2014 നവംബർ 10, തിങ്കളാഴ്‌ച

നിക്കാഹ് സ്മരണ!


1990 ആഗസ്റ്റ്‌ 5 : എന്ഗേജ്മെന്റ് (മോതിരമിടല്‍ ചടങ്ങ് ) നടന്നു.
ശേഷം തൊഴിലാവശ്യാര്‍ത്ഥംഅഹമ്മദാബാദിലെത്തി. 
വിസ വന്നതോടെ 1991 ആഗസ്റ്റ്‌ 5 ന് ബഹ്‌റൈനില്‍ കാലുകുത്തി .
പ്രവാസിയുടെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കുമപ്പുറത്ത് സംഭവിക്കുന്ന 
ചില കാര്യങ്ങളുണ്ട്; അതെന്റെ ജീവിതത്തിലും നടന്നു.
എന്റെയും പ്രിയ മകളുടേയും നിക്കാഹ് കര്‍മ്മം നടന്നു കാണാന്‍
ഏറെ ആശിച്ച ഭാര്യാ മാതാവിന്റെ ആകസ്മിക മരണം.
1991 ആഗസ്റ്റ്‌ 28,ബുധനാഴ്‌ച പുലര്‍ച്ചെ അവര്‍ മരണമടഞ്ഞു.
വല്ലാത്ത ഒരു ഷോക്ക്‌ തന്നെയായിരുന്നു അത്.
ഗള്‍ഫിലേക്ക്‌ പറക്കാനുള്ള തയ്യാറെടുപ്പ്‌ നടക്കുമ്പോള്‍
"നിക്കാഹ് കഴിച്ചു പോയിക്കൂടെ "-എന്ന അവരുടെ ആവശ്യം എനിക്ക്
പൂര്‍ത്തീകരിക്കാനാവാത്ത സങ്കടത്തിലായി ഞാന്‍.
അല്ലാഹുവിന്റെ വിധി ആര്‍ക്ക് മറികടക്കാനാവും?
ഒടുവില്‍ നിക്കാഹിന് ബഹ്‌റൈന്‍ വേദിയായി.
എന്റെ പ്രതിശ്രുതവധുവിന്‍റെ അമ്മാവന്‍ മാമു വലിയ്യായി
ആവള മൊയ്തു മൗലവിയുടെ കാര്‍മ്മികത്വത്തില്‍
KMCC പ്രസിഡണ്ട് അന്തുമോനും ആനയിടുക്ക്‌ ഹിദായത്തുല്‍ ഇസ്ലാം
മദ്രസ്സ പ്രതിനിധി സത്താര്‍ ആനയിടുക്കും സാക്ഷികളായി ഒപ്പിട്ട്
KMCC ഓഡിറ്റോറിയത്തില്‍ വെച്ച് 1991 നവംബര്‍ പത്തിന് എന്റെ
നിക്കാഹ് നടന്നു .
ബഹറിനിലുള്ള മലബാറിലെ വിവിധ പ്രദേശത്തെ സുഹൃത്തുക്കള്‍
ചടങ്ങില്‍ പങ്കെടുത്ത് ആശംസകള്‍ നേര്‍ന്നു.
ഞാന്‍ സ്വപ്നനേന വിചാരിക്കാത്ത കാര്യമാണ് എന്റെ നിക്കാഹിന്
ബഹ്‌റൈന്‍ വേദിയാവുക എന്നത്.
അതെ മനുഷ്യന്റെ ഇച്ഛാശക്തിയിലല്ല ദൈവീക നടപടി.
ഇന്ന് ഇരുപത്തി മൂന്ന്‍ വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍
മാമു അമ്മാവനും സാക്ഷികളില്‍ ഒരാളായ അന്തുമോനും
കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിരിക്കുന്നു.
അള്ളാഹു എന്റെ ഭാര്യാ മാതാവിന്റെയും മാമു അമ്മാവന്റെയും
അന്തുമോന്‍ സാഹിബിന്റെയും കബറിടം വിശാലമാക്കി കൊടുക്കട്ടെ
(ആമീന്‍).അവര്‍ക്ക്‌ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ
(ആമീന്‍)
അതോടൊപ്പം എന്‍റെയും പച്ചുവിന്റെയും ദാമ്പത്യ ജീവിതം അല്ലാഹു ഇഷ്ടപ്പെടുന്ന
മാര്‍ഗ്ഗത്തിലാകട്ടെ (ആമീന്‍)
ദുഹായോടെ,
നിങ്ങളുടെ
ഷംസു മാടപ്പുര

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...