2014 മേയ് 20, ചൊവ്വാഴ്ച

ആശങ്കയുടെ നിഴലില്‍ ഞാന്‍

എവിടെയാണെങ്കിലും എന്റെ റബ്ബ് കൂടെയുണ്ടെന്ന കാര്യം
പലപ്പോഴും വിസ്മരിക്കുന്നു ഞാൻ 

മനുഷ്യ സഹജമായ ദൗര്‍ബല്യങ്ങള്‍ക്ക്
അടിമയാണ് ഞാന്‍
തെറ്റു കുറ്റങ്ങള്‍ ആവര്‍ത്തിക്കുന്നു
ദേഹേച്ഛയോട്‌ പടപൊരുതാന്‍
പോരാളിയാകുന്നില്ല ഞാന്‍

കുറ്റവിമുക്തി എന്റെ നിഘണ്ടുവില്‍ ഒട്ടുമില്ല  താനും
കുറ്റബോധം വേട്ടയാടുമ്പോള്‍
ദൈവ സന്നിധിയില്‍ പാപിയാണ് ഞാന്‍

പാപമോചന യാചനയുമായി
ദുഹാ ഇരക്കാന്‍ നേരമൊട്ടില്ല താനും.
ഭൌതിക ജീവിത തിരക്കില്‍
അടിയോഴുക്കുകളാണെറെ

അടിതെറ്റി വീണപ്പോള്‍
എന്റെ മണ്ടത്തരമോര്ത്ത് വിലപിച്ചു.
ഞാനെന്തൊരു മണ്ടന്‍!

ജീവിതം നരകകുണ്ടിന്റെ  
വക്കത്തെത്തി നില്‍ക്കുന്നു
ഇടവേളകളില്‍ അന്തരംഗം
നീറി പുകയുന്നു

മുഴുവന്‍ പാപഭാരമിറക്കി
ദൈവത്തിങ്കല്‍ അഭയം തേടാനാശിച്ചു
പിശാചിന്റെ വഴിയില്‍ നിന്നുള്ള
മോചനമാണാവശ്യം

ഭയഭക്തി   വീണ്ടെടുക്കാന്‍
ആയുസ്സ്‌ നീട്ടിയിരിക്കുന്നു
കരുണാമയനായ ദൈവം

കഴിഞ്ഞതൊക്കെയും ശാപദിനങ്ങളായി
പരിണമിച്ചു
വരാനിരിക്കുന്നത്  മോചനദിനങ്ങളായി
പരിഗണിക്കാം

ശിഷ്ടകാലം ആത്മീയതയുടെ
നവജീവിത പാത വെട്ടിതെളിക്കണം

പാത ഏറെ ദുര്‍ഘടമെങ്കിലും
മനതാരില്‍ പൂവിട്ട ഉല്‍ക്കടമായ
ആഗ്രഹം നിറവേറ്റാന്‍
ആസൂത്രണ പാടവം അനിവാര്യം

ഈ തിരിച്ചറിവില്‍
വിജയം സുനിശ്ചിതമാവുമോ?
 അനുഭവിച്ചറിയുക തന്നെ!





അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...