2009 ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

അല്‍പ്പം സ്വതന്ത്ര ചിന്തകള്‍


ഇന്ത്യക്ക് സ്വതന്ത്രം ലഭിച്ചിട്ട് അറുപത്തിരണ്ട് വര്‍ഷം പിന്നിട്ടിരിക്കുന്നു.അറുപത്തിരണ്ടു വര്‍ഷം മുമ്പ് എണ്ണമറ്റ ജീവത്യാഗങ്ങളുടെ ചുടു ചോരകളങ്ങള്‍ നീന്തികയറിയ തലമുറ ഒന്നൊന്നായി ഓര്‍മകളാകുമ്പോള്‍ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാരുടെ അനുഭവം പങ്കുവക്കുന്നത് സംഭവഗതികളുടെ ഒരു യഥാര്‍ഥ ചിത്രം ലഭിക്കാന്‍ സഹായകമാവും- എഡിറ്റര്‍ വിഭജന കാലത്തെ കലാപത്തെ കുറിച്ച് അദ്ദേഹം ഇങ്ങിനെ എഴുതി:"അതിര്‍ത്തി പിന്നെയും അകലേയായിരുന്നു.ഇരുട്ടാവുന്നതിനു മുമ്പ് ലക്ഷ്യസ്ഥലത്തെത്താന്‍ മേജര്‍ ബന്ധപ്പെട്ടു. ഞാന്‍ തിരിഞ്ഞു നോക്കി.സ്ഥിതിഗതികള്‍ സാധാരന നിലയിലാവുമെന്ന എന്റെ പ്രത്യാശക്ക് ഇളക്കം തട്ടി.പ്രധാന നിരത്തുകളിലൂടെ ജീപ്പോടുമ്പോള്‍ ഇരിവശത്തും മ്രതശരീരങ്ങളും കത്തികരിഞ്ഞ വാഹനങ്ങളില്‍ നിന്നുയരുന്ന പുകയും ചിതറികിടക്കുന്ന പാത്ര സാമാനങ്ങളുമാണ് കണ്ണില്‍പ്പെട്ടത്.സ്ത്രീ പുരുഷന്മാരുടെ വെട്ടിനുറുക്കപ്പെട്ട ശരീരങ്ങളും വാളുകള്‍കൊണ്ടും കുന്തങ്ങള്‍ കൊണ്ടും കുത്തിതുളച്ച കുട്ടികളുടെ ദേഹങ്ങളും ഭയാനകമായ കാഴ്ച്ചകളായിരുന്നു.ഇരിഭാഗത്തെയും ആളുകള്‍ക്ക് നേരിട്ട ദുരനുഭവങ്ങള്‍ വിളിച്ചോതുന്നവയായിരുന്നു ആ കാഴ്ച്ചകള്‍.ഇതെല്ലാം നടന്നത് മൂല്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന മതത്തിന്‍ടെ പേരിലായിരുന്നു എന്നോര്‍ക്കണം.ഈ ഉപവന്‍‌കരയിലെ നൂറ്റാണ്ടുകള്‍ക്ക് പഴക്കമുള്ള നാനാത്വത്തിലധിഷ്ഠിതമായ സംസ്കാരങ്ങളും സാമൂഹിക വ്യവസ്ഥിതിയുമാണ് തകര്‍ന്നു കണ്ടത്."

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...