
മസ്ക്കത്ത് : രേഖകളില്ലാതെ അനധിക്യതമായി ഒമാനിൽ കഴിയുന്ന
ഇന്ത്യക്കാർക്ക് രാജ്യം വിടാനുള്ള വഴി ഒരുങ്ങി.ഇതേവരെ അപേക്ഷ നൽകിയ
എല്ലാവർക്കും മാർച്ച് 31-ന്നകം രാജ്യം വിടാനാവും.
ഇന്നലെ എംബസിയിൽ നടന്ന സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരുടെ
യോഗത്തിലാൺ ഇന്ത്യൻ അബാസഡർ അനിൽ വാദ്വ ഇക്കാര്യമറിയിച്ചത്.
ഇതേവരെ 13000 ലധികം പേരാൺ അപേക്ഷ നൽകിയത്. ഇനിയും അപേക്ഷ നൽകാത്തവർ
പത്തുദിവസത്തിന്നകം എംബസി നിയോഗിച്ച വോളണ്ടിയർമാർ മുഖേന പേർ രജിസ്റ്റർ
ചെയ്യണമെന്ന് എംബസി അറിയിച്ചു.
ലേബർ കാർഡ്,വിസ എന്നീ തൊഴിൽ രേഖകളുടെ കാലാവധി അവസാനിച്ചിട്ടും
പുതുക്കാൻ കഴിയാതെ പോയ താഴ്‌ന്ന വരുമാനക്കാരായ സ്ത്രീകളടക്കമുള്ള നിരവധി
പേരാൺ കഴിഞ്ഞ ഡിസംബർ 20 മുതൽ പേർ രജിസ്റ്റർ ചെയ്യാൻ തുടങ്ങിയത്.
ഈ വർഷം മുതൽ ഒമാനിലെ തൊഴിൽ നിയമങ്ങൾ കർശനമാവുകയാൺ. വേണ്ടത്ര
രേഖകളില്ലാതെ വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന നിരവധി ഇന്ത്യക്കാർ
ഒമാനിലുണ്ട്. സ്വന്തം സ്പോൺസരുടെ കീഴിൽ അല്ലാതെ മറ്റിടങ്ങളിൽ ജോലി
ചെയ്യുന്നവരാണധികവും.
തൊഴിൽ നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി നടക്കുന്ന പരിശോധനയിൽ
മുമ്പ് നൂറികണക്കിന്നാളുകളെ പിടികൂടി ഒമാൻ സർക്കാർ വൻതുക പിഴ
ഈടാക്കിയിരുന്നു.വരും നാളുകളിൽ ഇത്തരം പരിശോധനകൾ വ്യാപകമാക്കുമെന്ന
മുന്നറിയിപ്പ് അധിക്യതരുടെ ഭാഗത്തുനിന്നുണ്ടായതോടെ പലരും
തൊഴിലുപേക്ഷിച്ചു.അവർക്ക് ആശ്വാസകരമായിത്തീർന്നിരിക്കുന്നു സർക്കാരിന്റെ
ഈ ഉത്തരവ്.
2009 അവസാനം തൊഴിൽ മന്ത്രാലയം കൊണ്ടുവന്ന നിയമപ്രകാരം സ്വന്തം
സ്പോൺസറുടെ കീഴിൽ ജോലി ചെയ്യാത്തവർ പരിശോധനയിൽ പിടിക്കപെട്ടാൽ
സ്പോൺസർക്ക് 1000 റിയാൽ പിഴയും ഒരു മാസം തടവും ലഭിക്കും.അന്യ
സ്പോൺസർഷിപ്പിലുള്ളവരെകൊണ്ട് തൊഴിലെടുപ്പിച്ചാൽ സ്ഥാപനയുടമക്ക് 2000
റിയാൽ പിഴ നൽകേണ്ടിവരും.ഈ നിയമം പ്രാബല്യത്തിൽ വന്നത് മൂലം പലരും
സ്വസ്ഥാപനങ്ങളിൽ അന്യർക്ക് തൊഴിൽ നൽകാൻ മടിക്കുന്നു.സ്ഥാപനങ്ങളില്ലാത്ത
സ്പോൺസർമാരാകട്ടെ വിസ ക്യാൻസൽ ചെയ്ത് പലരേയും തിരിച്ചയക്കുകയാൺ
ചെയ്യുന്നത്.ഇത്തരം തൊഴിലാളികളുടെ തിരിച്ചു പോക്ക് ഭാവിയിൽ തൊഴിൽ
രംഗത്ത് അനിശ്ചിതത്വം സ്യഷ്ടിച്ചേക്കും
ശംസു മാടപ്പുര,ഒമാൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ