂർ സിറ്റി, ടി കെ കുട്ട്യാലി, ബക്കർ പുന്നൂർ, ഹാരിസ് തളിപ്പറമ്പ്, പ്രേം സൂറത്ത്, അരിയിൽ ഹാഷിം, അഹമ്മദ് സിറാജ്, കണ്ണൂർ സിറ്റിയിലെ ആദ്യകാല ഗാനരചയിതാവ് എം.എം ഖാലിദ്, അഹമ്മദ് പള്ളിക്കര, സിഎച്ച് ഹമീദ് തളങ്കര തുടങ്ങിയ പ്രഗൽഭരുടെ വരികൾക്ക് ശബ്ദം നൽകാൻ കഴിഞ്ഞത് ഒരു നേട്ടമായി ഞാൻ കരുതുന്നു. എന്നോടൊപ്പം കാസറ്റിൽ പാടിയ ചിലരാണ് രഹനയും മിൻമിനിയും.

📱സ്വന്തം നാട്ടുകാർ താങ്കൾക്ക് വേണ്ടത്ര പരിഗണന നൽകിയോ?

📲 നാട്ടുകാർ  ആദരവോടെയാണ് കാണുന്നത്. സിറ്റിയിലെ വാട്സ്ആപ്പ് ഗ്രൂപ്പായ സ്നേഹതീരം കണ്ണൂർ മുസ്ലിം ജമാഅത്ത് അങ്കണത്തിൽ വച്ച് എന്നെ പൊന്നാട അണിയിച്ച് ആദരിച്ചു. എൻറെ ഗുരുക്കളിൽ ഒരാളായ അന്തീക്കയുടെ സ്മരണാർത്ഥം സംഘടിപ്പിച്ച ചടങ്ങായിരുന്നു അത്. പൊന്നാട അണിയിച്ചതിനു പുറമേ അവർ എനിക്കൊരു സമ്മാനവും നൽകി.മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനിൽ നിന്നാണ് ഉപഹാരം ഏറ്റുവാങ്ങിയത്. അതുപോലെ  ഷാർജ ഇന്ത്യൻ അസോസിയേഷൻ ആദരവ് ചടങ്ങിന്  പങ്കെടുക്കാൻ പോയപ്പോൾ കണ്ണൂർ സിറ്റി നീർച്ചാലിയൻസ് എന്നെ പൊന്നാട അണിയിച്ച് ആദരിച്ചു. അതുപോലെ കണ്ണൂർ സിറ്റി പ്രവാസി കൂട്ടായ്മയുടെ കീഴിലുള്ള കെ.സി എഫ് .എൽ എനിക്ക് ഉപഹാരം നൽകി ആദരവ്  പ്രകടിപ്പിച്ചു. ഷാർജ മുസ്ലിം  ഓൾഡ് സ്റ്റുഡന്റ്സ് എന്ന സംഘടന ആദരവും ഗൾഫിൽ വെച്ച് ഏറ്റുവാങ്ങി.
ലീഡേഴ്സ് കോളേജ്, നീർച്ചാൽ യുപി സ്കൂൾ, കണ്ണൂർ ഫോക്ക് ലോർ അക്കാദമി, ടൗൺ പോസിറ്റീവ് കമ്മ്യൂണിറ്റി, പൈതൃകം-അറക്കൽ  തുടങ്ങിയ എൻറെ ജന്മനാട്ടിലെ സംഘടനകളും സ്ഥാപനങ്ങളും എന്നെ ആദരിക്കുകയും പുരസ്കാരങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. ചില സ്ഥാപനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കാനും എനിക്ക് സാധിച്ചിട്ടുണ്ട്. നേരത്തെ പറഞ്ഞ പോലെ മാതൃഭൂമിയുടെ ആദരം അടൂർ ഗോപാലകൃഷ്ണനിൽ നിന്നും മലയാള മനോരമയുടെ   ആദരം അന്നത്തെ മന്ത്രിയായിരുന്ന സി എഫ് തോമസിൽ നിന്നും  പൊറ്റക്കാട് അനുസ്മരണ ചടങ്ങിൽ വെച്ച് മാതൃഭൂമി വക ഉപഹാരം സംവിധായകൻ കമലിൽ നിന്നും ഏറ്റുവാങ്ങിയിട്ടുണ്ട്.

📱മുതിർന്ന ഗായകന്മാർ മാരുമായുള്ള ബന്ധം എങ്ങനെ?

📲 ഗുരു തുല്യമായാണ് ഞാൻ അവരെ കാണുന്നത്.  കേരളക്കരയിൽ അറിയപ്പെട്ട മാപ്പിളപ്പാട്ടിൻറെ കുലപതികളോടൊപ്പം സ്റ്റേജ് പങ്കിടാൻ സാധിച്ചു. എരഞ്ഞോളി മൂസ, വി എം കുട്ടി, പീർ മുഹമ്മദ്, എം.പി ഉമ്മർകുട്ടി, ബോംബെ എസ് കമാൽ, അസീസ് തായിനേരി, തലശ്ശേരി റഫീഖ്, എ.ഉമ്മർ, എ.വി മുഹമ്മദ്, താജുദ്ദീൻ വടകരയുടെ പിതാവ് കുഞ്ഞിമൂസ, സലാം പുഷ്പഗിരി, കാഥികരായ എം. എ അസീസ്, റംലാബീഗം, ലൈലാ ബീഗം, ഐഷാബീഗം തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു.

📱ഈ ഫീൽഡിൽ ആരോടെങ്കിലും കടപ്പാട് ഉണ്ടോ?

📲 ഉണ്ട്. എന്നെ ഈ നിലയിലെത്താൻ സഹായിച്ച പിതാവ് മുതൽ കണ്ണൂർ സിറ്റി ക്ക് അകത്തും പുറത്തുമുള്ള തറവാട്ടുകാർ വരെ.
ഇതിൽ എടുത്തു പറയേണ്ടവരാണ്
തലശ്ശേരി പിലാക്കണ്ടി മുഹമ്മദ് അലീക്കയും കുടുംബാംഗങ്ങളും. 15 വയസ്സു മുതൽ ആ കുടുംബവുമായി ഞാൻ ബന്ധം സ്ഥാപിച്ചിരുന്നു. മാപ്പിളപ്പാട്ട് ഗായകരുടെ ഈറ്റില്ലമായ തലശ്ശേരിയിൽ അവർക്ക് വേണ്ട പ്രോത്സാഹനം നൽകുന്നത് ഇത്തരം തറവാട്ടുകാരാണ്. എനിക്കു വേണ്ട കരുതലും സ്നേഹവും സഹകരണവും പ്രോത്സാഹനവും പിലാക്കണ്ടി തറവാട്ടിൽ നിന്ന് ധാരാളം ലഭിച്ചിട്ടുണ്ട്. ഇപ്പോഴും ആ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട്. അതുപോലെ മറ്റൊരു കുടുംബം കോഴിക്കോടാണ്. കോഴിക്കോട് വേദികളിലും സ്റ്റേജിലും കല്യാണവീടുകളിലും പാടാനുള്ള അവസരം ഒരുക്കിത്തന്ന സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ കുടുംബത്തെ എനിക്കൊരിക്കലും മറക്കാനാവില്ല. ഉസ്മാൻ വടക്കുമ്പാട് (തലശ്ശേരി), കീബോർഡിസ്റ്റ് റസാഖ് കരിവെള്ളൂർ, വെൽഫെയർ പാർട്ടിയുടെ സൈനുദ്ദീൻ കരിവെള്ളൂർ എന്നിവരും ഈ ഫീൽഡിൽ ഒരുപാട് എന്നെ സഹായിച്ചിട്ടുണ്ട്.  ഗൾഫിൽ ആദരം ഏറ്റുവാങ്ങാൻ പോയപ്പോൾ നീർച്ചാലിയൻസ് കണ്ണൂർ സിറ്റിയുടെ ജനറൽ സെക്രട്ടറി മുനീർ ഐക്കോടിച്ചി, ലീഡേഴ്സ്  കോളേജ് ചെയർമാൻ അർഷദ് എന്നിവർ നിഴലായി കൂടെ നടന്ന് എല്ലാവിധ സഹായസഹകരണങ്ങളും നൽകിയത് നന്ദിയോടെ ഞാൻ സ്മരിക്കുന്നു. ഷാർജ ഇന്ത്യൻ അസോസിയേഷനും യുഎഇയിലെ സകല സംഗീത കൂട്ടായ്മയിലും എന്നെ പരിചയപ്പെടുത്തുകയും എന്നെ ചേർത്തു പിടിക്കുകയും ചെയ്ത മുഹമ്മദ് റാഫിയുടെ ശബ്ദത്തിൽ പാടുന്ന യുഎഇ കലാകാരൻ കണ്ണൂർ സിറ്റിയുടെ സ്വന്തം മുഹമ്മദ് ഷഫീഖ് തൂശിയോടുള്ള കടപ്പാട് വാക്കുകളിൽ ഒതുങ്ങുന്നതല്ല.

📱ചാനലുമായുള്ള ബന്ധം?

📲 ഏഷ്യാനെറ്റ്, കൈരളി,ജീവൻ തുടങ്ങിയ ചാനലുകളുമായി തുടക്കത്തിൽ സഹകരിച്ചിരുന്നു. മാപ്പിളപ്പാട്ട് സംബന്ധമായ പ്രോഗ്രാമുകൾ സംപ്രേഷണം ചെയ്യുന്നതിനു വേണ്ടി ആദ്യമൊക്കെ കൈരളി എന്നെ ബന്ധപ്പെട്ടിരുന്നു. കൈരളിയിൽ മമ്മൂട്ടിയുടെ അനുജൻ ഇബ്രാഹിംകുട്ടി അവതരിപ്പിച്ച ഒരു മാസക്കാലത്തെ റമദാൻ പരിപാടിയുടെ കോഡിനേറ്റർ ഞാനായിരുന്നു.
ഈ പരിപാടിയിൽ കൂടിയാണ് വടകരയിലുള്ള സീനാ രമേശ് ആദ്യമായി ചാനലിൽ എത്തുന്നത്.

📱ഓൺലൈൻ അഭിമുഖം അവസാനിപ്പിക്കുന്നതിനു മുമ്പ് താങ്കൾക്ക് പറയാനുള്ളത്.

📲 സംഗീതംത്തെ ഒരു ആരാധനാ മനോഭാവത്തോടെയാണ് ഞാൻ കാണുന്നത്. മാത്രമല്ല. മാനസിക പ്രയാസങ്ങളെ മറികടക്കാനുള്ള മരുന്നു കൂടി അത് പ്രധാനം ചെയ്യുന്നു.
ജീവിതത്തിൽ ഒരുപാട് പ്രതിസന്ധിയുടെ ഘട്ടങ്ങൾ കടന്നുവന്നിട്ടുണ്ട്. ഒരു മൂളിപ്പാട്ട് പാടുന്നതോടെ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾക്ക് അയവ് വരും. അതുകൊണ്ട് തന്നെയാണ് ഷാഫിയുടെ ജീവൻറെ തുടിപ്പുകൾ ഇന്നും നിലനിൽക്കുന്നത്.
അവസാനമായി ഞാൻ ഒരു കാര്യം കൂടി പറയട്ടെ!
ഗാനരചയിതാവും സംഗീത സംവിധായകനുമായ കൊല്ലം ഷാഫിയെ കാണാനും പരിചയപ്പെടാനും അടുത്തറിയാനും ഇതേവരെ സാധിച്ചിട്ടില്ല. അദ്ദേഹം എന്നെക്കുറിച്ച് പല വേദികളിലും പറഞ്ഞിട്ടുണ്ട്. നല്ലൊരു സ്റ്റേജ് അവതാരകൻ കൂടിയാണ് അദ്ദേഹം.വിനയാന്വീതനും   പരിചയപ്പെട്ടവർക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയും കൂടിയായ കൊല്ലം ഷാഫിയെ കണ്ടുമുട്ടുമെന്നുള്ള പ്രതീക്ഷ തന്നെയാണ് എനിക്കുള്ളത്.

പിരിയും മുൻപേ ഒരു ഗാനം പ്രേക്ഷകർക്കായി സമർപ്പിക്കാം.
സമാൻ കണ്ണൂർ സിറ്റി രചിച്ച,മുനീർ തലശ്ശേരി നിർമ്മിച്ച കാസറ്റിൽ ഞാനും മിനിയും കൂടി ആലപിച്ച ഗാനം. ഒപ്പം പൊന്നു സഖിയുടെ വരികളും കേൾക്കാം.



(ഈ ഗാനത്തോടുകൂടി ഓൺലൈൻ അഭിമുഖം അവസാനിക്കുന്നു)

പിൻകുറി:
ഈ അഭിമുഖം വായിച്ച് നിങ്ങൾക്ക് എന്തെങ്കിലും അറിയാൻ ആഗ്രഹം ഉണ്ടെങ്കിൽ  കണ്ണൂർ ശാഫിയോട് ചോദിക്കാൻ ഞങ്ങൾ അവസരം സൃഷ്ടിക്കുന്നു. നിങ്ങളുടെ ചോദ്യം വോയിസ് ക്ലിപ്പിലൂടെ വാട്സ്ആപ്പിൽ അറിയിക്കുക.
മറുപടിയുടെ വോയിസ് ക്ലിപ്പും നിങ്ങളുടെ ചോദ്യ ക്ലിപ്പും സിറ്റിയുടെ സ്വന്തം മക്കൾ ഫേസ്ബുക്ക് പേജിലൂടെ  കേൾക്കാം.
വോയിസ് ക്ലിപ്പ് അയക്കുക!
00968 93158894

2020 ജൂലൈ 11, ശനിയാഴ്‌ച

സിറ്റിയുടെ ഭാവ ഗായകൻ-5

ഓൺലൈൻ അഭിമുഖം



✍️ ശംസു മാടപ്പുര

📱ഇന്ന് പോപ്പുലറായ ഒരു പാട്ടിനെക്കുറിച്ച് താങ്കൾക്ക് എന്താണ് പറയാനുള്ളത്?

📲  അന്ന് ഹസ്സൻ ബാവ-സോമൻ കുറുവ കൂട്ടുകെട്ട് അബൂബക്കർ സ്മാരക മ്യൂസിക്കൽ ക്ലബ്ബിനെ ധന്യമാക്കിയിരുന്നു.  ഇന്നത്തെ പോപ്പുലർ ഗാനമായ "യാ.. റഹീമല്ലാഹ്...  എന്ന  ഗാനം പത്തു വയസ്സിൽ ഹസ്സൻ ബാവയുടെ കൂടെ ഡ്യൂയറ്റായി ഫീമെയിൽ വോയിസിൽ  ഞാൻ പാടിയിരുന്നു. 47 വർഷങ്ങൾക്ക് മുമ്പാണത്.
അന്ന് ഹസ്സൻ ബാവ ആയിരുന്നു ആ പാട്ട് ട്യൂൺ ചെയ്തത് എന്നാണ് എൻറെ അഭിപ്രായം.

"മശ് രിഖ് മഗ് രിബിലാകെ ഒളി തൂകി...
മികവുറ്റ ഖമറൊത്ത ദൂതരേ..
യാ റസൂലുല്ലാഹ്..
യാ  ഹബീബല്ലാഹ്-അല്ലാഹ്
യാ റസൂലല്ലാഹ്..

യാ .. റഹീമല്ലാഹ്
തുണ ഏകണമല്ലാഹ് അല്ലാഹ്
തുണ
ഏകണമല്ലാഹ്....."

നന്നേ ചെറുപ്പത്തിൽ പാടിയ ഈ ഗാനത്തെ കുറിച്ച് ആർക്കും അറിയില്ലല്ലോ. ഇപ്പോൾ മാട്ടൂലിലെ ഒരു ഹൈന്ദവ കുടുംബം  പാടിയതോടെ ഈ ഗാനം സോഷ്യൽ മീഡിയയിൽ വൈറലായി.
ഈണം നൽകിയത് തങ്ങളാണെന്ന അവകാശവാദവുമായി അതോടെ  പലരും രംഗത്ത് വന്നു.ഈ
പാട്ടിൻറെ പേരിൽ പലരും ഇപ്പോൾ കടിപിടി കൂടുന്നുണ്ട്.
ആര് എന്ത് അവകാശവാദമുന്നയിച്ചാലും ഇപ്പോൾ ജീവിച്ചിരിക്കുന്ന, കുറുവയിൽ കുടുംബസമേതം താമസിക്കുന്ന ഹസ്സൻ ബാവയെ ഓർക്കുന്നത് നന്നായിരിക്കും.

📱കേരളത്തിനു പുറമേ എവിടെയൊക്കെയാണ് താങ്കൾ പരിപാടി അവതരിപ്പിച്ചത്?

📲 ചെന്നൈ, മുംബൈ, ബാംഗ്ലൂർ, ഹൈദരാബാദ് എന്നീ സംസ്ഥാനങ്ങൾക്കു പുറമേ യു.എ.ഇ ബഹ്റൈൻ, ഖത്തർ, ഒമാൻ തുടങ്ങിയ ഗൾഫ് നാടുകളിലും സ്റ്റേജ് പ്രോഗ്രാമുകളിൽ പങ്കെടുത്തിരുന്നു.
ഏത് രാജ്യത്ത് പോയാലും സിറ്റി ക്കാരൻ എന്ന് പറയുന്നതിൽ ഞാൻ അഭിമാനിക്കാറുണ്ട്.
സിറ്റിയിൽ ജനിച്ചുവളർന്ന് പ്രശസ്തിയിലായ പലരും സിറ്റിക്കാരൻ എന്ന് പറയാൻ മടിക്കാറുണ്ട്. സുപ്രീം കോടതി ജഡ്ജി യായിരുന്ന വി.ഖാലിദും ലോകം അറിയപ്പെട്ടിരുന്ന ഇ. അഹമ്മദ് സാഹിബും സിറ്റിക്കാരാണെന്നതിൽ നാമും അവരും  അഭിമാനിക്കുന്നില്ലേ. ഇതുപോലെ ഒരുപാട് മഹാന്മാർക്ക് ജന്മം നൽകിയ ഈ സിറ്റിക്ക് എന്താ കുഴപ്പം.

📱ജന്മം നൽകിയ നാടിന്റെ പേര് ഒപ്പം ചേർക്കാനുള്ള പ്രചോദനം?

📲അന്തീക്കയുടെ കൂടെ മാപ്പിളപ്പാട്ട് രംഗത്ത് നിറഞ്ഞു നിൽക്കുന്ന സമയത്താണ് ആകാശവാണി നിലയത്തിൽ ഭക്തി ഗാനം പാടാൻ അവസരം ലഭിച്ചത്.ഇന്നത്തെ പോലെ ടെലിവിഷൻ ചാനലുകളില്ലാത്ത ആ കാലഘട്ടത്തിൽ റേഡിയോയേയാണ് പലരും ആശ്രയിച്ചിരുന്നത്. പ്രഭാതത്തിലെ ഭക്തി ഗാനം കേൾക്കാൻ വേണ്ടി അന്ന് സിറ്റിയിലെ റേഡിയോ യുള്ള വീടുകളിൽ പലരും കാതോർതിരിക്കും.
ആകാശവാണി നിലയത്തിൽ ചെന്ന് കണ്ണൂരിൽ നിന്നുള്ള ഏക പ്രതിനിധി എന്ന നിലയിൽ വോയിസ് ടെസ്റ്റിന് ഞാൻ വിധേയനായി. അന്ന് റേഡിയോയിൽ പാടിയിരുന്നത് തലശ്ശേരിക്കാരനായിരുന്നു. തലശ്ശേരി കഴിഞ്ഞ് കാസർകോട് വരെയുള്ള സ്ഥലങ്ങളിലുള്ള പാട്ടുകാർ ആകാശവാണി വോയിസ് ടെസ്റ്റിൽ പൊതുവേ  പരാജയപ്പെടറാണ് പതിവ്.1985-ൽ തമ്പുരു ഇട്ട് പാടിയ പാട്ടിൽ ആദ്യമായി കണ്ണൂരിൽനിന്ന് എ. ഗ്രേഡ് പാസായവനാണ് ഞാൻ. അന്നെന്റെ ഭക്തിഗാനം  ആകാശവാണി സംപ്രേഷണം ചെയ്തത് കണ്ണൂർ ശാഫി എന്ന പേരിലായിരുന്നു. അതോടെ ഞാൻ കണ്ണൂർ ശാഫിയായി മാറി.
അതിനുശേഷം അഞ്ചാറു വർഷങ്ങൾ കഴിഞ്ഞാണ് കണ്ണൂർ എന്ന പേര് ചേർത്തി കൊണ്ട് മറ്റൊരു ഗായകൻ കണ്ണൂർ സലീം രംഗത്തെത്തുന്നത്. പിന്നീട് കണ്ണൂർ ചേർത്തികൊണ്ടുള്ള ഗായകൻമാരുടെയും ഗാന രചയിതാക്കളുടെ യും സംഗീതസംവിധായകൻമാരുടെയും ഒരു നീണ്ട നിര തന്നെയുണ്ടായി.

📱താങ്കൾ കൈപിടിച്ചുയർത്തിയ കലാകാരന്മാർ ആരൊക്കെ?

📲 അവരെ കുറിച്ച് പറയുകയാണെങ്കിൽ ഒരുപാട് പേരുണ്ട് . ഇന്നത്തെ സൂപ്പർ പാട്ടുകാരും സിറ്റിയിൽ നിന്നുള്ള മലയാള സിനിമാ നടിയും അതിൽ ഉൾപ്പെടുന്നു.
ആദ്യമായി കല്യാണ സ്റ്റേജുകളിൽ കടന്നുവരുമ്പോൾ ഒന്നുമില്ലാതിരുന്ന ഒരാൾ ഇന്ന് മാപ്പിളപ്പാട്ട് രംഗത്തെ സൂപ്പർസ്റ്റാറാണ്.

📱ആരാണ് ആ നടിയും സൂപ്പർ സ്റ്റാർ ഗായകനും?

📲 ആരുടെയും പേര് ഞാൻ ഇവിടെ പറയാൻ ഉദ്ദേശിക്കുന്നില്ല.
അന്ന് ഈ ഗായകനെ  സിറ്റി സെൻട്രലുള്ള ഒരു വീട്ടിൽ പരിപാടിക്ക് കൊണ്ടുപോയി. അന്ന് മുൻനിരയിൽ പാടാനുള്ള കഴിവ് അദ്ദേഹം ആർജ്ജിച്ചിരുന്നില്ല. എൻറെ കൂടെ കോറസ് പാടി കൊണ്ടായിരുന്നു കല്യാണ സ്റ്റേജുകളിലെ തുടക്കം. പരിപാടി കഴിഞ്ഞ് പിരിയുമ്പോൾ 25 രൂപ അദ്ദേഹത്തിൻറെ പോക്കറ്റിൽ ഇട്ടു കൊടുത്തു. സന്തോഷാധിക്യത്തിൽ കണ്ണുനിറഞ്ഞ അദ്ദേഹം  എന്നെ കെട്ടിപ്പിടിച്ചു.
വീട്ടിലെ ദയനീയസ്ഥിതി വിവരിച്ചു.കഷ്ടപ്പാടുകൾക്കൊരാശ്വാസമായി തുടർന്നുള്ള പരിപാടികൾ ക്ഷണിക്കണമെന്ന് അഭ്യർത്ഥിച്ചു.
പിന്നീട് ഒരുപാട് പരിപാടികളിൽ ഞാൻ അദ്ദേഹത്തെയും കൂടെ കൂട്ടി.
പിന്നീട് അദ്ദേഹം പാട്ടിൻറെ മേഖലയിൽ തന്നെ ശ്രദ്ധ പതിപ്പിച്ചു. അതോടെ അദ്ദേഹം  പ്രഗൽഭ ഗായകനായി മാറി.
ഇന്നത്തെ സിനിമ നടിക്ക്
ആറു വയസ്സ് പ്രായമുള്ളപ്പോഴാണ് എൻറെ കൂടെ ഡാൻസ് പരിപാടിക്ക് വരുന്നത്. അന്ന് ആ കുട്ടിയെ തട്ടി നടന്ന് പരിപാടിയിലേക്ക് എത്തിച്ച ഘട്ടം വരെ ഉണ്ടായിരുന്നു. കല്യാണ സ്റ്റേജുകളിലും സ്കൂൾ സ്റ്റേജുകളിലും ഡാൻസ് അവതരിപ്പിച്ചു മുന്നേറി ഒരു ചാനൽ പ്രോഗ്രാമിലൂടെ സിനിമാ ലോകത്തെത്തിയ കഴിവുറ്റ കലാകാരിയാണ്  അവർ.

📱 പതിവുപോലെ ഇടവേളയിലേക്ക്  നാം പോകുകയാണ്.
(തുടരും)


സിറ്റിയുടെ ഭാവഗായകൻ -4

ഓൺലൈൻ അഭിമുഖം



-ശംസു മാടപ്പുര-

📱കണ്ണൂർ സിറ്റിക്ക് പുറമേ മറ്റു പ്രദേശങ്ങളിലുള്ള ഗാനമേള ട്രൂപ്പിൽ പാടാനുള്ള അവസരം ലഭിച്ചതെങ്ങിനെ?

📲 ചിത്രകാരനും ഹാർമോണിസ്റ്റും തബലിസ്റ്റുമായ മജീദ്ക്കയാണ് എനിക്ക് തലശ്ശേരിയിലെ പ്രസിദ്ധ മാപ്പിള ഗായകൻ എം പി ഉമ്മർ കുട്ടിയുടെ ട്രൂപ്പിൽ പാടാനുള്ള അവസരം ഒരുക്കി തന്നത്. അന്ന് അറിയപ്പെടുന്ന ആർട്ടിസ്റ്റ് ആയിരുന്നു മജീദ്ക്ക. ഉമ്മർ കുട്ടിയുടെ ട്രൂപ്പിലെ സ്ഥിരം ഹാർമോണിസ്റ്റ്. അന്ന് കേരളത്തിലെ മാപ്പിളപ്പാട്ട് രംഗം കയ്യടിക്കിയിരുന്നത് തലശ്ശേരിക്കാരായിരുന്നു. എം.പി ഉമ്മർകുട്ടിക്ക് പുറമേ എരഞ്ഞോളി മൂസ, വി എം കുട്ടി, റംലാബീഗം എന്നിവർ ഈ രംഗത്ത് തിളങ്ങിനിന്ന ഒരു കാലഘട്ടം കൂടിയാണിത്. അന്നോക്കെ പൊതു സ്റ്റേജുകളിൽ അരങ്ങേറിയിരുന്നത് മാപ്പിളപ്പാട്ട് മത്സരങ്ങളായിരുന്നു. ഈ മത്സര വേദിയിലെ സ്ഥിരം സാന്നിധ്യങ്ങളാണ് ഈ ട്രൂപ്പുകളും അവരുൾകൊള്ളുന്ന ഗായകന്മാരും.
എംപി ഉമ്മർകുട്ടിക്കയുടെ കൂടെ കല്യാണ വീടുകളിലും പൊതു സ്റ്റേജിലും ഫീമെയിൽ വോയിസിൽ ആയിരുന്നു ഞാൻ പാടിയത്.

📱അക്കാലത്ത് താങ്കൾ ഹിന്ദി പാട്ടിലും കഴിവ് പ്രകടിപ്പിച്ചിരുന്നല്ലോ?

📲 മാപ്പിളപ്പാട്ടിന് പുറമേ ഹിന്ദി പാട്ട് സാദാ വോയ്സിലും ഫീമെയിൽ വോയിസിലും പാടിയിരുന്നു. ലതാ മങ്കേഷ്കർ, മുഹമ്മദ് റാഫി എന്നിവരുടെ ഗാനങ്ങളാണ് ആലപിച്ചിരുന്നത്. കല്യാണ സഭയിലുള്ള വർ ആവശ്യപ്പെട്ടതനുസരിച്ച് പാട്ടുകൾ പാടി അവരെ ആവേശം കൊള്ളിക്കും.

📱തലശ്ശേരിയുമായി ബന്ധപ്പെട്ടപ്പോൾ അന്തീക്കയെ കൈവിട്ടുവൊ?

📲 ഒരിക്കലുമില്ല. തലമറച്ച് എണ്ണ തേക്കുന്നവനല്ല ഞാൻ. തലശ്ശേരിക്കാരൊടൊപ്പം കൂടിയെങ്കിലും അന്തീക്കയുടെ പ്രോഗ്രാമുകൾക്ക് മുൻഗണന നൽകിയിരുന്നു. രണ്ടിലും എൻറെ സാന്നിധ്യം പരമാവധി പ്രയോജനപ്പെടുത്തി.

📱അന്തീക്ക എന്തുകൊണ്ടാണ് കണ്ണൂർ സിറ്റിയിൽ മാത്രം ഒതുങ്ങി പോയത്?

📲 തലശ്ശേരി ഗായകന്മാർ തലശ്ശേരിക്ക് പുറത്ത് കേരളത്തിലുടനീളം കല്യാണവീടുകളിലും സ്റ്റേജ് പ്രോഗ്രാമുകളിലും ശ്രദ്ധിച്ചപ്പോൾ അന്തീക്ക പ്രാദേശികമായി ഒതുങ്ങിക്കൂടി. എങ്കിലും കണ്ണൂർ സിറ്റിയിലെ ജില്ലക്ക് പുറത്തുള്ള ബന്ധുക്കളുടെ വീടുകളിൽ അന്തീക്കയെ പാട്ടിനായി ക്ഷണിച്ചിരുന്നു. അന്തീക്ക പ്രത്യേകതരം ശബ്ദത്തിന്റെ ഉടമയായിരുന്നു. കേട്ടവർക്ക് വീണ്ടും കേൾക്കാൻ കൊതിതോന്നുന്ന വേറിട്ട  ശബ്ദം. അദ്ദേഹം കണ്ണൂർ സിറ്റിക്ക് പുറത്ത് ശ്രദ്ധിക്കപ്പെടാതെ പോയി എന്നത് ഖേദകരമായ ഒരു വസ്തുത തന്നെയാണ്. ഇന്നത്തെ ഈ സോഷ്യൽ മീഡിയ- ചാനൽ യുഗത്തിൽ അന്തീക്ക ജീവിച്ചിരിപ്പുണ്ടെങ്കിൽ മറ്റ് ഗായകരേക്കാൾ അന്തീക്കാക്ക് നല്ലൊരിടം കിട്ടിയേനെ.

📱അബൂബക്കർ സ്മാരക മ്യൂസിക്കൽ ക്ലബ്ബല്ലേ അന്തീക്കയേയും ഷാഫിയേയും  ഗാന ലോകത്തിന് സംഭാവന ചെയ്തത്?

📲 ഞങ്ങളെ മാത്രമല്ല, സംഗീത സംവിധായകനും ഗായകനുമായ ബോംബെ എസ് കമാലിന് വളരാനുള്ള വഴിയൊരുക്കിയത്  ഈ ക്ലബ്ബുമായി ബന്ധപ്പെട്ടതിനു ശേഷമാണ്. കുറേക്കാലം അദ്ദേഹം ഈ ക്ലബ്ബിൽ പാടിയിരുന്നു. മുഹമ്മദ് റാഫിയുടെ ശബ്ദത്തിൽ (ഒറിജിനൽ തോന്നിക്കുന്ന രീതിയിൽ) അദ്ദേഹം പാടുമായിരുന്നു.പിന്നീട് അദ്ദേഹവും എംപി ഉമ്മർകുട്ടി ട്രൂപ്പിലെ ഗായകരിൽ ഒരാളായി മാറി.
അബൂബക്കർ സ്മാരക മ്യൂസിക്കൽ ട്രൂപ്പിലെ ഹസ്സൻ ബാവയോടൊപ്പം ഡ്യുയറ്റ് സോങ്ങിൽ ഫീമെയിൽ വോയിസിൽ പാടിയ എനിക്ക്   ഇന്ന് പോപ്പുലറായ ഒരു ഗാനവുമായി ബന്ധപ്പെട്ട് ഒരു കാര്യം പറയാനുണ്ട്.

📱ആ കഥ  നാളെ വായനക്കാരുമായി
പങ്കിടാം. ഇന്നത്തെ ഇടവേളയിൽ നമ്മുടെ ഗുരുവായ അന്തീക്കയുടെ ക്ലാസിക്കൽ ഗാനം പങ്കുവെക്കാം.

📲 അതേ, അന്തീക്കയോടുള്ള ആദരവ് പ്രകടിപ്പിക്കാനായി ഈ സമയം മാറ്റി വെക്കാം.
(തുടരും)

2020 ജൂലൈ 10, വെള്ളിയാഴ്‌ച

സിറ്റിയുടെ ഭാവഗായകൻ -3

ഓൺലൈൻ അഭിമുഖം



-ശംസു മാടപ്പുര-

📱ക്ലാസ് മുറിയിൽ വെച്ച് ആദ്യ അരങ്ങേറ്റം നടന്നതിനുശേഷം എപ്പോഴാണ് സ്റ്റേജിൽ പ്രത്യക്ഷപ്പെട്ടത് ?

📲 അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്ത് കണ്ണൂരിലെ സെൻറ് മൈക്കിൾസ് സ്കൂൾ അങ്കണത്തിൽ നടന്ന എംഇഎസ് സംസ്ഥാന സമ്മേളന വേദിയിൽ വെച്ചാണ്  ഒമ്പത് വയസ്സ് പ്രായമുള്ള ഞാൻ സ്റ്റേജിൽ കയറുന്നത്.
ദുബൈയിലെ കീബോർഡിസ്റ്റായ സി.ആശിഖിന്റെ പിതാവ് എം.ടി മുസ്തഫ,
ഫസൽ ഗഫൂറിന്റെ ഉപ്പ ഗഫൂർ സാഹിബ് (എംഇഎസ് പ്രസിഡണ്ട്) എന്നിവർ അടക്കമുള്ള ജനനിബിഢമായ സദസ്സിൽ വെച്ച് വി.കെ.സി തങ്ങളുടെ ഹാർമോണിയം ഈണത്തിനനുസരിച്ച് ഞാൻ പാടി. അന്ന് ആഷിക്കിന് 11 വയസ്സ് പ്രായം കാണും. എൻറെ പാട്ടിന് ആഷിക് ചെറുതായി
തബല വായിച്ചു.
എംഇഎസ് സംഘടനാ പാട്ട് ഫീമെയിൽ വോയിസിൽ ആലപിച്ചത് ഇഷ്ടപ്പെട്ട
ഗഫൂർ സാഹിബ് എന്നെ ചേർത്തുപിടിച്ച് ഷാൾ അണിയിച്ച് സമ്മാനവും നൽകി. കൊച്ചു തബലിസ്റ്റ്
ആഷിഖിനും ഒരു ഉപഹാരം സമ്മാനിച്ചു.

📱കല്യാണ വീടുകളിലെ പാട്ട് പരിപാടിക്ക് പോയതെങ്ങനെ?

📲 എംഇഎസ് പ്രോഗ്രാമിന് ശേഷമാണ് കല്യാണ വീടുകളിലെ സ്റ്റേജിലേക്ക് ഞാൻ പോകുന്നത്.  അതോടെ അബൂബക്കർ സ്മാരക മ്യൂസിക്കൽ ക്ലബ്ബിൻറെ പാട്ടുകാരനായി ഞാൻ മാറി.അന്തീക്ക, ഹസ്സൻ ബാവ ,സോമൻ കുറുവ, സി എച്ച് അഷ്റഫ് എന്നിവരാണ് സഹ പാട്ടുകാർ. എൻറെ ഉപ്പയുടെ സ്നേഹിതനായ അന്തീക്കയാണ് അബുബക്കർ സ്മാരക മ്യൂസിക് ക്ലബ്ബിലേക്ക് എന്നെ അയക്കാൻ ഉപ്പയോട് ആവശ്യപ്പെട്ടത്. അത് പ്രകാരം  ക്ലബ്ബിൽ പോയി ഞാൻ പാടി.

📱താങ്കൾ പൊതുവേ അറിയപ്പെടുന്നത് അന്തീക്കയുടെ സംഘത്തിലെ ഗായകനാണ്.

📲 ശരിയാണ്. അബൂബക്കർ സ്മാരക മ്യൂസിക് ക്ലബ്ബിൽ നിന്നും അന്തീക്ക വിട്ടുനിന്നതിന് ശേഷം  അന്തീക്ക സിറ്റി മ്യൂസിക്കൽ അക്കാദമി ആരംഭിച്ചു. അന്തീക്ക ക്ലബ്ബ് തുടങ്ങിയിട്ടും ഞാനവിടെ പോയിരുന്നില്ല. പിന്നീട് ഉപ്പയേ നിർബന്ധിച്ചതിനെ തുടർന്ന്  ഞാൻ അന്തീക്കയുടെ സംഘത്തിൽ ചേർന്നു.  പതിനൊന്നാം വയസ്സിലാണ് അന്തീക്ക യുടെ കൂടെ ചേർന്നത്. ഇതിനിടയിൽ വികെസി തങ്ങളുടെ കൂടെയും അബൂബക്കർ സ്മാരക മ്യൂസിക് ക്ലബ്ബിൻറെ കൂടെയും  കല്യാണ പരിപാടിക്ക് പോയിരുന്നു. പിന്നീട് ഈ ക്ലബ്ബിൽ ഉള്ളവരിൽ പലരും അന്തീക്കാന്റെ കൂടെ കൂടി. അങ്ങനെ അന്തീക്കയുടെ ശിഷ്യനായി. അന്ന് അന്തീക്ക കല്യാണവീടുകളിലെ ഹീറോയായിരുന്നു.  അതോടെ ഞാനും ഈ സംഘത്തിലെ  ഒരഭിവിഭാജ്യഘടകമായി തീർന്നു.
അന്ന് ആഴ്ചതോറും കിട്ടുന്ന വേതനം കുടുംബത്തിനൊരാശ്വമായിരുന്നു. .ഗാന പരിപാടി മുന്നോട്ടു പോയപ്പോൾ സ്കൂൾ ജീവിതം നഷ്ടപ്പെട്ടത് വേറെ കാര്യം. അന്നത്തെ ചുറ്റുപാടിൽ  വരുമാനമാർഗ്ഗം മുഖ്യ ഘടകം തന്നെ. അതുകൊണ്ട് തന്നെ വിദ്യാഭ്യാസ കാര്യത്തിൽ വലിയ മുൻഗണന കൊടുത്തില്ല . കുടുംബത്തിൽ നിന്നും ഗാന ലോകത്തേക്കുള്ള പ്രോത്സാഹനമാണേറെ ലഭിച്ചിരുന്നത്.

📱ഇനിയും ധാരാളം വിശേഷങ്ങൾ അറിയാൻ ആഗ്രഹമുണ്ട്. നമുക്ക് ഒരു ഇടവേള യിലേക്ക് പോകാം. താങ്കളുടെ ഒരു ഗാനം കൂടെ വായനക്കാർ ആസ്വദിക്കട്ടെ.

📲 ശരി, പൊന്നു സഖിയുടെ ഈണത്തിൽ, വരികൾക്ക് മാറ്റം വരുത്തി സമാൻ കണ്ണൂർ സിറ്റി രചിച്ച, ഞാനും മിനിയും ആലപിച്ച ഗാനം വായനക്കാർ കേട്ട് ആസ്വദിക്കട്ടെ. ഇത് ഇന്നത്തെ ഗൾഫുകാരുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ്.
(തുടരും)


2020 ജൂലൈ 8, ബുധനാഴ്‌ച

സിറ്റിയുടെ ഭാവഗായകൻ- 2

ഓൺലൈൻ അഭിമുഖം!



✍️ ശംസു മാടപ്പുര

📱കണ്ണൂർ ശാഫി..
താങ്കളെ, സിറ്റിയുടെ സ്വന്തം ഫേസ്ബുക്ക് പേജിലേക്ക് സ്വാഗതം ചെയ്യുന്നു.

📲 നീ എൻറെ ശിഷ്യനാണല്ലോ. നിന്നോടൊപ്പം ഓൺലൈൻ അഭിമുഖത്തിൽ
പങ്കെടുക്കുന്നതിൽ അതിയായ
സന്തോഷമുണ്ട്.

📱നമുക്ക് കുടുംബത്തിൽ നിന്ന് തുടങ്ങാം

📲 നിനക്കറിയാവുന്നത് പോലെ കണ്ണൂർ സിറ്റിയുടെ ഹൃദയ ഭാഗത്ത് ബെണ്ടിന്റെ വിടെ തറവാട്ടിലാണ് എന്റെ ജനനം. ബാല്യത്തിൽ തന്നെ മൂളിപ്പാട്ട് പാടുമായിരുന്നു. ഇത് കണ്ട പിതാവ് എന്നെ കൊണ്ട് പാട്ടുകൾ പാടിച്ചു.അന്ന് പിതാവ്  തിരഞ്ഞെടുക്കുന്ന പാട്ടുകളാണ് ഞാൻ പാടിയിരുന്നത്. എൻറെ പിതാവും മാതാവും പെങ്ങളും പാട്ടുകാരാണ്. ഒരു ഗായക കുടുംബമെന്ന് പറയാം. അന്ന് അബൂബക്കർ സ്മാരക മ്യൂസിക് ക്ലബ്ബിൽ  അന്തീക്കയുടെ കൂടെ പിതാവും പാട്ടുപാടിയിരുന്നു. പിതാവ് നന്നായി പാടും.   നാലാം ക്ലാസ്സിൽ വച്ചായിരുന്നു  ആദ്യ അരങ്ങേറ്റം. ക്ലാസ് ടീച്ചറായിരുന്ന അറബിക് മുൻഷി  സി.എം. മൗലവി (ഇന്നത്തെ പ്രഭാഷകൻ അഹമ്മദ് സിറാജ് എടയന്നൂറിന്റെ ഉപ്പ) എന്നിലെ ഗായകനെ കണ്ടെത്തി പാട്ടെഴുതി തന്ന്  ക്ലാസിൽ വച്ച് പാടിപ്പിച്ചു. എൻറെ പാട്ട് കേട്ടതിനു ശേഷം സഹപാഠികൾ ഒന്നടങ്കം കൈയടിച്ചതോടെ ക്ലാസ് ടീച്ചർ എനിക്കൊരു പ്രോത്സാഹന സമ്മാനം നൽകി. ചോക്ക്. അന്ന് ഒരു കഷ്ണം ചോക്ക് കിട്ടുക എന്നത് വലിയൊരു കാര്യമായിരുന്നു. ഒരു നിധി കിട്ടിയതുപോലെ ഞാനത് ഏറ്റുവാങ്ങി. എൻറെ കാരണവരായ ഫയാസ് വീഡിയോ മുസ്തഫ, മുഹമ്മദ് റാഫിയുടെ  ആരാധകനായിരുന്നു. അദ്ദേഹം റാഫിയുടെ പാട്ട് കൂടാതെ ധാരാളം ഹിന്ദി ഗാനങ്ങളും ഹൃദിസ്ഥമാക്കിയിട്ടുണ്ട്. അങ്ങനെയാണ്  വീട്ടിൽ വെച്ച് മുഹമ്മദ് റാഫിയുടെ ഗാനങ്ങൾ കാരണവരിലൂടെ പഠിക്കാൻ ഞാൻ തുടങ്ങിയത്.

📱മാപ്പിളപ്പാട്ട് രംഗത്തെ ആദ്യഗുരു
ആരാണ്?

📲ഇന്ന് എൻറെ തറവാടിന്റെ സ്ഥാനത്ത് മാർജിൻ സിറ്റി ഷോപ്പാണ് പ്രവർത്തിക്കുന്നത്. തറവാടി നോടനുബന്ധിച്ച് ഒരു ക്ലബ്ബ് സ്ഥിതി ചെയ്തിരുന്നു. മാപ്പിള സൗഹൃദ സംഘം എന്ന പേരിൽ അറിയപ്പെട്ട ഈ മ്യൂസിക് ക്ലബ്ബ് നടത്തിയിരുന്നത് വി.കെ.സി തങ്ങളായിരുന്നു. ആ ക്ലബ്ബിൽ ഞാൻ സ്ഥിരമായി പോകും. ഹാർമോണിയം വായിച്ച് പാട്ടുപാടുന്ന വി.കെ.സി തങ്ങളുടെ കൂടെ  പാടാൻ  എനിക്കൊരു മോഹം.  അത് തിരിച്ചറിഞ്ഞ വി.കെ.സി തങ്ങൾ എനിക്ക് പാടാനുള്ള അവസരം നൽകി. അതായിരുന്നു എൻറെ മ്യൂസിക്കൽ ക്ലബ്ബിലെ ആദ്യ തുടക്കം. അതോടെ ഞാൻ ക്ലബ്ബിലെ സ്ഥിരം പാട്ടുകാരനായി. ആ ഗുരു ശിഷ്യ ബന്ധം വർഷങ്ങളോളം തുടർന്നു.

📱  അങ്ങനെ നിങ്ങൾ ആദ്യമായി  സംഗീതോപകരണങ്ങളുടെ താളത്തിനനുസരിച്ച്   പാട്ടുപാടിയെന്ന് ചുരുക്കം.

(തുടരും)

സിറ്റിയുടെ ഭാവഗായകൻ


 "സിറ്റിയുടെ ഭാവഗായകൻ"

✍️ ശംസു മാടപ്പുര

 എൻറെ ഗുരു തുല്യനും ഞാനേറെ ബഹുമാനിക്കുന്ന വ്യക്തികളിൽ ഒരാളുമായ കണ്ണൂർ ഷാഫിയുമായി നടത്തിയ സംഭാഷണം വായനക്കാർക്ക് സമർപ്പിക്കുകയാണിവിടെ.
സിറ്റിയിലെ ഒരുപാട് കലാകാരന്മാരെ കൈപിടിച്ചുയർത്തി അവരെ കലാ ലോകത്തിന് സംഭാവന ചെയ്ത ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് കണ്ണൂർ ഷാഫി.  അവരിൽ പാട്ടുകാരുണ്ട്, ഡാൻസറുണ്ട്, സിനിമാനടിയുണ്ട്, ഒപ്പന താരങ്ങളുണ്ട്.
ഇന്നും വിനയത്തോടെ പെരുമാറുന്ന,  എല്ലാവരെയും ബഹുമാനത്തോടെ സമീപിക്കുന്ന കണ്ണൂർ ഷാഫി തൻറെ വ്യക്തിത്വം ആരുടെ മുമ്പിലും അടിയറവു പറയാതെ മുന്നോട്ടുള്ള വഴികൾ താണ്ടിയ താണ് ലോകമറിയുന്ന ഒരു ഗായകനായി അറിയപ്പെടാതിരുന്നത് . 1980 കാലഘട്ടത്തിൽ സിറ്റിയിലെ കല്യാണ വീടുകളിലെ  സൂപ്പർ ഹീറോയാണ് കണ്ണൂർ ഷാഫി. അക്കാലഘട്ടത്തിൽ ഇറങ്ങിയ ഒരു ഗാനത്തിലൂടെ അദ്ദേഹം ഗാനാസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റി. ആ ഗാനം  നാട്ടിലും ഗൾഫ് നാടുകളിലും തരംഗമായി.
കണ്ണൂർ ശാഫിയും രഹനയും കൂടി ആലപിച്ചതാണ് ഈ ഗാനം.
(തുടരും)

2020 ജൂലൈ 7, ചൊവ്വാഴ്ച

കാലത്തിനു മുമ്പേ സിറ്റി നയിച്ചവർ-8

പരമ്പര (അവസാന ഭാഗം)



✍️ ഹനീഫ കുരിക്കളകത്ത്

ദേശീയ സമര പ്രചാരണവുമായി സന്ദർശനത്തിനെത്തിയ ജവഹർലാൽ നെഹ്റുവിന് കണ്ണൂർ നൽകിയത് വൻവരവേൽപ്പ് ആയിരുന്നു.നെഹ്റുവിൻറെ ഇംഗ്ലീഷ് പ്രസംഗം അന്ന് പരിഭാഷപ്പെടുത്തിയത് സിറ്റി ക്കാരനായ പാറപ്പുറത്ത് കോയ കുഞ്ഞിയായിരുന്നു.ഉപ്പു സത്യാഗ്രഹത്തിലും ക്വിറ്റിന്ത്യാ സമരത്തിലും പങ്കെടുത്ത കോയക്കുഞ്ഞി ഒന്നിലേറെ തവണ അറസ്റ്റ് വരിച്ചു. ജയിൽ ശിക്ഷക്കും വിധിക്കപ്പെട്ടു.മൗലാനാ മുഹമ്മദലി യുടെ നേതൃത്വത്തിൽ നാഗ്പൂരിൽ നടന്ന അഖിലേന്ത്യാ ഖിലാഫത്ത് സമ്മേളനത്തിൽ പങ്കെടുത്തു. 1964 സെപ്റ്റംബർ ആറിന് മരണപ്പെട്ടു.
#############
പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയിൽ നിന്ന് നേരിട്ട് താമ്ര പത്രം സ്വീകരിച്ചയാളാണ് എം.സി ഉമ്മർ കുഞ്ഞി.സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കുന്നതിന്റെ ഭാഗമായി 1972-ൽ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് താമ്രപത്രം ഏർപ്പെടുത്തിയത്. അധികപേർക്കും താമ്രപത്രം നൽകിയിരുന്നത് അതാത് ജില്ലകളിലെ കലക്ടർമാർ ആയിരുന്നു.എം.സി ഉമ്മർ കുഞ്ഞിയെ പോലെ അപൂർവ്വം ചിലരെ ഡൽഹിയിലേക്ക് ക്ഷണിച്ചു വരുത്തി  പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നേരിട്ട്  താമ്ര പത്രം നൽകി.കിറ്റ് ഇന്ത്യ പ്രമേയം അംഗീകരിച്ചതിന്റെ പേരിൽ കെ കേളപ്പൻ,കെ. ദാമോദരൻ തുടങ്ങിയ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ചിറക്കൽ താലൂക്കിൽ നടന്ന സമരങ്ങൾക്ക് എം.സി ഉമ്മർ കുഞ്ഞി, ചിറക്കൽ  ടി ബാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. സൈമൺ കമ്മീഷൻ റിപ്പോർട്ടിനെതിരെ നടന്ന സമരത്തിൽ അറസ്റ്റ് വരിച്ചു.എ. കെ ഗോപാലൻ  കെ .പി ഗോപാലൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പയ്യാമ്പലത്ത് നടന്ന ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിനും എം.സി ഉമ്മർ കുഞ്ഞി  അറസ്റ്റ് ചെയ്യപ്പെട്ടു
(അവസാനിച്ചു)


കവിത/ഞാൻ



കാലത്തിനു മുമ്പേ സിറ്റിയെ നയിച്ചവർ -7

പരമ്പര!


-ഹനീഫ കുരിക്കളകത്ത്-

ചിറക്കൽ പള്ളിയുടെ കൽഫയായി ചുമതലയേറ്റ ഹബീബ് കൽഫ അമ്മാവനായ ഐദ്രോസ് കൽഫയുടെ മരണത്തെ തുടർന്നാണ് നിയമിതനായത്. മതപരമായ കർമ്മങ്ങൾക്കും ആവശ്യങ്ങൾക്കും നേതൃത്വം നൽകുന്നതോടൊപ്പം പ്രദേശത്തെ  വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുവാനും അദ്ദേഹം മുന്നിട്ടിറങ്ങി. ചിറക്കൽ കുളം മദ്രസത്തുൽ മഅദിനിയ എൽപി സ്കൂൾ സ്ഥാപകൻ കൂടിയാണ് ഹബീബ് കൽഫ. 1943-ൽ പള്ളിയുടെ അരികിൽ ഷെഡ് കെട്ടി കൊണ്ടായിരുന്നു തുടക്കം. പള്ളി, മദ്രസ,ഉജ്റ, സ്കൂൾ തുടങ്ങിയ എല്ലാറ്റിന്റെയും ചുമതല ഹബീബ് കൽഫക്കായിരുന്നു.അദ്ദേഹത്തിൻറെ വ്യക്തിമാഹാത്മ്യം പള്ളിയിലോ പള്ളി പരിസരത്തോ മാത്രം  ഒതുങ്ങുന്നതായിരുന്നില്ല.1962-ൽ  നടന്ന കണ്ണൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ ചിറക്കൽ കുളം വാർഡിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി ഹബീബ് കൽഫ മത്സരിച്ചു.പ്രദേശത്തെ ചില പ്രമുഖരുടെ നിർബന്ധത്തെ തുടർന്നാണ് കൽഫ സ്ഥാനാർഥിയായതെങ്കിലും പ്രചാരണരംഗത്ത് ഹബീബ് കൽഫയുടെ സാന്നിധ്യം ഏറെ പരിമിതമായിരുന്നു. അന്നത്തെ മത്സരം കണ്ണൂർ നഗല സഭയുടെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയതായിരുന്നു.
#############
തങ്ങളെ സ്കൂൾ എന്നറിയപ്പെടുന്ന ആനയിടുക്ക് സിറാജുൽ ഉലൂം യു.പി സ്കൂളിന്റെ സ്ഥാപകൻ സയ്യിദ് ഹസ്സൻ ഹബീബ് തങ്ങളാണ്. ഒരു മതാധ്യാപകന്റെ ചിന്തയിൽ നിന്ന് രൂപപ്പെട്ടതാണ് സ്കൂൾ.സ്കൂളുകളിൽ മതപഠനം നിരോധിക്കുന്നത് വരെ ഇവിടുത്തെ മതാധ്യാപകൻ ഹബീബ് തങ്ങൾ  ആയിരുന്നു. 1928-ൽ എൽ.പി സ്കൂളായി തുടങ്ങിയ തങ്ങളെ സ്കൂൾ  1960-ൽ യുപി സ്കൂളായി മാറി.
#############
തയ്യിൽ വാർദ്ധാ മോഡൽ യു പി സ്കൂൾ ദേശീയ സമരവുമായി ബന്ധപ്പെട്ട് സ്ഥാപിതമായ വിദ്യാലയമാണ്.ദേശീയ സമരത്തെയും നേതാക്കളെയും അനുകൂലിച്ചതിൻറെ പേരിൽ തൊട്ടടുത്ത സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ട അധ്യാപകരെയും വിദ്യാർഥികളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നാട്ടുകാർ സ്ഥാപിച്ച വിദ്യാലയമാണിത്. കെ.പി കുറുവൻ, എം .പി അച്യുതൻ,എം. കുഞ്ഞികൃഷ്ണൻ എന്നീ അധ്യാപകരെയും ഹമീദ്,  ഭാസ്കരൻ തുടങ്ങിയ വിദ്യാർത്ഥികളെയും ഗാന്ധിതൊപ്പി ധരിച്ചതിൻറെ പേരിൽ സ്കൂളിൽ നിന്ന് പുറത്താക്കിയതറിഞ്ഞ നാട്ടുകാർ ഒത്തുകൂടി ഗാന്ധിയൻ വിദ്യാഭ്യാസ രീതിയിലുള്ള ഒരു വിദ്യാലയം തുടങ്ങാൻ തീരുമാനിക്കുകയാണുണ്ടായത്. ഗുജറാത്തിൽ നിന്നും മറ്റും കണ്ണൂരിൽ കച്ചവട ആവശ്യാർത്ഥം വന്നു പോകുന്നവർക്ക് താമസിക്കാനായി അന്നു തയ്യിലിൽ ഒരു സത്രം ഉണ്ടാക്കിയിരുന്നു. സേഠ് ഉത്തം റാം നാഥ് എന്ന ഗുജറാത്തിലെ വ്യാപാരിയുടെ ഉടമസ്ഥതയിലുള്ളതാണ് സത്രം.നാട്ടുകാരുടെ ആവശ്യപ്രകാരം സേഠ് പ്രസ്തുത സത്രം സ്കൂൾ തുടങ്ങാനായി വിട്ടുകൊടുത്തു. 1939ലാണ്
 സ്വാതന്ത്ര്യസമര സേനാനിയായ ആനന്ദതീർത്ഥൻ സ്കൂളിൻറെ ഉദ്ഘാടനം നിർവഹിച്ചത്.
(തുടരും)

2020 ജൂലൈ 6, തിങ്കളാഴ്‌ച

കഥ/മനസ്സാക്ഷികുത്ത്

കഥ


✍️ റൈഹാന, അലവിൽ

കഴിഞ്ഞ ഇടവം പാതി പിന്നിട്ടിട്ടും
മഴയ്ക്ക് വരാൻ ഉദ്ദേശമില്ലാതിരുന്ന,
ഒരുച്ച തിരിഞ്ഞ നേരത്ത്,
ഇടത്തെ കൈയ്യിൽ ഒരു കപ്പ് ബ്രൂ കോഫിയും
വലത്തെ കൈയ്യിൽ രണ്ടു ഹോർലിക്സ് ബിസ്ക്കറ്റുമായി ഞാൻ അടുക്കളയിൽ നിന്ന് ഹാളിലേയ്ക്ക് പ്രവേശിക്കുമ്പോഴാണ് ,
ആരോ ഗേറ്റ് തുറക്കാൻ ശ്രമിക്കുന്ന ശബ്ദം കേട്ടത്.

റബ്ബേ..!
അല്ലേലുമിത് പതിവാ...

എന്തേലും ആഗ്രഹിച്ചുണ്ടാക്കുമ്പോൾ ആരെന്കിലുമെത്തും.

ഇന്ന് ഒരാഗ്രഹം തോന്നി കോഫിയുണ്ടാക്കിയതാണ്,
അതും ഒരൊറ്റ കപ്പ് മാത്രം.

ഹാളിലെ സെറ്റിയിലിരുന്ന് മൊബൈൽ ഗെയിമിനനുസരിച്ച് മുന്നോട്ടായുകയും തിരിയുകയും ചെയ്യുന്ന മകൻ ഇതൊന്നുമറിയുന്നേയില്ല.
ഫോണുമായി ബന്ധിപ്പിച്ചിരിക്കുന്ന,
നീണ്ട കറുത്ത വള്ളികളുടെ അറ്റത്തെ ചെറിയ മൊട്ടുകൾ അവൻ്റെ ചെവികളിലേക്ക് തിരുകി വച്ച് ലോകത്തിൻ്റെ ശബ്ദം തടുത്തിരിക്കുന്നു.

ഞാൻ തിരിഞ്ഞ് കോഫി അടുക്കളയിൽ വച്ചു വരാന്തയിലേയ്ക്കെത്തി.

നന്നേ ഉയരം കുറഞ്ഞ ഒരു പെൺകുട്ടി
ഏന്തി വലിഞ്ഞ് ഗേറ്റ് തുറക്കാൻ ശ്രമിക്കുന്നുണ്ട്. അവളുടെ മുതുകിൽ വലിയൊരു ബാഗുമുണ്ട്.
വീടുകൾ തോറും നടന്ന് വീട്ടുസാധനങ്ങൾ വില്ക്കുന്ന പെൺകുട്ടിയാണെന്നു തോന്നുന്നു.
ആ ബാഗിൻ്റെ ഭാരം താങ്ങാനാവാതെ അവൾ ഒടിഞ്ഞു വീണേക്കുമോ എന്നു ഞാൻ ഭയന്നു.

സാധനങ്ങളൊന്നും വേണ്ടന്ന്
ഒട്ടും മുഖം ചുളിക്കാതെയാണ് ഞാൻ പറഞ്ഞതെങ്കിലും
അകത്തു കയറാനോ നിർബന്ധിച്ചെന്തെങ്കിലും വാങ്ങിപ്പിക്കാനോ ശ്രമിക്കാതെ,
അടുത്ത വീട് ലക്ഷ്യമാക്കി അവൾ മുന്നോട്ടു നടന്നു.

ഞാൻ തിരികെ വന്നു മകൻ്റെ ചെവിയിലെ ഇയർഫോൺ ഊരി മാറ്റി,
കോഫിയും ബിസ്ക്കറ്റുമെടുത്ത് ഹാളിലിരുന്നു. ഒരു ബിസ്ക്കറ്റ് പകുതി കഴിച്ചു,
കോഫി കപ്പ് ചുണ്ടോട് ചേർപ്പിക്കുമ്പോൾ വീണ്ടും ഗേറ്റു കരയണ ശബ്ദം.

കപ്പ് ടീപ്പോയിൽ വച്ച്, ചുമന്ന ജാലക വിരി മാറ്റി നോക്കി.

 "ഹലോ.. "

തവിട്ടു നിറത്തിലെ ചുരിദാറണിഞ്ഞ മറ്റൊരു  പെൺകുട്ടി മുറ്റത്ത് നിൽക്കുന്നു. മുഖത്തിനിരുവശങ്ങളിലൂടെയും
വിയർപ്പു ചാലുകൾ താഴേയ്ക്ക്
ചാടാൻ വെമ്പി ഒഴുകുന്നുവെങ്കിലും
പ്രസന്നത നിറഞ്ഞ ആ മുഖത്ത്
പ്രതീക്ഷയുടെ മഴവിൽ വർണ്ണങ്ങൾ !

അവളുടെ മുതുകിലുമുണ്ട്
വലിയ ബാഗ്..

"മാഡം... കുറച്ചു തണുത്ത വെളളം തരാമോ..?"

ഇവിടുണ്ടായിരുന്ന നന്നേ പ്രായമായ ഫ്രിഡ്ജ്  ആക്രിക്കാരനു വിറ്റതിനു ശേഷം, പുതിയതൊന്നു  ഇനിയും വാങ്ങിച്ചിട്ടില്ലാത്ത ഞാൻ.
തണുത്ത വെള്ളം ഇല്ലന്നു പറഞ്ഞത് വിശ്വസിക്കാനാവാതെ അവൾ ചോദിച്ചു,

"തണുത്ത വെള്ളം ഇല്ലന്നോ..?"

"ആ... ഇല്ല. "

"എങ്കിൽ കുറച്ചു കുടി വെള്ളം തരാമോ..?"

വെള്ളമെടുക്കാനായി എണീറ്റപ്പോഴാണ് കുറച്ചു ദിവസം മുന്നേ,
നഗരത്തിലൊരു വീട്ടിൽ സാധനങ്ങൾ വില്ക്കാനെന്ന ഭാവേന എത്തിയ പെൺകുട്ടി കുടിക്കാൻ വെള്ളം ആവശ്യപ്പെടുകയും,
വെള്ളം എടുക്കാനായി വീടിനുള്ളിലേക്കു
പോയ വീട്ടമ്മയെ
പെൺകുട്ടിയും ഗേറ്റിനു വെളിയിൽ നിന്നെത്തിയ കൂട്ടാളിയും ചേർന്ന് കെട്ടിയിട്ട് കവർച്ച നടത്തിയ വാർത്ത, എൻ്റെ മനസ്സിലേയ്ക്ക് വേഗതയാർന്ന ഒരോട്ടക്കാരനെപ്പോലെ
ഓടി കയറിയത്.

"ഇവിടെ കുടിവെള്ളമില്ല..., ''
ഒറ്റ ശ്വാസത്തിൽ ഞാൻ പറഞ്ഞു.

ഗെയിമിൽ കണ്ണും നട്ട് ഇരുന്ന മകൻ  കണ്ണുകൾ ഉയർത്തി, അവിശ്വസനീയതയോടെ എന്നെ നോക്കി.

അടുക്കളയിൽ രണ്ടു വലിയ  പാത്രം
തിളപ്പിച്ച വെള്ളമിരിക്കവെ,
അവൻ്റെയുമ്മ വെള്ളമില്ലന്ന്
കണ്ണു പൊട്ടുന്ന നുണ പറഞ്ഞിരിക്കുന്നു.

അവൻ്റെ നോട്ടം നേരിടാനാവാതെ ഞാൻ ലജ്ജയോടെ തല താഴ്ത്തി.
ഇയർഫോൺ അവൻ്റെ ചെവിയിൽ നിന്ന് മാറ്റേണ്ടിയിരുന്നില്ല.

"അതെന്താ നിങ്ങളാരും വെള്ളം കുടിക്കില്ലേ..?"

നല്ല ചോദ്യം.പെങ്കൊച്ച് മിടുക്കിയാണ്...!

''വെള്ളമെടുക്കാൻ ആള് പോയിട്ടുണ്ട്,
വന്നിട്ട് വേണം തിളപ്പിച്ച് കുടിക്കാൻ."
ഞാൻ പച്ചപ്പുല്ലിന് തീ പിടിക്കുന്ന അടുത്ത നുണ
വീണ്ടും പറഞ്ഞു.

അപ്പോഴേയ്ക്കും അവൾ ബാഗ് താഴെയിറക്കി, അപ്പച്ചട്ടിയെ കുറിച്ച് വിശദീകരിക്കുകയും
എടുത്തു നോക്കാൻ എന്നെ
പുറത്തേയ്ക്ക് ക്ഷണിക്കുകയും ചെയ്തു,

എക്സ്ചേഞ്ച് ഓഫർ ഉണ്ടെന്നും,
വില കുറച്ചു തരാമെന്നും, അവൾ പറഞ്ഞങ്കിലും ഹാളിനു വെളിയിലിറങ്ങാതെ അസ്വസ്ഥതയോടെ,
എനിയ്ക്ക് ചട്ടി വേണ്ടന്ന് പറഞ്ഞു.

തേയിലയോ, ഏറെ നേരം സുഗന്ധം നിലനിൽക്കുന്ന സോപ്പുകളോ ലോഷനോ എന്തെങ്കിലുമൊന്ന് വാങ്ങാൻ പിന്നേയും അവൾ നിർബന്ധിച്ചു.

ഒരേ കണ്ണുകൾ കൊണ്ടു എല്ലാവരേയും കാണേണ്ടി വരുന്നതാവാം,
സാമ്യം തോന്നുകയും,
നെല്ലും പതിരും തിരിച്ചറിയാതാവുകയും ചെയ്യുന്നത്.

അവസാനം അവളെന്തെല്ലാമോ പിറുപിറുത്തു ബാഗു ചുമലിലേറ്റി, ഗേറ്റടയ്ക്കാതെ പോയി.

ഇങ്ങോട്ട് വന്നപ്പോൾ അവളുടെ മുഖത്തുണ്ടായിരുന്ന
മഴവില്ല് ഇപ്പോൾ മാഞ്ഞിരിക്കുന്നു.

എക്കാലത്തും അതിവേഗം തെളിയുകയും മായുകയും ചെയ്യുന്ന ഒന്നാണ് പ്രതീക്ഷ.

സെറ്റിയിലേക്കിരുന്നു വീണ്ടും
കോഫി കപ്പ് എടുക്കുമ്പോഴാണ്,
മോനു  കുടിക്കാനായി,അവനരുകിൽ  വെള്ളം നിറച്ചു വച്ചിരുന്ന സ്റ്റീൽ ജഗ്ഗിൽ എൻ്റെ കൈ തട്ടി മറിഞ്ഞ് വെള്ളം നിലത്തൊഴുകിയത്.

ജനാലയുടെ അഴികൾക്കിടയിലൂടെയെങ്കിലും അല്പം വെള്ളം അവൾക്കു കൊടുക്കേണ്ടതായിരുന്നു.

അവൾക്കും ഒരമ്മയുണ്ടാവും.
ദാഹിച്ചു വലഞ്ഞു വരുന്ന അവളെ നോക്കി
വേദനിച്ചു നിൽക്കുന്ന ഒരമ്മയുടെ രൂപം
എൻ്റെ മനസ്സിൽ തെളിഞ്ഞു.
എൻ്റെ തൊണ്ടയിൽ നിന്നും കോഫി ഇറക്കാനാവാത്ത വിധം കുറ്റബോധത്തിൻ്റെ അണക്കെട്ടായി ആ ചിത്രം രൂപാന്തരപ്പെട്ടു.

കയ്യിലിരുന്ന് വീർപ്പുമുട്ടിയ ബിസ്ക്കറ്റ്
വേസ്റ്റ് കുട്ടയിലേയ്ക്കിട്ട്,
മോഹിച്ചുണ്ടാക്കിയ കോഫി ഞാൻ വാഷ്ബേസിനിൽ കമിഴ്ത്തി കളഞ്ഞു.

മനുഷ്യത്വത്തിനു മേൽ,
സ്വാർത്ഥതയുടെ കനൽ വീഴുമ്പോൾ മഴവില്ലുകൾ മായുന്നു.


സിറ്റിയിലെ ബഹുമുഖ പ്രതിഭ

നമുക്ക് പരിചയപ്പെടാം!

✍️ ശംസു മടപ്പുര

എഴുത്തുകാരൻ,ചിത്രകാരൻ, നാടക രചയിതാവ്, ഗായകൻ, നടൻ, ഷോർട്ട് ഫിലിം സംവിധായകൻ എന്നീ ബഹുമുഖ പ്രതിഭയാണ് കണ്ണൂർ സിറ്റിയിലെ സാഹിർ പുത്തലത്ത്. കുട്ടിക്കാലം മുതൽ വരയോടാണ് താല്പര്യം. അന്ന് കരി കഷ്ണം എടുത്തു വീടിൻറെ ചുമരുകളിൽ വരക്കുമായിരുന്നു. വരയെ പ്രണയിച്ച് വളരുന്തോറും ചിത്രകലയിൽ പുതിയമാനങ്ങൾ തേടിക്കൊണ്ടിരുന്നു. ചിത്രരചന പഠിപ്പിക്കുന്ന ഗീതാഞ്ജലി കോളേജ് ഓഫ് ഫൈൻ ആർട്സിൽ ചേർന്നെങ്കിലും അത് മുഴുമിപ്പിക്കാനായില്ല. എന്നിരുന്നാലും സ്വത സിദ്ധമായ കഴിവ് ഉപയോഗിച്ച് ചിത്രം വരച്ചു കൊണ്ടേയിരുന്നു. സാഹിറിൻറെ ചിത്ര കൂട്ടിൽ മലയാളസാഹിത്യ തറവാട്ടിലെ വൈക്കം മുഹമ്മദ് ബഷീർ അടക്കം പലരും തെളിഞ്ഞു നിന്നു.ഒരുപാട് നാടകങ്ങൾ എഴുതുകയും സംവിധാനം ചെയ്തിട്ടുമുണ്ട്.സ്കൂൾ കുട്ടികൾക്കായി നാടകമെഴുതി കൊടുക്കുകയും പഠിപ്പിക്കുകയും ചെയ്തു. ഏറ്റവും നല്ല നാടകങ്ങൾക്കുള്ള പ്രൈസുകൾ  സാഹിറിന്റെ നാടകങ്ങൾ കരസ്ഥമാക്കി.
വിദ്യാർത്ഥിയായിരിക്കുമ്പോൾ വൈക്കം മുഹമ്മദ് ബഷീർ സാഹിത്യം ഒരു ലഹരിയെന്നോണം തലക്ക് പിടിച്ചു.
ബഷീറിനെപ്പോലെ ഒരു യാത്രികൻ ആവുക, അനുഭവങ്ങൾ സ്വായത്തമാക്കുക എന്ന ചിന്ത ഉടലെടുത്തപ്പോൾ എസ്.എസ്.എൽ.സിക്ക്  ശേഷം വീടുവിട്ട് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലൂടെയും സഞ്ചരിച്ചു. ചില സ്ഥലങ്ങളിലൊക്കെ തൊഴിലെടുത്തു. മൂന്നു വർഷക്കാലത്തെ സഞ്ചാരത്തിനിടയിൽ ചില തീക്താനുഭവങ്ങൾക്ക് വിധേയമായെങ്കിലും ലക്ഷ്യ  സാക്ഷാത്കാരം പൂർത്തിയായില്ല. എങ്കിലും കലയോടുള്ള  അഭിനിവേശം മനസ്സിൽ താലോലിച്ച് വളർത്തി.
നാട്ടിൽ തിരിച്ചെത്തിയതിനു ശേഷം അമ്മാവൻ  വിസ അയച്ചതിനെ തുടർന്ന്  ഗൾഫിൽ എത്തി.
ഗൾഫിൽ ജോലി ചെയ്യവേ ഒരു പത്ര പരസ്യത്തിലൂടെ നാടക മത്സരം നടക്കുന്ന കാര്യം ശ്രദ്ധയിൽ പെട്ടു. ആ മത്സരത്തിൽ പ്രൊഫഷണൽ നാടകങ്ങൾ മാറ്റുരച്ചു. സ്വന്തമായി  നാടകട്രൂപ്പ് ഇല്ലാത്തതിനാൽ ഫാക്ടറി തൊഴിലാളികളിൽ ചിലരെയൊക്കെ തെരഞ്ഞെടുത്ത് നാടകമെഴുതി സംവിധാനം ചെയ്ത് അവരിൽ ഒരു നടനായി നാടക മത്സരത്തിൽ പങ്കെടുത്തു.  ഏറ്റവും നല്ല  സംവിധായകനുള്ള പുരസ്കാരം കരസ്ഥമാക്കുകയും ചെയ്തു.  യു.എ. ക്യൂ റേഡിയോയിലെ കെ. പി.കെ വേങ്ങര, സി ജെ കണ്ണമൂട് എന്നിവരായിരുന്നു വിധികർത്താക്കൾ. അവരിൽ നിന്ന് തന്നെയാണ് പുരസ്കാരം സാഹിർ ഏറ്റുവാങ്ങിയത്.
ഗൾഫ് മാധ്യമം മിഡിൽ ഈസ്റ്റ് ചന്ദ്രിക എന്നീ ദിനപത്രങ്ങളിൽ ഇദ്ദേഹത്തിൻറെ അനുഭവക്കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു.
ഇപ്പോൾ നാട്ടിൽ കഴിയുന്ന സാഹിർ വരയും രചനയും തപസ്യയായി കൊണ്ടുനടക്കുന്നു. ഇതിനിടയിൽ സ്വന്തമായി എഴുതി അഭിനയിച്ച് സംവിധാനം ചെയ്ത ഷോർട്ട് ഫിലിമുകൾ യൂട്യൂബിലൂടെ പുറത്തിറക്കിയിട്ടുണ്ട്.
പൊതുസമൂഹത്തിൽ അറിയപ്പെടുന്നതിൽ താല്പര്യമില്ലാത്ത ഇദ്ദേഹം എൻറെ നിർബന്ധത്തിനു വഴങ്ങിയാണ് ഈ പരിചയപ്പെടുത്തലിനു സഹകരിച്ചത്.
ഏതായാലും ഇദ്ദേഹത്തെ പോലുള്ള എളിയ കലാകാരന്മാർ പൊതുധാരയിലേക്ക് കടന്ന് വന്ന് തങ്ങളുടെതായ കയ്യൊപ്പ് ചാർത്തിയ കലകളുടെ കലവറ പ്രേക്ഷക സമക്ഷം സമർപ്പിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
അനുബന്ധ കുറിപ്പ്:
"ഇരുട്ടിൽ ഉറങ്ങാതിരിക്കുന്ന ഒരാൾ"എന്ന തലക്കെട്ടോടെ വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ചുള്ള സാഹിറിന്റെ വരകൾ ദുബായ്  ദല സാംസ്കാരിക വേദി സംഘടിപ്പിച്ച ബഷീറിൻറെ നൂറാം ജന്മദിനം എന്ന പരിപാടിയിൽ  പ്രദർശനത്തിന് വെച്ചിരുന്നു. അന്ന് പല പ്രമുഖരുടെയും പ്രശംസ ഈ ചിത്രങ്ങൾ ഏറ്റുവാങ്ങി. വേദിയിൽ വെച്ച് എം മുകുന്ദനും ഇ എം അഷ്റഫും പറഞ്ഞതനുസരിച്ച്
20 വർഷങ്ങൾക്കു മുമ്പ് ബേപ്പൂരിലെ വൈലാലിൽ വീട്ടിൽ വെച്ച്  ചിത്രങ്ങൾ ഫാബി ബഷീറിന് കൈമാറി. ഇന്നും അവിടെയുള്ള ബഷീർ മ്യൂസിയത്തിൽ ഈ ചിത്രങ്ങൾ ഇടം പിടിച്ചിട്ടുണ്ട്.



സാഹിറിന്റെ  ബേപ്പൂർ സുൽത്താൻ വരകളിൽ ചിലത് താഴെ!










അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...