2012 ഓഗസ്റ്റ് 20, തിങ്കളാഴ്‌ച

നേര്‍ കാഴ്ച്ച - എന്നെ ഏറെ വേദനിപ്പിച്ച ബാലൻ ?


ബാലൻ ഓര്ക്കാട്ടേരി സ്വദേശി.കഴിഞ്ഞ ഫെബ്രുവരിയിൽ ഒമാനിലെ ജയിലിൽ വെച്ച് ഞാൻ കണ്ടെത്തിയതടവുകാരൻ.മലയാളമല്ലാതെ മറ്റൊരു ഭാഷയും വശമില്ലാത്തവൻ.സഹ തടവുകാരുടെ കണ്ണിലുണ്ണി. നമസ്കാര സമയത്ത്‌ തടവുകാരായ മുസ്ലിംകള്‍ക്ക് പ്രാര്ത്ഥ്നക്കായി പായ വിരിച്ചു കൊടുക്കുക,താമസിക്കുന്നിടം തൂത്തുവാരുക തുടങ്ങിയവ യഥാവിധി ചെയ്തുപോരുന്നു. യാതൊരു ദുശീലവുമില്ലാത്ത ബാലൻ എങ്ങിനെ ജയിലിൽ എത്തപ്പെട്ടു? എന്റെ അന്വേഷണത്തിനൊടുവിൽ ബാലന്‍ മനസ്സ് തുറന്നു. ആശാരിയായ ബാലനെ തെക്കൻ കേരളത്തിലുള്ള യൂസുഫ്‌ തന്റെ ബില്‍ഡിംഗ് നിര്മ്മാണ കമ്പനിയിൽ വിസ നല്കി് ഒമാനിലേക്ക് കൊണ്ടു വന്നു. ചൂടിന്റെ കാഠിന്യം വകവെക്കാതെ നന്നായി ജോലി ചെയ്ത ബാലന് യുസുഫ് ശമ്പളം നേരാവണ്ണം നല്കിയില്ല. താമസിക്കാൻ ദാര്സയിറ്റിൽ സൗകര്യം ഒരുക്കി കൊടുത്തിരുന്നു.ഭക്ഷണകാര്യം തഥൈവ. ശമ്പളം ലഭിക്കാതിരുന്നതിനാൽ ബാലൻ ജോലിക്ക് പോകാതെയായി.കരാർ ജോലിക്കാരനായ യുസുഫിന് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന ഈ പ്രവണയെ ചോദ്യം ചെയ്ത് രംഗത്തെത്തിയ കമ്പനി ഫോര്മാനുമായി ബാലൻ വാക്കേറ്റമുണ്ടായി.അത് പിന്നീട് കത്തികുത്തിൽ അവസാനിച്ചു. കുത്തിയത്‌ ബാലനായതിനാൽ ജയിലിൽ അകപ്പെട്ടു. ജയിലിൽ ശാപ്പാട് കെങ്കേമമാണെങ്കിലും മനസ്സ് മരവിച്ചതിനാൽ ഭക്ഷണത്തോട് താല്പര്യം കുറഞ്ഞുപോയി.കഴിഞ്ഞകാലത്തെ പട്ടിണിയുടെ നാളുകൾ ഓര്മ്മകളിൽ തെളിയുമ്പോൾ അറിയാതെ കണ്ണീര് വാര്‍ക്കും .പൈപ്പ് വെള്ളം കുടിച്ചും വൈകുന്നേരങ്ങളിൽ താമസസ്ഥലത്തിന്നടുത്തുള്ള കോഫീഷോപ്പിൽ ചെന്ന്‍ നിലം തൂത്തുവാരികൊടുത്ത്‌ കിട്ടുന്ന ഒരു ഷവര്മ്മ കഴിച്ചും പശിയടക്കും. ചോറ് കഴിക്കാൻ പൂതിയായപ്പോൾ കണ്ടുമുട്ടിയ മലയാളിയോട് ഒരു റിയാലിന് വേണ്ടി യാചിച്ചു.മറുപടി തുറിച്ചുള്ള നോട്ടവും ശകാരവുമായിരുന്നു. വിശപ്പും അപമാനവും സഹിച്ച് അന്ന്‍ കരഞ്ഞത്‌ ഓര്ത്ത് ബാലന്‍ നെടുവീര്പ്പിട്ടപ്പോൾ എന്റെ കണ്ണുകളില്‍ നിന്നും കണ്ണീര്‍ പെയ്തിറങ്ങി. കോടതിയുടെ കനിവും കാത്ത്‌ എല്ലാം ദൈവത്തിൽ അര്പ്പിച്ച് എന്റെ യാത്രക്ക് അനുവാദം തന്ന ബാലൻ ഇപ്പോള്‍ ജയിലിലാണോ നാട്ടിലാണോ എന്നെനിക്കറിയില്ല. അറിയാൻ ശ്രമിച്ചപ്പോഴൊക്കെ വ്യക്തമായ മറുപടി നിയമപാലകരിൽ നിന്നും ലഭിച്ചില്ല. എന്തായാലും ഒന്നുറപ്പാ- ബാലന്റെ ചുടു കണ്ണീരിന്റെ വില കുടുംബവുമായി ഒമാനിൽ കഴിയുന്ന യുസുഫിനെ ജീവിതാവസാനം വരെ വേട്ടയാടും. വാല്‍കഷ്ണം – നമ്മുടെ മുമ്പിൽ കൈനീട്ടുന്ന ആര്‍ക്കും ഒരു കൈ സഹായം ചെയ്യാനുള്ള സന്മനസ്സ് പ്രവാസികളായ നമ്മുക്കുണ്ടാവട്ടെ,എങ്കിലെ ബാലനെ പോലുള്ളവർ പശിയടക്കൂ (ഷംസു മാട്ടപ്പുര - എഡിറ്റര്‍, സംസം ബ്ലോഗ്‌ )

2012 ജൂലൈ 20, വെള്ളിയാഴ്‌ച

റമദാന്‍ ദുഹാ


ചിത്ര വിശേഷം


സമാജികര്‍ക്കൊരു സംഗീതം


കബാബിനി കഷ്ടകാലം


വായനക്കാര്‍ക്ക്‌ സംസമിന്റെ റമദാന്‍ ആശംസകള്‍ ! (1433 റമദാന്‍ )


ഷവര്‍മ്മ ഉണ്ടാക്കേണ്ടവിധം


ബാല്യകാലം -കവിത


കണ്ണൂര്‍ സിറ്റി ഈസിങ്ങാന്റെ പള്ളി പുതുക്കി പണിത നിലയില്‍


ബലാത്സംഗത്തില്‍ കണ്ണൂര്‍ പിന്നില്‍


2012 ജൂലൈ 8, ഞായറാഴ്‌ച

കോപ്പിയടിക്കാന്‍


നിയമസഭാ ചരിത്രത്തിലൂടെ


തട്ടിക്കൂട്ട് സിനിമ


ഈ വിനീത് ശ്രീനിവാസന്‍ ഇതുവരെ പ്രേമിച്ചിട്ടില്ലേ? അന്നമ്മക്കുട്ടി എഴുതുന്നു പാടേ ദുര്‍ബലവും പുതുമയുടെ കണികപോലും അവകാശപ്പെടാനില്ലാത്തതും ഒട്ടനവധി സിനിമകളില്‍ കണ്ടുമടുത്തതുമായ അതേ കഥയാണ് തട്ടത്തിന്‍ മറയത്ത്. തൊഴില്‍രഹിതനായ നായകന്‍, അവന്‍ കണ്ടുമുട്ടി കൂട്ടിയിടിക്കുന്ന പെണ്ണ്, നിശബ്ദ പ്രണയം, പ്രണയാഭ്യര്‍ഥന, പ്രണയസ്വീകരണം, എതിര്‍പ്പ്, പ്രണയം വിജയിപ്പിക്കല്‍ അല്ലാതെ മറ്റൊരു പണിയുമില്ലാത്ത ആത്മാര്‍ഥ സുഹൃത്തുക്കള്‍, വില്ലന്‍മാര്‍, സംഘര്‍ഷം, ആത്മവേദനകള്‍, സെന്റിമെന്റ്സ്, തുടങ്ങി ഇത്തരം അറുപഴഞ്ചന്‍ പൈങ്കിളി കഥകളിലെ സ്ഥിരം ‘ക്ലൈമാക്സ് സമാഗമം’ വരെ യാതൊരു ഉളുപ്പുമില്ലാതെ വീനീത് കോപ്പിയടിച്ചിരിക്കുന്നു – അന്നമ്മക്കുട്ടി എഴുതുന്നു വിനീത് ശ്രീനിവാസന്‍ പ്രേമിച്ചിട്ടുണ്ടോ? ഉണ്ടെന്നാണ് സിനിമാവാരികകള്‍ പറയുന്നത്. താന്‍ അഗാധമായ പ്രണയത്തിലാണെന്നും ഈ വര്‍ഷംതന്നെ വിവാഹിതനായേക്കുമെന്നും അടുത്തിടെവന്ന ചില അഭിമുഖങ്ങളിലും വിനീത് പറയുന്നതു കേട്ടു. വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് ശ്രീനിവാസനും മുകേഷും ചേര്‍ന്ന് നിര്‍മിച്ച ‘തട്ടത്തിന്‍ മറയത്ത്’ എന്ന പ്രണയചിത്രം കണ്ടിറങ്ങുമ്പോള്‍ വിനീതിന്റെ പ്രണയാനുഭവത്തെക്കുറിച്ച് നാം ശരിക്കും സംശയാലുക്കളായിപ്പോകും.നമ്മള്‍ അറിയാതെ ചോദിച്ചുപോകും-”ഈ വിനീത് ശരിയ്ക്കും പ്രേമിച്ചിട്ടുണ്ടോ?” കാരണം അത്രമേല്‍ ദുര്‍ബലവും ഉള്ളുപൊള്ളയുമായ പ്രണയ കഥയാണ് ‘തട്ടത്തിന്‍ മറയത്തി’ല്‍ വിനീത് ചിത്രീകരിച്ചിരിക്കുന്നത്. ഇക്കാലത്തെ കേരളീയ യുവത്വത്തിന് എളുപ്പത്തില്‍ ആസ്വദിക്കാന്‍ കഴിയുന്ന ചില്ലറ കോമഡികളുടെ ഒരു അടിയൊഴുക്ക് ഈ സിനിമയിലുണ്ട്. കണ്ടിരിക്കാന്‍ സുന്ദരിയായ ഒരു നായികയും മോശമല്ലാത്ത രണ്ടു മൂന്നു ഗാനരംഗങ്ങളുമുണ്ട്. പടത്തിന്റെ മൊത്തം നിര്‍മാണ ചെലവാകട്ടെ പരിമിതവും. ഇതിനൊപ്പം തിരക്കഥയെഴുത്തിന്റെയും അഭിനയത്തിന്റെയും കുലപതികളിലൊരാളായ ശ്രീനിവാസന്റെ മകന് കിട്ടുന്ന പരിധികളില്ലാത്ത ‘മീഡിയ വാല്‍സല്യ’വും കൂടിയാവുമ്പോള്‍ ‘തട്ടത്തിന്‍ മറയത്ത്’ ബോക്സ്ഓഫിസില്‍ പരിക്കില്ലാതെ രക്ഷപ്പെട്ടേക്കാം. എന്നാല്‍ ‘മലര്‍വാടി ആര്‍ട്സ് ക്ലബ്ബി’ല്‍നിന്ന് സിനിമാ രചയിതാവെന്ന നിലയിലും സംവിധായകനെന്ന നിലയിലും വിനീത് എത്രത്തോളം വളര്‍ന്നുവെന്ന് ചിന്തിക്കുന്ന ഏതൊരാളേയും ‘തട്ടത്തിന്‍ മറയത്ത്’ പാടേ നിരാശപ്പെടുത്തും. പാടേ ദുര്‍ബലവും പുതുമയുടെ കണികപോലും അവകാശപ്പെടാനില്ലാത്തതും ഒട്ടനവധി സിനിമകളില്‍ കണ്ടുമടുത്തതുമായ അതേ കഥയാണ് തട്ടത്തിന്‍ മറയത്ത്. തൊഴില്‍രഹിതനായ നായകന്‍, അവന്‍ കണ്ടുമുട്ടി കൂട്ടിയിടിക്കുന്ന പെണ്ണ്, നിശബ്ദ പ്രണയം, പ്രണയാഭ്യര്‍ഥന, പ്രണയസ്വീകരണം, എതിര്‍പ്പ്, പ്രണയം വിജയിപ്പിക്കല്‍ അല്ലാതെ മറ്റൊരു പണിയുമില്ലാത്ത ആത്മാര്‍ഥ സുഹൃത്തുക്കള്‍, വില്ലന്‍മാര്‍, സംഘര്‍ഷം, ആത്മവേദനകള്‍, സെന്റിമെന്റ്സ്, തുടങ്ങി ഇത്തരം അറുപഴഞ്ചന്‍ പൈങ്കിളി കഥകളിലെ സ്ഥിരം ‘ക്ലൈമാക്സ് സമാഗമം’ വരെ യാതൊരു ഉളുപ്പുമില്ലാതെ വീനീത് കോപ്പിയടിച്ചിരിക്കുന്നു. അതിലേറെ അത്ഭുതം സമ്മാനിച്ചത് ‘വെള്ളിനക്ഷത്രം’ വാരികയില്‍ വിനീതിന്റെ വെളിപ്പെടുത്തല്‍ വായിച്ചപ്പോഴാണ്. ഈ സ്ക്രിപ്റ്റ് വായിച്ചയുടന്‍ ശ്രീനിവാസന്‍ ”ഈ ചിത്രം ഞാന്‍ നിര്‍മിച്ചുകൊള്ളാം” എന്ന് പറഞ്ഞത്രെ. വായിച്ചിട്ട് വലിച്ചുകീറി നേരേ ചവറ്റുകൊട്ടയിലിട്ടിട്ട് ഒരു ചൂരലെടുത്ത് ചെക്കന്റെ ചന്തിക്കിട്ട് നാലു പെടപെടച്ചിട്ട് ” എടാ, മേലാല്‍ ഇത്തരം പൊട്ടക്കഥയെഴുതരുത്” എന്നു ശ്രീനിവാസന്‍ പറഞ്ഞിരുന്നേല്‍ മകന്‍ ചെലപ്പോള്‍ നന്നായിപ്പോയേനെ. അതിനുപകരം ഈ സിനിമ നിര്‍മിക്കുകയും അതില്‍ കേറി അഭിനയിക്കുകയും ചെയ്ത ശ്രീനിവാസനാണ് ഈ ‘ചലച്ചിത്ര കൊലപാതക’ത്തിലെ പ്രധാന പ്രതി. ദൈവമേ, എന്തൊരു പ്രണയം! ഹിന്ദു-മുസ്ലിം പ്രേമമാണ് വിഷയം. പ്രേമമെന്നാല്‍ നായികയുടെ ‘ആകെ പുറത്തുകാണുന്ന ശരീരഭാഗമായ’ മുഖത്തിനോട് നായകനായ വിനോദിന് തോന്നുന്ന ആകര്‍ഷണം. കഥയുടെ ഒരു ഘട്ടത്തിലും പ്രേമം ഈ കേവല മുഖസൌന്ദര്യത്തിന് അപ്പുറത്തേക്ക് പോകുന്നതേയില്ല. നായികയുടെ മുഖമെങ്ങാന്‍ വല്ല ചൂടും പുകയുമേറ്റ് കരുവാളിച്ചുപോയാല്‍ ഈ പ്രേമവും ആ നിമിഷം അവസാനിക്കുമെന്ന് ഉറപ്പിക്കുന്ന വിധത്തിലാണ് ‘ഉമ്മച്ചിക്കുട്ടി’യുടെ മുഖവര്‍ണന. ”അവള്‍ ആ തട്ടമിട്ടാല്‍ പിന്നെ തട്ടത്തിനുള്ളിലെ മുഖമല്ലാത്തതെല്ലാം മാഞ്ഞുപോകും” എന്നു നായകന്‍ തന്നെ പറയുന്നു. ‘മുഖബദ്ധമായ’ ഈ അനുരാഗം കാരണം നായകന്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളാണ് സിനിമയുടെ മുക്കാല്‍ ഭാഗവും. സ്ഥിരബുദ്ധിയുള്ള ഏതൊരു പെണ്‍കുട്ടിയും ”മേലാല്‍ കണ്‍വെട്ടത്ത് കണ്ടുപോകരുതെന്ന്” പറയുന്ന തരത്തിലുള്ള ഭ്രാന്തന്‍ വിക്രിയകളാണ് നായകന്‍ വിനോദ് കാട്ടിക്കൂട്ടുന്നതെങ്കിലും എല്ലാ സിനിമയിലേയുംപോലെ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ നായിക പ്രേമത്തോട് ‘യേസ്’ പറയുന്നു. നായകന്റെ മതിലുചാട്ടവും വിക്രിയകളും കണ്ട് അവള്‍ക്ക് പ്രേമത്തിന്റെ തീക്ഷ്ണത ബോധ്യമായത്രെ! പിന്നെ പറയാനുണ്ടോ? നായകന്റെ പ്രേമം വിജയിപ്പിക്കാന്‍ തലശേãരിയിലെ പൊലീസുകാരുമുണ്ട്! തലശേãരി പൊലീസിനെ ഇത്രമേല്‍ വിഡ്ഢികളാക്കി ചിത്രീകരിച്ചതിന് അവര്‍ക്ക് മാനമുണ്ടെങ്കില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാവുന്നതാണ്. കോമഡിയെന്ന പേരില്‍ തട്ടിക്കൂട്ടിയിരിക്കുന്ന പല രംഗങ്ങളും അസഹനീയമാംവിധം അരോചകമാണ്. തനി തറ കോമഡി! സാജു കൊടിയനാണോ തിരക്കഥയെഴുതിയതെന്ന് നമ്മള്‍ സംശയിച്ചുപോകും. തട്ടത്തിനുള്ളിലെ തട്ടിപ്പുകള്‍ ”പെണ്ണിന് അവളുടെ ജീവിതം എങ്ങനെയാവണമെന്ന് നിശ്ചയിക്കാന്‍ യാതൊരു അവകാശവുമില്ല”^ കേരളത്തില്‍ മുസ്ലിം സമുദായത്തില്‍ മാത്രമുള്ളൊരു പ്രതിഭാസമൊന്നുമല്ല ഇത്. കോട്ടയം നസ്രാണിയായാലും പട്ടാമ്പി പട്ടരായാലും ചങ്ങനാശേãരി നായരായാലുമൊക്കെ പെണ്ണിന്റെ ജീവിതത്തിന് ഇന്നും എവിടെയും വലിയ വിലയൊന്നുമില്ല. സ്വന്തം വിവാഹകാര്യത്തില്‍പോലും അവളുടെ തീരുമാനത്തിന് പലപ്പോഴും പ്രസക്തിയില്ലാതാവുന്നു. കാലത്തിന്റെ മാറ്റത്തിലും നമ്മുടെ ഭൂരിപക്ഷം പെണ്ണുങ്ങളുടെ ഗാര്‍ഹിക അടിമജീവിതത്തിന് മാറ്റമൊന്നുമില്ല. മുസ്ലിം സമുദായത്തില്‍ ഈ അടിമത്തം അല്‍പം കൂടുതലാണ് എന്ന പൊതുധാരണ നിലവിലുണ്ട്. ബഹുഭാര്യാത്വം, ശൈശവവിവാഹം എന്നിവയെ തള്ളിപ്പറയാന്‍ വലിയ മുസ്ലിം പുരോഗമന സംഘടനകള്‍പോലും തയാറാവാത്തത് ഈ പൊതുധാരണയ്ക്ക് ബലം കൂട്ടുന്നു. ‘പെണ്ണുങ്ങള്‍ പുറത്തിറങ്ങരുത്’ എന്നു പറയുന്ന കാന്തപുരവും നിലവിളക്കു കൊളുത്തിയാല്‍ മാനമിടിഞ്ഞുവീഴുമെന്നു കരുതുന്ന തങ്ങളും നാലു കെട്ടലാണ് പരമമായ ഇബാദത്തെന്നു കരുതുന്ന മത നേതാക്കളും നയിക്കുന്ന ഒരു സമുദായത്തിന് ഇത്തരം ദുഷ്പേരുകളില്‍ നിന്ന് രക്ഷപ്പെടുക എളുപ്പമല്ല. എന്നാല്‍ കത്തോലിക്കാ മഠങ്ങളിലും കാവിയും വെള്ളയും പുതച്ച സന്യാസിസംഘങ്ങളിലുമൊക്കെ നടക്കുന്നത് ഇതേ സ്ത്രീവിരുദ്ധത തന്നെയാണ്. ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍, എല്ലാ സംഘടിത മതങ്ങളുടെയും ചട്ടക്കൂടുകള്‍ ഒന്നാന്തരം പെണ്‍വിരുദ്ധതയുടെ കാതലില്‍ തീര്‍ത്തതാണ്. മതപരമായ വിഷയങ്ങളിലുള്ള തീവ്രവും വൈകാരികവുമായ പ്രതികരണം മുസ്ലിംകളില്‍ കൂടുതലാണെന്ന ധാരണയും നമ്മുടെ മാധ്യമങ്ങള്‍ ബോധപൂര്‍വമോ അല്ലാതെയോ പരത്തുന്നുണ്ട്. സഭാതര്‍ക്കത്തിന്റെ പേരില്‍ തമ്മിലടിച്ചു തലകീറുന്ന മധ്യതിരുവിതാംകൂറിലും മതംമാറ്റത്തിന്റെ പ്രഘോഷണങ്ങള്‍ മുഴങ്ങുന്ന വ്യാജ രോഗശാന്തി സഭകളിലും കാവിക്കൊടി നാട്ടി കായികാഭ്യാസം നടത്തുന്ന ശാഖകളിലും വിളയുന്നത് ഒന്നാന്തരം വര്‍ഗീയത തന്നെയാണ്. ഇതില്‍നിന്നെല്ലാം വീര്യം കൂടിയ ഒന്നും മുസ്ലിം സമദായത്തില്‍ മാത്രമായി കാണാനില്ല. കേരളത്തിലങ്ങോളമിങ്ങോളം ഒരുപാട് മുസ്ലിം കൂട്ടുകാരികളുടെ വീടുകളില്‍ താമസിച്ചപ്പോഴൊന്നും കോട്ടയത്തെ എന്റെ നസ്രാണി തറവാട്ടില്‍ കാണുന്നതില്‍ കവിഞ്ഞ ഒരു വര്‍ഗീയതയും അവിടെയൊന്നും ഞാന്‍ കണ്ടിട്ടില്ല. (ഇതെന്റെയൊരു പേഴ്സണല്‍ ഒബ്സര്‍വേഷനാണ്. ആയതിനാല്‍ റഫറന്‍സ് ഇല്ല. ആശയപരമായ ഏത് എതിര്‍ അഭിപ്രായവും നിരീക്ഷണവും സ്വാഗതംചെയ്യുന്നു. സൂപ്പര്‍സ്റ്റാര്‍ ഫാന്‍സുകാരെപ്പോലെ തെറിമെയില്‍ അയക്കരുതെന്നു മാത്രം.) ‘ഉസ്താദ് ഹോട്ടല്‍’ എന്ന സിനിമയെപ്പറ്റി ഈയുള്ളവള്‍ എഴുതിയതിന് മറുപടിയായി സുദീപ് ‘നാലാമിട’ത്തില്‍ എഴുതിയ കുറിപ്പില്‍ സിനിമയിലെ സ്റ്റീരിയോടൈപ്പ് മുസ്ലിംകളെപ്പറ്റി ചില നിരീക്ഷണങ്ങളുണ്ട്. ആ നിരീക്ഷണം ശരിയാണ്. ഒരുപാട് ഭാര്യമാരും അവരില്‍ ഒരുപാട് മക്കളുമുള്ള ശാപ്പാട്ടുരാമനായ തലയില്‍ തൊപ്പിയിട്ട മുസ്ലിം! ആ മുസ്ലിം എത്രയോകാലമായി മലയാള സിനിമയില്‍ അതേനില്‍പ്പുനില്‍ക്കുന്നു! ”എന്റെ മതം മാത്രമാണ് ശരി”യെന്ന ധാരണ ഇസ്ലാമിന്റെ മാത്രമല്ല, എല്ലാ സംഘടിത മതങ്ങളുടെയും അടിസ്ഥാനമാണ്. അതാണ് ലോകമെങ്ങും ദൃശ്യമായ വര്‍ഗീയതയുടെ തായ്വേര്. ചുരുക്കത്തില്‍ വര്‍ഗീയതയുടെ ആഴവും പരപ്പും പെണ്ണിന്റെ അടിമത്തവും ഏതാണ്ട് എല്ലാ മതങ്ങളിലും സമാനമായിരിക്കെ മലയാള മുഖ്യധാരാ സിനിമയില്‍ മുസ്ലിം മാത്രം ആവര്‍ത്തിച്ചാവര്‍ത്തിച്ച് വില്ലനാവുന്നതെന്തുകൊണ്ടെന്നകാര്യം ചര്‍ച്ചചെയ്യപ്പെടണം. ഈ മുസ്ലിംവിരുദ്ധത അതിന്റെ പാരമ്യത്തില്‍ പ്രകടമാകുന്ന സിനിമയാണ് ‘തട്ടത്തിന്‍ മറയത്ത്’. തലശ്ശേരിയിലെ പെണ്ണുങ്ങള്‍ തലശ്ശേരിയിലെ തറവാട്ടില്‍ പിതൃസഹോദരന്റെ ക്രൂരമായ അടിച്ചമര്‍ത്തലിന് കീഴില്‍ കഴിയുന്ന പെണ്ണാണ് ‘തട്ടത്തിന്‍ മറയത്ത്’ലെ ആയിഷ. ”നായിന്റെ മോളേ, നിന്നെ പുറംലോകം കാണിക്കില്ല” എന്നാണ് ബിസിനസുകാരനും രാഷ്ട്രീയക്കാരനുമായ പിതൃസഹോദരന്‍ ആയിഷയെ അടിച്ചുവീഴ്ത്തിയശേഷം ഭീഷണിപ്പെടുത്തുന്നത്. തന്റെ ലെതര്‍കമ്പനിയില്‍ മതിയായ സുരക്ഷാസൌകര്യങ്ങള്‍ ഒരുക്കാതെ നാട്ടുകാരെ കൊലയ്ക്കുകൊടുക്കുന്ന ക്രൂരനാണ് ആ മുസ്ലിം കാരണവര്‍. കമ്പനിയില്‍ അപകടമുണ്ടായി ആളുകള്‍ ആശുപത്രിയിലാവുമ്പോള്‍ അയാള്‍ പറയുന്നത് ”കാറ്റടിച്ചാല്‍ വീഴുന്ന കൊറേയെണ്ണം ആശുപത്രിയിലായി’ എന്നാണ്. കമ്യൂണിസ്റ്റ്പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായ നായകനെ ‘കൊന്നു കുഴിച്ചുമൂടുമെന്ന്’ ഭീഷണിപ്പെടുത്താന്‍ കഴിവുള്ള മുസ്ലിം തീവ്രവാദ സംഘടനയായ ജെ.ഡി.എഫിന്റെ നേതാവുമാണ് ടിയാന്‍! അയാള്‍ വെള്ളിയാഴ്ച ദിവസം ജുമുആ നമസ്കാരത്തിന് പുറത്തുപോകുമ്പോള്‍ മാത്രമാണ് നമ്മുടെ ആയിഷക്ക് പുറത്തിറങ്ങാന്‍ കഴിയുന്നത്. ഇതേ ആയിഷ സിനിമയുടെ ആദ്യഭാഗത്ത് സര്‍വകലാശാലാ കലോല്‍സവത്തില്‍ പങ്കെടുത്ത് സമ്മാനം നേടുകയും രാത്രിവരെ അവിടെ കറങ്ങിനടക്കുകയും ചെയ്യുന്നുണ്ട്. കുട്ടുകാരിക്കൊപ്പം രാത്രിയില്‍ ബസില്‍ യാത്ര ചെയ്യുന്നുമുണ്ട്. പര്‍ദയല്ലാത്ത വര്‍ണാഭമായ വേഷങ്ങള്‍ അണിഞ്ഞ് നാടു ചുറ്റുന്നു. കൂട്ടുകാരിയുടെ കല്യാണവീട്ടില്‍ പര്‍ദയിടാതെ യഥേഷ്ടം ചുറ്റിനടക്കുന്നു. ഒരു ചെറുപ്പക്കാരനുമായി കൂട്ടിയിടിച്ച് പരിക്കേറ്റിട്ടും അവള്‍ക്ക് ഒരു ശാസനപോലും കിട്ടുന്നുമില്ല. അവള്‍ ഒറ്റയ്ക്ക് ആശുപത്രി മുറിയില്‍ കിടക്കുകയും ചെയ്യുന്നുണ്ട്. ഒരു ഹിന്ദു യുവാവ് അവള്‍ക്ക് ട്യുഷന്‍ എടുക്കാന്‍ ആ വീട്ടുകാര്‍ അനുവദിക്കുന്നുണ്ട്! അപ്പോഴൊന്നും മുസ്ലിംഭീകരനായ പിതൃസഹോദരന്‍ പ്രത്യക്ഷപ്പെടുന്നില്ല. അത്ഭുതം! എന്നാല്‍ നായകനോട് പ്രണയം തുറന്നുസമ്മതിക്കുന്ന രംഗം മുതല്‍ അവള്‍ പര്‍ദയിലേക്ക് മാറുന്നു. മറുഭാഗത്ത് ആയിഷയെ പ്രേമിക്കുന്ന നായരുകുട്ടിയായ വിനോദിന്റെ വീടോ? മകന്‍ വീടുവിട്ടിറങ്ങുമ്പോള്‍ അമ്മ പവിത്രമായ ക്ഷേത്രസന്നിധിയില്‍ എത്തി ധ്യാനിച്ചിരിയ്ക്കുന്നു. ദീപപ്രഭ, ആത്മീയത, അമ്മ-മകന്‍ സെന്റി…. മകനുവേണ്ടി മുസ്ലിം പെണ്‍കുട്ടിയെ പുത്രവധുവായി ഇരുകയ്യും നീട്ടി സ്വീകരിക്കാന്‍ തയാറാവുന്ന സാത്വികരാണ് ആ നായര്‍ തറവാട്ടുകാര്‍. നായരുകുട്ടിയായ മകന്‍ പര്‍ദഷോപ്പ് തുടങ്ങി അത് മുസ്ലിം കാമുകി ഉദ്ഘാടനം ചെയ്യുന്നതുകണ്ട് വിശാലഹൃദയരും വിദ്യാസമ്പന്നരുമായ ആ നായര്‍ അച്ഛനമ്മമാര്‍ സന്തോഷപുളകിതരാവുന്നു! ഒടുവില്‍ ആയിഷ ‘ആയിഷ വിനോദ്’ ആവുന്നതോടെ അവള്‍ ഇടുങ്ങിയ മുസ്ലിംതറവാട്ടില്‍നിന്ന് വിശാലമായ നായര്‍ അന്തരീക്ഷത്തിലേക്ക് സ്വതന്ത്രയാവുകയാണ്! മുസ്ലിം പെണ്‍കുട്ടികളേ, നിങ്ങള്‍ നായര്‍– നമ്പൂതിരി -നസ്രാണി യുവാക്കളെ പ്രണയിക്കുകയും ഇടുങ്ങിയ നിങ്ങളുടെ മതത്തില്‍നിന്ന് പുറത്തുകടക്കുകയും ചെയ്യുക! അല്ലെങ്കില്‍ ഭാവി ഭീകരമായിരിക്കും! പെണ്ണിന്റെ മാനം എന്താണ് പെണ്ണിന്റെ സ്വാതന്ത്യ്രം? ഈ ഗൌരവമുള്ള ചോദ്യത്തിന് ‘തട്ടത്തിന്‍ മറയത്തി’ലുടെ വിനീത് ശ്രീനിവാസന്‍ പറയുന്ന ഉത്തരങ്ങള്‍ ഇക്കാലത്ത് അല്‍പമെങ്കിലും ആണത്തമുള്ള ഒരു ചെറുപ്പക്കാരനും പറയാന്‍ പാടില്ലാത്തവയാണ്. ഒറ്റത്തവണ കണ്ടതിന്റെ ആവേശത്തില്‍ വീടിന്റെ മതില്‍ പാതിരാത്രി ചാടിവന്ന് ‘നീയാണ് ഞാന്‍ ജീവിതത്തില്‍ കണ്ട ഏറ്റവും വലിയ സുന്ദരി, ഐ ലവ് യൂ’ എന്നു പറഞ്ഞയുടന്‍ അതില്‍ വീണുപോകുന്ന തലശ്ശേരി പെണ്ണിനെ വിനീത് എവിടെയാണ് കണ്ടത്? ആയിഷയെന്ന കഥാപാത്രത്തെ കേവലമൊരു ‘സുഖിപ്പിക്കുന്ന മുഖം’ മാത്രമാക്കി ഒതുക്കിയതാണ് ഈ തിരക്കഥയിലെ ഏറ്റവും വലിയ പാതകം. ‘ഐ ലവ് യൂ’ പറയുന്ന ഏതു വായിനോക്കിയോടും തൊട്ടടുത്ത ദിവസം തിരിച്ച് ‘ഐ ലവ് യു’ പറയുന്ന സിനിമകളിലെ ആ സ്ഥിരം തൊട്ടാവാടി പെണ്ണിനെ അങ്ങേയറ്റം അപഹാസ്യമായി വിനീത് എഴുതിവെച്ചിരിക്കുന്നു. നായകന്റെ കണ്ണില്‍ അവള്‍ക്ക് മനസില്ല, ചിന്തയില്ല, ബുദ്ധിയില്ല, വികാരവിചാരങ്ങളില്ല. ഉള്ളത് ഒന്നുമാത്രം, തട്ടമിട്ട മോന്ത! ജോലിയും കൂലിയുമില്ലാത്ത ഏതോ ഒരു വായിനോക്കിയോട് പ്രണയം പ്രഖ്യാപിച്ച് അവനെത്തേടിയെത്തി കെട്ടിപ്പിടിക്കുമ്പോള്‍ പെണ്ണിന്റെ സ്വാതന്ത്യ്രം പൂര്‍ണമാകുന്നു! വിദ്യാഭ്യാസത്തിലൂടെയോ സ്വാശ്രയത്വത്തിലൂടെയോ നിലപാടുകളിലൂടെയോ അല്ല, പ്രേമിച്ച് കെട്ടിപ്പിടിക്കുമ്പോഴാണ് തലശ്ശേരിയിലെ മുസ്ലിം പെണ്ണുങ്ങളുടെ ജീവിതം സ്വതന്ത്രമാവുന്നത് എന്നര്‍ഥം. നായകന്റെ ആദ്യ പ്രേമമൊന്നുമല്ല ആയിഷയുമായി. അവന്‍ ഇതിനുമുമ്പ് ഒരുപാടു തവണ പ്രേമിച്ചിട്ടുണ്ട്. പക്ഷേ ‘ഇത്രേം മൊഞ്ചുള്ള ഒന്നിനെ’ കാണുന്നത് ഇതാദ്യമാണത്രെ! നായകന്റെ ആത്മസുഹൃത്ത് ഒരേസമയം അഞ്ചുവിനേയും മഞ്ചുവിനേയും മറ്റൊരുപാട് പെണ്ണുങ്ങളെയും പ്രേമിക്കുന്നവനാണ്. പക്ഷേ ”പെണ്ണ് കറുത്തവസ്ത്രംകൊണ്ട് മൂടിവെക്കേണ്ടത് അവളുടെ ശരീരമല്ല, പരിശുദ്ധിയാണ്” എന്നൊരു ഗംഭീരന്‍ സദാചാര പ്രഖ്യാപനത്തിലാണ് സിനിമ അവസാനിക്കുന്നത്. കര്‍ട്ടന്‍! ശ്രീനിവാസന്റെ തന്നെ വാക്കുകള്‍ കടമെടുത്താല്‍, ”ജീവിതാനുഭവങ്ങളാണ് നമ്മെ മാറ്റിത്തീര്‍ക്കുന്നത്. ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ നാം ആത്മീയവാദിയാവും, മറെറാരിക്കല്‍ കമ്യുണിസ്റ്റാവും, പിന്നീടൊരിക്കല്‍ വിശ്വാസിയാവും. ഇങ്ങനെ പലതവണ മാറിമറിഞ്ഞാണ് നമ്മള്‍ യഥാര്‍ഥ നമ്മളാവുന്നത്. ഒരു കല്ലില്‍നിന്ന് ശില്‍പി ശില്‍പമുണ്ടാക്കുന്നതുപോലെ…. നമ്മെ ചെത്തിമിനുക്കിയെടുക്കുന്ന ശില്‍പി നമ്മുടെതന്നെ അനുഭവങ്ങളാണ്” ഇപ്പോള്‍ താന്‍ സിനിമക്കാരനാണ് എന്ന് വിനീത് ധരിച്ചിരിക്കുന്നു. നാളെ ആരാവുമെന്ന് നമുക്കറിയില്ല. എന്തായാലും വിനീത് അനുഭവങ്ങളില്‍ നിന്ന് പഠിക്കട്ടെ. നാളെയും സിനിമക്കാരനായി തുടരാനാണ് മോഹമെങ്കില്‍, അച്ഛന്‍ എഴുതിയിട്ടുള്ള ചില നല്ല സ്ക്രിപ്റ്റുകള്‍ ഇപ്പോഴും അലമാരയില്‍ ഉണ്ടാവും. അതൊക്കെയൊന്ന് പൊടിതട്ടി വായിക്കാവുന്നതാണ്. സിനിമക്കുവേണ്ടി സിനിമയെടുക്കുന്നതു നിര്‍ത്തി നല്ല സിനിമയെക്കുറിച്ച് അല്‍പം പഠിച്ചാല്‍ നന്ന്. പ്രേമിക്കുന്നുണ്ടെങ്കില്‍ ആ പ്രേമത്തെന്നെ ഒന്നു നിരീക്ഷിക്കാവുന്നതാണ്. അല്‍പം ബുദ്ധിയും വിവരവുമുള്ള ഒരു പെണ്ണിനെയാണ് പ്രേമിക്കുന്നതെങ്കില്‍ ആദ്യം അവളെത്തന്നെയൊന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാവുന്നതാണ്. അങ്ങനെയൊരു പെണ്ണിനെ നന്നായി മനസിലാക്കിയിരുന്നെങ്കില്‍ ആയിഷയെന്ന കഥാപാത്രത്തെ ഇത്രമേല്‍ ഉപരിപ്ലവമായി വിനീത് എഴുതിവെക്കില്ലായിരുന്നു. എന്തായാലും നമ്മെ ചെത്തിമിനുക്കിയെടുക്കുന്ന ശില്‍പി നമ്മുടെതന്നെ അനുഭവങ്ങളാണ്. പലപല ചെത്തിമിനുക്കലുകള്‍ക്കൊടുവില്‍ വിനീത് എന്ന ശില്‍പിക്ക് എന്നെങ്കിലും നല്ലൊരു സിനിമാശില്‍പവുമായി പ്രേക്ഷകര്‍ക്കു മുന്നിലെത്താന്‍ കഴിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ശരി, ഇനി നമുക്ക് നാളെ കാണാം!

വാക്യത്തിലെ നര്‍മം


സ്ത്രീധനം മഹാപാതകം


ജോയീ കാര്‍ട്ടൂണ്‍


നിയമപാലകന്റെ പങ്ക്


ഫെയ്സ് ബുക്ക്‌ ശരണം


നാളെമുതല്‍ വൈറസ്‌


മലയാള മാസ ഗാനങ്ങള്‍


2012 ജൂൺ 28, വ്യാഴാഴ്‌ച

മാത്യകാ ദമ്പതികള്‍


സുഗതകുമാരിയുടെ പോയ്മുഖം

വന്നു വന്നു ഗാന്ധിയെ വിമര്‍ശികാനേ പാടില്ല എന്നൊരു അന്ധവിശ്വാസം പൊതു സമൂഹത്തില്‍ ഇന്ന് വളരെ ശക്തിയാര്‍ജിച്ചിട്ടുണ്ടെന്നു തോനുന്നു. സ്വന്തം ജനതയോടുള്ള സ്നേഹത്തെളേക്കാറെ ഗാന്ധിയില്‍ എന്നും മുഴച്ചു നിന്നിരുന്നത് ബ്രിട്ടീഷുകാരോടുള്ള വിധേയത്തമായിരുന്നു എന്നുള്ള കാര്യം ചരിത്രത്തെ സത്യസന്ധമായി സമീപിക്കുന്ന ഏതൊരാള്‍ക്കും വ്യക്തമാകാവുന്നതെയൊള്ളൂ... ചിന്ത്രാദിപെട്ടയിലെ സമ്മേളനത്തില്‍ വെച്ച് ഒരു ദളിതന്‍ മാലയിടാന്‍ ചെന്നപോള്‍ "ഒരു ചണ്ടാളന്‍ തോട്ടശുധമാക്കിയ പൂമാല എന്റെ കഴുത്തിലിടുന്നോ "എന്ന് കയര്‍ത്തു കയ്യിലിരുന്ന വടി കൊണ്ട് മാല തട്ടി തെരിപിച്ചവനാണ് ഗാന്ധി..ആ ചണ്ടാല സമൂഹം ഗാന്ധിയെ തള്ളി പറയുമ്പോള്‍ മഹാത്മാ എന്ന് വിളിക്കാതിരിക്കുമ്പോള്‍ ഗാന്ധിയുടെ പൊള്ളത്തരങ്ങള്‍ കവിതയാക്കുമ്പോള്‍ ജാതി ഹിന്ദുവിന് പൊള്ളും.അതിന്റെ ഉത്തമ ഉദാഹരണമാണ് ദളിത്‌ കവിയിത്രി മീന കന്തസാമിയുടെ സ്പര്‍ശം എന്നാ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സുഗതകുമാരി പങ്കെടുക്കാതിരുന്നത്. ദൈവങ്ങള്‍ പോലും വിമര്‍ശന വിധേയമാകുന്ന ഇക്കാലത് ഗാന്ധിയെ വിമര്സിക്കുന്നതില്‍ എന്താണിത്ര തെറ്റ്.ഗാന്ധിയെ വിമര്‍ശിക്കുന്ന ആദ്യത്തെ വ്യക്തിയൊന്നുമല്ല മീന.ബാബാ സാഹെബ് അംബേദ്‌കര്‍ ഉള്‍പ്പെടെ പലരും വിമര്‍ശിച്ചു എഴുതിയിട്ടുണ്ട്.വിമര്‍ശനങ്ങള്‍ എപ്പോളും മറുപടി അര്‍ഹിക്കുന്നുണ്ടല്ലോ..ഗാന്ധി ജീവിച്ച അതേ കാലഘട്ടത്തില്‍ തന്നെ തനിക്കെതിരെ ബാബാ സാഹെബ് ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ ഗാന്ധിക്ക് കഴിഞ്ഞിരുന്നില്ല.കാരണം ആ വിമര്‍ശനങ്ങള്‍ സത്യസന്ധമായിരുന്നു.ഗാന്ധിയുടെ ദളിത്‌ വിരുദ്ധത തുറന്നു കാണിച്ചവയാണ് ആ വിമര്‍ശനങ്ങള്‍.അത് പോലെ തന്നെ ഒരു വിമര്‍ശനമായിരുന്നു മീനയുടെ.അതില്‍ സുഗതകുമാരിക്ക് വിയോജിപ്പുണ്ടായിരുന്നെങ്ങില്‍ ആ ചടങ്ങില്‍ പങ്കെടുത് അവിടെ പറയാമായിരുന്നു അതിനുള്ള മറുപടി.ആ സമ്മേളന സ്ഥലത്ത് വെച്ച് പ്രകടിപിക്കനമായിരുന്നു തന്റെ വിയോജിപ്പ്.മീനയുടെ കവിതയില്‍ എഴുതിയിരിക്കുന്നത് തെറ്റാണു എങ്കില്‍ അവിടെ വെച്ച അത് ചൂണ്ടി കാണിക്കണമായിരുന്നു.അതായിരുന്നില്ലേ ശെരിയായ തീരുമാനം..എന്ത് കൊണ്ടാണ് അതിനു മുതിരാതിരുന്നത്..? അപ്പോള്‍ മനപൂര്‍വം അതില്‍ എഴുതിയിരിക്കുന്നത് കണ്ടില്ല എന്ന് വെക്കാനുള്ള ശ്രെമം.ദളിതര്‍ക്കെതിരെ ഗാന്ധി ചെയ്ത അക്രമങ്ങള്‍ എല്ലാം ശെരിയാണെന്ന് വെക്കുന്ന ഒരു തീരുമാനം.അതാണ്‌ ആ പിന്മാടത്തിന്റെ പുറകില്‍..അതല്ല എങ്കില്‍ അവര്‍ ഈ കവിതക്കെതിരെയുള്ള മറുപടി പറയണമായിരുന്നു..

കത്തുന്ന കിണര്‍


അല്ലാഹുവിനു സ്തുതി


റിംഗ് ട്യൂണ്‍ മാറ്റം


മരിച്ച നിലയില്‍


പോലിസിന്റെ പുതിയ നടപടി


പ്രധാന മന്ത്രിയുടെ ഉപദേശം - കാര്‍ട്ടൂണ്‍


നന്നായി ഞെക്കൂ - കാര്‍ട്ടൂണ്‍


അഗസ്റ്റിന്‍ പറഞ്ഞത്‌


പോരുന്നത് പോരട്ടെ


സ്വന്തം കുബ്ബൂസ്....


'ആദ്യമായി നിന്നെ മുന്നില്‍ കണ്ടപ്പോള്‍ മനസ് തകര്‍ന്നു പോയി ഇനിയുള്ള ജീവിതം നിന്റെ കൂടെ എന്ന്‍ ഓര്‍ത്തപോള്‍ കരഞ്ഞുപോയി..... മെല്ലെ .മെല്ലെ ....ഞാന്‍ അറിഞ്ഞു നിന്‍റെ മണം..... ഞാന്‍ ഇഷ്ടപ്പെട്ടു നിന്റെ നിറം....... ആവില്ല ഇനി നിന്നെ പിരിയാന്‍...... എന്റെ കഷ്ടപടുകളില്‍ ഒരു തണലായി നീ കൂടെ നിന്നു .. നിന്നെ പിരിയേണ്ടി വരും എന്നാ ചിന്തയില്‍ ഞാന്‍ ഉരുകുന്നു..... വരുമോ നീ എന്‍ കൂടെ......വരില്ല.... എനിക്കറിയാം ....... നിന്‍ ജന്മനാടാണ് നിനക്ക് വലുത്..... പുതിയ.....പുതിയ മുഖങ്ങള്‍ നിന്നെ തേടി വരും....... അവരൊക്കെ നിന്നെ ഇഷ്ടപെടും........ കാരണം......നീ അത്രക്ക് ശുദ്ധമാണ്...... എന്നാലും മറക്കില്ല ഒരിക്കലും ഞാന്‍ നിന്നെ...... എന്‍റെ "കുബൂസ്‌.." കടപ്പാട് ....................എഴുതിയആള്‍ക്ക്

മരിക്കും മുമ്പ്‌ - ലോഹി മൊഴി


ഒടുവില്‍ മുട്ടുമടക്കി


2012 ജൂൺ 27, ബുധനാഴ്‌ച

എങ്ങിനെ സ്റ്റിക്കര്‍ പറിക്കാം


മമ്മൂക്കയിലെ വ്യാപാരി


പത്തിരട്ടി മധുരം


കള്ളന്റെ കാശ് നഷ്ടപ്പെട്ടു


കഅബ കഴുകല്‍ ചടങ്ങ്


ഖുര്‍ആനിന്റെ അമാനുഷികത


ലോഹി പോയിട്ട് മൂന്നു വര്ഷം കഴിഞ്ഞു


മമ്മൂട്ടിയുടെ അനുസ്മരണം ----പ്രിയപ്പെട്ട ലോഹിക്ക്, ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങള്‍ എരിയുന്ന മനസ്സുമായി ഒരോര്‍മക്കുറിപ്പെഴുതാന്‍ എനിക്കു ശക്തിയില്ല. ഇത്തരം വേര്‍പാടുകള്‍ എതൊരാളെ സംബന്ധിച്ചും വലിയൊരാഘാതം തന്നെയായിരിക്കും. പക്ഷെ, എ.കെ.ലോഹിതദാസ് മലയാളസിനിമയ്ക്ക് എന്തായിരുന്നെന്നും തനിക്കാരായിരുന്നെന്നും ലോകത്തിന് ഇനിയും നിര്‍വചിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും ആനേകം കൈവഴികളിലൂടെ ലോഹി വെട്ടിപ്പിടിച്ച ഹൃദയങ്ങള്‍ അനുഭവിക്കുന്ന അനാഥത്വത്തിന്റെ പ്രതിഫലനമാണ്. ലോഹി ഒരു നഷ്ടമാണ്, ഒരു നൊമ്പരമാണ്. ഒരു സ്നേഹസാമ്രാജ്യം ബാക്കി വച്ച് ഒരുപാട് നല്ല സിനിമകള്‍ തലമുറകള്‍ക്കു പകര്‍ന്നു നല്‍കി എന്റെ ലോഹി മടങ്ങിപ്പോയിരിക്കുന്നു. ഇണക്കങ്ങളും പിണക്കങ്ങളും ആകസ്കമികതകളും കോര്‍ത്തിണക്കിയ ലോഹിയുടെ തിരക്കഥകള്‍പോലെ സങ്കീര്‍ണവും അതേസമയം തീവ്രവുമായ സ്നേഹബന്ധത്തിന്റെ പൊട്ടാത്ത ഒരു നൂല്‍ ബാക്കിവച്ച് എന്തിനായിരുന്നു ലോഹീ ഇത്ര പെട്ടെന്നൊരു മടക്കം ? എല്ലാം അറിഞ്ഞിരുന്നവനെപ്പോലെ മനപൂര്‍വം പലതും മറച്ചുവച്ച് എല്ലാവരെയും വിഡ്ഢികളാക്കാന്‍ പോകുന്ന കുസൃതിക്കാരന്റേതുപോലെ നമ്മള്‍ അവസാനം കാണുമ്പോള്‍ ചുണ്ടില്‍ ഒരു ഗുഢസ്മിതം ഒളിച്ചുവച്ചിരുന്നതിന്റെ കാരണം ഇതായിരുന്നോ ? അപ്പോഴും ഭൂതകാലത്തില്‍ പിന്നത്തേക്കു മാറ്റി വച്ച, ഒരിക്കലും ഉത്തരം തരാതെ ലോഹി ഒഴിഞ്ഞുമാറിയ ചോദ്യങ്ങള്‍ ഈ സഹോദരന്റെ നെഞ്ചില്‍ വേദനകളുടെ തനിയാവര്‍ത്തനമാവുകയാണ്. വല്ലാതെ സ്നേഹിച്ച് വേദനിപ്പിക്കാന്‍ വേണ്ടിയായിരുന്നോ നമ്മള്‍ അടുത്തതും സഹോദരങ്ങളെപ്പോലെ സ്നേഹിച്ചതും ? ദേഷ്യം പിടിപ്പിച്ചു സ്നേഹം പിടിച്ചുവാങ്ങുന്ന കുസൃതിയായിരുന്നോ ലോഹിയോട് എന്നെ ഇത്രത്തോളം അടുപ്പിച്ചത് ? ഓരോ സിനിമയും തുടങ്ങുമ്പോള്‍ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങിയത്, അടുത്തില്ലെങ്കില്‍ ഫോണില്‍ വിളിച്ച് ആ കയ്യൊന്നെന്റെ നെറുയില്‍ വയ്ക്കൂ എന്നു പറഞ്ഞിരുന്നത് ഈ വേര്‍പാടിന്റെ വേദന ഇരട്ടിയാക്കാന്‍ വേണ്ടിയായിരുന്നോ ? 17 വര്‍ഷം മുമ്പൊരു പുതുവര്‍ഷരാവില്‍ വാല്‍സല്യത്തിന്റെ സെറ്റില്‍ വച്ച് ഒരു കാരണവുമില്ലാതെ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞതെന്തിനായിരുന്നു ? പിന്നീട് എത്ര തവണ ഞാനീ ചോദ്യം ചോദിച്ചിട്ടും ലോഹി എനിക്കുത്തരം തന്നില്ല. എന്തായിരുന്നു ആ നൊമ്പരത്തിനു പിന്നിലെന്ന് ഇനി ഞാന്‍ ആരോടാണ് ചോദിക്കേണ്ടത് ? രക്തസമ്മര്‍ദ്ദത്തിനു ചികില്‍സിക്കാനുള്ള എന്റെ ഉപദേശം മടക്കി ഒറ്റമൂലിയുടെ ഗുണഗണങ്ങള്‍ എന്നെപ്പഠിപ്പിച്ച് ലോഹിയുടെ നാടന്‍ കഷായം കുറെനാള്‍ എന്നെയും കുടിപ്പിച്ചത് കാത്തിരിക്കുന്ന വിധിയോടുള്ള പരിഹാസമായിരുന്നോ ? എന്നോടെല്ലാം മറച്ചുവച്ചിട്ടും ഡോക്ടര്‍ പറഞ്ഞറിഞ്ഞ് രോഗത്തിനു ചികില്‍സിക്കാന്‍ ഉപദേശിച്ചപ്പോള്‍ ഓതു ഡോക്ടറും തോല്‍ക്കുന്ന തത്വസാസ്ത്രം പറഞ്ഞത് ഇങ്ങനെ എല്ലാവരെയും തോല്‍പിച്ചു മടങ്ങാനായിരുന്നോ ? ഉത്തരം കിട്ടില്ലെന്നറിഞ്ഞിട്ടും പിന്നെയും വേദനയോടെ ഇതു കുറിക്കുന്നത് ഈ ചോദ്യങ്ങള്‍ എന്നെ എന്നും വേട്ടയാടുമെന്നറിഞ്ഞിട്ടു തന്നെയാണ്. ഇനിയൊരു സിനിമ തുടങ്ങുമ്പോള്‍ അനുഗ്രഹം നേടി ആ കൈകള്‍ എന്റെ നേര്‍ക്കെത്തില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു വിശേഷവും വേദനയും എന്നോടു പറയില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഞാനും മനസ്സിന്റെ ഏതൊക്കെയോ മേഖലകളില്‍ അനാഥത്വം അറിയുന്നു. ഇനി ഓരോ പടവിലും ആ ഓര്‍മകളുടെ കാല്‍പാടുകളില്‍ കൈ തൊട്ട് അനുഗ്രഹം തേടട്ടെ ഞാന്‍.

മഴയും വെയിലും ഇവരുടെ കൂട്ടിനു


ഭീമന്‍ കപ്പ


സി എച്ച് ഷിബു ബേബി ജോണിന്റെ അപ്പന്റെ കൂടെ


മത്സ്യ വയറ്റില്‍ അല്ലാഹുവിന്റെ നാമം


ഇത് നീതു


ഇത് നീതു. പഠിയ്ക്കുന്ന സമയത്ത് കുഴഞ്ഞുവീണു; കിടന്ന കിടപ്പിലാണ്. ഒരു അപകടത്തിൽ പെട്ട് അച്ഛനും മരണപ്പെട്ടു... നിരാലംബരായ ഈ കുടുംബം അമ്മയുടെ ചേച്ചിയുടെ (വെല്ല്യമ്മ) കൂടെയാണ് ജീവിതം. ഈ കുട്ടിയെ പരിചരിയ്ക്കാൻ രണ്ടുപേർ അത്യാവശ്യമായതിനാൽ, അമ്മയും വെല്ല്യമ്മയും മറ്റു ജോലികൾക്കൊന്നും പോകാനാവാതെ വിഷമിയ്ക്കുന്നു.... ഏക ആശ്രയം വെല്ല്യച്ഛനാണ്. അദ്ദേഹം കുടുംബം പോറ്റാനുള്ള വഴി നാട്ടുപണികൾ ചെയ്ത് നിവ്യത്തിയ്ക്കുന്നു... അപ്പഴും ചികിത്സാ ചെലവുകൾ താങ്ങാനാവാത്ത അവസ്ഥ; ആശങ്കയുണർത്തുന്നു... കഴിയുമെങ്കിൽ ഈ കുട്ടിയെ ഒന്ന് കാണുക. സമയമുണ്ടെകിൽ അവൾക്കൊപ്പം അല്പസമയം ഇരുന്ന് ആശ്വാസം പകരുക... അതിന് സമയമില്ലെങ്കിൽ ഈ നമ്പറിൽ വിളിച്ചാൽ സംസാരിയ്ക്കാവുന്നതാണ്. നമ്പർ-: 97473 24480 സഹായമെന്തെങ്കിലും നേരിട്ട് ചെയ്യാൻ സാധിയ്ക്കുമെങ്കിൽ; അവൾക്കൊപ്പം ഞാനും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു! നീതുവിന്റെ അമ്മയുടെ പേരിൽ തുറന്നിട്ടുള്ള അക്കൌണ്ട് നമ്പർ താഴെ കൊടുത്തിരിക്കുന്നു.. Pushpa M.R. ; Ac. No: 200 980 53 517, State Bank of India, Guruvayoor Branch. നിങ്ങളുടെ സന്മനസ്സ് തീർച്ചയായും അവൾക്കൊരു തണലായി തീരുമെന്ന് എനിയ്ക്ക് ഉറപ്പുണ്ട്. ഒത്തിരിയൊത്തിരി നന്മകളോടെ, പ്രതീക്ഷകളോടെ....

പാളിയ പണി


പാവം യുവതി


അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...