2019 ഏപ്രിൽ 19, വെള്ളിയാഴ്‌ച

🌹വ്യക്തിപരിചയം🌹





സിറ്റിയുടെ സ്വന്തം പാചകറാണി

അടുക്കളയിൽ കയറാൻ മടി കാണിച്ചവരെ അടുക്കളയിൽ കയറ്റി കൊണ്ട് ഒരു അടുക്കള വിപ്ലവം തന്നെ  സൃഷ്ടിക്കുകയായിരുന്നു മിസ്രിയ ആഷിക്.
പാചകത്തോടും പാചക കലയോടുമുള്ള പിരിശം മൂലം ഇറങ്ങിത്തിരിച്ചപ്പോൾ കുടുംബിനികളുടെ സ്നേഹവും സഹകരണവും  തനിക്ക് ഊർജ്ജം പകർന്നു. ഉമ്മാമയുടെ കൈപ്പുണ്യം പകർന്നുകിട്ടിയെന്ന വിശ്വാസത്തോടെ മുന്നിട്ടിറങ്ങിയപ്പോൾ നല്ലപാതിയുടെ നിർലോഭമായ സഹകരണവും പ്രോത്സാഹനവും വേണ്ടുവോളം ലഭിക്കുകയുണ്ടായി.  മാസികകളിൽ കാണുന്ന പാചകക്കുറിപ്പ് മുറിച്ചെടുത്ത് സൂക്ഷിച്ചുവെക്കുകയും ചിലതൊക്കെ എഴുതി വെക്കുകയും ചെയ്യുക എന്നത് ഇളം പ്രായത്തിലെ ഹോബിയായിരുന്നു.  അടുക്കളയിൽ ഉമ്മയെ സഹായിച്ച് ചിലതൊക്കെ സ്വായത്തമാക്കി. വിവാഹത്തിനുശേഷം ഭർത്താവിനോടൊപ്പം മസ്കത്തിൽ താമസിക്കുമ്പോഴാണ് അടുക്കള സ്വാതന്ത്ര്യം ലഭിച്ചത്. ഒറ്റക്ക് പാചകംചെയ്യാനും വൈവിധ്യമാർന്ന രുചിക്കൂട്ടുകൾ കൊണ്ട് വിഭവങ്ങൾ ഒരുക്കാനും അതോടെ സാധിച്ചു. പുഡ്ഡിംഗിന് പുറമേ ചിക്കൻ കൊണ്ടുള്ള നിരവധി ഐറ്റംസും ഉണ്ടാക്കി തുടങ്ങി. പരമ്പരാഗത ശീതളപാനീയങ്ങളിൽ മാറ്റം വരുത്തി തന്റേതായ ഡ്രിങ്ക്സ് രൂപപ്പെടുത്തി. സോഷ്യൽ മീഡിയയിൽ സജീവമായതോടെ
നാലു വർഷം മുമ്പാണ്  "നാഫിസ് കിച്ചൻ" വാട്സ്ആപ്പ് ഗ്രൂപ്പിന് തുടക്കമിട്ടത്.
ബന്ധുക്കളെ മാത്രം ഗ്രൂപ്പ് അംഗങ്ങൾ ആക്കി ആരംഭിച്ച നാഫിസ് കിച്ചൻ പിന്നീട് ഫേസ്ബുക്കിലും ചുവടുറപ്പിച്ചു. പാചക കലയെ സ്നേഹിക്കുന്ന നിരവധി പേരുടെ പങ്കാളിത്വമുള്ള മുഖപുസ്തകത്തിന് പുറമേ ഇൻസ്റ്റാഗ്രാമിലും നാഫിസ് കിച്ചൻ തൻറെ തായ വ്യക്തിമുദ്ര ചാർത്തി. ഒരുപാട് പേരുടെ പാചക വൈദഗ്ധ്യം വെളിച്ചത്തു കൊണ്ടുവരാനും മോട്ടിവേറ്റ് ചെയ്യാനും ഇതുമൂലം സാധിച്ചു എന്നത്  അഭിമാനാർഹമാണ്. വൈവിധ്യമാർന്ന ഫുഡ് ഡെക്കറേഷൻ കൊണ്ട് പലരുടെയും പ്രശംസ പിടിച്ചു പറ്റുകയുണ്ടായി. തനിക്ക് ലഭിച്ച അറിവ് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നതിൽ സദാ ജാഗ്രത പുലർത്തുന്ന മിസ്രിയ ആഷിക് ഇതിനകം അവരുമായി  ധാരാളം റസിപ്പികൾ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഗ്രൂപ്പ് അംഗങ്ങളുടെ പാചക അഭിരുചി കണക്കിലെടുത്ത് മത്സര പരിപാടികൾ സംഘടിപ്പിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.കണ്ണൂർ ചേംബർ ഹാളിൽ വെച്ച് 2018-ൽ
 പ്രഥമ ഫുഡ് & ഫാഷൻ എക്സ്പോ നടത്തി
നിരവധി ആളുകൾ പങ്കെടുത്ത പരിപാടി വൻ വിജയമായിരുന്നു.  അതിൽ നിന്ന് ലഭിച്ച ഉത്തേജനം 2019 ഏപ്രിലിൽ രണ്ടാം സീസൺ എക്സ്പോ നടത്താൻ ഹേതുവായി.
ഇത്തവണ നൂറുകണക്കിന് ആളുകളുടെ പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി.
കുടുംബത്തിന്റെയും  ഗ്രൂപ്പ് അംഗങ്ങളുടെയും പിന്തുണകൊണ്ടാണ് എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയുന്നത് .പ്രത്യേകിച്ചു ഭർത്താവിന്റെയും മക്കളുടെയും പിന്തുണ എടുത്തു പറയേണ്ടതാണെന്ന് മിസ്രിയ ആഷിക് കൂട്ടിച്ചേർത്തു.
ഇന്നത്തെ കാലത്ത് ഒരു പെണ്ണ് തനിച്ച് എന്തെങ്കിലും സമൂഹത്തിന് വേണ്ടി ചെയ്യുമ്പോൾ അതിനെ വിമർശിക്കാനും , തളർത്താനുമൊക്കെയാണ് ആളുകൾ ഒരുമ്പെട്ടിറങ്ങുക. അതിനെ മറികടക്കാനുള്ള ഊർജവും ആർജ്ജവും തരുന്നത് ഭർത്താവ് ആഷിഖാണ്. അത് കൊണ്ടുതന്നെ
മിക്ക പാചക മത്സരങ്ങളിലും പങ്കെടുക്കാറുണ്ട് , നിരവധി സമ്മാനങ്ങൾക്കർഹയായി .പാചക മത്സരങ്ങളുടെ വിധികർത്താവാകാനുള്ള ക്ഷണവും തന്നെത്തേടിയെത്താറുണ്ടെന്ന് മിസ്റിയ ആഷിക്.
പാചക വിഭവങ്ങളിൽ പ്രത്യേകമായി തയ്യാറാക്കുന്നത് പുഡിങ് ആണ്.
പുഡ്ഡിംഗ്ഗിൽ പുതിയ പരീക്ഷണങ്ങൾ നടത്തുന്ന തനിക്ക് പുഡ്ഡിംഗ്  ഓർഡറുകൾ ലഭിക്കാറുമുണ്ട്.
കണ്ണൂർ സിറ്റി ചിറക്കൽ കുളത്തെ എം.സി കുടുംബത്തിലെ ആസീമ അസ്സു ദമ്പതികളുടെ മകൾ. സ്കൂൾ അധ്യാപകനായ കനീലകത്ത് ആഷിഖാണ് ഭർത്താവ്. മുഹ്സിന, മുഫീദ സഹോദരിമാരും മസ്കത്തിലെ പ്രമുഖ പരസ്യക്കമ്പനിയുടമ തഫ്സി സഹോദരനുമാണ്.
മക്കൾ മൂന്ന് പേർ: ഹമീഷ്, ഷദ, മിസ.

-ഷംസു മാടപ്പുര-

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...