2021 ജൂലൈ 9, വെള്ളിയാഴ്‌ച

നോവായി എൻറെ ഉപ്പ

 ഇന്ന് ഉപ്പ ദിനം!

എല്ലാ അർത്ഥത്തിലും ഉപ്പ നിഷ്കളങ്കൻ. എല്ലാ പ്രയാസങ്ങളും മൗനത്തിൽ ഒതുക്കിയയാൾ. ബാല്യത്തിലും കൗമാരത്തിലും ഉപ്പയുടെ ലാളന വർഷത്തിലൊരിക്കൽ എത്തുന്ന വിരുന്നുകാരനിൽ നിന്നും ലഭിക്കുന്ന പ്രതീതി!

കാരണം ഉപ്പ ഉപജീവനമാർഗ്ഗം കണ്ടെത്തിയിരുന്നത് മംഗലാപുരത്തെ സെൻട്രൽ കഫെയിലായിരുന്നു.

വർഷത്തിൽ ലീവിന് വരും. ഒരു മാസം കൊണ്ട് തിരിച്ചു പോകും.

1986ലാണ്  ഉപ്പ നമ്മെ വിട്ടു പിരിയുന്നത്.

അതിനിടയിൽ ഉപ്പ മംഗലാപുരത്തുനിന്നും നാട്ടിലെത്തി സ്ഥിരവാസം ആരംഭിച്ചു. മരിക്കുന്നതിന് ഏതാനും നാൾ മുമ്പ് കൊച്ചി പള്ളിക്കടുത്ത് ഉപ്പ നടത്തിയ കച്ചവടം നിറുത്തി. ആർക്കും ഭാരമാകാതെ ഒരു ബുധനാഴ്ച രാവിൽ ഉപ്പ മണ്ണറയിലേക്ക് യാത്രയായി. നിർഭാഗ്യവാനാണ് ഞാൻ.

ഉപ്പ മരിക്കുമ്പോൾ ഞാൻ സ്ഥലത്തില്ലായിരുന്നു. തമിഴ്നാട്ടിലെ ഈറോഡിൽ തുണി ചന്തയിൽ സാധനങ്ങൾ പർച്ചേസ് ചെയ്യാൻ പോയതായിരുന്നു. അന്ന് ഭാരത് ബന്ദും കൂടിയാണ്. അന്ന് ഇന്നത്തെ പോലെ എളുപ്പത്തിൽ ബന്ധപ്പെടാനുള്ള കമ്മ്യൂണിക്കേഷൻ ഒന്നുമില്ല. അതുകൊണ്ടുതന്നെ ഉപ്പയുടെ മരണം ഞാൻ അറിയാതെ പോയി. രണ്ടുദിവസം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ വീടിൻറെ മുറ്റത്ത് മയ്യത്ത് കിടത്താറുള്ള കട്ടിൽ കണ്ടു. ഞാൻ ഊഹിച്ചു ; ആരോ മരിച്ചുപോയെന്ന്. വീട്ടിലെത്തിയതും ഉമ്മ കെട്ടിപ്പിടിച്ച് കരഞ്ഞു പറഞ്ഞു.,"ഉപ്പ പോയി പോയി"(നമ്മുടെ സിറ്റി പ്രദേശത്ത് വേണ്ടപ്പെട്ടവർ മരിച്ചാൽ "പോയി പോയി" എന്നാ പറയുക". ഉപ്പാക്ക് വേണ്ടി പ്രാർത്ഥിക്കാനുള്ള ഉമ്മയുടെ നിർദ്ദേശം ശിരസാവഹിച്ച് ഞാനോടി പള്ളിക്കാട്ടിലേക്ക്.

മണപ്പുറം ഖബർസ്ഥാനിൽ ചെന്ന് പ്രാർത്ഥിച്ചു.

അല്ലാഹുവേ എൻറെ ഉപ്പാക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കണെ (ആമീൻ)


-ശംസു മാടപ്പുര


(ചിത്രത്തിൽ ഉപ്പയും ഉമ്മയും ഞാനും ജേഷ്ഠനും-79 ലെ ചിത്രം)

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...