വ്യക്തിപരിചയം
#########
ജീർണ്ണതകളോട് കലഹിക്കുന്ന സിറ്റിയുടെ സ്വന്തം കവി
സാമൂഹ്യ ജീർണതകളോട് എന്നും കലഹിച്ചു കൊണ്ടാണ് കണ്ണൂർ സിറ്റിയുടെ സ്വന്തം കവി തൂലിക പടവാളാക്കിയിരുന്നത്. ഉമ്മയും ഉപ്പയും കവിതയിലുടനീളം നിറഞ്ഞു നിൽക്കുമ്പോൾ കവി എത്രമാത്രം തൻറെ മാതാപിതാക്കളെ നെഞ്ചോടു ചേർത്തു നിർത്തി എന്നത് നമ്മുക്ക് വായിക്കാനാവും.
കാലത്തോട് തന്നെയാണ് അദ്ദേഹം തന്റെ സകല കവിതയിലും സംവദിച്ചിരുന്നത്.
ഒരുപാട് കഴിവുറ്റ എഴുത്തുകാരുള്ള കണ്ണൂർ സിറ്റിയിൽ തഴക്കവും പഴക്കവും ചെന്ന കവിതാ രചയിതാവാണ് സൈഫുദ്ദീൻ തൈക്കണ്ടി. കടലായി സ്കൂളിലും സിറ്റി ഗവൺമെൻറ് ഹൈസ്കൂളിലുമാണ് പഠനം പൂർത്തിയാക്കിയത്.
കടലായി ബ്രദേർസ് സ്പോർട്സ് ക്ലബിൻ്റെ അമരക്കാരൻ വിജയേട്ടനാണ് പുസ്തകവായന എന്ന കർമ്മത്തിലേക്ക് തന്നെ നയിച്ചതെന്ന് സെയ്ഫുദ്ദീൻ ഓർക്കുന്നു. വിജയേട്ടന്റെ ചെറിയ ലൈബ്രറിയിലുള്ള പുസ്തകം ലോക നിലവാരം പുലർത്തുന്ന ഒന്നായിരുന്നു. പിന്നീട് വായനക്ക് തെരഞ്ഞെടുത്തത് കുറുവ ശ്രീ നാരായണാ ഗ്രന്ഥശാല.
നിരന്തരമായ വായന കവിത എഴുത്തിന് പ്രേരിപ്പിച്ചു.
പിന്നീട് പതിനെട്ടാം വയസ്സിൽ പ്രവാസിയായി . ജോലി കഴിഞ്ഞ് ലഭിക്കുന്ന ഒഴിവ് സമയങ്ങളിൽ സോഷ്യൽ മീഡിയ തന്ന തുറന്ന സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി മനസ്സിൽ തോന്നുന്ന ആശയങ്ങൾ കവിതാ രൂപത്തിൽ വായനക്കാർക്ക് എത്തിച്ചു.
അങ്ങിനെ വായനക്കാരുടെ നിർലോഭമായ പ്രോത്സാഹനം
എടാറ എന്ന ഒറ്റ കവിതാ സമാഹാരത്തിന് ഹേതുവായി. ഇക്കഴിഞ്ഞ ഷാർജാ ബുക്ക് ഫേയറിൽ വെച്ച് കവിതാസമാഹാരത്തിന് പ്രകാശനം നടന്നു.
ഇതിനകം മനോരമ, റിസാല, മാധ്യമം ചെപ്പ് എന്നീ ആനുകാലികങ്ങളിൽ നിരവധി കവിതകൾ പ്രസിദ്ധീകരിച്ചു.
സ്വാതന്ത്ര്യം എന്ന കവിതക്ക് യു.എഫ്.കെ പ്രഥമ അവാർഡായ "അസ്മോ പുത്തൻ ചിറ"അവാർഡും ലഭിച്ചു.
തൈക്കണ്ടി കുഞ്ഞാമിനയുടെയും ഹുസൈൻ കുഞ്ഞിയുടെ മകനാണ് ആണ് സൈഫുദ്ദീൻ തൈക്കണ്ടി. ഭാര്യ മാങ്ങാടൻ സെക്കീറ
മക്കൾ: ശിയാസ്, സൽമ
കണ്ണൂർ സിറ്റിയിലെ ആദികടലായിയാണ് കവിയുടെ ജന്മദേശം .
-
ഷംസു മാടപ്പുര-
#########
ജീർണ്ണതകളോട് കലഹിക്കുന്ന സിറ്റിയുടെ സ്വന്തം കവി
സാമൂഹ്യ ജീർണതകളോട് എന്നും കലഹിച്ചു കൊണ്ടാണ് കണ്ണൂർ സിറ്റിയുടെ സ്വന്തം കവി തൂലിക പടവാളാക്കിയിരുന്നത്. ഉമ്മയും ഉപ്പയും കവിതയിലുടനീളം നിറഞ്ഞു നിൽക്കുമ്പോൾ കവി എത്രമാത്രം തൻറെ മാതാപിതാക്കളെ നെഞ്ചോടു ചേർത്തു നിർത്തി എന്നത് നമ്മുക്ക് വായിക്കാനാവും.
കാലത്തോട് തന്നെയാണ് അദ്ദേഹം തന്റെ സകല കവിതയിലും സംവദിച്ചിരുന്നത്.
ഒരുപാട് കഴിവുറ്റ എഴുത്തുകാരുള്ള കണ്ണൂർ സിറ്റിയിൽ തഴക്കവും പഴക്കവും ചെന്ന കവിതാ രചയിതാവാണ് സൈഫുദ്ദീൻ തൈക്കണ്ടി. കടലായി സ്കൂളിലും സിറ്റി ഗവൺമെൻറ് ഹൈസ്കൂളിലുമാണ് പഠനം പൂർത്തിയാക്കിയത്.
കടലായി ബ്രദേർസ് സ്പോർട്സ് ക്ലബിൻ്റെ അമരക്കാരൻ വിജയേട്ടനാണ് പുസ്തകവായന എന്ന കർമ്മത്തിലേക്ക് തന്നെ നയിച്ചതെന്ന് സെയ്ഫുദ്ദീൻ ഓർക്കുന്നു. വിജയേട്ടന്റെ ചെറിയ ലൈബ്രറിയിലുള്ള പുസ്തകം ലോക നിലവാരം പുലർത്തുന്ന ഒന്നായിരുന്നു. പിന്നീട് വായനക്ക് തെരഞ്ഞെടുത്തത് കുറുവ ശ്രീ നാരായണാ ഗ്രന്ഥശാല.
നിരന്തരമായ വായന കവിത എഴുത്തിന് പ്രേരിപ്പിച്ചു.
പിന്നീട് പതിനെട്ടാം വയസ്സിൽ പ്രവാസിയായി . ജോലി കഴിഞ്ഞ് ലഭിക്കുന്ന ഒഴിവ് സമയങ്ങളിൽ സോഷ്യൽ മീഡിയ തന്ന തുറന്ന സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി മനസ്സിൽ തോന്നുന്ന ആശയങ്ങൾ കവിതാ രൂപത്തിൽ വായനക്കാർക്ക് എത്തിച്ചു.
അങ്ങിനെ വായനക്കാരുടെ നിർലോഭമായ പ്രോത്സാഹനം
എടാറ എന്ന ഒറ്റ കവിതാ സമാഹാരത്തിന് ഹേതുവായി. ഇക്കഴിഞ്ഞ ഷാർജാ ബുക്ക് ഫേയറിൽ വെച്ച് കവിതാസമാഹാരത്തിന് പ്രകാശനം നടന്നു.
ഇതിനകം മനോരമ, റിസാല, മാധ്യമം ചെപ്പ് എന്നീ ആനുകാലികങ്ങളിൽ നിരവധി കവിതകൾ പ്രസിദ്ധീകരിച്ചു.
സ്വാതന്ത്ര്യം എന്ന കവിതക്ക് യു.എഫ്.കെ പ്രഥമ അവാർഡായ "അസ്മോ പുത്തൻ ചിറ"അവാർഡും ലഭിച്ചു.
തൈക്കണ്ടി കുഞ്ഞാമിനയുടെയും ഹുസൈൻ കുഞ്ഞിയുടെ മകനാണ് ആണ് സൈഫുദ്ദീൻ തൈക്കണ്ടി. ഭാര്യ മാങ്ങാടൻ സെക്കീറ
മക്കൾ: ശിയാസ്, സൽമ
കണ്ണൂർ സിറ്റിയിലെ ആദികടലായിയാണ് കവിയുടെ ജന്മദേശം .
-
ഷംസു മാടപ്പുര-

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ