2020 ഏപ്രിൽ 26, ഞായറാഴ്‌ച

സിറ്റിയിലെ കളരിയാശാൻ

അനുസ്മരണം



ഇന്നത്തെ  യുവതലമുറക്ക് അബൂബക്കർ ഗുരുക്കൾ എന്ന കളരിയാശാനേ പരിചയമില്ലായിരിക്കാം. എന്നാൽ ലോകത്തിൻറെ നാനാഭാഗത്തുമുള്ള (വിശിഷ്യാ ഗൾഫിലുള്ള ) മുതിർന്ന സിറ്റിക്കാർക്ക്  അബൂബക്കർ ഗുരുക്കളെ മറക്കാനാവില്ല.
പതിമൂന്നാം വയസ്സിൽ തമിഴ്നാടുള്ള റാവുത്തർ അബ്ദുസ്സമദ് ഗുരുക്കളുടെ കീഴിൽ കളരി പരിശീലനത്തിന്റെ ബാലപാഠം  കരതമാഗക്കിയ അബൂബക്കർ ഗുരുക്കൾ  മൂത്താപ്പ തിക്കോടി മുഹമ്മദ് ഗുരുക്കളിൽ നിന്നും കളരിപ്പയറ്റിന്റെ അടവുകൾ സ്വായത്തമാക്കി. പിന്നീട് ,
തിക്കോടിയിൽ നിന്നും കണ്ണൂരിൽ സ്ഥിര സ്ഥിരതാമസമാക്കിയ അബൂബക്കർ ഗുരുക്കൾ സാൻഡോ ഇബ്രാഹിം ഗുരുക്കളുടെയും പി പി ഹംസക്കുട്ടി ഗുരുക്കളുടെയും കീഴിൽ ഗുസ്തി, മർമ്മചികിത്സ, കളരി എന്നിവയിൽ പ്രാവീണ്യം നേടി.
നിരവധി ഫയൽമാൻ മാരോട് ഗുസ്തി നടത്തി കണ്ണൂർ സിറ്റിയിലെ നിരവധി മത്സര വേദികളിൽ സ്ഥിരം സാന്നിധ്യമായി തീർന്നു.
1987 ലാണ് കണ്ണൂർ സിറ്റിയിൽ "യുവജന ദുൽഫുക്കാർ  കളരി സംഘം" സ്ഥാപിച്ചത്.
മധ്യകേരള  സമ്പ്രദായത്തിൽ ഊന്നിയ കളരിപ്പയറ്റ് പരിശീലനം നേടാൻ സിറ്റി പരിസരപ്രദേശങ്ങളിലെ നിരവധി യുവാക്കൾ രംഗത്തുവന്നു.
പിന്നീട് 1993 ൽ കണ്ണൂർ ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ കീഴിൽ തെക്കൻ സമ്പ്രദായ കളരി രജിസ്റ്റർ ചെയ്തു.
അതോടെ  സംസ്ഥാന- ജില്ലാ കളരിപ്പയറ്റ് മത്സരങ്ങളിൽ തന്റെ ശിഷ്യന്മാരെ പങ്കെടുപ്പിച്ച് നിരവധി പുരസ്കാരങ്ങൾ കൊയ്തെടുത്തു.
സി .എച്ച്. മുഹമ്മദ് കോയ, സേട്ടു സാഹിബ്, ഓ.കെ തങ്ങൾ, ഈ അഹമ്മദ് തുടങ്ങിയ നേതാക്കൾക്ക്  സിറ്റിയിൽ സ്വീകരണം നൽകിയപ്പോൾ ഉറുമി വീശിയും തീപ്പന്തം കറക്കിയും വാദ്യാടമ്പടികളോടെ അവരെ വരവേൽക്കുവാൻ മുൻപന്തിയിൽ നിന്നത്
അബൂബക്കർ ഗുരുക്കളും ശിഷ്യന്മാരും ആയിരുന്നു.
1936ൽ തിക്കോടിയിൽ ജനിച്ച അദ്ദേഹം  2011ൽ കണ്ണൂർ സിറ്റി യിൽ മരണപ്പെട്ടു. അദ്ദേഹത്തിൻറെ മരണത്തോടെ  പ്രധാന ശിഷ്യൻ നൗഫൽ കുരുക്കൾ ദുൽഫുക്കാറിൻറെ സാരഥ്യം ഏറ്റെടുത്തു . നൗഫൽ കുരുക്കളും ശിഷ്യന്മാരും സംസ്ഥാനത്തിന്റെ പല വേദികളിലും കളരി അഭ്യാസ പ്രകടനം കാഴ്ച വെച്ച് മുന്നേറുന്നു.
കണ്ണൂർ ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ ഭരണ സമിതി അംഗം, തെക്ക്യാവ് അത്താഴ കമ്മിറ്റി അംഗം, സിറ്റി ഇടയിൽ പീടിക ദർഗാ കമ്മിറ്റി പ്രസിഡൻറ് എന്നീ നിലകളിലും അബൂബക്കർ ഗുരുക്കൾ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തൻറെ മരണംവരെ വരെ കളരിപ്പയറ്റ് നെഞ്ചോട് ചേർത്ത് ജീവിച്ച വ്യക്തിയാണ് അദ്ദേഹം.മാത്രമല്ല തൻറെ അറിവ് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നതിൽ ഏറെ ശ്രദ്ധയും പതിപ്പിച്ചിരുന്നു.
ഭാര്യ മഹലിൽ ആയിഷ കുഞ്ഞി. മക്കൾ: അഷറഫ്, അഫ്സത്ത്, നിസാർ, നസ്റിൻ, നവാസ്.



വി(കടപ്പാട്: അബൂബക്കർ ഗുരുക്കൾ, തിക്കോടി- ഗുരുസ്മരണ)

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...