കൃഷ്ണമണി
"എത്ര നാളായി സത്യേട്ടാ, ഞാന്‍ പറയുന്നു, നമുക്കൊരു കുഞ്ഞിനെ ദത്തെ ടുക്കാമെന്നു, സത്യേട്ടനെന്താ, ഇഷ്ട്ടല്ലേ"? തെല്ലു പരിഭവത്തോടെ മായ ചോദിച്ചു..
"അതല്ല, മായേ, അത് ശരിയാവില്ല"....സത്യന്റെ അലസമായി മറുപടി.
"എന്താ ശരിയാവാതെ, നമുക്ക് അവനെ കണ്ണിലെ കൃഷ്ണമണിപോലെ വളര്‍ത്താം" വികാരാധീനയായി മായ...
"അവന് വന്നതിനു ശേഷം, നമുക്കൊരു കുഞ്ഞുണ്ടായാല്‍, പിന്നെ കൃഷ്ണമണിക്ക് പകരം കണ്ണിലെ കരടാവില്ലെന്നുറപ്പുണ്ടോ" ?
സത്യന്റെ ആ ഒരു ചോദ്യം അനേകശതം ചോദ്യ ശരങളായി മായയുടെ ഉള്ളില്‍ ആഞ്ഞു തറക്കുകയായിരുന്നു ...
ലക്കി വിന്നര്‍....
"ഹലോ" ......പ്രൈവറ്റ് നമ്പരില്‍ നിന്നും വന്ന കാള്‍ എടുത്തു മിനി പറഞ്ഞു.
"ഹെലോ മാഡം, ഇത് ഡായമണ്ട് ബാങ്കില്‍ നിന്നും സുരേഷ് ആണ്"
മറുതലക്ക്, ഒരു ഗാംഭീര്യം നിറഞ്ഞ സ്വരം... "യെസ്, എന്ത് വേണം" മിനി ചോദിച്ചു...."മാഡം, നിങ്ങളുടെ നമ്പര്‍ ഞങ്ങളുടെ ബേങ്കിന്റെ നറുക്കെടുപ്പില്‍ ലക്കി വിന്നര്‍ ആയിരിക്കുന്നു, നിങ്ങള്‍ക്ക്....
"റിയലി, ഓ ഗോഡ്, താങ്ക് യു." അയാളെ മുഴുമിപ്പിക്കാന്‍ വിടാതെ, മിനി ഇടക്കിട്ടു കേറി .......കുറെനേരത്തെ സംഭാഷണതിനോടുവില് മിനി പറഞ്ഞു, "ഓ കെ സുരേഷ്, ഈവനിംഗ് ഒരു ആറു മണിക്ക് വിളിക്കൂ"
"ഓ കെ"......വൈകീട്ട് വെട്ടില്‍ എത്തിയപ്പോള്‍ ഭര്‍ത്താവ് സുരേഷ് വീട്ടില്‍ ഉണ്ടായിരുന്നു..."സുരെട്ട, നിങ്ങള്‍ക്കൊരു സര്‍പ്രൈസ് ഉണ്ട്"
"അതെന്താ" അയാള്‍ ചോദിച്ചു...."ഇപ്പോള്‍ കാണിക്കാം" ..അപ്പോഴേക്കും ആറുമണിയായിരുന്നു..
മിനി യുടെ ഫോണിലേക്ക് സുരേഷിന്റെ കാള്‍....പരസ്പരം ഒന്നും അറിയാതെ, അവള് ഫോണ്‍ എടുത്തു...."ഹെലോ".....
മിനി പുതിയ ഫോണ്‍ കന്നക്ഷന് എടുത്തത് സുരേഷിന് അറിയില്ലായിരുന്നു...
മുഖഛായ
മനുഷ്യര്‍ക്ക് ഇത്രയും മുഖസാദൃശ്യമോ? അനില്‍ അത്ഭുതപ്പെട്ടു..
തന്റെ അമ്മയുടെ അതെ മുഖഛായയുള്ള ഒരു പെണ്കുട്ടിയതാ ,ആ കൂട്ടത്തില്‍ നില്ക്കുന്നു..അവനു കണ്ണുകളെ വിശ്വസിക്കാന്‍ ആയില്ല..
ഓര്ഫനെജിലെ ഒരു പരിപാടിയുടെ കവറെജിന് പോയതാണ്, ഫോടോ ഗ്രാഫരായ അനില്‍....
"അമ്മെ" വീട്ടില്‍ കയറുന്നതിനു മുമ്പേ, മുറ്റത്തുനിന്ന് തന്നെ അവന് നീട്ടി വിളിച്ചു. "അമ്മയുടെ അതെ മുഖമുള്ള ഒരു പെണ്‍കുട്ടിയെ ഞാനിന്നു കണ്ടു..
'എവിടെ" അനില്‍ മുഴുമിപ്പിക്കുന്നതിന് മുമ്പ് അമ്മ ചോദിച്ചു...
"പട്ടണത്തിലെ, ഓര്ഫനെജില്"
തന്റെ മറുപടി കേട്ടതും, പ്രസന്നമായ ആ മുഖം വിവര്‍ണ്ണമായത് അനില്‍ കണ്ടു......
രാജേഷ്,മുണ്ടയത്ത്
1987-1990 കാലഘട്ടത്തില്‍ കണ്ണൂർ സിറ്റിയില്‍ സൗജന്യമായി വിതരണം ചെയ്ത "സംസം" മാസികയുടെ ബ്ലോഗ് രൂപമാണിത്. എഴുതി തുടങ്ങുന്നവർക്കും സാഹിത്യ കുതുകികള്‍ക്കും ധാരാളം അവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് മുന്നേറിയ "സംസമിന്" കേരളത്തിലുടനീളം വായനക്കാർ ഉണ്ടായിരുന്നു.വർഷങ്ങൾക്ക് ശേഷം ഒരു ബ്ലോഗായി "സംസം" വായനക്കാര്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്നു. വായനയേയും എഴുത്തിനേയും സ്നേഹിക്കുന്ന ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. . സ്നേഹപൂർവ്വം; എഡിറ്റർ ശംസു മാടപ്പുര
2009 നവംബർ 10, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അനുഭവകഥ
രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...
-
ജൂൺ 19 വായനയുടെ ഗൗരവവും അറിവു നേടുന്നതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്താനാണ് ഓരോ വര്‍ഷവും നാം വായനാദിനം ആചരിക്കുന്നത്. ഗ്രന്ഥശാലാ പ്രസ്ഥാ...
-
(ഒളിമങ്ങാത്ത ഓർമ്മകൾ) ➤ ഹുസ്സൈൻ അറക്കകത്ത് കണ്ണൂർ സിറ്റിയിലെ ഈ കച്ചവട കേന്ദ്രങ്ങളിൽ നാടിന്റെ പല ഭാഗത്തുനിന്നും സാധനങ്ങൾ വാങ്ങാനെത്തുന്ന...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ