2020 ഏപ്രിൽ 30, വ്യാഴാഴ്‌ച

താണയിലെ റമദാനോർമ്മ-4

*സക്കരിയ മസ്ജിദിന്റെ ചരിത്രത്തിലൂടെ....*

സക്കരിയ്യ ജുമാ മസ്ജിദിന്റ പുനർനിർമ്മാണത്തിന് നാട്ടിലെ ഉദാരമനസ്ക്കർക്ക് പുറമെ പ്രവാസി സുഹൃത്തുക്കളുടെ സഹായവും എടുത്തു പറയേണ്ട ഒന്നാണ്. കമ്മിറ്റിയിൽ അന്ന് സജീവമായുണ്ടായിരുന്ന സി.എം .അബ്ദുൽ ഖാദർ സാഹിബ്, ഷാർജയിലുണ്ടായിരുന്ന പള്ളിക്കണ്ടി ഹാരിസ്, മൂസാ സാഹിബ്, പടിക്കൽ ഉമ്മർ സാഹിബ് തുടങ്ങിയവർ പള്ളി പുനർനിർമ്മാണത്തിൽ  സജീവമായി സഹകരിച്ചവരാണ്.
അക്കാലങ്ങളിൽ റമദാൻ വിടപറയുന്നതോടെ ശവ്വാൽ മാസപ്പിറവി മാനത്ത് തെളിഞ്ഞാൽ ഫിത്വർ അരി വിതരണത്തിന് പള്ളി കമ്മിറ്റി സജീവമായി രംഗത്തിറങ്ങും.  മിക്കവാറും പാതിര നേരത്ത് ഉറപ്പിക്കുന്ന ശവ്വാൽ മാസപ്പിറവി പലപ്പോഴും അരി വിതരണം നടത്തുന്ന പ്രവർത്തകർക്ക് ഉറക്കമില്ലാരാവാണ്. മദ്രസാ ഹാളിൽ നടക്കുന്ന അരി പാക്കിങ്ങിന്റെ ചുമതല സേട്ട് മുസ്തഫ സാഹിബിനായിരുന്നു. 20-30 ചാക്ക് അരി ചെറിയ പാക്കറ്റുകളിലാക്കി മുൻകൂട്ടി നൽകിയ  കൂപ്പൺ പ്രകാരം മഹല്ലിലെ വീടുകളിൽ എത്തിക്കുന്നു.  അന്ന്, ഓരോ വീട്ടിലും കൂപ്പൺ എത്തിക്കുന്ന ചാർജ്ജ് മടത്തിൽ മുസ്തഫ സാഹിബിനായിരുന്നു.  മഹല്ലിൽ വിതരണം ചെയ്തതിനു ശേഷം ബാക്കിവരുന്ന അരി കൈവണ്ടിയിൽ കയറ്റി  യുവ പ്രവർത്തകർ സിറ്റിയിലെ പാവപ്പെട്ടവർക്ക് എത്തിച്ചുകൊടുക്കും.  ഇത്തരത്തിലുള്ള അരി വിതരണം മൂലം പലവിധ പ്രയാസങ്ങളും വിതരണക്കാർക്ക്  നേരിടേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും തിരിച്ച് വരുമ്പോൾ സുബഹി ബാങ്ക് കൊടുക്കുന്നുണ്ടാകും. പിൽക്കാലത്ത് ആ സമ്പ്രദായത്തിന് അറുതി വന്നു. പണ്ഡിതരുടെ ഫത് വ കണക്കിലെടുത്ത് അരിവിതരണം മാസപ്പിറവിക്ക് മുമ്പാക്കി.
അരി വിതരരണത്തിനും സംഘത്തിന്റെ പ്രവർത്തനങ്ങൾക്കും ആത്മാത്ഥമായി പിൻബലമേകിയ അന്നത്തെ  പാലം ടീമിന്റെ വിശേഷങ്ങൾ അടുത്ത ഭാഗത്തിൽ ചർച്ച ചെയ്യാം.
(തുടരും)



മുനീർ .വി

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...