2018 ജൂൺ 26, ചൊവ്വാഴ്ച

അനുസ്മരണം/ അറക്കൽ ബീവി

അറക്കൽ ബീവിയുടെ നിര്യാണത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തുന്നു . കണ്ണൂർ സിറ്റിയെയും പ്രദേശവാസികളെയും ജീവനുതുല്യം സ്നേഹിച്ച ബീവിയായിരുന്നു നമ്മെ വിട്ടുപിരിഞ്ഞത് . കഴിഞ്ഞ വെക്കേഷനിൽ തലശ്ശേരിയിലെ ആദിരാജാസിൽ പ്രിയ പുത്രൻ റാഫി സാഹിബിന്റെ കൂടെ കാണാൻ പോയ സന്ദർഭം മനസ്സിൽ ഇപ്പോഴും മായാതെയുണ്ട് . സിറ്റിയുടെ പ്രതാപകാല ചരിത്രങ്ങൾ പലതും അന്ന് അവർ അയവിറക്കുകയുണ്ടായി , മുത്ത് നബിയുടെ പുണ്യ റബീഹ് മാസം ആഗതമായാൽ അറക്കൽ കെട്ടിനകത്ത് ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടികൾ ഉണ്ടാവാറുള്ളതായി അവർ പറഞ്ഞു , അന്ന് എല്ലാദിവസവും നാട്ടുകാർക്ക് സ്പെഷ്യൽ പായസം കൊടുത്തിരുന്നതായും ബീവി മൊഴിഞ്ഞു ; പ്രായവും ,വാർദ്ധക്യസഹജമായ അസുഖവും വേട്ടയാടിയപ്പോഴും അവർക്കുണ്ടായിരുന്ന അപാര ഓർമശക്തി എന്നെ അത്ഭുതപ്പെടുത്തിയിരുന്നു . മുതവല്ലി സ്ഥാനത്തിന് സമൂഹത്തിൽ പുതിയ മാനം നൽകിയ മകൻ റാഫി ആദിരാജയായിരുന്നു അവർക്ക് താങ്ങും തണലുമായി മരണം വരേയും നിലകൊണ്ടത് .റബ്ബ് അവർക്ക് മഗ് ഫിറത്ത് നൽകിയനുഗ്രഹിക്കട്ടേ . ആമീൻ രാജ്ഞിമാരുടെ നീണ്ട ഭരണത്തിന് ശേഷം അറക്കൽ പരമ്പരയിൽ ഉശിരുള്ള ഒരു രാജാവായി ഹമീദ് ഹുസൈൻ കോയമ്മയും വരാനിരിക്കുന്നു . പുതിയ ബീവിയായി ചുമതലയേൽക്കുന്ന സുൽത്താൻ ഫാതിമ മുത്തുബീവിക്ക് ഹൃദയാഭിവാദ്യങ്ങൾ
✍ മുഹമ്മദ് റുഷ്‌ദി ബിൻ റഷീദ്‌

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...