2018 ജൂലൈ 5, വ്യാഴാഴ്‌ച

ബേപ്പൂർ സുൽത്താ ൻ

1989 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ദിനം.ഒരു രാഷ്ട്രീയ പാർട്ടിയോടും മമതയില്ലാത്തതിനാൽ ഇലക്ഷൻ ബഹിഷ്‌കരിച്ച് ഞാനും സുഹൃത്ത് യൂനുസും മൂവക്കാട്ട് റഷീദും കോഴിക്കോടേക്ക് യാത്ര തിരിച്ചു. അൽപം സാഹിത്യത്തിന്റെയും പൊടിക്ക് എഴുത്തിന്റെയും അസ്കിതയുള്ള ഞങ്ങളുടെ കുറേ നാളത്തെ ആഗ്രഹമായിരുന്നു വൈക്കം മുഹമ്മദ് ബഷീർ എന്ന ബേപ്പൂർ സുൽത്താനെ കാണുക എന്നത്. കോഴിക്കോട് സ്റ്റാൻഡിൽ നിന്നും ബേപ്പൂർ ലക്ഷ്യമാക്കി നീങ്ങി.വൈലാലിൽ വീട്ടു മുറ്റത്തെ മാഞ്ചുവട്ടിൽ  ചാരുകസേരയിൽ ഇരുന്ന് ഗ്രാമഫോണിലൂടെ ഹിന്ദുസ്ഥാനി സംഗീതം ആസ്വദിച്ചിരിക്കുന്ന ബേപ്പൂർ സുൽത്താന്റെ അരികിലാണ്   ആ യാത്ര അവസാനിച്ചത്. വലിപ്പചെറുപ്പമെന്ന വ്യത്യാസമില്ലാതെ ആരെയും സ്വീകരിക്കുന്ന സുൽത്താ നരികിൽ ഞങ്ങളിരുന്നു. സുൽത്താൻ മനസ്സു തുറന്നു.സാഹിത്യചർച്ചയിൽ പലപ്പോഴും ഖുർആൻ വചനങ്ങളിലെ സഹിത്യതലങ്ങളെ കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു.വിശുദ്ധ ഖുർആനിലെ "അല്ലാഹു നൂറുസ്സമാവത്തി" എന്ന വാക്യത്തിൽ അടങ്ങിയിരിക്കുന്ന നിരവധി അർത്ഥങ്ങൾ അദ്ദേഹം നമുക്ക് പകർന്നു തന്നു. ഇസ്റാഅ്‌ - മിഹ്റാജിനെക്കുറിച്ച് ഞങ്ങൾക്ക് അതിന് മുമ്പ് കിട്ടിയിട്ടില്ലാത്ത അറിവ് തന്നു. മുറ്റത്തെ മണലിലേക്ക് നീട്ടിത്തുപ്പിയും കിതച്ചും നിർത്താതെ ഞങ്ങളോട് സംസാരിച്ചു. ഒരു മഹാ ജ്ഞാനിതന്നെയാണദ്ദേഹം.അദ്ദേഹത്തിന്റെ കൊച്ചുവീടിനുള്ളിലെ ഒരു മുറി നിറയെ പുസ്തകകൂമ്പാരമായിരുന്നു. ഇടക്ക് എടിയേയെന്ന് ഭാര്യയെ വിളിച്ച് ഞങ്ങൾക്ക് കട്ടൻ ചായ തരാൻ ഉത്തരവിട്ടു.ഏതാനും മണിക്കൂറുകൾ അദ്ദേഹവുമായി സംവദിക്കാൻ കഴിഞ്ഞത് ജീവിതത്തിൽ ലഭിച്ച ഒരു മഹാഭാഗ്യമായി ഇന്നും കരുതുന്നു. സർവശക്തൻ അദ്ദേഹത്തിന് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ (ആമീൻ)

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...