2014 മേയ് 14, ബുധനാഴ്‌ച

ഒരു ഉംറയുടെ ഓര്‍മ്മക്ക് !!! (പതിമൂന്ന്‌)

മടക്കയാത്രക്കിടയില്‍ ബസില്‍ വെച്ച് നേതാവ്‌ മൈക്കിലൂടെ നാളെത്തെ ദിവസത്തിന്റെ പ്രത്യേകത ഓര്‍മ്മിപ്പിച്ചു. “നാളെ വ്യാഴാഴ്ചയാണ്; എല്ലാവരും സുന്നത്ത്‌ നോമ്പെടുക്കണം.മസ്ജിദുന്നബവിയില്‍ വെച്ച് നമ്മുക്ക് നോമ്പ്‌ മുറിക്കാം.ഒപ്പം ബദര്‍ പുണ്യഭൂമി സന്ദര്‍ശിക്കാനുള്ള നിയ്യത്ത് മനസ്സില്‍ കരുതണം.സാധാരണ ഗതിയില്‍ ഇതര ഉംറ ഗ്രൂപ്പുകള്‍ ബദര്‍ സന്ദര്‍ശിക്കാറില്ല.ഭരണകൂട അനുമതി ലഭിക്കാത്തതാണ് പ്രധാന കാരണം.എങ്കിലും അവിടം ചെന്ന് ബദര്‍ സന്ദര്‍ശിക്കാന്‍ ശ്രമം നടത്താം.കുട്ടികള്‍ ഒഴികെ മുതിര്‍ന്നവര്‍ ബസ്‌ ഡ്രൈവര്‍ക്ക്‌ ഇരുപത്തിയഞ്ച് സൗദി റിയാല്‍ വാടകയായി നല്‍കേണ്ടിവരും”-
കേട്ടപാതി എല്ലാവരും ബദര്‍ സന്ദര്‍ശിക്കാന്‍ തയ്യാറായി.ഇസ്ലാമിലെ പ്രഥമ യുദ്ധം നടന്ന പരിശുദ്ധ മണ്ണ് കാണാന്‍ വല്ലാത്തൊരു പൂതി.
ബസിന്റെ പിറകിലെ സീറ്റില്‍ നിലയുറപ്പിച്ച സഹോദരങ്ങളില്‍  ചിലര്‍ നോമ്പ്‌ മുറിക്കാനുള്ള വിഭവങ്ങളുടെ ചിലവ് തങ്ങള്‍ വഹിക്കാമെന്ന തീരുമാനം അറിയിച്ചു.
വൈകുന്നേരത്തോടെ ബസ്‌ ഹോട്ടല്‍ കവാടത്തിലെത്തി.ഹോട്ടല്‍ മുറിയില്‍ ചെന്ന് ശുദ്ധി വരുത്തി നേരെ മസ്ജിദുന്നബവിയിലെത്തി.
മസ്ജിദുന്നബവിയുടെ പിറകില്‍  വിശാലമായ ഖബറിടമുണ്ട്.”ജന്നത്തുല്‍ ബഖീ


കവാടത്തിനു മുകളില്‍ ബഖീ എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്.അനറബികളായ സന്ദര്‍ശകര്‍ ജന്നത്തുല്‍ ബഖീ എന്ന് സംബോധന ചെയ്യുന്നു എന്നതാണ് നേര്.
ഒരു പാട് ചെറുതും വലുതുമായ ഖബറുകള്‍ വരിവരിയായി കണ്ടു.കെട്ടിപോക്കുകയോ.പെയിന്റ് അടിക്കുകയോ,നാമം കൊത്തി വെച്ച ഫലകങ്ങളോ അവിടെ എങ്ങും കണ്ടില്ല.ഓരോ ഖബറും ആരുടേതാണെന്ന് തിരിച്ചറിയാന്‍ പ്രയാസം.ഒടുവില്‍ സൌദി പൌരനായ ഗൈഡിനെ കണ്ട് വിവരങ്ങള്‍ ആരാഞ്ഞു.
“ഇവിടം നിങ്ങള്‍ ജന്നത്തുല്‍ ബഖീ എന്ന് വിശേഷിപ്പിക്കരുത്. അന്ത്യനാള്‍ കഴിഞ്ഞ് പരലോക വിചാരണ കഴിഞ്ഞാല്‍ മാത്രമല്ലേ  സ്വര്‍ഗ്ഗ-നരക വാസികളെ അല്ലാഹു തിരഞ്ഞെടുക്കുന്നത് ? പിന്നെങ്ങനെ ഇത് ജന്നത്തുല്‍ ബഖീയാവും?”മറുപടിയായി അദ്ദേഹം ഒരു ചോദ്യചിഹ്നമിട്ടു.ശേഷം ലഘു വിവരണം നല്കി.
 ഉഹദിലെ  രക്ത സാക്ഷികളും കൊല്ലപ്പെട്ട  അവിശ്വാസികളും ഇവിടെ അന്തിയുറങ്ങുന്നുണ്ട്.സ്വര്‍ഗ്ഗം കൊണ്ട് വാഗ്ദാനം നല്‍കപ്പെട്ട മൂന്നാം  ഖലീഫ ഉസ്മാന്‍(റ)വും നബിയുടെ പ്രിയ പുത്രി ഫാത്തിമ (റ) വും ഇവിടെ അന്ത്യ വിശ്രമം കൊള്ളുന്നു. 

ബഖീയുടെ മണ്ണില്‍  കിടക്കുന്ന ഖബറാളികള്‍ക്ക് വേണ്ടി ദുഹാ ചെയ്ത് മസ്ജിദുന്നബവിയില്‍ കയറി .

മഗരിബും പിന്നീട് ഇശായും നമസ്കരിച്ച് നാളത്തെ സുന്നത്ത്‌ നോമ്പിന്റെ നിയ്യത്തും കരുതി വിശ്രമത്തിന്നായി വീണ്ടും ഹോട്ടല്‍ മുറിയിലേക്ക്‌ നടന്നു.(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...