“പ്രവാചകസൈന്യം
മക്കക്കാരെ പ്രതീക്ഷിച്ചു നിലയുറപ്പിച്ചു.പിന്നിൽ നിന്നുള്ള ആക്രമണം
തടയാനായി കുറച്ചു അമ്പെയ്ത്തുകാരെ പ്രവാചകൻ ഉഹദ് മലയുടെ മുകളിൽ വിന്യസിച്ചിരുന്നു ;എന്തു സംഭവിച്ചാലും താഴെയിറങ്ങരുതെന്നാണ്
പ്രവാചക കല്പന.
വിശ്വാസികളും അവിശ്വാസികളും തമ്മില്‍
ഏറ്റുമുട്ടുകയാണ്.യുദ്ധം കൊടുമ്പിരി കൊണ്ടു.മുസ്ലിം പോരാളികള്‍ വിജയത്തേരിലേറി
.ശത്രുക്കള്‍ പിന്തിരിഞ്ഞതോടെ ഉഹദ് മലയുടെ പലഭാഗങ്ങളില്‍ നിലയുറപ്പിച്ച അമ്പെയ്ത്തുകാരായ
മുസ്ലിം യോദ്ധാക്കള്‍ യുദ്ധമുതല്‍ സംഭരിക്കാനായി പ്രവാചകകല്പ്പന ധിക്കരിച്ച് മലയില്‍
നിന്നിറങ്ങി.തക്കം പാര്‍ത്തിരുന്ന ശത്രുക്കള്‍ ഖാലിദു ബിനു വലീദിന്റെ (അന്ന്
ഖാലിദ് അവിശ്വാസിയായിരുന്നു)നേത്രത്വത്തില്‍ മലയുടെ പിന്നിലൂടെ കറങ്ങി വന്ന് മുസ്ലിങ്ങളെ പിന്നില്‍ നിന്ന് ആക്രമിച്ചു. അപ്രതീക്ഷിത
ആക്രമണത്തിൽ മുസ്ലിം സൈന്യം ഛിന്നഭിന്നമായി .ഫലത്തില്‍ മുസ്ലിങ്ങള്‍ പരാജയം എറ്റുവാങ്ങുകയാണുണ്ടായത്.
യുദ്ധത്തിനിടയില്‍ പ്രവാചകന് പരിക്കേറ്റു. പ്രവാചകൻ വധിക്കപ്പെട്ടു
എന്നുള്ള കിംവദന്തി പരന്നു. പലരും
അങ്കലാപ്പിലായി.സ്വഹാബാക്കളില് ചിലര്‍ പ്രവാചകന് ചുറ്റും അണിനിരന്നു രക്ഷാ കവചം
തീര്‍ത്തതോടെ പ്രവാചകന് സുരക്ഷിതനായി.
പിന്നീട് മുസ്ലിംകൾ ഖുറൈശികളെ
തുരത്തിയെങ്കിലും മുസ്ലിംകൾക്ക് കനത്ത നഷ്ടമുണ്ടായി. ഹസ്രത്ത് ഹംസ (റ),മിസ് ഹബ് ബിനു ഉമൈര്‍ (റ) തുടങ്ങിയ പ്രമുഖരടക്കം
എഴുപതോളം മുസ്ലിംകൾ യുദ്ധത്തിൽ വധിക്കപ്പെട്ടു.”
ഉഹദ് മലമുകളിലെത്തിയ ഞങ്ങള്‍ സഹോദരന്
സിയാദിന്റെ ചരിത്ര വിവരണം ലൌഡ് സ്പീക്കറിലൂടെ കേള്‍ക്കുകയാണ്.ഹ്യദയ സ്പര്‍ശിയായ
അവതരണം കേള്‍വിക്കാരായ ഞങ്ങളെ
കണ്ണീഴിലാഴ്ത്തി.
അബു സുഫിയാന്റെ ഭാര്യ ഹിന്ദിന്റെ പ്രേരണയാല്‍
ഹംസ(റ)വിനെ വഹ്ശി ചതിച്ചു കൊന്നത്. പ്രതികാര ദാഹിയായ ഹിന്ദ്
ഹംസ (റ) കരള്‍ ചവച്ചു തുപ്പിയത്.റസൂലിനെ ശത്രുക്കളുടെ ആക്രമണത്തില്‍ നിന്ന്
രക്ഷിക്കാന്‍ വേണ്ടി ശത്രുക്കള്‍ തൊടുത്തു വിടുന്ന ഓരോ അമ്പും സ്വന്തം മുതുകത്ത് ഏറ്റുവാങ്ങി രക്തസാക്ഷിത്വം വഹിച്ച
ധീരനായ സ്വഹാബി അബൂ ദുജാന......... തുടങ്ങി ഉഹദ്
രണാങ്കണത്തിലേ മുഹൂര്‍ത്തങ്ങള്‍ ഓരോന്നും സിയാദ് തന്റെ വാമൊഴിയിലൂടെ ഞങ്ങള്‍ക്ക്
മുമ്പില്‍ വരച്ചുകാട്ടി.
വലിയൊരു പേമാരി ഉഹദ് മലയില്‍ പെയ്തിറങ്ങിയ
പോലെ. .ചരിത്ര സത്യത്തോട് നീതി പുലര്‍ത്തി സിയാദ് വിഷയത്തില്‍ നിന്നും വിരമിച്ചു. അപ്പോഴും കേൾവിക്കാരായ ഞങ്ങളുടെ ഹ്യദയം വിതുമ്പുകയായിരുന്നു.
ഉഹദ് ചരിത്രത്തിന്റെ ഭാരവും പേറി ഞങ്ങള്‍ മലയില്‍
നിന്നിറങ്ങി.
വഴിവാണിഭക്കാര്‍ മദീനയിലെ ഈത്തപഴ വില്‍പ്പനയുമായി
താഴ്ഭാഗത്ത് തമ്പടിച്ചിരുന്നു.പല നിറത്തിലും
രൂപത്തിലും നാമത്തിലുമുള്ള ഈത്തപഴങ്ങള്‍ സന്ദര്‍ശകര്‍ വാങ്ങുന്ന തിരക്കാണവിടെ.
ഈത്തപ്പഴ കൌതുകത്തില്‍ കണ്ണോടിച്ച്
മുന്നോട്ട് നീങ്ങി.തൊട്ടടുത്ത അര മതില്‍ക്കെട്ടിനുള്ളില്‍ അന്ത്യ
വിശ്രമം കൊള്ളുന്ന ഉഹദ് യുദ്ധത്തില്‍ ശഹീദായ മൂന്നു സ്വഹാബികളുടെ ഖബറിടം സന്ദര്‍ശിക്കാന്‍
ചെന്നു. കെട്ടിടത്തിനു ചുറ്റും കമ്പി വേലികള്‍. അകത്താര്‍ക്കും
പ്രവേശനമില്ല. വേലിക്കിപ്പുറത്ത് നിന്ന് ആ മഹാന്മാര്ക്ക് വേണ്ടി സന്ദര്‍ശകര്‍ക്ക്
പ്രാര്‍ത്ഥിക്കാം. പ്രസ്തുത പ്രാര്‍ത്ഥനാ വാചകം (ദുഹാ) അറബി
ലിപികളില്‍ എഴുതി പ്രധാന കവാടത്തില്‍ തൂക്കിയിട്ടിരിക്കുന്നു.
ഹംസ (റ), അബ്ദുല്ലാഹിബിനു
ജഹ്ശ് (റ) ,മിസ്ഹബ് (റ),എന്നിവരുടെ ഖബറിടം നോക്കി പ്രസ്തുത ദുഹാ ഓതി ഞങ്ങള്‍
കണ്ണീരിന്റെ താഴ് വാരത്തിൽ നിന്നും മടക്ക യാത്രയാരംഭിച്ചു. മദീനയിലെ ഖുര്‍ആന്‍ അച്ചടി ശാലയ്ക്ക് സമീപത്തായി വാഹനം നിറുത്തി.സ്ത്രീകള്‍ക്ക് പ്രവേശനം കര്‍ശനമായി നിരോധിച്ചതിനാല്‍ സ്ത്രീകളെയും കുട്ടികളെയും ബസിലിരുത്തി ഞങ്ങള്‍ -പുരുഷന്മാര്-നീണ്ട ക്യൂവില്‍ നിലയുറപ്പിച്ചു . ഊഴമെത്തിയതോടെ അച്ചടിശാലയില്‍ കയറി ഖുര്‍ആന്‍ അച്ചടിക്കുന്ന യന്ത്രസാമഗ്രികള്‍ കണ്ടു.
തിരികെ വരുമ്പോള്‍ ഖുര്‍ആന്റെ ഒരു പ്രതി സൌജന്യമായി കിട്ടി.അല്‍ഹംദുലില്ലാഹ്! (തുടരും)
തിരികെ വരുമ്പോള്‍ ഖുര്‍ആന്റെ ഒരു പ്രതി സൌജന്യമായി കിട്ടി.അല്‍ഹംദുലില്ലാഹ്! (തുടരും)
![]() |
| ഖുർആൻ അച്ചടിശാല |


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ