2020 ഏപ്രിൽ 22, ബുധനാഴ്‌ച

തീരാവേദന നൽകിയ കൂട്ടുകാരിയുടെ രോദനം



ഈ വാർത്ത കണ്ടപ്പോൾ  ഓർമ്മ വന്നത് അപ്രതീക്ഷിതമായി ഭർത്താവ് മരണപ്പെട്ടപ്പോൾ രണ്ടു ചെറിയ മക്കളെയും ചേർത്തുപിടിച്ചു കരഞ്ഞ കൂട്ടുകാരിയെയാണ് . നാട്ടിലേക്ക് പോവാനുള്ള കാര്യങ്ങൾ ശരിയാക്കുന്നതു വരെ ബോഡി ഫ്രീസറിൽ വയ്ക്കണമായിരുന്നു. അതറിഞ്ഞപ്പോൾ അവൾ ഏട്ടന് തണുപ്പ് ഇഷ്ടമല്ല തണുപ്പ് സഹിക്കാനാവില്ല എന്നൊക്കെ പറഞ്ഞ് അലറി കരഞ്ഞു. മരിച്ച ശരീരത്തിന് എന്ത് തണുപ്പെന്ന് നമുക്ക് തോന്നിയേക്കാം. പക്ഷെ മരിച്ചവരുടെ പ്രിയപ്പെട്ടവരെ സംബന്ധിച്ച് അവർ ആ മരണത്തെ ഉൾകൊള്ളുക ദിവസങ്ങൾ കഴിഞ്ഞായിരിക്കുമല്ലൊ. എയർപോർട്ടിൽ വച്ച് അവൾ ചോദിച്ചത് ഏട്ടൻ എവിടെ എന്നായിരുന്നു. ഇതേ ഫ്ലൈറ്റിൽ ഉണ്ടെന്ന് പറഞ്ഞപ്പോൾ എന്നെ കെട്ടിപിടിച്ച് കരഞ്ഞു കൊണ്ട് പറഞ്ഞു. എന്നേക്കാൾ പേടിയാണ് ഏട്ടന് ഫ്ലൈറ്റ് യാത്ര. എന്നിട്ടിപ്പോൾ ഒറ്റയ്ക്ക് സാധനങ്ങളുടെ ഇടയിൽ.....കോവിഡ് കാലമായതിനാൽ ഗൾഫിൽ മരണപ്പെടുന്നവരുടെ മൃതദേഹം മാത്രമായി കാർഗോയിൽ നാട്ടിലേക്ക് അയക്കുകയാണ് .തീർച്ചയായും മണ്ണിനോടു ചേരേണ്ടതോ കത്തിയെരിയേണ്ടതോ ആണ് . അനാഥമായി പ്രിയപ്പെട്ടവരാരും കൂടെയില്ലാതെയാണ് യാത്രയെന്ന് മരിച്ചവർക്കറിയില്ലെങ്കിലും ജീവിച്ചിരിക്കുന്നവർക്ക് അത് തീരാ വേദനതന്നെയാണ് .



                                                      sanitha manohar

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...