2018 ജൂലൈ 21, ശനിയാഴ്‌ച

ചൊറ

🔰 ഇന്നത്തെ എന്റെ ചിന്ത

ഒരേതൊടിയിലെ കൂട്ടുകാരാണ്
കൊടൂത്തയും തൊട്ടാവാടിയും.
ഒരിക്കൽ കൊടൂത്തയോട് തൊട്ടാവാടി ആരാഞ്ഞു.
നീന്നെ തൊടുമ്പോഴെന്താ മനുഷ്യൻ ചൊറിയുന്നത്?
മറുപടിക്ക് പകരം കൊടൂത്ത മറുചോദ്യമുന്നയിച്ചു.
മനുഷ്യൻ തൊടുമ്പോഴെന്താ നീ വാടുന്നത്?
"പൊതുവെ മനുഷ്യന് ചൊറിച്ചിൽ കൂടുതലാ,നല്ലവണ്ണം നിൽക്കുന്നവരെ തമ്മിൽ തെറ്റിക്കാനാവൻ കേമനാ"!
കൊടൂത്തയുടെ ഉത്തരം കേട്ട  തൊട്ടാവാടിയും വിട്ടില്ല.
 "പാപ പങ്കിലമായ മനുഷ്യന്റെ  സ്പര്ശനമേൽക്കുമ്പോൾ ഞാനെങ്ങിനെ വാടാതിരിക്കും"?
✍ ശംസു മാടപ്പുര

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...