2014 ഏപ്രിൽ 28, തിങ്കളാഴ്‌ച

ഒരു ഉംറയുടെ ഓർമ്മക്ക് ! (ഏഴ്)

മക്കയിൽ അവശേഷിച്ച 3 ദിനങ്ങളിൽ പ്രവാചകന്റെ പാദ സ്പർശനമേറ്റ സ്ഥലങ്ങൾ കാണാനുള്ള അവസരം നേതാവ് സ്യഷ്ടിച്ചു തന്നു.
അറഫാ മൈതാനം,അറഫാ സമ്മേളനത്തിൽ പ്രഭാഷണം നടത്താറുള്ള മസ്ജിദ് നമിറ,പ്രവാചകൻ വിടവാങ്ങൽ പ്രസംഗം നടത്തിയ ജബലു റഹ് മ, മുസ്ദലിഫ, മിന,ജംറ (കല്ലെറിയുന്ന സ്ഥലം),ഹിറാ ഗുഹ,സൗർ ഗുഹ,മസ്ജിദ് ജിന്ന്,വാദി മഹസ്സറ തുടങ്ങിയ ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങൾ കാണാനൊത്തു.
ഹറം  ശരീഫിൽ വികസനം നടന്നു കൊണ്ടിരിക്കയാണ് .2020 ൽ വികസന പ്രക്രിയ അവസാനിക്കുന്നതോടെ ലക്ഷകണക്കിനു തീർത്ഥാടകരെ ഉൾകൊള്ളാൻ ഹറമിനു സാധിക്കും.ദിനേന നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ തീർത്ഥാടകരെ ഒരു തരത്തിലും ബാധിക്കുന്നില്ല എന്നതാണ്  നേര് .
ഹറം ശരീഫിന്റെ ശുചീകരണ പ്രവർത്തനങ്ങൾ അത്ഭുതത്തോടെ അല്ലാതെ ആർക്കും വീക്ഷിക്കാനാവില്ല.തിങ്ങി നിറഞ്ഞ തീർത്ഥാടകരെ ഓരോ ഭാഗത്തേക്കും മാറ്റി യന്ത്രത്തിന്റെ സഹായത്തോടെ നിമിഷങ്ങൾക്കകം ക്ലീൻ ചെയ്യുന്ന പ്രക്രിയയാണ്  ഇടവിട്ടിടവിട്ട് നടന്നു കൊണ്ടിരിക്കുന്നത്.
കഅബയെ വലയം വെക്കുമ്പോഴും സഫാ മർവ്വയിലൂടെ സഅയ് നിർവ്വഹിക്കുമ്പോഴും ജമാ അത്ത് നമസ്ക്കാരം തുടങ്ങുമ്പോൾ കർമ്മത്തിൽ നിന്നും തല്ക്കാലം വിട പറഞ്ഞ് എവിടെയാണൊ ഉള്ളത് ആ  സ്ഥലത്ത് നമസ്ക്കരിക്കാനുള്ള അപൂർവ്വ ഭാഗ്യവും ഇതിനിടയിൽ ലഭിക്കുകയുണ്ടായി.
കഅബയെ ചുറ്റും വലം വെക്കുമ്പോൾ കഅബയുടെ കില്ല,വാതിലുകൾ,അതിന്റെ പൂട്ട്,സ്വർണ്ണ പാത്തി,ഹജറുൽ അസ് വദ് ,ഹിജ്റു ഇസ്മായിൽ എന്നിവ എന്നിൽ നവ്യാനുഭൂതിയുടെ കളം ഒരുക്കി.
സ്വർണ്ണപാത്തിക്ക് കീഴെയുള്ള  ഹിജ്റു  ഇസ്മായിലിൽ നിന്ന് രണ്ട് റക്കഹത്ത് സുന്നത്ത് നമസ്കരിച്ച് പ്രാർത്ഥിക്കാനുള്ള അവസരം ലഭിച്ചു.
അതിനിടയിൽ സംഘത്തിലെ എല്ലാവരും തിങ്കളാഴ്ച്ച ദിവസം സുന്നത്ത് നൊമ്പെടുക്കുകയും  മസ്ജിദ് ഹറമിൽ വെച്ച് നൊമ്പ് മുറിക്കുക
യും ചെയ്തു.ഇങ്ങിനെ നിരവധി പുണ്യങ്ങൾ കരഗതമാക്കി ഞങ്ങളുടെ സംഘം അഞ്ച് രാത്രിയും നാലു പകലും പിന്നിട്ട് മക്കയോട് യാത്ര പറയാൻ ഒരുങ്ങി . അവസാനത്തെ ദിവസം സുബഹി നിസ്ക്കാരത്തിനു ശേഷം വിടവാങ്ങൽ ത്വവാഫ് ചെയ്യുമ്പോൾ എല്ലാവരും വിങ്ങിപൊട്ടി. ദീർഘ നേരത്തെ പ്രാർത്ഥനക്ക് ശേഷം കഅബ മന്ദിരം കണ്ണിൽ നിന്നും മായും വരെ തിരിഞ്ഞു നോക്കിയും  മറ്റും  ഹറം ശരീഫിനു പുറത്തുകടക്കുമ്പോൾ ഇനിയെന്നാണു ക അബയെ നിന്നരികിൽ ഞാൻ ഓടിയെത്തുക എന്ന് ഓരോ മനവും മന്ത്രിക്കുകയായിരുന്നു.ഇബ്രാഹിം നബിയും മകൻ ഇസ്മായിലും പടുത്തുയർത്തിയ പുണ്യ ക അബയേ...നിനക്ക് ഒരായിരം സലാം.ഒപ്പം എനിക്ക് ഇവിടം വരാൻ മഹത്തായ അനുഗ്രഹം  നല്കിയ അല്ലാഹുവേ നിനക്ക് സ്തുതി.
വിശിഷ്യാ എന്നെയും കുടുംബത്തേയും ഈ യാത്രയിൽ ഒന്നിച്ചു കൂട്ടിയ  മജീദ് സാഹിബിന്  പ്രതിഫല നാളിൽ അർഹിക്കുന്ന പ്രതിഫലം  അല്ലാഹു നല്കുമാറാകട്ടെ (ആമീൻ) എന്ന പ്രാർത്ഥനയും.(തുടരും)
  

2014 ഏപ്രിൽ 27, ഞായറാഴ്‌ച

ഒരു ഉംറയുടെ ഓർമ്മക്ക് ! (ആറാം ഭാഗം)

സുബഹി നമസ്ക്കാരവും പ്രാർത്ഥനയും കഴിഞ്ഞ് സംഘത്തിലുള്ളവർ മുഴുവനും ഹോട്ടൽ മുറിയിൽ തിരിച്ചെത്തി.
ഇന്ന് വെള്ളിയാഴ്ച്ച .ഹറം ശരീഫിൽ  ജുമുഅ നമസ്ക്കാരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. വൈകീട്ട് ടാക്സിയിൽ കയറി ആയിഷ മസ്ജിദിലെത്തി.മരണമടഞ്ഞ മാതാവിനു വേണ്ടി ഉംറ ചെയ്യാൻ നിയ്യത്തുവെച്ച് സുന്നത്തായ കുളി നിർവ്വഹിച്ച് ഇഹ്റാം കെട്ടി തിരികെ  കഅബാലയത്തിലെത്തി.ഉംറയുടെ കർമ്മങ്ങൾ ഒന്നൊന്നായി നിർവ്വഹിച്ചു.മുടിയിൽ നിന്നല്പം വെട്ടി കളഞ്ഞ്  ഉംറയിൽ നിന്നൊഴിവായി.


                   നേതാവ് നേരത്തെ നല്കിയ സൂചന അനുസരിച്ച് മുഹമ്മദ് നബി (സ)യുമായി ബന്ധപ്പെട്ട് കിടക്കുന്ന മക്കാ പട്ടണത്തിലെ പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ മക്കയിൽ അവശേഷിക്കുന്ന 3 ദിവസങ്ങളിലെ പകലുകൾ തെരഞ്ഞെടുത്തു.പകൽ മുഴുവൻ കറക്കം.
രാത്രികളിൽ ഹറം ശരീഫിൽ പ്രാർത്ഥനയിലും ത്വവാഫിലും മുഴുകി. മരണമടഞ്ഞ പിതാവിനും സഹോദരിക്കും വേണ്ടി ഉംറ ചെയ്ത് സമയം പ്രയോജനപ്പെടുത്തി.തുടക്കത്തില്‍ 

സംസം ഫാക്ടറി 
 ഞങ്ങൾ സംസം ഫാക്ടറി സന്ദര്‍ശിച്ചു   .ഒരാൾക്ക് 5 സൗദി റിയാലിനു 10 ലിറ്ററിന്റെ ഒരു ബോട്ടിൽ തീർത്ഥ ജലം   ലഭിക്കുന്ന ഇടമാണ്  ഈ ഫാക്ടറി.ബസ് ഡ്രൈവറായ പാകിസ്താനി പൌരൻ തീർത്ഥാടകരുടെ  പാസ്പോർട്ടും റിയാലുമായി ഫാക്ടറിക്കകത്തുചെന്നു.നിമിഷങ്ങൾക്കകം ഫാക്ടറി  ജീവനക്കാർ സംസം വെള്ളം ബസിന്റെ താഴെ തട്ടിലുള്ള ലഗ്ഗേജ് കാബിനിൽ എത്തിച്ചു.ആധുനിക ലോകത്തെ തീർത്ഥാടകർക്ക്  സംസം കിണർ കാണാനുള്ള ഭാഗ്യമില്ല.സഫാ മർവ്വയിലേക്ക് പ്രവേശിക്കുന്ന പ്രധാന കവാടത്തിന്റെ ഏറ്റവും താഴേ  ഭദ്രമായി സൗദി ഭരണകൂടം സംസമിന്റെ ഉറവ സംരക്ഷിച്ചു വരികയാണെന്ന അറിവ് അന്വേഷണത്തിന്നോടുവിൽ എനിക്ക് ലഭിച്ചു .

(തുടരും)



2014 ഏപ്രിൽ 26, ശനിയാഴ്‌ച

ഒരു ഉംറയുടെ ഓര്മ്മക്ക് ! - അഞ്ച്

ഉറങ്ങാൻ കിടന്നിട്ടും ഉറക്കം കൺപോളകളെ തഴുകുന്നതേയില്ല.ഉംറ നല്കിയ അനുഭൂതി മനസ്സിന്റെ ഉള്ളറകളിൽ മായാതെ കിടക്കുകയാണ് .എങ്ങിനെ വിവരിക്കണമെന്നറിയില്ല.ഏത് പദങ്ങൾ കൊണ്ട് നിർവചിക്കണം? വിവരണങ്ങൾക്കപ്പുറത്താണത്.മനസ്സിൽ സൗരഭ്യം പടർത്തിയ നിശാ വേള.മനസ്സ് ഇതുവരെ അനുഭവിക്കാത്ത ഒരു മാസ്മരികത ഈ രാത്രിയിൽ സ്വായത്തമാക്കിയ പോലെ.
മനസ്സ് ഉംറക്ക് തൊട്ടുള്ള ദിനങ്ങളിലേക്ക് ഊളിയിട്ടു പറന്നു.
ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം ഉംറ യാത്ര സംഘടിപ്പിക്കുന്നതറിഞ്ഞ് ഐ.എഫ്,എഫ് സഹയാത്രികനായ ഞാൻ കുടുംബത്തെ അയക്കാൻ തീരുമാനിച്ചു.കടക്കെണിയില്പ്പെട്ട് കിടക്കുന്നതിനാൽ ഉംറ എനിക്ക് ബാലികേറാ മലയാണെന്ന തിരിച്ചറിവാണ് അതിനു  കാരണം.
ഭർത്താവില്ലാതെ ഭാര്യയെ കൊണ്ടൂപൊവാനുള്ള നിയമ തടസ്സം മൂലം കട ബാധ്യത അനന്തരവനെ ഏല്പിച്ച് ഞാനും യാത്രക്കൊരുങ്ങി.
അപ്പൊഴാണു മറ്റൊരു പ്രശ്നം ഉടലെടുത്തത്.നിലവിലുള്ള ഇക്കാമ തീരാൻ രണ്ടു മാസമേ ഉള്ളൂ.ദുബായ് അതിർത്തി കടക്കാൻ ബുദ്ധിമുട്ടാവും.
നേതാവ് അബ്ദുൽ മജീദ് സാഹിബും മൂൺ ട്രാവൽസ് ജീവനക്കാരനും ധൈര്യം നല്കി.
അങ്ങിനെ ഞാനും കുടുംബവും തീർത്ഥാടകരായി.ദുബായ് ബോർഡർ എത്തി.എല്ലാവരുടേയും  വിസ സ്റ്റാമ്പ് ചെയ്യാൻ കൊടുത്തു.നീണ്ട കാത്തിരിപ്പിന്റെ മണിക്കൂറുകൾ.സഹ യാത്രികർ മുഴുവനും എനിക്കു വെണ്ടി പ്രാർത്ഥിച്ചു.മജീദ് സാഹിബും എന്റെ ഭാര്യയും ടെൻഷന്റെ നിഴലിലാണ് .അല്ലാഹുവിന്റെ കാരുണ്യം:പുണ്യ ഭൂമിയിലേക്ക് ചെല്ലാൻ എനിക്കും നറുക്ക് വീണിരിക്കുന്നു.അൽ ഹംദുലില്ലാഹ് !എല്ലാവർക്കും ശ്വാസം നേരേ വീണു.
48 മണിക്കൂർ യാത്രക്കിടയിൽ ബസിൽ വെച്ച് എല്ലാവരും പരസ്പരം അടുത്തു.തിന്നാൻ ഭക്ഷണത്തിനോ കുടിക്കാൻ പാനീയങ്ങൾക്കോ യതൊരു പഞ്ഞവുമില്ല.ആവശ്യക്കാർക്ക് അത് എത്തിച്ചു  കൊടുക്കാൻ മജീദ് സാഹിബിന്റെ മൂന്നു മക്കളും (അമിൽ മജീദ്,അഫ്ഫാൻ മജീദ്,ഹിബ ഫാത്തിമ) സദാ ജാഗരൂഗരായിരുന്നു.14 കുടുംബവും അവരുടെ മക്കളും പ്രായമായ ഒരുമ്മയും കൂടാതെ ഭൂരിപക്ഷം യുവാക്കളാണ്  നമ്മോടൊപ്പം തീർത്ഥാടനത്തിന്നയുള്ളത്.എല്ലാവരും ഒരുമ്മ പെറ്റ മക്കളെ പോലെയായി.എല്ലാ ഹ്യദയങ്ങളേയും അല്ലാഹു കൂട്ടിയിണക്കി.അത്രക്കും ശക്തമായ സാഹോദര്യ ബന്ധം യാത്രയിലുടനീളം കാണാനൊത്തു.
മസ്ജിദുൽ ഹറമിൽ നിന്നും പുലർച്ചെ 3 മണിക്ക് ബാങ്ക് വിളി കേട്ടു.അപ്പോഴേക്കും ഞാൻ ഓർമ്മകളിൽ നിന്നും മുക്തമായി.
മസ്ജിദുൽ ഹറമിൽ നിന്നും 6 പ്രാവശ്യം ബാങ്കൊലി ഉയരുന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു.തഹജ്ജുദ് നമസ്കാരത്തിന്നായുള്ള ബാങ്ക് വിളി.ഞാൻ എഴുന്നേറ്റു.സഹധർമ്മിണിക്കൊപ്പം ഹറം ശരീഫിലേക്ക് ഹോട്ടൽ ബസിൽ യത്ര തിരിച്ചു.(തുടരും)


ഒരു ഉംറയുടെ ഓർമ്മക്ക് ! - നാല്


“ലാ ഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബർ,ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക്കലഹു ,ലഹുൽ മുല്ക്കു വലഹുൽ ഹംദു വഹുവ അലാ കുല്ലി ശൈഹിൻ ഖദീർ,ലാ ഇലാഹ ഇല്ലല്ലാഹു  വഹ്ദഹു,വനസറ അബ്ദഹു,വഹസമൽ അഹ്സാബു വഹ്ദഹു”
സഫയിൽ നിന്ന് ഖിബലക്ക് അഭിമുഖമായി നിന്നുകൊണ്ട് മഹത്തായ ഈ പ്രാർത്ഥന ഉരുവിട്ടു.തുടർന്ന് “ഉംറയുടെ ഫർളായ സഅയ് കർമ്മം അല്ലാഹു തആലാക്ക് വേണ്ടി ഞാൻ നിർവ്വഹിക്കുന്നു” എന്ന നിയ്യത്തോടെ മർവ ലക്ഷ്യമാക്കി  നടത്തം ആരംഭിച്ചു.നടത്തത്തിൽ തല്ബിയത്തും തസ്ബീഹും ദുഹായും അധികരിപ്പിച്ചു.അല്പം പിന്നിട്ടപ്പോൾ  പച്ച സിഗ്നൽ കണ്ടു.ആഭാഗത്തൂടെ ധ്യതിയിൽ നടന്നു.പച്ച വെളിച്ചം കഴിഞ്ഞപ്പോൾ പഴയ പടിയിൽ നടന്നു മർവയിലെത്തി.വീണ്ടും സഫായിലേക്ക്.പിന്നെ മർവ്വയിലേക്ക്.നടത്തം ഏഴു പ്രാവശ്യം പൂർത്തീകരിച്ചതോടെ മർവ്വയിൽ വെച്ച്  സഅയ്  കർമ്മം അവസാനിച്ചു.കഅബയെ വലയം വെക്കുമ്പൊഴും സഫാ മർവ്വയിൽ നടക്കുമ്പോഴും ഇസ്ലാമിക ചരിത്രത്തിലെ നിരവധി ചരിത്ര മുഹൂർത്തങ്ങൾ മനസ്സിൽ മിന്നി മറഞ്ഞു.
ഇനി ഉംറയിൽ നിന്നൊഴിവാകാനുള്ള മുടി മുറിക്കൽ കർമ്മത്തിലേക്ക്.മർവ്വയിൽ വെച്ച് മുടിയിൽ നിന്നല്പം വെട്ടി മാറ്റി.അതോടെ ഉംറ കർമ്മത്തിന്‌  തിരശ്ശീല വീണു.
ഹറം ശരീഫിന്റെ മുക്കിലും മൂലയിലും ശീതീകരിച്ച സംസം വെള്ളം ജാറുകളിൽ ലഭ്യമാണ് .ജാറിനുകീഴെയുള്ള ടാപ്പിലൂടെ പ്ലാസ്റ്റിക്  ഗ്ഗ്ലാസുപയോഗിച്ച് യഥേഷ്ടം കുടിക്കാം.മഹത്തായ ആ വെള്ളം കഴിക്കുന്നവർക്ക് നിരവധി രോഗങ്ങളിൽ നിന്നും മോചനം ലഭിക്കുന്നു .ആയിക്കണക്കിന്  വർഷങ്ങൾക്ക് മുമ്പ് ഉത്ഭവിച്ച സംസം ഇന്നും അനുസ്യൂതം ഒഴുകുകയാണ് .കോടിക്കണക്കിന്  ജനങ്ങൾ അത് പാനം ചെയ്യുന്നു.ലോകാവസാനംവരേ  ആ തെളിനീരിന്റെ ഉറവ ഉത്ഭവിച്ചുകൊണ്ടേയിരിക്കും. ഞാൻ ജാറിന്നരികിലെ പ്ളാസ്റ്റിക് കൂടിൽ നിന്നും ഒരു ഗ്ലാസ്സെടുത്ത് സംസം മതിയാവോളം കുടിച്ചു.ഉംറ കഴിഞ്ഞതോടെ യാത്രാ ക്ഷീണം വല്ലാതെ അലട്ടി.48 മണീക്കൂർ താണ്ടീ പുണ്യ നഗരിയിലെത്തിയതാണ് . ഇതേവരെ വിശ്രമിച്ചിട്ടില്ല.ഹറം ശരീഫിൽ പലയിടത്തായി നിലകൊണ്ട സഹ തീർത്ഥാടകരെ തേടി  പിടിച്ച് ഹോട്ടൽ ബസിൽ തിരികെ മുറിയിലെക്ക്.അതിനിടയിൽ നേതാവിന്റെ സന്ദേശം.ഒരു ഉംറ ഇവിടെ ഞങ്ങൾ  ഒന്നിച്ച് പൂർത്തിയാക്കി.ഇനി അവരവർക്ക് എത്ര ഉംറ വേണമെങ്കിലും സ്വന്തം നിലയിൽ ചെയ്യാം.ഓരൊ ഉംറക്കു മുമ്പേ മീക്കാത്തിൽ വെച്ച് കുളി സുന്നത്താണ് .ആയിഷ പള്ളിയിൽ ചെന്ന് കുളി നിർവ്വഹിച്ച് ഇഹ്റാം കെട്ടാം .ആ സന്ദേശം ചെവികൊണ്ടപ്പോൾ 
മരണപ്പെട്ടവർക്ക് വേണ്ടി ഉംറ ചെയ്യണമെന്ന ആഗ്രഹം മനസ്സില് അന്കുരിച്ചു
.(തുടരും)

2014 ഏപ്രിൽ 25, വെള്ളിയാഴ്‌ച

ഒരു ഉം റയുടെ ഓർമ്മക്ക് ! (മൂന്ന്)


മുറിയിൽ സാധനങ്ങൾ വെച്ച് ഹോട്ടൽ ലോഞ്ചിലെത്തി.ഹോട്ടൽ വകയായുള്ള ബസിൽ കയറി ഹറം ശരീഫ് പരിസരത്തെത്തി.തൂവെള്ള വസ്ത്രധാരികളായ ലക്ഷക്കണക്കിനു തീർത്ഥാടകർ ഹറം ശരീഫിലേക്കൊഴുകകയാണ് .അവരിൽ ഞങ്ങളുടെ സംഘവും ഇഴുകി ചെർന്നു.
മസ്ജിദിൽ ഹറമിൽ നിന്നും ഇശാ ബാങ്കൊലി ഉയർന്നു.വലതുകാൽ മുന്തിച്ച് ഞങ്ങൾ ഹറമിൽ പ്രവേശിച്ചു.
ഹറം മുഴുവനും വിശ്വാസികളാൽ വലയം ചെയ്യപ്പെട്ടു.
ഇതര പള്ളികളെ അപേക്ഷിച്ച് ജമാ അത്ത് നമസ്കാരത്തിനു പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്ന മസ്ജിദുൽ ഹറമിലെ  നിസ്ക്കാരത്തിൽ പങ്കുകൊണ്ടു .
നമസ്ക്കാരാനന്തരം ശ്രേഷ്ടമായ കവാടത്തിലൂടെ കഅബാലയത്തിന്നടുത്തേക്ക് നീങ്ങി.
“അല്ലാഹുമ്മ അന്ത സലാം വമിൻ ക സലാം വദ്ഖൽന ജന്നത ദാറസ്സലാം,തബാറക് ത വത ആലൈത യാദൽ ജലാലി വൽ ഇക് റാം,അല്ലഹുമ്മഫ്ത ഹ്ലി അബവാബ റഹ മ്മത്തിക് ” കവാടത്തിന്നരികിൽ നിന്നും അകത്തേക്ക് കടക്കുന്നതോടെ വിശ്വാസിയുടെ ചുണ്ടിൽ നിന്നും ഉതിരുന്ന പ്രാർത്ഥന.
കഅബ കണ്ണില്പ്പെട്ടു. വിശ്വാസിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം.അവരുടെ കണ്ണുകളിൽ നിന്നും സന്തോഷാശ്രൂ  നീർച്ചാലുകളായി ഒഴുകി.അവരുടെ ആവശ്യങ്ങൾ നാഥനു മുമ്പിൽ  നിരത്തി.കഅബ കാണും നേരം പ്രാർത്ഥിക്കുന്ന ഏത് പ്രാർത്ഥനക്കും ഫലമുണ്ടെന്നാണു വിശ്വാസം.
ഉംറയുടെ രണ്ടാമത്തെ കർമ്മമായ ത്വവാഫ് ചെയ്യാൻ വേണ്ടി എല്ലാവരും ക അബക്കരികിലെത്തി.
നേതാവ് ത്വവാഫിന്റെ രൂപം പറഞ്ഞു തന്നു.
"ഉംറയുടെ ത്വവാഫ് ചെയ്യുന്നു"എന്ന നിയ്യത്ത് വെച്ച് കഅബയെ ഇടതു ഭാഗത്താക്കി ഹജറുൽ അസ വദിന്റെ   നേരേ നിന്ന് ത്വവാഫ് തുടങ്ങണം .വലതു വശം ഗ്രീൻ സിഗ്നൽ ലൈറ്റ് കാണാനൊക്കും.ത്വവാഫ് ആരംഭ സൂചന നല്ക്കുന്നു പച്ച വെളിച്ചം.
ഏഴു വട്ടം പ്രദക്ഷണം വെക്കണം.ഓരോ ചുറ്റലും അവസാനിക്കേണ്ടതും ആരംഭിക്കേണ്ടതും ഈ സ്ഥലത്തു നിന്നാവണം.ത്വവാഫ് സമയത്ത് കഅബ ഇടതുവശത്തുനിന്നുംതെറ്റാൻ പാടില്ല.ത്വവാഫിൽ മെല്മുണ്ട് കൊണ്ട് ഇടതു ചുമൽ പൂർണ്ണമായും മറയ്ക്കണം.നേതാവിന്റെ വാക്കുകൾ ഹ്യദയത്തിൽ ആവാഹിച്ച് ത്വവാഫെന്ന പുണ്യ കർമ്മത്തിലേർപ്പെട്ടു.
കഅബയെ വലയം വെച്ച് പ്രാർത്ഥനകൾ അധികരിപ്പിച്ച് സ്യഷ്ടാവായ അല്ലാഹുവിനു സ്തുതികീർത്തനം പാടിയും അവനെ പ്രകീർത്തിച്ചും  ജീവിതത്തിന്റെ ഒരഭിലാഷം പൂവണിയിച്ചു ഞാൻ . നമസ്കാര സമയം ഒഴിച്ച് 24 മണിക്കൂറുംനാനാതുറയിൽ പെട്ടവർ  കഅബയെ വലയം വെക്കുന്ന കാഴ്ച്ച അഴകോടെ ഞാൻ നോക്കി കണ്ടു.
ത്വവാഫിനു ശേഷം രണ്ട് റക്കഹത്ത് സുന്നത്ത് നിസ്ക്കരിക്കാൻ വേണ്ടി മഖാമു ഇബ്രാഹിമിലെത്തി.നിസ്ക്കാരം കഴിഞ്ഞ് അറിയാവുന്ന ഭാഷയിൽ ദുഹാ ചെയ്തു.അനന്തരം മെല്മുണ്ട് കൊണ്ട് ശരീരം മറച്ചു.ഇനി ഉം റയുടെ മറ്റൊരു കർമ്മമായ സ അയ് നിർ വ്വഹിക്കണം.അതിനു വേണ്ടി സഫാ മർവക്കരികിലേക്ക് പാദങ്ങൾ ചലിപ്പിച്ചു.   
(തുടരും)


ഒരു ഉംറയുടെ ഓർമ്മക്ക്! - രണ്ടാം ഭാഗം


ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്,ലബ്ബൈക്ക ലാ ശരീക്കലക്ക ലബ്ബൈക്ക്,ഇന്നൽ ഹംദ വന്നിഹ് മ്മത്ത  ലക്ക വൽ മുല്ക്ക ലാ ശരീക്കലക്ക്....എന്ന തല്ബിയത്ത് ഓരോ ചുണ്ടുകളും മന്ത്രിച്ചു കൊണ്ടേയിരുന്നു.
പുണ്യഭൂമിയിലേക്ക് ബസ് പ്രവേശിച്ചു.എനിക്കും കുടുംബത്തിനും ഉംറ തീർത്ഥാടനത്തിനു   ഭാഗ്യം ലഭിച്ച  നിമിഷം.കാരുണ്യവാനായ അള്ളാഹുവിന്  സ്തുതി.
ഉംറയുടെ  പ്രഥമവും പ്രാധാന്യമേറിയതുമായ ഇഹ്റാമിൽ പ്രവേശിക്കാൻ സമയമായി.മീഖാത്ത് ലക്ഷ്യമാക്കി ബസ് നീങ്ങി.കവാടത്തിന്നരികിലുള്ള വഴിവാണിഭക്കാരിൽ നിന്നും ഇഹ് റാം കെട്ടാനുള്ള വസ്ത്രവും ബെൽട്ടും പാദരക്ഷയും വാങ്ങി.ഇവിടെ പുരുഷന്മാർ തുന്നിയ വസ്ത്രത്തിന്നു പകരം രണ്ട് വെള്ള വസ്ത്രങ്ങളാണ്  ഉപയൊഗിക്കേണ്ടത്.ഒരു വസ്ത്രം ഉടുക്കുവാനും മറ്റൊന്ന് മേൽ മുണ്ടായും ധരിക്കും.പണവും മറ്റും സൂക്ഷിക്കാനുള്ള  ബെൽട്ട് അരയിൽ കെട്ടാം.സ്ത്രീകൾക്ക് മുഖവും മുൻ കയ്യും ഒഴിച്ച് ശരീര ഭാഗങ്ങൾ മുഴുവനും മറയുന്ന അലങ്കാരങ്ങൾ ഇല്ലാത്ത വസ്ത്രം ഉപയോഗിക്കാം.
ഇഹ് റാമിൽ പ്രവേശിക്കുന്നതിനു മുമ്പ് കുളി സുന്നത്താണ് .പ്രത്യേകം സജ്ജമാക്കിയ കുളിമുറി നിരയായി കിടക്കുന്നു.ഓരോ കുളിമുറിക്കു മുമ്പിലും നീണ്ട ക്യൂ.എന്റെ ഊഴമെത്തി.
ഇഹ് റാമിനുവെണ്ടി കുളിക്കുന്നു എന്ന നിയ്യത്ത് കരുതി ശരീരമാസകലം വെള്ളമൊഴിച്ച് കുളിച്ച് ശുദ്ധിയായി.ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം.ഇഹ് റാമിൽ പ്രവേശിച്ചു കഴിഞ്ഞാൽ ശരീരത്തിൽ നിന്നും രോമം,നഖം എന്നിവ നീക്കം ചെയ്യാൻ പാടില്ല.ഇഹ് റാമിനു വെണ്ടി കുളിക്കുന്നതിനു മുമ്പ് അതൊക്കെ നീക്കം ചെയ്യലാണ്  ഉത്തമം.
കുളി കഴിഞ്ഞ് ഇഹ് റാമിന്റെ വസ്ത്രങ്ങൾ ധരിച്ച ശേഷം  അടുത്തുള്ള പള്ളിയിൽ ചെന്നു .‘ഇഹ് റാമിനു വേണ്ടി നിസ്ക്കരിക്കുന്നു’എന്ന് മനസ്സിൽ നിയ്യത്ത് കരുതി രണ്ട് റക്കഹത്ത് നിസ്ക്കരിച്ചു.പിന്നീട് ഉം റക്ക് നിയ്യത്ത് ചെയ്തു.“അല്ലാഹുവിനു വേണ്ടി ഞാൻ ഉംറയെ കരുതുകയും അതിനു വേണ്ടി ഇഹ് റാം കെട്ടുകയും ചെയ്തിരിക്കുന്നു.”
അതോടെ എല്ലാവരും ചിരിയും കളിയും ഒഴിവാക്കി.ഇഹ് റാം കെട്ടി ബസിൽ തിരിച്ചെത്തിയതോടെ എല്ലാ മനവും ഭക്തി സാന്ദ്രമായി.
അഞ്ചു നേരവും നിസ്ക്കരിക്കുമ്പോൾ ഏതൊരു ദിശയിലേക്കാണോ മുഖം തിരിച്ചത്.ആ കേന്ദ്ര ബിന്ദുവിനെ  കൺ കുളിർക്കെ  കാണാൻ ഓരോ ഹ്യദയവും തുടിക്കുകയായി.പുണ്യ ഗേഹം ലക്ഷ്യമാക്കി ബസ് യാത്ര തുടർന്നു.അതെ,അങ്ങകലെ ആകാശത്തോളം ഉയർന്നു നില്ക്കുന്ന ക്ളോക്ക് ടവർ ഒരു പൊട്ടു കണക്കെ ദ്യഷ്ടിയിൽ പെട്ടു.ബസ് മുന്നൊട്ട് നീങ്ങുന്നതിനനുസരിച്ച് അതിന്റെ വലുപ്പവും കൂടികൊണ്ടിരുന്നു.ഹറം ശരീഫ് അരികിലെത്തി എന്ന സൂചന ഭീമാകാരനായ ക്ളോക്ക് നല്കി കഴിഞ്ഞു.ബസിൽ മൈക്കിലൂടെ നേതാവിന്റെ സന്ദേശം.ഹറം ശരീഫിനു ഒരു വാര അകലെയുള്ള ഹോട്ടലിൽ നേരത്തെ ബൂക്ക് ചെയ്ത റൂമിൽ സാധന സാമഗ്രിയകൾ വെച്ച ശേഷം ക അബാലയം സ്ഥിതിചെയ്യുന്ന മസ്ജിദിൽ ഹറമിലേക്ക് പ്രവേശിക്കുമെന്ന് സൂചനക്ക് പുറമെ തവാഫിൽ ശ്രദ്ധിക്കെണ്ട കാര്യങ്ങളും ആ സന്ദേശത്തിലടങ്ങി .ഏറെ കഴിയും മുമ്പേ  


വിശാലമായ ഹോട്ടലിനു മുമ്പിൽ ബസ് പാർക്ക് ചെയ്തു.തീർത്ഥാടകർ അവരവരുടെ ഭാണ്ഡകെട്ടുകൾ എടുത്ത് മുറി ലക്ഷ്യമാക്കി നടന്നു നീങ്ങി.(തുടരും)      


ഒരു ഉംറയുടെ ഓർമ്മക്ക്! (ഭാഗം -ഒന്ന്)


2013 മാർച്ച് 17, 
ബന്ധു മിത്രാദികളുടെ സ്നേഹ നിർഭരമായ ആശിർവാദവും ദുഹായോടെയുള്ള യാത്രയയപ്പും ഏറ്റുവാങ്ങി  വിശുദ്ധ ഗേഹം ലക്ഷ്യമാക്കി ഇന്ത്യാ  ഫ്രറ്റെണിറ്റി ഫോറം യാത്രാ സംഘം റൂവി ഖാബൂസ് മസ്ജിദ് പരിസരത്തുനിന്നും പുറപ്പെട്ടു.സ്ത്രീകളും കുട്ടികളും അടങ്ങുന്ന യാത്രാ സംഘത്തിൽ പുരുഷന്മാരടക്കം 47 പേരുണ്ടായിരുന്നു .മത്ര,റൂവി,വാദി അത്താത്ത്,തർമത്ത്,കദറ,സോഹാർ,സലാല എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ്  ഉം റ സംഘത്തിലുണ്ടായിരുന്നത്.47 പേരിൽ നിന്നും റൂവിയിൽ നിന്നുള്ള തീർത്ഥാടകരേയും വഹിച്ചു കൊണ്ടാണ്  ബസ് പുറപ്പെട്ടത്.സംഘം നേതാവ് അബ്ദുൽ മജീദ് നല്കിയ  നിർദ്ദേശങ്ങൾ അക്ഷരം പ്രതി പാലിച്ച് ദൈവ സ്മരണയിൽ മുഴുകി യാത്രാ സംഘം മുന്നോട്ടു നീങ്ങി.
സീബിലെത്തിയ സംഘത്തിന്‌  അത്താഴ വിരുന്നൊരുക്കി ഐ.എഫ്.എഫ് പ്രവർത്തകർ  വരവേറ്റു.ഒപ്പം ലക്ഷ്യ സാഫല്യം നേടാനുള്ള പ്രാർത്ഥനയും.
നല്ലവരായ പ്രവർത്തകരുടെ ഊഷ്മളമായ സ്വീകരത്തിനു നന്ദി പറഞ്ഞു ലക്ഷ്യ സ്ഥാനത്തേക്കുള്ള ഓട്ടം തുടർന്നു.
കദറയിലെത്തിയപ്പോൾ ഐ.എഫ്.എഫ് പ്രവർത്തകരുടെ വക ലഘു ഭക്ഷണ കിറ്റ്‌  ലഭിച്ചു.ഒപ്പം യാത്രയ്ക്കാവശ്യമായ  പഴവർഗ്ഗങ്ങളും വെള്ളവും അവർ ബസിൽ കയറ്റി.
സൊഹാറിലെത്തിയതോടെ യാത്രാ സംഘത്തിലെ മുഴുവൻ പേരും ബസിൽ ഇടം പിടിച്ചു.
 ദുബായ് ബോർഡറും സൗദി ബോർഡറും താണ്ടി മാർച്ച്  19 സന്ധ്യയൊടെ യാത്രാ സംഘം പുണ്യഭൂമിയിലത്തി.തീർത്ഥാടകരുടെ കണ്ട്ടങ്ങളിൽ നിന്നും തക്ബീർ ധ്വനികൾ അന്തരീക്ഷത്തിൽ അലയടിച്ചുയർന്നു. "ലബ്ബൈക്കള്ളാഹുമ്മ ലബ്ബൈക്ക് ,ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്...........                                                               (തുടരും)



2014 ഏപ്രിൽ 23, ബുധനാഴ്‌ച

ഏപ്രില്‍ പതിനാറ്

ധന കമ്മിയുടെ നാളുകളില്‍ ദാരിദ്രത്തിന്റെ കയിപുനീര്‍ കുടിച്ച് കഴിയവേ എനിക്കൊരു ജന്മം നല്കി് സാഫല്യമടഞ്ഞ മാതാപിതാക്കളെ..... മണ്ണോടുചേര്ന്നറ നിങ്ങളുടെ ഓര്മ്മ യ്ക്ക്‌ മുമ്പില്‍ .തീര്ത്താ ല്‍ തീരാത്ത കടപ്പാടും പേറി ഞാന്‍ കുറിക്കട്ടെ! ആയുസ്സിന്റെ കണക്ക്‌ പുസ്തകത്തില്‍ നിന്നും ഏപ്രില്‍ പതിനാറിന് നാല്പത്തിയേഴ് താളുകള്‍ കൂടി കൊഴിഞ്ഞു.നാല്പത്തിയെട്ടിന്റെ നിറവില്‍ ഭൂതകാലം പരതവേ ഗള്ഫുറജീവിതം ഒരു വട്ട പൂജ്യമായി മുമ്പില്‍ തെളിയുന്നു. ഭൂതകാലമേ നീ എനിക്ക് സമ്മാനിച്ചെതെന്ത്? വര്ത്ുനമാനത്തിന്റെ ചടുതലക്കെന്തു പ്രസക്തി? ഭാവി ഒരാശങ്കയായി മാറുന്നുവോ? നിശ്ചയദാര്ഢ്യംാ,ഉദ്ദേശശുദ്ധി,മനക്കരുത്ത്,അദ്ധ്വാനശീലം,കഠിനപ്രയത്നം എന്നിത്യാദി ഗുണങ്ങള്ക്ക് മുന്ഗ്ണന നല്കിര നീങ്ങിയാല്‍ ദൈവ സഹായം ഉറപ്പാണെന്ന് മതം. എങ്കിലും മറക്കാനാവുമോ കഴിഞ്ഞതൊക്കെയും, ഇല്ല ഒരിക്കലും ഇല്ല . ഗള്ഫുാജീവിത നാള്വയഴി ദുര്ഘലടം പിടിച്ച വഴിയാണെന്ന് സാരം. ഇമ്മിണി ബാല്യ കടക്കാരനായി ഓരോ ദിനങ്ങളും കഴിച്ചു കൂട്ടുന്നു. കട ബാധ്യതയില്‍ നിന്നും മോചനം നേടാന്‍ തുടങ്ങുന്ന ഓരോ കച്ചവടവും എട്ടു നിലയില്‍ പൊട്ടുന്നു. വീണ്ടും വീണ്ടും കടക്കാരന്റെ മേലങ്കി അണിയേണ്ടിവരുമ്പോള്‍ മാനസിക നില തകരാത്തത് ദൈവ കാരുണ്യം. ഊണും ഉറക്കവും നഷ്ടപ്പെട്ട് അപമാനിതനായി നടക്കേണ്ട ഒരവസ്ഥ. മാറ്റം അനിവാര്യം.വഴി ദുര്ഘതടം. പിന്നിടുന്ന ദിനങ്ങളില്‍ ഒരു സമ്പാദ്യവും വന്നു ചേരുന്നില്ല. നല്ല ശമ്പളമുള്ള ജോലി അഭികാമ്യം. ജോലി തേടിയുള്ള യാത്ര അവസാനിക്കുന്നില്ല. എന്നെങ്കിലും ഒരു നല്ലകാലം വരുമെന്ന പ്രതീഷയോടെ ജന്മദിന കുറിപ്പിന് തല്ക്കാപലം വിട! അനുബന്ധം – കാശ് തന്നു സഹായിച്ച് എന്റെ ചെയ്തികള്‍ സഹിക്കുകയും ക്ഷമിക്കുകയും ചെയ്ത എല്ലാ നല്ല സഹോദരങ്ങള്ക്കും പ്രതിഫല നാളില്‍ അര്ഹികക്കുന്ന പ്രതിഫലം നല്കിങ അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീന്‍) ഒപ്പം എത്രയും പെട്ടെന്ന് ഓരോരുത്തരുടെയും കടങ്ങള്‍ വീട്ടി പോരുത്തപ്പെടുവിക്കാന്‍ അല്ലാഹു എന്നെ തുണക്കട്ടെ – ദുഹായോടെ നിങ്ങളുടെ സ്വന്തം ശംസ് മാടപ്പുര

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...